Saturday, September 29, 2012

നേതാവിനു വഴങ്ങാത്തതിന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകയ്‌ക്ക് നിരന്തര പീഡനം‍‍


കോഴിക്കോട്‌: പ്രാദേശിക കോണ്‍ഗ്രസ്‌ നേതാവിന്റെ പീഡനത്തെതുടര്‍ന്ന്‌ ജീവിതം വഴിമുട്ടിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക രാഷ്‌ട്രീയം അവസാനിപ്പിക്കുന്നു. തൊഴിലാളികള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച പ്രമുഖ കോണ്‍ഗ്രസ്‌ നേതാവിന്റെ മകള്‍ക്കാണ്‌ ജയില്‍വാസം അടക്കമുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നത്‌.

നിരന്തരം ശല്യം ചെയ്യല്‍, അസമയത്തുള്ള ഫോണ്‍വിളി, പാര്‍ട്ടി ഓഫീസ്‌ മുറിയില്‍ അടച്ചിട്ടു മാപ്പുപറയിപ്പിക്കാന്‍ ശ്രമം, വാടക ഗുണ്ടകളെ വിട്ടു വധശ്രമം. ഒന്നിനും വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ വ്യാജ ചെക്ക്‌ കേസില്‍ കുടുക്കി ജയിലിലടയ്‌ക്കല്‍. പ്രാദേശിക നേതാവിന്റെ ഇംഗിതത്തിനു വഴങ്ങാതിരുന്ന, രണ്ടു കുട്ടികളുടെ അമ്മയായയുവതിക്കു നേരിടേണ്ടി വന്നത്‌ ഞെട്ടിക്കുന്ന അനുഭവങ്ങളാണ്‌.

കെ. കരുണാകരനൊപ്പം തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്‌ പ്രസ്‌ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച കൊടുങ്ങല്ലൂരിലെ ടി.കെ. സീതിസാഹിബിന്റെ മകള്‍ സുലൈഖ അഷ്‌റഫിനാണു നേതാവിന്റെയും കൂട്ടരുടെയും പീഡനം കാരണം കോണ്‍ഗ്രസ്‌ രാഷ്‌ട്രീയം അവസാനിപ്പിക്കേണ്ടിവന്നത്‌. പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയിട്ടും ഫലമില്ലാത്തതിനാലാണ്‌ സുലൈഖ പൊതുസമൂഹത്തിനുമുമ്പാകെ തന്റെ അനുഭവങ്ങള്‍ തുറന്നുപറയുന്നത്‌.

ഐ.എന്‍.ടി.യു.സി. തൃശൂര്‍ ജില്ലാ പ്രസിഡന്റും ഡി.സി.സി. വൈസ്‌ പ്രസിഡന്റുമായിരുന്നു സീതി സാഹിബ്‌. ബാപ്പയുടെ പാതയിലൂടെ പൊതുപ്രവര്‍ത്തനത്തില്‍ തല്‍പ്പരയായ സുലൈഖ സ്‌കൂളില്‍ പഠിക്കുമ്പോള്‍ കെ.എസ്‌.യു. പ്രവര്‍ത്തകയായിരുന്നു. വിവാഹശേഷം ഭര്‍ത്താവ്‌ കേരളം വിട്ടപ്പോള്‍ സുലൈഖയും ഒപ്പംപോയി.

തൃശൂരില്‍ മടങ്ങിയെത്തിയതോടെ സാമൂഹ്യപ്രവര്‍ത്തന രംഗത്ത്‌ സജീവമായി. നാലുവര്‍ഷമായി മനുഷ്യാവകാശ സംഘടനയുമായി ബന്ധപ്പെട്ടാണു പ്രവര്‍ത്തിച്ചത്‌. ടി.കെ. സീതിസാഹിബ്‌ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്‌റ്റ് രൂപീകരിച്ച്‌ അഗതികള്‍ക്കും അനാഥര്‍ക്കും ആശ്വാസം പകര്‍ന്നു.

