Thursday, May 10, 2012

പി സി ജോര്‍ജിന്റെ യാത്രയുടെ ദുരൂഹത മറനീക്കുന്നു




  •  ഗവ. ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ തലശേരി യാത്രയിലെ ദുരൂഹത മറനീക്കുന്നു. ബുധനാഴ്ച കണ്ണൂര്‍ പ്രസ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ യാത്രയുമായി ബന്ധപ്പെട്ട് ജോര്‍ജ് നല്‍കിയ വിശദീകരണം നേരത്തെ പറഞ്ഞതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തം. ടി പി ചന്ദ്രശേഖരന്റെ വധക്കേസുമായി ബന്ധപ്പെട്ട് ജോര്‍ജിന്റെ തലശേരി യാത്രയും അന്വേഷിക്കണമെന്ന ആവശ്യത്തിന് ശക്തിപകരുന്നതാണ് ജോര്‍ജിന്റെ മലക്കംമറിച്ചില്‍.
  •  ഫെബ്രുവരി 19ന് കോണ്‍ഗ്രസ് സെക്യൂലര്‍ നേതാവ് വിദ്യാധര ഷേണായിയുടെ മകളുടെ കല്യാണത്തിന് പോയെന്നാണ് ഡയറി ഉദ്ധരിച്ച് ജോര്‍ജ് നേരത്തെ പറഞ്ഞത്. ഷേണായിയുടെ മകളുടെ വിവാഹം 2011 നവംബര്‍ 30ന് തലശേരി ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തിലായിരുന്നു. നാലുമാസംമുന്നേ നടന്ന വിവാഹത്തിന് ഫെബ്രുവരി 19ന് പോയതിനെക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ കല്യാണത്തിനുശേഷമാണ് വിദ്യാധര ഷേണായിയുടെ വീട്ടില്‍ പോയതെന്ന് മാറ്റി പറഞ്ഞു. 
  • താന്‍ പോയദിവസം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഷേണായിയുടെ വീട് സന്ദര്‍ശിച്ചിരുന്നെന്നും ജോര്‍ജ് പറയുന്നു. കല്യാണ ദിവസവും ജോര്‍ജിന്റെ സന്ദര്‍ശനദിവസവും തമ്മില്‍ ഒരുതരത്തിലും പൊരുത്തപ്പെടുന്നില്ല. ടി പി ചന്ദ്രശേഖരന്റെ മരണവുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ ആരോപണങ്ങളില്‍നിന്ന് തടിതപ്പാന്‍ ജോര്‍ജ് പുതിയ വാദവുമായി രംഗത്തുവരികയാണ്. 
  • ഫെബ്രുവരി 19ന് ജോര്‍ജ് ഒരു പരിപാടിയുടെ പേരില്‍ വളയത്തെത്തിയതും ഇപ്പോഴത്തെ സംഭവ വികാസങ്ങളുമായി കൂട്ടിവായിക്കണം. ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ ക്വട്ടേഷന്‍ ആരോപണം നേരിടുന്ന ജോര്‍ജ് വാര്‍ത്താസമ്മേളനത്തിലുടനീളം വിറളിപിടിച്ച രീതിയിലാണ് പെരുമാറിയത്. ശരീരഭാഷയും പിടിക്കപ്പെട്ടവന്റേതായിരുന്നു. ഫെബ്രുവരി 19ന് കാട്ടാമ്പള്ളിയില്‍ എന്തിനു പോയെന്നും ജോര്‍ജ് വെളിപ്പെടുത്തുന്നില്ല.

No comments:

Post a Comment