Friday, May 29, 2020

കോവിഡ്-19 എവിടെ നിന്ന് വന്നു?


കൊറോണ വൈറസ് കോവിഡ്-19 പോലുള്ള പുതിയ zoonotic രോഗങ്ങള്‍ അവസാനിപ്പിക്കാന്‍ മനുഷ്യര്‍ ശ്രമം തുടങ്ങണം.

2012 ല്‍ Yale School of Forestry & Environmental Studies പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ ശാസ്ത്ര ലേഖകനായ David Quammen എഴുതി, “അടുത്ത മാരകമായ മനുഷ്യ മഹാമാരി തീര്‍ച്ചയായും വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുന്ന ഒരു വൈറസ് ആയിരിക്കും എന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു.”

അടുത്ത കാലത്തെ വന്യജീവികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്ന zoonotic രോഗങ്ങള്‍ എന്നറിയപ്പെടുന്ന SARS, Ebola പോലുള്ള മഹാമാരികളെക്കുറിച്ച് Quammenഎഴുതി, “അടുത്ത വലിയ ഒന്നായി ഇത് മാറുമോ?” എന്ന് വിദഗ്ദ്ധര്‍ക്ക് എപ്പോഴും അത്ഭുതമാണ്. അടുത്ത വലിയ ഒന്ന് എന്നാല്‍ “ഭൂമി മൊത്തം പരക്കുന്ന ഒരു കൊലപാതകപരമായ മഹാമാരി. ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നത്. 1918-19 ലെ സ്പാനിഷ് പനിപോലുള്ളത്. AIDS സാവധാനമായിരുന്നു പ്രവര്‍ത്തിച്ചത്. അന്ന് ശാസ്ത്രവും പൊതുആരോഗ്യവും, ഭാഗ്യവും അതിവേഗം അതിനെ തടഞ്ഞില്ലായിരുന്നെങ്കില്‍ 2003 ല്‍ സാര്‍സ് ചെയ്തത് പോലെ.”

ഈ എല്ലാ രോഗാണുബാധയും മൃഗങ്ങളില്‍ നിന്ന് വരുന്നു എന്നത് ആദ്യം ഇത് അത്ഭുതമായി തോന്നാം. പക്ഷെ വേറെ എവിടെനിന്ന് അത് വരാനാ? വൈറസ് ശൂന്യാകാശത്ത് നിന്ന് വരില്ല. ഒരു പഠനം പറയുന്നത് മനുഷ്യനെ ബാധിക്കുന്ന രോഗാണുക്കളില്‍ 58% വും zoonotic ആണ്. മറ്റൊരു പഠനം പറയുന്നു അടുത്തകാലത്തുണ്ടായ zoonotic രോഗങ്ങളില്‍ 72% വന്നത് വന്യജീവികളില്‍ നിന്നാണെന്ന്. എബോള, Marburg, HIV മുതല്‍ പനികള്‍, West Nile virus, monkeypox, SARS വരെ എല്ലാം മൃഗങ്ങളിലാണ് തുടങ്ങിയത്.

ഇനി ഈ നിമിഷത്തെ ചോദ്യം: എങ്ങനെയാണ് ഈ രോഗാണുക്കള്‍ വന്യജീവികളില്‍ നിന്ന് മനുഷ്യരില്‍ എത്തുന്നു? മനുഷ്യരും വന്യ ജീവികളും തമ്മിലുള്ള ബന്ധത്തില്‍ നിന്നാണത്. എന്തുകൊണ്ടാണ് ഈ പകര്‍ച്ചവ്യാധികള്‍ ഇടക്കിടെ ഉണ്ടാകുന്നത്?

നാം വന്യജീവികളുമായി ഇടപെടുന്നു, അവ ജീവിക്കുന്ന അവയുടെ ആവസവ്യവസ്ഥയെ അഭൂതപൂര്‍വ്വമായി നാം നശിപ്പിക്കുന്നു.

മനുഷ്യര്‍ ഭ്രാന്തരായ കൊള്ളകാകാരായി. ശ്രദ്ധയില്ലാത്ത അനാധമാക്കലിലൂടെ നാം പ്രകൃതി നശിപ്പിക്കുന്നു. തീര്‍ച്ചയായും നാം പ്രകൃതിയുടെ ഭാഗമാണ്. അത് നമ്മുടെ വീട് കൂടിയാണ്. എന്നാല്‍ ഭൂമിയിലെ മറ്റ് സ്പീഷീസുകളുമായി ചേര്‍ന്നുള്ള ഒരു സഹജീവനത്തില്‍ നിന്ന് വഴിമാറിയിരിക്കുകയാണ്. ഒരു ഉദാഹരണം പറയാം. ക്യാനഡയുടെ തീരപ്രദേശത്തെ First Nations, 13,000 വര്‍ഷത്തെ ആവാസത്തില്‍ അവര്‍ ജീവിച്ച കാടിനെ വിപുലമാക്കുകയാണ് ചെയ്തത്. നാം നമ്മുടെ വരിയിലൂടെയല്ല പോകുന്നത്.

മനുഷ്യനും വന്യജീവികളും തമ്മില്‍ വിവിധ തരത്തില്‌ ബന്ധപ്പെടുമ്പോഴാണ് Zoonotic രോഗങ്ങളുണ്ടാകുന്നത്. വന്യജീവികളെ വില്‍ക്കുന്ന ജീവനുള്ള മൃഗ കമ്പോളത്തില്‍ മനുഷ്യനുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് കൊറോണവൈറസ് കോവിഡ്-19 വന്നത് എന്ന് മിക്ക വിദഗ്ദ്ധരും അംഗീകരിക്കുന്നു.

മോഡിയുടെ കാലതത് ചതിച്ച ബാങ്കുകള്‍


2018-19 കാലത്ത് റിപ്പോര്‍‍ട്ട് ചെയ്യപ്പെട്ട ബാങ്ക് തട്ടിപ്പുകളില്‍ 90.2% തുകയും പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണ്.

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കാലത്തിന്റേയും ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റേയും ഒരു പൊതു സ്വഭാവം ബാങ്ക് തട്ടിപ്പുകളാണ്. Reserve Bank of Indiaയുടെ 2018-19 ലെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് 2018-19 ല്‍ ബാങ്ക് തട്ടിപ്പിലകപ്പെട്ടത് Rs 71,542.93 കോടി രൂപയാണ്. 2017-18 കാലത്ത് അത് Rs 41,167.04 കോടി രൂപയായിരുന്നു. തട്ടിപ്പിന് 73.8% വര്‍ദ്ധനവുണ്ടായിരിക്കുന്നു. ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വരുന്നതിന് മുമ്പ് 2013-14 ല്‍ അത് Rs 10,170.81 കോടി രൂപയായിരുന്നു. അതിപ്പോള്‍ 7 മടങ്ങാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

തട്ടിപ്പുകളുടെ വാര്‍ഷിക കണക്ക് നോക്കൂ. 2018-19 കാലത്ത് ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 6,801 തട്ടിപ്പ് കേസുകളാണ്. 2017-18 ല്‍ 5,916 കേസുകളും, 2016-17 ല്‍ 5,076 കേസുകളും, 2015-16 ല്‍ 4,693 കേസുകളും, 2014-15 ല്‍ 4,639 കേസുകളും, 2013-14 ല്‍ 4,306 കേസുകളുമാണ്. തട്ടിപ്പുകള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുന്നത് ഇപ്പോഴത്തെ ബാങ്കിങ് സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മ മാത്രമല്ല ഇത്തരം കുറ്റകൃത്യങ്ങളോട് സര്‍ക്കാരിനുള്ള മേല്‍നോട്ടത്തേയും വ്യക്തമാക്കുന്നതാണ്.

RBI പ്രകാരം, ബാങ്ക് കൂട്ടങ്ങളില്‍ പൊതുമേഖല ബാങ്കുകള്‍ (PSBs)ക്കാണ് വായ്പയുടെ കാര്യത്തിലെ വലിയ കമ്പോള പങ്ക്. അവിടെയാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്നത്. 2018-19 കാലത്തെ തട്ടിപ്പുകളുടെ തുകയുടെ 90.2% വും നടന്നത് അവിടെയായിരുന്നു. അതിന് പിറകെയാണ് സ്വകാര്യമേഖല ബാങ്കുകളും (7.7%) വിദേശ ബാങ്കുകളും. (1.3%). തട്ടിപ്പുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ PSBs ല്‍ 55.4% ഉം സ്വകാര്യ ബാങ്കുകളില്‍ 30.7% ഉം വിദേശ ബാങ്കുകളില്‍ 11.2% ഉം നടന്നു.

പൊതുമേഖല ബാങ്കുകള്‍ എന്തു കൊണ്ട് തട്ടിപ്പില്‍ പെടുന്നു എന്നതില്‍ സര്‍ക്കാരിന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. വായ്പകളുടെ disbursal ന്റെ കാര്യത്തില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ സമ്മര്‍ദ്ദം ഇവക്ക് മേലുണ്ടാകുന്നതാണ് ഒരു കാരണം. അത് non-performing assets (NPAs) ഉം ബാങ്ക് തട്ടിപ്പും വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു.