സംസ്‌ഥാനത്തു 'ജനശ്രീ' തുടങ്ങിയപ്പോള്‍ സുലൈഖ ജനശ്രീയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കൊടുങ്ങല്ലൂര്‍ മേത്തല മണ്ഡലം ജനശ്രീ പ്രസിഡന്റായി. ഇടതുപക്ഷത്തിന്റെ കോട്ടയായ കൊടുങ്ങല്ലൂരില്‍ ജനശ്രീ സംഘടിപ്പിക്കുന്നതില്‍ മുന്നില്‍നിന്നു പ്രവര്‍ത്തിച്ചു. മണ്ഡലത്തില്‍ 150 യൂണിറ്റുകള്‍ രൂപീകരിച്ചതിനു പൊന്നാട ചാര്‍ത്തി ആദരിക്കുകയും ചെയ്‌തു.

ജനശ്രീയിലും മഹിളാ കോണ്‍ഗ്രസിലും സജീവമായപ്പോഴാണ്‌ കൊടുങ്ങല്ലൂരിലെ പ്രാദേശിക കോണ്‍ഗ്രസ്‌ നേതാവ്‌ പ്രലോഭനവും ഭീഷണിയുമായി വന്നത്‌. സുലൈഖയെ തന്റെ വഴിക്കു കൊണ്ടുവരാന്‍ ഇയാള്‍ പലവിധ ശ്രമങ്ങളും നടത്തി. ഫോണ്‍ കോള്‍, ഇടക്കിടെ യോഗം വിളിച്ചുചേര്‍ക്കല്‍, ഒരുമിച്ചു യാത്രചെയ്യാന്‍ പ്രേരിപ്പിക്കല്‍ എന്നിങ്ങനെയായിരുന്നു രീതി.

ഇതിനെയെല്ലാം സുലൈഖ ചെറുത്തപ്പോള്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കൊടുങ്ങല്ലൂര്‍ താനാണു ഭരിക്കുന്നതെന്നും പറയുന്നതു കേട്ടെങ്കില്‍ മാത്രമേ പ്രസ്‌ഥാനത്തില്‍ തുടരാന്‍ കഴിയൂവെന്നും ഭീഷണി മുഴക്കി. ജനശ്രീയുടെ അവാര്‍ഡ്‌ തിരിച്ചുവാങ്ങുമെന്നുവരെയായി സ്വരം. യോഗങ്ങളില്‍ സുലൈഖക്കെതിരേ മോശമായി സംസാരിച്ചു. അവഹേളനങ്ങള്‍ നടത്തി.

പിന്നീട്‌ ഇവരെ തളര്‍ത്താനായി നീക്കം. മൂന്നു കേന്ദ്രങ്ങളില്‍ ജനശ്രീയുടെയും രണ്ടിടത്തു മഹിളാ കോണ്‍ഗ്രസിന്റെയും യോഗം ഒന്നിച്ച്‌ ഇയാള്‍ വിളിച്ചു ചേര്‍ത്തു. നാലെണ്ണത്തില്‍ പങ്കെടുത്ത സുലൈഖ അഞ്ചാമത്തേതിന്‌ എത്താന്‍ വൈകി. അവിടെ അവര്‍ എത്തും മുമ്പു യോഗം അവസാനിപ്പിച്ചു. പിറ്റേന്നു കൊടുങ്ങല്ലൂര്‍ ഇന്ദിരാഭവനിലെത്തി മഹിളാ കോണ്‍ഗ്രസ്‌ നേതാവിനോടു മാപ്പുപറയണമെന്ന്‌ ഇയാള്‍ നിര്‍ബന്ധിച്ചു. രാവിലെ പത്തിനു യോഗത്തിനെത്തിയ സുലൈഖയെ ഉച്ചവരെ ഇരിക്കാന്‍ അനുവദിച്ചില്ല. ഓഫീസിന്റെ വാതില്‍ പൂട്ടി. മാപ്പുപറയില്ലെന്ന്‌ ഉറച്ച നിലപാടെടുത്തപ്പോള്‍ ഭീഷണിയായി, കൈയേറ്റമായി. ബോധം കെട്ടു വീണ സുലൈഖയെ പിന്നീട്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭയം കാരണം പോലീസില്‍ പരാതി നല്‍കാന്‍ സുലൈഖ തയാറായില്ല.

വാടകഗുണ്ടയെ ഉപയോഗിച്ചു കൈകാര്യം ചെയ്യാനും ശ്രമം നടന്നുവെന്നു സുലൈഖ പറയുന്നു. കത്തിയുമായെത്തിയ ഗുണ്ടയെ സുലൈഖ നാട്ടുകാരുടെ സഹായത്തോടെ കീഴ്‌പ്പെടുത്തി. ഇതിനു ശേഷമാണു സുലൈഖയുടെ സൃഹൃത്തുക്കളെ സ്വാധീനിച്ചു വ്യാജ ചെക്ക്‌കേസില്‍ പോലീസീനെക്കൊണ്ട്‌ അറസ്‌റ്റ് ചെയ്യിപ്പിച്ചത്‌. അഞ്ചു ദിവസം വിയ്യൂര്‍ ജിയിലില്‍ കഴിഞ്ഞു. 30 സെന്റ്‌ സ്‌ഥലം കോടതി ജപ്‌തി ചെയ്‌തു. സാമൂഹ്യ പ്രവര്‍ത്തനവും ജനശ്രീ പ്രവര്‍ത്തനവും ലക്ഷങ്ങളുടെ ബാധ്യതയാണ്‌ ഇവര്‍ക്കു വരുത്തിവച്ചത്‌. ഒമ്പതു ലക്ഷം രൂപ കടം വന്നു. സ്വര്‍ണം പണയംവക്കേണ്ടിവന്നു. ഭീഷണിയും കേസുകളും ഇതിനു പുറമെ. പൊതുപ്രവര്‍ത്തനരംഗത്തെ ദുരനുഭവങ്ങള്‍ തളര്‍ത്തിയ ഇവര്‍ സമാധാനം തേടിയാണു കോഴിക്കോട്ടെത്തിയത്‌. പ്രതിസന്ധിയിലും ഭര്‍ത്താവ്‌ നല്‍കുന്ന പിന്തുണയാണ്‌ ഇവര്‍ക്കു കരുത്ത്‌.

കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കും ജനശ്രീമിഷന്‍ ചെയര്‍മാന്‍ എം.എം. ഹസനും പരാതി നല്‍കിയിട്ടും ചെവികൊണ്ടില്ലെന്നു സുലൈഖ പറയുന്നു. ഇപ്പോള്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനു പരാതി നല്‍കി കാത്തിരിക്കുകയാണ്‌.