സംഭവം നടക്കുന്ന ദിവസവും ബാങ്ക് അത് കണ്ടെത്തുന്നതും തമ്മില്‍ ശരാശരി 22 മാസങ്ങളുടെ വ്യത്യാസം ഉണ്ടായിരിക്കും എന്ന് കൂടുതലായി RBI പറയുന്നു. എന്നാല്‍ Rs 100 കോടി രൂപക്ക് മുകളിലുള്ള വലിയ തട്ടിപ്പുകളുടെ കാര്യത്തില്‍ ആ വ്യത്യാസം 55 മാസങ്ങളാണ്. 2018-19 കാലത്ത് Rs 52,200 കോടി രൂപയുടെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ബാങ്ക് തട്ടിപ്പുകളോടൊപ്പം പൊതുജനങ്ങളുടെ പണത്തിന്റെ ചിലവലില്‍ അറിഞ്ഞുകൊണ്ട് തിരിച്ചടവ് നടത്താതെ NPAs എഴുതിത്തള്ളുന്നത്, മോഡിയുടെ കാലത്ത് ബാങ്കിങ് മേഖല ഏറ്റവും മോശമായിരുന്നു എന്ന് കാണിച്ച് തരുന്നു.

മോഡിയുടെ ആദ്യത്തെ ഭരണകാലമായ 2014 – 2018 കാലത്ത് ബാങ്കുകള്‍ എഴുതിത്തള്ളിയ ചീത്ത വായ്പകള്‍ (NPAs) ഞെട്ടിക്കുന്ന Rs.5.56 ലക്ഷം കോടി രൂപയുടേതാണ്. RTI അപേക്ഷയില്‍ RBIയുടെ മറുപടിയിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. 2008 – 2018 കാലത്ത് മൊത്തം എഴുതിത്തള്ളിയ വായ്പകളുടെ(Rs 7 ലക്ഷം കോടി) അഞ്ചില്‍ നാലാണിത്. ‘എഴുതിത്തള്ളല്‍’ എന്നാല്‍ തിരിച്ചടക്കാത്ത ബാങ്ക് വായ്പകള്‍ തിരിച്ചടവില്ലാത്ത കടം എന്ന പേരിലാക്കുന്നു. ഉദാഹരണത്തിന് മാര്‍ച്ച് 2018 ന്റെ അവസാനം വരെ NPAs ന്റെ മൊത്തം തുക Rs 10.3 ലക്ഷം കോടി രൂപയ ആയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് 2018-19 ല്‍ അതില്‍ നിന്ന് റിക്കോഡായ Rs 2.54 ലക്ഷം കോടി രൂപയുടെ മോശം വായ്പകള്‍ എഴുതി തള്ളിയതോടെ മൊത്തം തുക Rs 9.34 ലക്ഷം കോടി രൂപ ആയി.

തന്നിഷ്ടത്തോടെ കടം തിരിച്ചടക്കാത്തവരുടെ വര്‍ദ്ധനവും അവരുടെ തട്ടിപ്പ് പുറത്ത് വരുമ്പോള്‍ പെട്ടെന്നുള്ള അപ്രത്യക്ഷമാകലും മോഡിയുടെ കാലത്തെ ബാങ്കിങ് സംവിധാനത്തെ ബാധിക്കുന്നു. തന്നിഷ്ടപ്രകാരമുള്ള കടം തിരിച്ചടക്കാത്തവരുടെ മൊത്തം എണ്ണം 60% വര്‍ദ്ധിച്ച് മാര്‍ച്ച് 2019 ന്റെ അവസാനത്തില്‍ 8,582 ആയി. 2015 ല്‍ അത് 5,349 ആയിരുന്നു. പാര്‍ളമെന്റില്‍ ധനകാര്യ വകുപ്പ് കൊടുത്ത വിവരത്തില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. തന്നിഷ്ടപ്രകാരമുള്ള കടം തിരിച്ചടക്കാത്തവര്‍ മൊത്തത്തില്‍ ബാങ്കുകള്‍ക്ക് Rs.1.55 ലക്ഷം കോടി രൂപ കൊടുക്കാനുണ്ട്. സര്‍ക്കാര്‍ ഇതുവരെ ഏകദേശം Rs 7,600 കോടി രൂപ അവരില്‍ നിന്ന് പിടിച്ചെടുത്തു.

ജനങ്ങളുടെ പണം മോഷ്ടിക്കുന്നത് മാത്രമല്ല സര്‍ക്കാരിന്റേയും RBI യുടേയും ഭാഗത്തുനിന്നുള്ള ഉത്തരവാദിത്തമില്ലായ്മയും കൂടിയാണ് മുകളില്‍ കൊടുത്തിരിക്കുന്ന സംഖ്യകള്‍ സൂചിപ്പിക്കുന്നത്.

Monday, May 25, 2020

The 14 Characteristics of Fascismby Lawrence Britt



1 Powerful and Continuing Nationalism
Fascist regimes tend to make constant use of patriotic mottos, slogans, symbols, songs, and other paraphernalia. Flags are seen everywhere, as are flag symbols on clothing and in public displays.

2 Disdain for the Recognition of Human Rights
Because of fear of enemies and the need for security, the people in fascist regimes are persuaded that human rights can be ignored in certain cases because of "need." The people tend to look the other way or even approve of torture, summary executions, assassinations, long incarcerations of prisoners, etc.

3 Identification of Enemies/Scapegoats as a Unifying Cause
The people are rallied into a unifying patriotic frenzy over the need to eliminate a perceived common threat or foe: racial , ethnic or religious minorities; liberals; communists; socialists, terrorists, etc.

4 Supremacy of the Military
Even when there are widespread domestic problems, the military is given a disproportionate amount of government funding, and the domestic agenda is neglected. Soldiers and military service are glamorized.

5 Rampant Sexism
The governments of fascist nations tend to be almost exclusively male-dominated. Under fascist regimes, traditional gender roles are made more rigid. Opposition to abortion is high, as is homophobia and anti-gay legislation and national policy.

6 Controlled Mass Media
Sometimes to media is directly controlled by the government, but in other cases, the media is indirectly controlled by government regulation, or sympathetic media spokespeople and executives. Censorship, especially in war time, is very common.

7 Obsession with National Security
Fear is used as a motivational tool by the government over the masses.

8 Religion and Government are Intertwined
Governments in fascist nations tend to use the most common religion in the nation as a tool to manipulate public opinion. Religious rhetoric and terminology is common from government leaders, even when the major tenets of the religion are diametrically opposed to the government's policies or actions.

9 Corporate Power is Protected
The industrial and business aristocracy of a fascist nation often are the ones who put the government leaders into power, creating a mutually beneficial business/government relationship and power elite.

10 Labor Power is Suppressed
Because the organizing power of labor is the only real threat to a fascist government, labor unions are either eliminated entirely, or are severely suppressed .

11 Disdain for Intellectuals and the Arts
Fascist nations tend to promote and tolerate open hostility to higher education, and academia. It is not uncommon for professors and other academics to be censored or even arrested. Free expression in the arts is openly attacked, and governments often refuse to fund the arts.

12 Obsession with Crime and Punishment
Under fascist regimes, the police are given almost limitless power to enforce laws. The people are often willing to overlook police abuses and even forego civil liberties in the name of patriotism. There is often a national police force with virtually unlimited power in fascist nations.

13 Rampant Cronyism and Corruption
Fascist regimes almost always are governed by groups of friends and associates who appoint each other to government positions and use governmental power and authority to protect their friends from accountability. It is not uncommon in fascist regimes for national resources and even treasures to be appropriated or even outright stolen by government leaders.

14 Fraudulent Elections
Sometimes elections in fascist nations are a complete sham. Other times elections are manipulated by smear campaigns against or even assassination of opposition candidates, use of legislation to control voting numbers or political district boundaries, and manipulation of the media. Fascist nations also typically use their judiciaries to manipulate or control elections.

Sunday, May 24, 2020

*അൽമായ ഫോറം - ഒരു അലംബായ ഫോറം*



2012 മുതൽ യാക്കോബായ സഭയിൽ നമ്മൾ കേട്ടുവരുന്ന ഒരു പേരാണ് അൽമായ ഫോറം. അന്നുമുതൽ അവരുടെ പ്രവർത്തനങ്ങൾ മാറിനിന്നു വീക്ഷിക്കുന്ന ഒരു സാധാരണ യാക്കോബായകാരൻറെ മനസ്സിലുണ്ടായ തോന്നലുകൾ ആണ് ഈ കുറിപ്പിന് ആധാരം. സഭാ കേസിൽ തോറ്റു, നിരാശയിൽ ആയ ജനമനസ്സുകളിലേക്ക്  വ്യാജ ആരോപണങ്ങളുടെ വിഷവിത്തുകൾ പാകി അവരെക്കൊണ്ട് അൽമായ ഫോറം മുൻ സഭാ ഭരണസമിതിയെ പുറത്താക്കി. പുതിയ ഭരണസമിതിക്ക് പ്രവർത്തിക്കുവാൻ സമയം നൽകുന്നതിനു മുൻപ് തന്നെ വീണ്ടും അവർ വ്യാജ ആരോപണങ്ങളുമായി പുതിയ ഭരണസമിതികെതിരെ  തിരിഞ്ഞിരിക്കുകയാണ്. സഭയ്ക്കുള്ളിൽ എപ്പോഴും പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ച്, അരക്ഷിതാവസ്ഥ നിലനിർത്തി, മെത്രാൻ കക്ഷികൾകു വളരുവാൻ വളക്കൂറുള്ള ഒരു മണ്ണ് ഇവിടെ പാകപ്പെടുത്തുക എന്നത് അല്ലേ അൽമായ ഫോർതിൻറെ ലക്ഷ്യം എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

 *ഒരു ശരാശരി അൽമായ ഫോറം പ്രവർത്തകനെ എങ്ങനെ തിരിച്ചറിയാം* 

✅ തെളിവുകൾ ഒന്നുമില്ലാതെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുക.