എം. ജയതിലകന്‍

വാഴൂര്‍ കൊണ്ടോടിക്കല്‍ കുടുംബ വിശേഷം

വാഴൂര്‍ കൊണ്ടോടിക്കല്‍ കുടുംബത്തിന്റെ  മൂല കുടുംബത്തിന്റെ കേന്ദ്രം പുതുപ്പള്ളി ആണ്.പുതുപ്പള്ളി വന്നല , കുളങ്ങര ,കൊണ്ടോടി ,കരിമ്പന്നൂര്‍ കുടുംബങ്ങള്‍ ഉള്‍പ്പെടുന്നതാണ് മൂലകുടുംബം .പുതുപ്പള്ളി കൊണ്ടോടിക്കല്‍  ഈശോയുടെ/മാത്തന്റെ  ദ്വിതീയ പുത്രന്‍ വറുഗീസ് വാഴൂര്‍ സ്ഥിര താമസമാക്കിയതോട് കൂടിയാണ്  വാഴൂര്‍ കൊണ്ടോടിക്കല്‍ കുടുംബത്തിന്റെ ആരംഭം .കൊണ്ടോടിക്കള്‍ വറുഗീസിന്റെ ഭാര്യ ഇളച്ചി കുഴിമറ്റം ചാഴുവേലില്‍ കുടുംബാംഗം .ഇളച്ചിയുടെ ഒരു സഹോദരി തിരുവാര്‍പ്പ് മാളിയേക്കല്‍ കുടുംബത്തിലെ അവറാച്ചന്റെ മാതാവ് ആണ്. മറ്റൊരാളെ പള്ളം ചെറുവള്ളില്‍ കുടുംബത്തിലേക്ക് വിവാഹം കഴിച്ചു അയച്ചു .കുഞ്ഞപ്പന്‍ ,കുഞ്ഞുഞ്ഞു .ഔസെഫ് എന്നിവര്‍ ഇവരുടെ പുത്രന്മാര്‍ ആണ് .കൊണ്ടോടിക്കല്‍ വറുഗീസിന്റെ സഹോദരിയെ  കൊല്ലാട് മുല്ലശേരി കുടുംബത്തിലേക്ക് വിവാഹം കഴിച്ച് അയച്ചു .ഇവരുടെ പുത്രന്‍ ആണ് മുല്ലശേരി വക്കീല്‍ . വാഴൂര്‍ കൊണ്ടോടിക്കല്‍  വറുഗീസിനു മക്കള്‍ അഞ്ചു പേര്‍ .ആണ്‍മക്കള്‍ മൂന്ന് ,പെണ്‍മക്കള്‍ രണ്ട് .പെണ്‍മക്കളില്‍ ഒരാളെ വാകത്താനം ഈഴക്കുന്നു കുടുംബത്തിലേക്കും,രണ്ടമാത്തെതിനെ വാഴൂര്‍ തോട്ടത്തില്‍ കുടുംബത്തിലേക്കും വിവാഹം കഴിച്ചു അയച്ചു.

Thursday, September 27, 2012

ഉമ്മന്‍ചാണ്ടിയുടെ "ഹിന്ദു"നിര്‍വചനം



ആരാണ് ഹിന്ദു എന്ന ചോദ്യം ഇന്ത്യന്‍ സമൂഹത്തിന് മുന്നില്‍ വിവാദപരമായി ഉന്നയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിനുവേണ്ടി ഒരു ഓര്‍ഡിനന്‍സിന് ഭരണഗര്‍ഭഗൃഹത്തില്‍ പിറവി നല്‍കുകയാണ്. നിയമസഭാംഗങ്ങളുടെ പ്രതിനിധിയെ ദേവസ്വംബോര്‍ഡിലേക്ക് തെരഞ്ഞെടുക്കുന്നത് ഹിന്ദു എംഎല്‍എമാരാണ്. നിലവിലുള്ള ഹിന്ദു നിര്‍വചനത്തിന് ഭേദഗതി നിര്‍ദേശിക്കുന്ന, പുറത്തുവരാന്‍ പോകുന്ന ഓര്‍ഡിനന്‍സ് ചെറുതാണ്. പക്ഷേ, അത് ഉയര്‍ത്തുന്ന വിപത്ത് വലുതാണ്. ഭേദഗതി നിയമത്തിന് മുന്‍കാലപ്രാബല്യം നല്‍കിയാല്‍ ശ്രീനാരായണ ഗുരു, സ്വാമി വിവേകാനന്ദന്‍, ചട്ടമ്പി സ്വാമി മുതല്‍ ജവഹര്‍ലാല്‍ നെഹ്റുവരെയുള്ളവര്‍ അഹിന്ദുക്കളാകും. ഹിന്ദുസമുദായത്തില്‍ ജനിച്ചവരാണെങ്കിലും കമ്യൂണിസ്റ്റ്- ഇടതുപക്ഷ- മതനിരപേക്ഷ ആശയഗതിക്കാരാണെങ്കില്‍, അവരെ ഹിന്ദുവായി കാണാന്‍ പറ്റില്ല എന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിയമഭേദഗതി. ദൈവവിശ്വാസിയാണെങ്കിലും മതനിരപേക്ഷ വിശ്വാസം പുലര്‍ത്തുന്ന ഒരാള്‍ ദൃഢപ്രതിജ്ഞയെടുത്താന്‍ ആ വ്യക്തിയെ ഹിന്ദുവായി കാണാന്‍ പറ്റില്ല എന്ന ഏറെ അപകടകരമായ വ്യവസ്ഥയും നിര്‍ദേശിക്കുന്നുണ്ട്.