 ഉദാഹരണങ്ങൾ:
👉 സഭാ സ്വത്തുക്കൾ മുഴുവനും ചെറുവള്ളി ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ ആണ് എന്ന് പറഞ്ഞ് കഴിഞ്ഞ ഭരണസമിതി ക്കെതിരെ ആരോപണമുന്നയിച്ചു. എന്നാൽ പിന്നീട് അങ്ങനെ ഒരു ട്രസ്റ്റ് തന്നെ ഇല്ല എന്ന് തെളിയിക്കപ്പെട്ടു. 
👉 പുത്തൻകുരിശ് പാത്രിയർക്കാ സെൻറർ മുൻ സഭ ട്രസ്റ്റ് ശ്രീ. തമ്പു തുകലനും, ഷാനു അച്ഛനും എഴുതിക്കൊടുത്തു എന്ന് പറഞ്ഞു കഴിഞ്ഞ ഭരണസമിതിക്കെതിരെ ആരോപണമുന്നയിച്ചു. എന്നാൽ അതും കളവാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. പുത്തൻകുരിശ് പാത്രിയർക്കാ സെൻറൻറെ യൂണിവേഴ്സൽ സിറിയൻ ട്രസ്റ്റിന്റെ പേരിലുള്ള 9 ആധാരങ്ങൾ പുതിയ ഭരണസമിതിക്ക്  കൈമാറിയിട്ടുണ്ട്.
👉 പുത്തൻകുരിശ് പാത്രിയർക്കാ സെൻറർ പണയപ്പെടുത്തി ശ്രീ. തമ്പു തുകലനും ഷാനു അച്ഛനും കോടികൾ കട്ടു എന്ന് പറഞ്ഞ് കഴിഞ്ഞ ഭരണസമിതി ക്കെതിരെ ആരോപണമുന്നയിച്ചു. എന്നാൽ പിന്നീട് ഇതും വ്യാജ ആരോപണം ആണെന്ന്  ബോധ്യപ്പെട്ടു. പുത്തൻകുരിശ് പാത്രിയർക്കാ സെൻറിൻറെ മുഴുവൻ ആധാരങ്ങളും പുതിയ ഭരണസമിതിക്ക്  കൈമാറിയിട്ടുണ്ട്.
👉ആയിരം കോടി രൂപയുടെ അഴിമതി നടത്തി എന്നും പറഞ്ഞു മുൻ ഭരണസമിതി ക്കെതിരെ ആരോപണമുന്നയിച്ചു. (ഇത് ഉന്നയിച്ചവർക്ക് ഇതിൽ ഒരു 100 കോടി, അല്ലെങ്കിൽ പോട്ടെ ഒരു 10 കോടി, അതുമല്ലെങ്കിൽ പോട്ടെ ഒരു 1 കോടി രൂപ എങ്ങനെ വരവിൽ വന്നു എന്നു പറയാനുള്ള ബാധ്യതയുണ്ട്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലേ പറയാൻ പറ്റൂ) ഈ ആരോപണം വെറും വ്യാജ ആരോപണം ആയിരുന്നുവെന്ന് പുതിയ ഭരണസമിതിയുടെ സഭാ ട്രസ്റ്റി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയിൽ കൂടി നമുക്ക് മനസ്സിലായല്ലോ. അദ്ദേഹം പറഞ്ഞത് സഭാ ദിന പിരിവിൽ കൂടിയും കാതോലിക്കദിന പിരിവിൽ കൂടി ഉള്ള സഭയുടെ വാർഷിക വരുമാനം ഏകദേശം 60 ലക്ഷത്തോളം രൂപ മാത്രമാണെന്നാണ്.(8 വർഷം മുമ്പ് ഇതു പോലും ഉണ്ടായിരുന്നില്ല എന്ന്  നാം ഓർക്കണം) ഇതുകൂടാതെ ഓഡിറ്റോറിയം വാടകയ്ക്ക് കൊടുത്തുള്ള വരുമാനവും, ബുക്സ്റ്റാളിൽ നിന്നുള്ള വരുമാനവും, ചാപ്പലിൽ നിന്നുള്ള വരുമാനവും മാത്രമാണ് സഭാ ആസ്ഥാനത്ത് ഉള്ളത്.(ഇതും എന്നാണ് ഉണ്ടായത് എന്ന് നാം ഓർക്കണം) അപ്പോൾ കഴിഞ്ഞ ഇരുപത് വർഷത്തെ സഭയുടെ വരുമാനം എന്തെന്ന്  നമുക്ക് ഏവർക്കും  കണക്കുകൂട്ടാവുന്നതേയുള്ളൂ. അങ്ങനെയെങ്കിൽ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ നിർമ്മിച്ച പാത്രിയർക്കാ സെൻറർ കെട്ടിടവും, ഗസ്റ്റ് ഹൗസും,  ഓഡിറ്റോറിയവും, പുതിയ കോളജും, ബുക്ക് സ്റ്റാളും, ചാപ്പലും എല്ലാം ഉൾപ്പെടെ ഏകദേശം 91,000 സ്ക്വയർഫീറ്റ് ബിൽഡിംഗ്ഗും അതിനുള്ളിലെ ലക്ഷക്കണക്കിന് വില മതിപ്പുള്ള സാധനസാമഗ്രികളും കണ്ടത്തിൽ നിന്ന് മുളച്ചു വന്നതാണന്നാണോ ആരോപണമുന്നയിക്കുന്നവർ പറയുന്നത്. ഇത്രയും ചെറിയ വാർഷിക വരുമാനത്തിൽ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പാത്രിയർക്കാ സെന്ററും അനുബന്ധസ്ഥാപനങ്ങളും നിർമ്മിച്ച ശ്രേഷ്ഠ ബാവയേയും കഴിഞ്ഞ ഭരണസമിതിയെയും നമ്മൾ പ്രശംസിച്ചേ പറ്റൂ. ഇതു വെളിപ്പെടുത്തിയ സഭയുടെ പുതിയ ട്രസ്റ്റിക്ക് ഒരായിരം നന്ദി..
👉 അഭിവന്ദ്യ ക്ലീമീസ് തിരുമേനിയെ മുടക്കി കൊണ്ടുള്ള കാലംചെയ്ത പരിശുദ്ധ സാഖാ പ്രഥമൻ പാത്രിയാർക്കീസ് ബാവായുടെ കൽപ്പന വ്യാജമാണെന്ന് ഇവർ പ്രചരിപ്പിച്ചു, എന്നാൽ  അഭിവന്ദ്യ ക്ലിമീസ് തിരുമേനിയെ മുടക്കി കൊണ്ടുള്ള പരിശുദ്ധ സഖാ പ്രഥമൻ പാത്രിയർക്കീസ്  ബാവായുടെ കൽപ്പന വ്യാജമല്ല എന്ന്, ഇപ്പോഴത്തെ പരിശുദ്ധ പാത്രിയർക്കീസ് ബാവ 10/01/2018 ഹൈക്കോടതിയിൽ സമർപ്പിച്ച അഫിഡവിറ്റ്  നിങ്ങളേവരും കണ്ടുവല്ലോ..
👉 പുത്തൻകുരിശ് പാത്രിയർക്കാ സെൻറർ പണിത മുൻ സഭ വർക്കിങ് കമ്മിറ്റി അംഗം ശ്രീ. ഇ എം ജോണിന് കോടിക്കണക്കിന് രൂപ കൊടുക്കുവാൻ ഉണ്ട് എന്നും അദ്ദേഹത്തിന്റെ കൺസ്ട്രക്ഷൻ ബിസിനസിന് ഇതുമൂലം തകർന്നുവെന്നും ആരോപണം ഉന്നയിച്ചു. എന്നാൽ പുത്തൻകുരിശ് പാത്രിയർക്കാ സെൻററിൽ നിന്നോ, ശ്രേഷ്ഠ കാതോലിക്ക ബാവയിൽ നിന്നോ തനിക്ക് ഒരു രൂപപോലും കിട്ടുവാൻ ഇല്ല എന്ന്  ശ്രീ ഇ എം ജോൺ തന്നെ പ്രസ്താവിക്കുകയുണ്ടായി. താൻ കൺസ്ട്രക്ഷൻ ഫീൽഡ് വിട്ടു ഹോട്ടൽ ബിസിനസ് രംഗത്തേക്ക് മാറുകയും തൻറെ പുതിയ ഹോട്ടലിൻറെ ഉദ്ഘാടനം ശ്രേഷ്ഠ ബാവയും മറ്റു  മെത്രാപ്പോലീത്തമാരും കൂടിയാണ് നടത്തിയതെന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി. പാത്രിയർക്കാ സെൻറർ പണിയുന്നതിന് ശ്രേഷ്ഠ ബാവയോടൊപ്പം നിസ്വാർത്ഥ സേവനം ചെയ്ത ശ്രീ ഇ എം ജോണിനെ അപമാനിക്കുന്നതിനു തുല്യമാണീയാരോപണം.
👉 ശ്രേഷ്ഠ ബാവ തിരുമേനി എല്ലാ രണ്ടു വർഷം കൂടുമ്പോഴും പുതിയ പുതിയ ബെൻസ് കാറുകൾ മാറിമാറി ഉപയോഗിക്കുകയാണ് എന്ന ആരോപണവും ഉന്നയിച്ചു. എന്നാൽ ഇതും വ്യാജ ആരോപണം ആണെന്ന് തെളിയിക്കപ്പെട്ടു. 1995 ന് ശേഷം കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ശ്രേഷ്ഠ ബാവ തിരുമേനി 2 സെക്കൻഡ് ഹാൻഡ്  ബെൻസ് കാർ ആയിരുന്നു  ഉപയോഗിച്ചിരുന്നത്. അതിനുശേഷം 2014-ൽ ഇപ്പോൾ ഉപയോഗിക്കുന്ന ബെൻസ് കാർ പുതിയതായി വാങ്ങിച്ചു. ഇതല്ലാതെ ഒരു ബെൻസ് കാർ പോലും ശ്രേഷ്ഠ ബാവ തിരുമേനി വാങ്ങിയിട്ടില്ല. ഇത് ആർക്കും കേരള ആർടിഒ വെബ്സൈറ്റിൽ കയറി പരിശോധിക്കാവുന്നതാണ്. തന്റെ സ്വന്തം വല്യപ്പൻ അവസാനകാലത്ത് നല്ലതുപോലെ, കഷ്ടപ്പെടാതെ നടക്കണം എന്ന് ആഗ്രഹിക്കുന്ന ഏതൊരാളും ഇത് കണ്ടു അഭിമാനിക്കതേയുള്ളൂ. സ്വന്തം വീട്ടിലെ വല്യപ്പനെ ചവിട്ടി പുറത്താക്കുന്ന മക്കൾക്കൊക്കെയാണ് ഇതൊക്കെ ഒരു വലിയ വലിയ പ്രശ്നമായി അല്ലെങ്കിൽ കുറ്റമായി തോന്നുന്നത്. ശ്രേഷ്ഠ ബാവ തൻറെ യൗവനകാലത്ത് എന്തെല്ലാം കഷ്ടപ്പാടുകളും, ബുദ്ധിമുട്ടുകളും, പരിഹാസങ്ങളും, സാമ്പത്തിക ഞെരുക്കവും സഹിച്ചാണ് ഈ സഭയെ വളർത്തിയത് എന്നുള്ള കാര്യം വിസ്മരിക്കരുത്.
👉ആലുവ തൃക്കുന്നത്ത് സെമിനാരി കേസ് മുൻ സഭാ ട്രസ്റ്റി ശ്രീ. തമ്പു തുകലൻ  തോറ്റു കൊടുത്തതാണ് എന്ന് ആരോപിച്ചു. എന്നാൽ തൃക്കുന്നത്ത് സെമിനാരി കേസ് തുടങ്ങുന്നത് ശ്രീ. തമ്പു തുകലൻ സഭാ ട്രസ്റ്റി ആകുന്നതിനു വർഷങ്ങൾക്ക് മുൻപ് 1975-76 കാലഘട്ടങ്ങളിൽ ആണ്. കൂടാതെ തൃക്കുന്നത്ത് സെമിനാരി കേസ് നടത്തിയിരുന്നത് ആലുവ പള്ളിക്കാരാണ്. ഇത് ആർക്കും അന്വേഷിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ.