കെ കരുണാകരന്റെ മൂന്നാംമന്ത്രിസഭയുടെ കാലത്ത് ഇത്രത്തോളം വരില്ലെങ്കിലും ഏറെക്കുറെ സമാനമായ ഒരു ദേവസ്വംനിയമഭേദഗതി കൊണ്ടുവന്നിരുന്നു. അതിനെ അസാധുവാക്കി തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത സ്ഥാപന (ഭേദഗതി) ബില്‍ നായനാര്‍ സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കി. ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വസിക്കുന്നുവെന്ന സത്യപ്രസ്താവന നല്‍കുന്നവര്‍ക്കേ വോട്ടവകാശമുള്ളൂവെന്ന ഭേദഗതിയാണ് കരുണാകരന്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. അത് റദ്ദാക്കി, ജന്മംകൊണ്ടോ വിശ്വാസംകൊണ്ടോ ഹിന്ദുവായ എംഎല്‍എമാര്‍ക്കെല്ലാം ദേവസ്വംബോര്‍ഡ് പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ അവകാശം നല്‍കുന്ന ബില്ലാണ് നായനാര്‍സര്‍ക്കാര്‍ പാസാക്കിയത്. 1950ല്‍ പരവൂര്‍ ടി കെ നാരായണപിള്ളയുടെ ഭരണകാലത്ത് കൊണ്ടുവന്ന മൂലനിയമത്തിന് ബലമേകുന്നതായിരുന്നു നായനാര്‍ സര്‍ക്കാരിന്റെ ഭേദഗതി നിയമം. എന്നാല്‍, അതിനെ കരുണാകരഭരണകാലത്തേക്കാള്‍ മോശമായവിധത്തില്‍ ഭേദഗതിപ്പെടുത്താനാണ് ഉമ്മന്‍ചാണ്ടിയുടെ പുറപ്പാട്. നിയമസഭയിലെ ഹിന്ദു എംഎല്‍എമാര്‍ക്കാണ് ദേവസ്വംബോര്‍ഡുകളിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അവകാശം. എംഎല്‍എമാരെ സമുദായത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വേര്‍തിരിക്കുന്നത് ആശാസ്യമല്ല. എന്നാല്‍, അതില്‍ മാത്രമാണ് യുഡിഎഫ് സര്‍ക്കാരിന്റെ നോട്ടം. ""പുതിയ സഭയില്‍ ഹിന്ദു എംഎല്‍എമാരില്‍ 46 പേര്‍ എല്‍ഡിഎഫിലാണ്. യുഡിഎഫിന് 27 പേര്‍മാത്രമാണ്"" എന്ന കണക്കാണ് ഹിന്ദുവിന് പുതിയ നിര്‍വചനം നല്‍കുന്ന സാഹസത്തിന് ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിക്കുന്നതെന്ന് മാധ്യമങ്ങള്‍ മറയില്ലാതെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ രണ്ട് അംഗങ്ങളെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ ചേര്‍ന്ന് നോമിനേറ്റ് ചെയ്യും. മറ്റൊരാളെ നിയമസഭയിലെ ഹിന്ദു എംഎല്‍എമാര്‍ തെരഞ്ഞെടുക്കും. ആ മൂന്നുപേര്‍ ഒന്നിച്ചിരുന്ന് പ്രസിഡന്റിനെ നിശ്ചയിക്കും. ഇന്നത്തെ സ്ഥിതിയില്‍ പ്രസിഡന്റ്സ്ഥാനം അടക്കം ദേവസ്വംബോര്‍ഡുകളില്‍ ഭൂരിപക്ഷം അംഗങ്ങളും ഭരണപക്ഷത്തിനു ലഭിക്കുമെന്നിരിക്കെ, പ്രതിപക്ഷത്തിന് ലഭിക്കുന്ന ഒരംഗത്തെ ഇല്ലാതാക്കാനുള്ള ലജ്ജാകരമായ അധികാരക്കൊതിയാണ് നിയമഭേദഗതിക്ക് ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിക്കുന്നത്. അതിനായി ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭയുടെ ജനാധിപത്യാവകാശത്തെ അസാധുവാക്കാന്‍, ഈശ്വരവിശ്വാസവും ദൈവവിശ്വാസവും ഹിന്ദുമതവിശ്വാസവും ഉണ്ടെന്ന സത്യവാങ്മൂലം എംഎല്‍എമാര്‍ എഴുതിക്കൊടുക്കണമെന്നാണ് നിയമ ഭേദഗതി. മാത്രമല്ല, നിയമസഭാംഗമായി ദൃഢപ്രതിജ്ഞയെടുത്തവരെയും വോട്ടെടുപ്പിനുള്ള അവകാശത്തില്‍നിന്ന് ഒഴിവാക്കുന്നു. അംഗങ്ങളുടെ എണ്ണം കൂട്ടാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ദേവസ്വം നിയമത്തിലെ ഏത് ഭേദഗതിക്കും രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുമതി വേണം. അത്രമാത്രം ശ്രദ്ധേയമായ ഒരു നിയമത്തിന്റെ കടയ്ക്കലാണ് കത്തിവയ്ക്കുന്നത്. അതിനുവേണ്ടി ഹിന്ദുവിന്റെ അംഗീകൃത നിര്‍വചനംപോലും തിരുത്തുന്നു. ദേവസ്വം ബോര്‍ഡില്‍ ഒരംഗത്തെ കിട്ടാന്‍ ദേവസ്വംനിയമംതന്നെ ഭേദഗതിചെയ്യുന്ന അധികാരക്കൊതിയും ജനാധിപത്യക്കുരുതിയും അരുതെന്ന് ഉമ്മന്‍ചാണ്ടിയോട് പറയാന്‍ ആര്‍ജവമുള്ള കോണ്‍ഗ്രസുകാരും യുഡിഎഫ് കക്ഷികളും ഇല്ലേ? മന്ത്രിയും ജനപ്രതിനിധിയും എന്നനിലയില്‍ താന്‍ ചെയ്യുന്ന പ്രവൃത്തികളുടെ പൂര്‍ണ ഉത്തരവാദിത്തം ദൈവത്തില്‍ ഏല്‍പ്പിക്കാതെ തന്നില്‍ത്തന്നെ നിക്ഷിപ്തമാക്കുന്നതിനാണ് താന്‍ ദൃഢപ്രതിജ്ഞയെടുത്തതെന്നാണ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്റു വ്യക്തമാക്കിയത്. ഉമ്മന്‍ചാണ്ടിയുടെ നിയമം മുന്‍കാലപ്രാബല്യത്തോടെ കോണ്‍ഗ്രസ് നടപ്പാക്കിയിരുന്നെങ്കില്‍ നെഹ്റുവിനുപോലും വോട്ടവകാശം ഉണ്ടാകുമായിരുന്നില്ല. ശ്രീനാരായണഗുരുവും സ്വാമി വിവേകാനന്ദനും ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ നിയമഭേദഗതിമൂലം അവരും അഹിന്ദുക്കളാകുമായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ജാതി സങ്കല്‍പ്പം പ്രസിദ്ധമാണ്. ""മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ ഗോത്വം ഗവാം യഥാ ന ബ്രാഹ്മണാദിരസൈ്യവം ഹ! തത്ത്വം വേത്തി കോപി ന."" അതായത്, പശുക്കള്‍ക്ക് പശുത്വമാണ് ജാതി. അതേപ്രകാരം മനുഷ്യര്‍ക്ക് മനുഷ്യത്വമാണ് ജാതി. ഇങ്ങനെ നോക്കുമ്പോള്‍ ബ്രാഹ്മണന്‍ തുടങ്ങിയുള്ളവ ജാതി അല്ല. എന്തു കഷ്ടമാണ്, ഈ തത്വം ആരുമറിയുന്നില്ലല്ലോ എന്നാണ് ഗുരു ആത്മരോഷത്തോടെ ചോദിച്ചത്. "നരജാതിയില്‍ നിന്നത്രേ പിറന്നിടുന്നു വിപ്രനും, പറയന്‍ താനുമെന്തുള്ളതന്തരം നരജാതിയില്‍" എന്ന് കുറിച്ചുകൊണ്ട്, എല്ലാവരും ജനിക്കുന്നത് ഒരൊറ്റ ജാതിയില്‍നിന്നാണെന്നും അപ്പോള്‍പ്പിന്നെ നരജാതിക്കുള്ളില്‍ അന്തരത്തിന് അര്‍ഥമില്ലെന്നുമാണ് ഗുരു ഉപദേശിച്ചത്. "ജാതി ചോദിക്കരുത്, പറയരുത്", "ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്", "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി"- എന്നീ ആഹ്വാനങ്ങളിലൂടെ ശ്രീനാരായണഗുരു വലിയൊരു സാമൂഹ്യവിപ്ലവത്തിന്റെ കൊടുങ്കാറ്റാണ് കെട്ടഴിച്ചുവിട്ടത്. "പല മതസാരവുമേക"മെന്നായിരുന്നു ഗുരുവിന്റെ സന്ദേശം.