✅ തിരുമേനിമാർ ക്കിടയിലും വൈദികർക്കിടയിലും ജനങ്ങൾക്കിടയിലും എപ്പോഴും വിഭാഗീയത നിലനിർത്തുവാൻ വേണ്ടി പ്രവർത്തിക്കുക

✅ തങ്ങൾക്ക് ഇഷ്ടമില്ലാത്ത തിരുമേനി മാരെയും വൈദികരെയും ജനങ്ങളെയും സോഷ്യൽ മീഡിയ വഴി തെറി വിളിക്കുകയും അപമാനിക്കുകയും ചെയ്യുക.കേട്ടാലറയ്ക്കുന്ന, മെത്രാൻ കക്ഷികൾ പോലും ഉപയോഗിക്കാത്ത വാക്കുകൾ ആണ് ഇവർ ഉപയോഗിക്കുന്നത്

✅ ഇവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക്  തെളിവുകൾ ചോദിക്കുന്നവരെയും വിശദീകരണം ചോദിക്കുന്നവരെയും സഭ്യമല്ലാത്ത വാക്കുകൾ പറഞ്ഞു നിശബ്ദരാക്കാൻ നോക്കുക.

✅ പൊതുസമൂഹത്തിനു മുമ്പിൽ സഭയെ നാണംകെടുത്താൻ ഉള്ള  എല്ലാ പ്രവർത്തനങ്ങളും ചെയ്യുക

✅ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും, എപ്പോഴും നേതൃത്വത്തിന് എതിരെ നിർത്തുവാനും വേണ്ടി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക

✅ സോഷ്യൽ മീഡിയ വഴിയുള്ള സഭാപ്രവർത്തനമേ ഏതൊരു അൽമായ ഫോറം പ്രവർത്തകനും ഉള്ളൂ. മെത്രാൻ കക്ഷികളോ, പോലീസോ പള്ളി പിടിക്കാൻ വരുമ്പോഴോ, പ്രശ്നങ്ങളുണ്ടാകുമ്പോഴോ നിങ്ങൾക്ക് ഇവരുടെ പൊടിപോലും കാണാൻ പറ്റുകയില്ല.

✅ യാതൊരു അടിസ്ഥാനവുമില്ലാതെ കോടതിയിൽ കേസുകൾ കൊടുത്തു സഭയെ എപ്പോഴും സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുക. സഭയുടെ 2002 ഭരണഘടനയെ വൈരാഗ്യബുദ്ധിയോടെ കോടതിയിൽ പോയി കേസ് കൊടുത്തു ഇല്ലായ്മ ചെയ്തത് നിങ്ങളേവരും കണ്ടുവല്ലോ. മെത്രാൻ കക്ഷികൾ പോലും ചെയ്യാത്ത കാര്യമാണ് അവർ ചെയ്തു കൂട്ടിയത്.

✅ 2017 സഭാ കേസിലെ തോൽവിയുടെ ഉത്തരവാദിത്വം കഴിഞ്ഞ ഭരണസമിതിക്കെതിരെ മാത്രം ആരോപിക്കുക. 2017 കേസിലെ തോൽവിയുടെ അടിസ്ഥാനകാരണം 1958-ലേ സഭാ യോജിപ്പ് ആണെന്നും, 95ലെ കേസ് നടത്തിപ്പിലെ പാളിച്ചകളാണെന്നും(95ൽ കേസ് നടത്തിയ മെത്രാപ്പോലീത്തമാർ മറുകണ്ടം ചാടി എന്ന് നമ്മൾ ഓർക്കണം) 95-ലെ വിധിയുടെ തുടർച്ചയാണ് 2017-ലെ വിധി എന്നും അറിയാവുന്ന  ഇവർ അത് മിണ്ടില്ല. അതുപോലെതന്നെ 2017-ലെ വിധിക്ക് ആധാരമായ കോലഞ്ചേരിപള്ളി കേസ്, 2015-ലെ നമുക്ക് തുല്യാധികാരം തന്ന എസ് എൽ പി വിധിക്കുശേഷം, നടത്തിയത് കോലഞ്ചേരി പള്ളിക്കാർ തന്നെ ആണ് എന്നുള്ള കാര്യം ഇവർ സൗകര്യ പൂർവ്വം മറച്ചുവെക്കുന്നു. 1958 നു ശേഷം സഭ ഇന്നുവരെ ഒരു കേസും മേൽകോടതികളിൽ ജയിച്ചിട്ടില്ല എന്നുള്ള കാര്യവും നാം ഓർക്കണം. ഏതായാലും മുൻ ഭരണ സമിതി, സഭാ കേസ് തോൽവിയുടെ ഉത്തരവാദിത്വം മറ്റാരുടേയും  മുകളിൽ ചാർത്തിയിട്ടില്ല എന്നുള്ളത്   അവരുടെ അന്തസ്സുയർത്തുന്നു.

✅ സഭാ സ്ഥാപനമായ എഡ്യൂക്കേഷൻ ട്രസ്റ്റിന് എതിരെ വ്യാജ പ്രചരണം നടത്തുക. നിലവിൽ നിയമപരമായി യാക്കോബായ സഭയ്ക്ക് നിലനിൽപ്പ് ഇല്ലാത്തതുകൊണ്ടാണ് ഇത് വേറൊരു ട്രസ്റ്റ് ആയി നിലനിർത്തിയിരിക്കുന്നത്. സഭ എന്ന് കേസുകളിൽനിന്ന് മുക്തമാകുന്നോ അന്ന് എഡ്യൂക്കേഷൻ ട്രസ്റ്റ് നിയമപരമായി സഭയുടെ  കീഴിൽ ആവും.ഇതെല്ലാം വളരെ വ്യക്തമായി അറിയാവുന്നവർ തന്നെയാണ് അൽമായ ഫോറംകാർ. സഭയെ ഉദ്ധരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം എങ്കിൽ പിന്നെ എന്തുകൊണ്ട് ഇതേ സ്വഭാവമുള്ള ട്രസ്റ്റുകൾ ആയ കോട്ടയം കഞ്ഞിക്കുഴി സിറിയക് സെൻറർ ട്രസ്റ്റ്, പുറ്റടി കോളേജ് ട്രസ്റ്റ്, ആശ്രയ ട്രസ്റ്റ്, വെല്ലൂർ സ്വാന്ത്വന ട്രസ്റ്റ്, ബാംഗ്ലൂർ ജ്യോതി ട്രസ്റ്റ് മുതലായ ട്രസ്റ്റുകളപറ്റിയും കൂടാതെ മറ്റു തിരുമേനിമാരുടെ ട്രസ്റ്റ് കളെപറ്റി ഇവർ മിണ്ടുന്നില്ല. അപ്പോൾ ഇവരുടെ ലക്ഷ്യം എന്തെന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും  ഊഹിക്കാകുന്നതേയുള്ളൂ. എഡ്യൂക്കേഷൻ ട്രസ്റ്റ് സഭയുടേത് അല്ലെങ്കിൽ എങ്ങനെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത്  എഡ്യൂക്കേഷൻ ട്രസ്റ്റിൽ നിന്ന് അഞ്ചു കോടി രൂപയോളം  സഭാ കണക്കിൽ വരവ് വന്നു, ഈ ഭരണസമിതിയുടെ കാലത്ത് ഏകദേശം ഒരു കോടിയോളം രൂപ വരവ് വെച്ചിട്ടുണ്ടല്ലോ.

✅ ഒരു നുണ നൂറു  നാവുകൊണ്ട് നൂറുവട്ടം ആവർത്തിച്ച് പറയിപ്പിച്ച് സത്യമാക്കുന്ന ഗീബൽസിയൻ തന്ത്രം പ്രയോഗിക്കുക 

✅ ഷെവലിയാർ, കമാൻഡർ പദവികൾ വിൽക്കുന്നു എന്ന പ്രചാരണം. ഈ വ്യാജ പ്രചരണം നടത്തിയ അൽമായ ഫോറം പ്രവർത്തകൻ ശ്രീ. പോൾ വർഗീസ് തന്നെ പറയുന്നു തനിക്ക് കിട്ടിയ പദവി കാശുകൊടുത്തുള്ളതല്ലന്ന്. ഈ പദവികൾ കിട്ടിയ മറ്റൊരു വ്യക്തി പോലും അത് കാശുകൊടുത്താണ് ലഭിച്ചത് എന്ന് ഇന്നുവരെ പറഞ്ഞിട്ടില്ല . അവരിൽ ചിലർ സഭയെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടാവാം, എന്നാൽ അതിനെ 'വിൽപ്പന' എന്ന പേരിൽ പ്രചരിപ്പിക്കുന്നത് അൽമായ ഫോറം പ്രവർത്തകരുടെ  ഗൂഢതന്ത്രത്തിൻറെ ഭാഗമാണ്.

✅ കോടികൾ കൊടുത്തു മെത്രാപ്പോലീത്ത സ്ഥാനം വാങ്ങിച്ചു എന്ന പ്രചാരണം. അൽമായ ഫോറം പ്രവർത്തകരുടെ സമ്മർദ്ദത്തിനും ഭീഷണിക്കും വഴങ്ങി അഭിവന്ദ്യ ക്ലീമിസ് തിരുമേനിയാണ് ഈ ആരോപണം ഉന്നയിച്ചത്. എന്നാൽ അത് വ്യാജ ആരോപണം ആയിരുന്നു എന്ന് അഭിവന്ദ്യ ക്ലിമീസ് തിരുമേനി പരിശുദ്ധ സുനഹദോസ് മുൻപാകെയൂം ശ്രേഷ്ഠ ബാവ തിരുമേനിയുടെ മുൻപാകെയൂം പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മുൻപാകെ യും ഏറ്റു പറഞ്ഞത് നമ്മൾ ഏവരും കണ്ടുവല്ലോ.

✅ സെമിത്തേരി ഓർഡിനൻസ്  ശ്രേഷ്ഠ ബാവയുടെയും, മറ്റു മെത്രാപ്പോലീത്തമാരേയും, സഭാ മുൻ ഭാരവാഹികളുടെയും, പുതിയ ഭാരവാഹികളുടെയും കൂട്ടായ പ്രവർത്തനഫലമായിട്ടുണ്ടായെന്നിരിക്കെ അത് ഒരു മെത്രാപ്പോലീത്തയുടെ കഴിവുകൊണ്ട് മാത്രം ഉണ്ടായി എന്ന് പ്രചരിപ്പിച്ച് ച്ച സഭയിൽ വിഭാഗീയത ഉണ്ടാക്കുക. തിരുവനന്തപുരം സമരത്തിന് മുൻപുതന്നെ എന്നെ സെമിത്തേരി ഓർഡിനൻസ് സർക്കാരിൻറെ പരിഗണനയിൽ ഉണ്ടായിരുന്നു എന്ന് നമുക്ക് ഏവർക്കും അറിവുള്ളതാണല്ലോ. ശ്രേഷ്ഠ ബാവയ്ക്കും മുൻ സഭാട്രസ്റ്റിക്കും മുഖ്യമന്ത്രിയുമായുള്ള അടുപ്പവും, അവരുടെ സമ്മർദ്ദവും, പുതിയ സഭാ ഭാരവാഹികൾ ഔദ്യോഗികമായി മുഖ്യമന്ത്രിയെ സന്ദർശിച്ചതൂം, കട്ടച്ചിറ യിൽ മൃതദേഹം അടക്കാനാകാതെ ഉരുത്തിരിഞ്ഞ സാഹചര്യവും, തുടർന്ന് തിരുവനന്തപുരം സമരവും എല്ലാംകൂടി ചേർന്നപ്പോഴാണ് സെമിത്തേരി ഓർഡിനൻസ് പിറവിയെടുത്തത്.സഭ നേരിടുന്ന പ്രശ്നങ്ങൾ പൊതുജനത്തെ ബോധ്യപ്പെടുത്താനും, സർക്കാരിന് സെമിത്തേരി ഓർഡിനൻസ് കൊണ്ടുവന്നതിന് ഒരു കാരണം കാണിക്കാനുമായി തിരുവനന്തപുരം സമരം സഹായകമായി എന്നുള്ള കാര്യം വിസ്മരിക്കുന്നില്ല.

✅ അൽമായ ഫോറം പ്രവർത്തകർ കുറെ നാളുകൾക്കു ശേഷം മെത്രാൻ കക്ഷിയിലേക്ക് പോകുന്നു. അൽമായ ഫോറം ആരംഭകാല പ്രവർത്തകനായ ശ്രീ മനോജ് കോക്കാടൻ ഇപ്പോൾ മെത്രാൻ കക്ഷി യിലാണ്. അതുപോലെ അൽമായ ഫോറം ആരംഭകാല പ്രവർത്തകനായ ഇംഗ്ലണ്ടിൽ  ഉള്ള ശ്രീ. പീറ്റർ മറുകണ്ടം ചാടിയ മൂവാറ്റുപുഴ അത്താനാസിയോസ്  തിരുമേനിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ആളാണ്.

 *ഉപസംഹാരം* 

അൽമായ ഫോറം ഒരുക്കുന്ന കെണിയിൽ പെട്ടു പോകാതെ ഇരിക്കുവാൻ ഓരോ വിശ്വാസിയും ശ്രദ്ധിക്കേണ്ടതുണ്ട്. ആയതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും ആരോപണം ഉന്നയിച്ചാൽ അതിൻറെ തെളിവുകൾ ചോദിക്കുകയും, അതിനെപ്പറ്റി  മറ്റു പല ആളുകളോട് ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കുകയും, അതിൻറെ പശ്ചാത്തലങ്ങളും ചരിത്രങ്ങളും എല്ലാം മനസ്സിലാക്കി കാര്യങ്ങൾ ഗ്രഹിക്കേണ്ടതും ആണ്.ആരോപണം ഉന്നയിക്കുന്നവർക്ക് അത് തെളിയിക്കുന്നതിനും തെളിവുകൾ കാണിക്കുന്നതിനുള്ള ബാധ്യതയുണ്ട് ഉണ്ട് എന്ന കാര്യം നാം വിസ്മരിക്കരുത്. അത് സഭയിലെ എത്ര ഉന്നതരായ വ്യക്തികകളോ സ്ഥാനികളോ ആണെങ്കിൽ പോലും. (പുത്തൻകുരിശ്  കോൺവെൻറ് നിന്നും പാത്രിയർക്കാ സെൻറിനോട് ചേർത്ത 39 സെൻറ് സ്ഥലത്തിൻറെ, ആധാരത്തിൻറെ രണ്ട് പേജ് മാത്രം ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ കാണിച്ചിട്ട്, എട്ട് ഏക്കറോളം സ്ഥലം ഉള്ള
പുത്തൻകുരിശ് കോൺവെൻറ് ഹൈസ്കൂൾ വിറ്റു എന്നു പറഞ്ഞു വ്യാജ തെളിവായി കാണിച്ച മഹാന്മാരാണ്. അതുകൊണ്ട് തെളിവുകൾ കാണിക്കുമ്പോഴും അത് സത്യമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്).

 ഒരുകാലത്ത് സഭാനേതൃത്വത്തിനോട് ചേർന്ന് നിന്ന് പ്രവർത്തിച്ച സ്ഥാനമോഹിയായ ഒരു വ്യക്തി, തൻറെ സ്വാർത്ഥതാല്പര്യങ്ങൾ നടക്കുകയില്ല എന്നറിഞ്ഞ് , നിരാശ പൂണ്ടു തുടങ്ങിയതാണീ അൽമായ ഫോറം എന്ന പ്രസ്ഥാനം. സഭയിൽ നിന്നോ, ഭദ്രാസനങ്ങളിൽ നിന്നോ, ഇടവകയിൽ നിന്നോ, മറ്റു ഏതെങ്കിലും സഭ പ്രസ്ഥാനങ്ങളിൽ നിന്നോ എന്തെങ്കിലും കാരണങ്ങളാൽ മാറ്റി നിർത്തപ്പെട്ട അസംതൃപ്തരായ വ്യക്തികളെ എല്ലാം ഇവർ തങ്ങളുടെ കുടക്കീഴിൽ ആകുവാൻ ശ്രമിക്കുന്നുണ്ട്. കൂടാതെ ചർച്ച് ആക്ട് നടക്കുകയില്ല എന്നറിഞ്ഞു അതിൽ നിരാശ  പൂണ്ടിരിക്കുന്ന മക്കാബി എന്ന സംഘടനയുടെ കുറേ പ്രവർത്തകരെയും തങ്ങളുടെ കുടക്കീഴിൽ കൊണ്ടുവരാൻ ഇവർക്ക് സാധിച്ചു എന്നുള്ളത് ഏവരും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഓരോ വിശ്വാസിയും തങ്ങളുടെ മനസ്സാക്ഷിയെയും, തലച്ചോറിനെയും ആർക്കും പണയം വെക്കാതെ ഓരോ കാര്യങ്ങളുടെയും സത്യാവസ്ഥ അന്വേഷിച്ചറിഞ്ഞു സഭാ ഗാത്രത്തെ മുറിപ്പെടുത്താതെ സഭയുടെ ഉന്നമനത്തിനായി വിവേകത്തോടെ പെരുമാറേണ്ടതാണ്.

  ഇനി  ആര് എന്തൊക്കെ പറഞ്ഞാലും പരിശുദ്ധ പാത്രിയർക്കീസ് ബാവ തിരസ്കരിച പ്രസ്ഥാനം ആണ് അൽമായ ഫോറം, അതിൻറെ തലപ്പത്തു ഇരിക്കുന്ന ആളെ  ശ്രേഷ്ഠ ബാവ മുടക്കിയിട്ടുമുണ്ട്. അദ്ദേഹം കോടതി വഴി മുടക്ക് മാറ്റിയാലും ഒരു യാക്കോബായകാരനെ സംബന്ധിച്ച് അദ്ദേഹം മുടക്കപെട്ടവനാണ്. അദ്ദേഹത്തോടും അൽമായ ഫോറം പ്രസ്ഥാനത്തിനോടും ചേർന്ന് പ്രവർത്തിക്കുന്നവരും മുടക്കപെട്ടവരാണ്. അത് തിരുമേനിയോ, പുരോഹിതനോ, അല്മായരോ, ഭരണസമിതിയിൽ ഇരിക്കുന്നവരോ ആരായാലും ...

നമുക്ക് ഏവർക്കും അറിയാം ദൃശ്യമാധ്യമങ്ങളിൽ കൂടി വാർത്തകൾ നൽകുവാനും, കോടതികളിൽ കേസുകൾ കൊടുക്കുവാനും, മീറ്റിങ്ങുകൾ നടത്തുവാനും, ഫാൻസ് അസോസിയേഷനുകൾ ഉണ്ടാക്കുവാനും, സോഷ്യൽ മീഡിയയിൽ കൂലിക്ക് ആളെ വച്ച് എഴുതുവാനും ഒക്കെ ലക്ഷക്കണക്കിന് രൂപ ചിലവുള്ള കാര്യമാണെന്ന്. ഇത്രയും വർഷം ഇതൊക്കെ ചെയ്യുന്നതിന് അൽമായ ഫോറത്തിന് പണം എവിടുന്നു കിട്ടി. ഇതിൻറെ  സാമ്പത്തിക സ്രോതസ്സ് മെത്രാൻ കക്ഷികളോ അതോ സഭയിലെ സ്ഥാനമോഹികളോ ???

 *" അന്ത്യോഖ്യ  മലങ്കര ബന്ധം നീണാൾ വാഴട്ടെ "*

Friday, May 22, 2020

മോഹൻലാൽ ഷഷ്ടി പൂർത്തി ആഘോഷം. ഒരു വിയോജനക്കുറിപ്പ്

എഴുത്ത് : കെ.എൻ.ഗണേശ്

അഭിനയ മികവിന് പകരം പ്രകടനപരതക്ക് നൽകുന്ന പ്രാധാന്യം അപകടകരം

ഈ പോസ്റ്റ്‌ ഒരു വിയോജന കുറിപ്പാണ്. 
ഇന്നലെ ഒരു താരത്തിന്റെ അറുപതാം പിറന്നാൾ ആഘോഷിച്ചു. കോവിഡ് കാലമല്ലായിരുന്നെങ്കിൽ ഈ പിറന്നാൾ പതിനായിരങ്ങൾ കൂടി ആട്ടവും പാട്ടുമായി ആഘോഷിച്ചേനെ. മന്ത്രിമാരും സാംസ്കാരിക നായകന്മാരും താരങ്ങളും എത്തിച്ചേർന്നേനെ. അത് സാധിക്കാത്തതു കൊണ്ട് എല്ലാ മാധ്യമങ്ങളും അവരവർക്കാവുന്ന രീതിയിൽ ആഘോഷിച്ചു.നാം എന്താണ് ആഘോഷിച്ചത്? 

മലയാള സിനിമയിൽ നമുക്കോർക്കാൻ  കഴിയുന്ന നിരവധി നടീനടന്മാരുണ്ട്. ചെമ്മീനിലെയും അനുഭവങ്ങൾ പാളിച്ചകളിലെയും സത്യനും ഇരുട്ടിന്റെ ആത്മാവിലെ പ്രേംനസീറും നൈർമ്മല്യത്തിലെ പി ജെ ആന്റണിയും അരനാഴിക നേരത്തിലെ കൊട്ടാരക്കര ശ്രീധരൻ നായരും മുതൽ കുമ്മാട്ടിപ്പാടത്തിലെ വിനായകനും മണികണ്ഠനും കുമ്പളങ്ങി നെറ്റ്സിലെ  ഷോബിൻ ഷക്കീറും മൺറോ തുരുത്തിലെ ഇന്ദ്രൻസും വരെ നിരവധി നടന്മാരും തുലാഭാരത്തിലെയും സ്വയംവരത്തിലേയും ശാരദ മുതൽ കന്മദം,  കണ്ണെഴുതി പൊട്ടും തൊട്ട് എന്നിവയിലെ മഞ്ജു വാരിയർ വരെ  നിരവധി നടികളും. പക്ഷെ ഇവരുടെ പ്രകടന രീതികളിൽ വന്ന മാറ്റങ്ങളും കാണേണ്ടതാണ്. 

ആദ്യഘട്ടത്തിൽ സിനിമകളുടെ എണ്ണം കുറവായിരുന്നു. ഭൂരിപക്ഷവും നിലവിലുള്ള നാടകങ്ങളെയും നോവലുകളെയും ആധാരമാക്കിയുള്ള തിരക്കഥകളെയാണ് ആശ്രയിച്ചത്. അത്തരം കഥകൾ എഴുത്തുകാരുടെയും സംവിധായകരുടെയും സ്വതന്ത്ര ആവിഷ്കാരങ്ങളായതു കൊണ്ടു അഭിനേതാക്കൾക്ക് സ്ക്രിപ്റ്റുമായി പൊരുത്തപ്പെടേണ്ടിയിരുന്നു അഭിനേതാവിനു കൃത്യമായ സാമൂഹ്യ വീക്ഷണം 
 ആവശ്യമായിരുന്നു  അവരുടെ വ്യക്തിപരമായ നിലപാടുകൾ എന്തായിരുന്നാലും അവയെ മറികടന്നു കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കേണ്ടത് അഭിനേതാക്കളുടെ മുമ്പിലുള്ള വെല്ലുവിളിയായിരുന്നു. ഇത്തരം അഭിനേതാക്കളിൽ നിരവധി പേർക്ക് വ്യക്തിഗത രാഷ്ട്രീയമുണ്ടായിരുന്നതിൽ അത്ഭുതപ്പെടാനില്ല. 

എഴുപതുകൾക്ക് ശേഷം വാണിജ്യ സിനിമകളുടെ വേലിയേറ്റമാണുണ്ടായത്. ഏറ്റവും പ്രധാനമായി സാങ്കേതിക തൊഴിലാളികൾക്കു പുറമെ കഥാകൃത്തുക്കളും തിരക്കഥ രചയിതാക്കളുമടക്കമുള്ളവർ സ്ഥിരം തൊഴിലാളികളായി. ഉദയായുടെ തിരക്കഥകളെഴുതിയ സാരംഗപാണി ആയിരിക്കും  ഇവരുടെ ആദ്യകാല മാതൃക.  പ്രൊഡക്ഷനിലുള്ള സിനിമകളുടെ എണ്ണം വർധിച്ചതോടെ പ്രൊഡ്യൂസർമാർക്ക് പിടിച്ചു നിൽക്കാനായുള്ള ചേരുവകൾ ഉള്ള പടപ്പുകൾ സർഗാത്മക രചനകൾക്കു പകരം സ്ഥാനം പിടിച്ചു. അതിനനുസരിച്ചു സംവിധായകന്മാരും ആവിഷ്കർത്താക്കളും  രൂപപ്പെട്ടു. സാമൂഹ്യ ബോധത്തോടെയുള്ള ആവിഷ്കാരങ്ങൾക്കു പകരം ജനപ്രിയ സ്വഭാവമുള്ള അവരുടെ കൈയടി പെട്ടെന്ന് സംഘടിപ്പിക്കുന്ന പ്രകടനപരതക്കാണ് പ്രാമുഖ്യം ലഭിച്ചത്.  അഭിനയത്തിന് പകരം അംഗ വിക്ഷേപങ്ങളോടെയുള്ള നടന വൈഭവത്തിനാണ് പ്രാധാന്യം ലഭിച്ചത്. കഥയും കഥാപാത്രങ്ങളും  വിസ്മരിക്കപ്പെട്ടു. അഭിനേതാവ് കഥാപാത്രമായി മാറുന്ന പരകായ പ്രവേശത്തിനു പകരം ആവിഷ്കർത്താവ് ചെയ്യുന്നതെന്തോ അതാണ്‌ കഥാപാത്രം എന്ന നിലയിലേക്ക് വന്നു   ഇത്തരം ആവിഷ്കർത്താക്കൾ  താരങ്ങളായി. കഥകൾക്കും കഥാപാത്രങ്ങൾക്കും താരങ്ങളുടെ അംഗീകാരം വേണമെന്ന സ്ഥിതി വന്നതോടെ ഈ അവസ്ഥ പൂർണമായി. ഇപ്പോൾ നമ്മുടെ മുമ്പിൽ വരുന്നത് അഭിനേതാക്കളല്ല,  പ്രകടന വിസ്മയങ്ങളാണ്. അവരുടെ പ്രകടനത്തിനുള്ള ജനപ്രീതിയാണ് സിനിമയുടെ വാണിജ്യമൂല്യം നിർണയിക്കുന്നത്. സിനിമ അവതരിപ്പിക്കുന്ന ആശയ സംഹിത പോലും ഇതിനനുസരിച്ചാണ് തീരുമാനിക്കപ്പെടുന്നത്. അത് തീരുമാനിക്കുന്നതിൽ ഇപ്പോൾ പ്രൊഡ്യൂസർമാർക്കും താരങ്ങൾക്കും വ്യക്തമായ പങ്കുണ്ട്  

ഇപ്പോഴത്തെ താരങ്ങൾക്ക് അഭിനയ ശേഷിയില്ല എന്നർത്ഥമില്ല. അഭിനയ ശേഷിയില്ലാത്തവർക്കും ജനപ്രിയ കാട്ടികൂട്ടലുകളിലൂടെ താരമാകാം എന്ന് മാത്രമാണ്. അനുകരണം ഉദാഹരണത്തിന് അഭിനയമല്ല. മിമിക്രി ആർട്ടിസ്റ്റുകൾ താരങ്ങളാകുന്നത് നാം കണ്ടതാണ്. അവിടെ നിന്നു അവർ അഭിനേതാക്കളായി മാറാൻ കഠിനാധ്വാനം വേണ്ടിവരും.കൃത്യമായ മനനവും നിരീക്ഷണവും പരിശീലനവും വേണ്ടിവരും.  അതിനു മുമ്പ് താരമായാൽ പിന്നെ ഒന്നും ആവശ്യമില്ല. അത് തന്നെയാണ് താരമാകുന്ന അഭിനേതാവിന്റെ അവസ്ഥയും. സിനിമാ വ്യവസായത്തിന്റെ ചട്ടക്കൂടു അയാളുടെ ശക്തിയും  പരിമിതിയുമായി മാറുന്നു. നടന വിസ്മയങ്ങൾ വാണിജ്യ വിസ്‌മയങ്ങളായി മാറുന്നു. അവരുടെ നടനം കെട്ടിയെഴുന്നള്ളിക്കപ്പെടുന്ന കമ്പോളച്ചരക്കായി മാറുന്നു. അവർ തന്നെ കഥകളും പാത്രങ്ങളുമാകുന്നു.

സർഗ പ്രതിഭകളെ നാം ആദരിക്കുന്നു. കമ്പോള ചരക്കുകൾ ആഘോഷിക്കപ്പെടുന്നു. തിരുവനന്തപുരത്തു കുറെ പേർ ചേർന്ന് ഇന്ദ്രൻസ് എന്ന നടനെ ആദരിച്ചിരുന്നു. മെയ്‌ 21നും അതുപോലെ ആകാമായിരുന്നു  ഒരു അഭിനേതാവിനെ കൃത്യമായി വിലയിരുത്താമായിരുന്നു. അതിനു പകരം നടന്നത് ആഘോഷമാണ്.  വാണിജ്യ സിനിമയുടെ ഉൾകാമ്പില്ലാത്ത ആഘോഷം.
https://m.facebook.com/story.php?story_fbid=1113885742300877&id=100010383849734

Monday, May 18, 2020

ഇനി പ്രേമ ചന്ദ്രന് രാജി വക്കാം

കേരളത്തിലേക്കു ട്രെയിന്‍ വരാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നു പറയുന്ന പ്രേമചന്ദ്രന്‍ സൗകര്യപൂര്‍വ്വം മറച്ചുവെയ്ക്കുന്ന വസ്തുതയുണ്ട്. പല സംസ്ഥാനങ്ങളിലായി ക്യാമ്പുകളിലും തെരുവുകളിലുമെല്ലാമായി കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ -നമ്മുടെ അതിഥി തൊഴിലാളികളെ -കൊണ്ടു പോകാന്‍ ഏര്‍പ്പെടുത്തിയ ശ്രമിക് എക്‌സ്പ്രസ്സുകളാണ് രാജ്യത്ത് ഓടിയത്. അതിലൊരെണ്ണവും കേരളത്തിലേക്കു വന്നില്ല എന്നുവച്ചാല്‍ ഇവിടേക്ക് കൂട്ടത്തോടെ വരാന്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ ഇല്ല എന്നര്‍ത്ഥം';  വിഎസ് ശ്യാം ലാല്‍ എഴുതുന്നു

 ഫേസ്‌ബുക്ക് പോസ്റ്റ്‌


രാജിവെയ്‌ച്ചേ അടങ്ങൂ എന്ന വാശിയിലാണ് എന്‍.കെ.പ്രേമചന്ദ്രന്‍. 'തെളിവ് തരൂ.. തെളിവ് തരൂ... ഇപ്പോള്‍ രാജിവെയ്ക്കും..' എന്നാണ് അദ്ദേഹത്തിന്റെ മുറവിളി. പാവമല്ലേ, മുതിര്‍ന്ന ജനപ്രതിനിധിയല്ലേ.. നുമ്മളൊന്ന് പിന്തുണയ്ക്കാമെന്നു വെച്ചു. രാജിവെയ്ക്കാന്‍ അദ്ദേഹത്തിനെ സഹായിക്കാനായി തെളിവുകള്‍ നല്‍കുകയാണ്.

ദയവായി എന്നെ തെറ്റിദ്ധരിക്കരുതെന്ന് എടുത്തു പറയുന്നു. പ്രേമചന്ദ്രനെ സഹായിക്കുക എന്നതു മാത്രമാണ് എന്റെ ലക്ഷ്യം. വേറൊരു ദുരുദ്ദേശവുമില്ല.

തെളിവ് 1: കോവിഡ് കാലത്തെ ട്രെയിന്‍ യാത്രകള്‍ സംബന്ധിച്ച് റെയില്‍വേ പുറപ്പെടുവിച്ച സര്‍ക്കുലറിലെ പോയിന്റ് 4.

The originating state will finalise the requirement of special trains in consultation with receiving states and communicate the requirement of special trains to the nodal officer of Railways. Railways will endeavour to plan and run the special trains based on the requirement given by Originating state subject to availability of Rolling Stock.
എവിടെ നിന്നാണോ യാത്ര തുടങ്ങുന്നത് ആ സംസ്ഥാനമാണ് സ്‌പെഷല്‍ ട്രെയിന്‍ വേണമെന്ന ആവശ്യം ഉന്നയിക്കേണ്ടത് എന്നാണ്.

എവിടെയാണോ ട്രെയിന്‍ യാത്ര അവസാനിപ്പിക്കുക ആ സംസ്ഥാനത്തിന്റെ അനുമതി വാങ്ങിയ ശേഷം യാത്ര ആരംഭിക്കുന്ന സംസ്ഥാനം റെയില്‍വേയുടെ നോഡല്‍ ഓഫീസറെ വിവരമറിയിക്കണം. ലഭ്യതയനുസരിച്ച് ട്രെയിന്‍ അനുവദിക്കുന്ന കാര്യം റെയില്‍വേ തീരുമാനിക്കും. അതായതുത്തമാ ഒരു ട്രെയിന്‍ അനുവദിക്കണമെങ്കില്‍ അതിനു മുന്‍കൈയെടുക്കേണ്ടതും ആവശ്യമുന്നയിക്കേണ്ടതും യാത്ര ആരംഭിക്കുന്ന സംസ്ഥാനമാണ്. മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ വരണമെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെടണം, വരുന്നവരെ സ്വീകരിക്കാമെന്ന് സമ്മതിക്കുക മാത്രമാണ് കേരളത്തിന്റെ റോള്‍.

തെളിവ് 2: കോവിഡ് കാലത്തെ ട്രെയിന്‍ യാത്രകള്‍ സംബന്ധിച്ച് റെയില്‍വേ പുറപ്പെടുവിച്ച സര്‍ക്കുലറിലെ പോയിന്റ് 6.

The consent of receiving state shall be obtained by originating state and a copy provided to Railways before departure of train.
യാത്ര അവസാനിക്കുന്ന സംസ്ഥാനത്തോട് യാത്ര ആരംഭിക്കുന്ന സംസ്ഥാനം അനുമതി വാങ്ങുകയും അതിന്റെ പകര്‍പ്പ് ട്രെയിന്‍ പുറപ്പെടുന്നതിനു മുമ്പ് റെയില്‍വേക്കു കൈമാറുകയും വേണം. യാത്ര ആരംഭിക്കുന്ന സംസ്ഥാനമാണ് നടപടി സ്വീകരിക്കേണ്ടത്. കേരളത്തില്‍ നിന്നാണ് പോകുന്നതെങ്കില്‍ കേരളം, മഹാരാഷ്ട്രയില്‍ നിന്നാണെങ്കില്‍ മഹാരാഷ്ട്ര. കേരളത്തില്‍ നിന്നു ട്രെയിന്‍ കൊണ്ടുപോകാന്‍ ഒഡിഷയ്ക്കും പറ്റില്ല പഞ്ചാബില്‍ നിന്നു ട്രെയിന്‍ കൊണ്ടുവരാന്‍ കേരളത്തിനും പറ്റില്ല.

തെളിവ് 3: കോവിഡ് കാലത്തെ ട്രെയിന്‍ യാത്രകള്‍ സംബന്ധിച്ച് റെയില്‍വേ പുറപ്പെടുവിച്ച സര്‍ക്കുലറിലെ പോയിന്റ് 11.

Sale of Tickets: As these Shramik Special trains are run by railways only for these persons, who have been cleared by organising state in consultation with receiving state, and not for general public, following methodology will be adopted for sale of tickets:
a) The originating state will indicate the exact number of passengers travelling in train, which should be around 1200 (or at least 90%) considering the capacity of Shramik Special train.
b) Railways shall print train tickets to the specified destination, as per number of passengers indicated by originating state and hand them over to the local state government authority.
c) The local state government authority shall handover the tickets to the passengers cleared by them and collect the ticket fare and hand over the total amount to Railways.

കേരളത്തിലേക്കു ട്രെയിന്‍ വരാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നു പറയുന്ന പ്രേമചന്ദ്രന്‍ സൗകര്യപൂര്‍വ്വം മറച്ചുവെയ്ക്കുന്ന വസ്തുതയുണ്ട്. പല സംസ്ഥാനങ്ങളിലായി ക്യാമ്പുകളിലും തെരുവുകളിലുമെല്ലാമായി കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ -നമ്മുടെ അതിഥി തൊഴിലാളികളെ -കൊണ്ടു പോകാന്‍ ഏര്‍പ്പെടുത്തിയ ശ്രമിക് എക്‌സ്പ്രസ്സുകളാണ് രാജ്യത്ത് ഓടിയത്. അതിലൊരെണ്ണവും കേരളത്തിലേക്കു വന്നില്ല എന്നുവച്ചാല്‍ ഇവിടേക്ക് കൂട്ടത്തോടെ വരാന്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ ഇല്ല എന്നര്‍ത്ഥം.

 ശ്രമിക് എക്‌സ്പ്രസ്സുകളല്ലാതെ മറ്റു പ്രത്യേക ട്രെയിനുകളൊന്നും രാജ്യത്ത് ഓടിയിട്ടുമില്ല. യാത്രക്കാരെ കണ്ടെത്തുക, അവരുടെ വിലാസവും ഫോണ്‍ നമ്പരും ടിക്കറ്റിനുള്ള പണവും ശേഖരിച്ച് റെയില്‍വേക്കു കൈമാറുക, അവര്‍ക്ക് കോവിഡ്-19 രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുക എന്നീ ചുമതലകളെല്ലാം യാത്ര ആരംഭിക്കുന്ന സംസ്ഥാനം നിര്‍വ്വഹിക്കണം. പല സ്ഥലത്തായി ചിതറിക്കിടക്കുന്ന മലയാളികളെ ഏകോപിപ്പിച്ച് സ്റ്റേഷനിലെത്തിക്കാനൊന്നും മറ്റു സംസ്ഥാനങ്ങള്‍ തയ്യാറല്ല. അതുകൊണ്ട് ഇവിടേക്ക് ട്രെയിനും വന്നില്ല. ഇവിടെ നിന്നുള്ള യാത്രയ്ക്കാവശ്യമായ ചുമതലകളെല്ലാം കേരളം നിറവേറ്റിയപ്പോള്‍ ഇവിടെ നിന്ന് ട്രെയിന്‍ പോയി.

തെളിവ് 4: കേരളത്തിന്റെ അപേക്ഷ പ്രകാരം ഒഡിഷയിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ചിരിക്കുന്നു എന്ന ദക്ഷിണ റെയില്‍വേ വിജ്ഞാപനം. ഒഡിഷ സര്‍ക്കാരാണ് അപേക്ഷിച്ചതെങ്കില്‍ 'കേരളത്തിന്റെ അപേക്ഷ പ്രകാരം' എന്നു വിജ്ഞാപനത്തില്‍ പറയില്ലല്ലോ.

തെളിവ് 5: അന്നാട്ടുകാരായ തൊഴിലാളികളെ അയച്ചാല്‍ സ്വീകരിക്കാമോ എന്നു ചോദിച്ച് ബംഗാള്‍ സര്‍ക്കാരിന് കേരളമയച്ച കത്ത്. ബംഗാളികളായ തൊഴിലാളികളെ കേരളത്തില്‍ നിന്ന് അയയ്ക്കണമെങ്കില്‍ ബംഗാള്‍ സര്‍ക്കാരിന്റെ അനുമതി വേണം. കേരളമാണ് ട്രെയിന്‍ ഏര്‍പ്പെടുത്താന്‍ മുന്‍കൈയെടുത്തത് എന്നത് ഇതു വ്യക്തമാക്കുന്നു.

തെളിവ് 6: മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത്.
പഞ്ചാബില്‍ 348 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടപ്പുണ്ട്. റെയില്‍വേ സര്‍ക്കുലര്‍ പ്രകാരം പഞ്ചാബില്‍ നിന്നു കേരളത്തിലേക്ക് ട്രെയിന്‍ വരണമെങ്കില്‍ പഞ്ചാബ് തന്നെ വിചാരിക്കണം. അവരതു ചെയ്തില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്ങോട്ട് കത്തയച്ചു, ആ കുട്ടികളെ നാട്ടിലേക്ക് അയയ്ക്കാന്‍ നടപടി സ്വീകരിക്കാമോ എന്ന അഭ്യര്‍ത്ഥനയുമായി.

എന്തുകൊണ്ടോ അവര്‍ ആ അഭ്യര്‍ത്ഥന മുഖവിലയ്‌ക്കെടുത്തില്ല. കോണ്‍ഗ്രസ്സിലെ മാന്യതയുള്ള നേതാക്കളില്‍ ഒരാളായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങാണ് പഞ്ചാബ് മുഖ്യമന്ത്രി. പ്രേമചന്ദ്രന്റെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. കള്ളം പറയാന്‍ ഈ ഊര്‍ജ്ജമത്രയും പാഴാക്കുന്ന സമയത്ത് കോണ്‍ഗ്രസ് വഴി പഞ്ചാബിലെ കുട്ടികളെ കേരളത്തിലെത്തിച്ചിരുന്നുവെങ്കില്‍ കൈയടി കിട്ടില്ലായിരുന്നോ? മുഖ്യമന്ത്രി പരാജയപ്പെട്ടിടത്ത് കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും വിജയിക്കാനാവും എന്നത് ഇക്കാര്യത്തില്‍ ഉറപ്പല്ലേ? പക്ഷേ, അതു ചെയ്യില്ല

അപ്പോള്‍ ബഹുമാന്യനായ പ്രേമചന്ദ്രന്‍ രാജി സമര്‍പ്പിക്കുകയല്ലേ?പത്രസമ്മേളനം വിളിച്ചുകൂട്ടി രാജി പ്രഖ്യാപിക്കുകയാണോ അതോ രാജിക്കത്ത് നേരിട്ട് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ചുകൊടുക്കുകയാണോ?
Read more: https://www.deshabhimani.com/news/kerala/nk-premachandran-kerala-government-train/871428