അങ്ങനെ ജാതിമേധാവിത്വത്തിനെതിരായ താത്വികവിമര്‍ശവും സമരാഹ്വാനത്തിനുള്ള പ്രായോഗികപ്രേരണയുമാണ് നല്‍കിയത്. അതിനെ നിഷേധിച്ച്, മതത്തെ സങ്കുചിതമാക്കുകയാണ് ദേവസ്വം ഭേദഗതി ഓര്‍ഡിനന്‍സിലൂടെ യുഡിഎഫ് സര്‍ക്കാര്‍. ശ്രീനാരായണദര്‍ശനവും അതിന്റെ പ്രായോഗികതലവും പരിശോധിച്ചാല്‍ അതിന്റെ പ്രഭവകേന്ദ്രമായി പ്രാചീനഭാരതത്തിലെ ആസ്തിക, നാസ്തിക ദര്‍ശനങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഏടുകള്‍ തെളിയും. വേദോപനിഷത്താദി പ്രാമാണികഗ്രന്ഥങ്ങളുടെ ആധികാരികതയെ അംഗീകരിക്കുന്നവര്‍ ആസ്തികരും അംഗീകരിക്കാത്തവര്‍ നാസ്തികരുമായി. പക്ഷേ, നാസ്തികരിലും ദൈവവിശ്വാസികള്‍ ഉണ്ടായിരുന്നു. ലോകായതം, ചാര്‍വാകം, ജൈന- ബുദ്ധ സാംഖ്യദര്‍ശനങ്ങള്‍ എന്നിവയിലെല്ലാം നാസ്തികദര്‍ശനങ്ങളായിരുന്നു. അവയില്‍തന്നെ ദൈവവിശ്വാസവും ആത്മീയവീക്ഷണവുമുള്ളവരും ഉണ്ടായിരുന്നു. ഈ വിഭാഗത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് പില്‍ക്കാല തലമുറയില്‍പ്പെട്ട ശ്രീനാരായണഗുരുവും സ്വാമി വിവേകാനന്ദനുമെല്ലാം. അതിനാല്‍, നാസ്തിക ദര്‍ശനത്തിന്റെ പേരില്‍ ദേവസ്വംബോര്‍ഡില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ എംഎല്‍എമാര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്ന ഓര്‍ഡിനന്‍സ്, ശ്രീനാരായണഗുരുവിനെയും സ്വാമി വിവേകാനന്ദനെയും അധിക്ഷേപിക്കലാണ്. ഈ വഴിത്താരയില്‍ സഞ്ചരിച്ചാല്‍ ശ്രീബുദ്ധനെയും മഹാവീരനെയും യുഡിഎഫ് സര്‍ക്കാര്‍ കരിതേക്കുകയാണ്. ദേവസ്വം ബോര്‍ഡില്‍ ഒരംഗത്തെ കിട്ടാന്‍ വേണ്ടി ഇത്രവലിയ പാതകം മിസ്റ്റര്‍ ഉമ്മന്‍ചാണ്ടീ, താങ്കള്‍ ചെയ്യണമോ? മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി കേശവന്‍ നിയമസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിനും ഇന്ന് വോട്ടവകാശം കിട്ടില്ലായിരുന്നു. കാരണം, ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന് ശബരിമല കത്തിയപ്പോള്‍ മുഖ്യമന്ത്രിക്കസേരയിലിരുന്ന് പറഞ്ഞ ഭരണാധികാരിയായിരുന്നു സി കേശവന്‍. അത് പറയാനുള്ള ദൃഢവിശ്വാസമുണ്ടായത്, ശ്രീനാരായണ ദര്‍ശനം ഗ്രഹിച്ചതിനാലാണ്. ക്ഷേത്രങ്ങളും വിഗ്രഹങ്ങളും പെരുകുന്നതുകണ്ട് ഗുരു പറഞ്ഞത്, അത് മുടി വെട്ടുന്നതുപോലെയാണെന്നാണ്. വെട്ടുംതോറും വേഗവും അധികവും ഉണ്ടാകാന്‍ തുടങ്ങും. വിഗ്രഹങ്ങള്‍ പാടില്ലെന്ന് നിര്‍ബന്ധിച്ചതുകൊണ്ടായിരിക്കാം ഇത്ര വര്‍ധിച്ചതെന്നായിരുന്നു ഗുരു വ്യക്തമാക്കിയത്. അപ്പോള്‍ വിഗ്രഹാരാധനയും അമ്പലവും ഹിന്ദുവിനെ നിര്‍ണയിക്കുന്നതിന് ഘടകമാക്കുന്നത് നമ്മുടെ ഋഷിവര്യന്മാരോടും സദ്പാരമ്പര്യം പുലര്‍ത്തിയ മുന്‍ഭരണാധികാരികളോടും കാണിക്കുന്ന അനീതിയാണ്. സി കേശവന് പുറമെ, സഹോദരന്‍ അയ്യപ്പനും ജീവിച്ചിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ അയിത്തത്തിന് ഇരയായേനെ. "ജാതിവേണ്ട, മതംവേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന് ശ്രീനാരായണദര്‍ശനത്തെ വളര്‍ത്തിയുപയോഗിച്ച സഹോദരന്‍ അയ്യപ്പന്‍ കോണ്‍ഗ്രസ് പ്രതിനിധിയായി കൊച്ചിരാജ്യത്ത് മന്ത്രിയായിരുന്ന നേതാവാണ്. ദളിത്വിഭാഗങ്ങളെയടക്കം ഉള്‍പ്പെടുത്തി അവരുടെ മോചനസമരത്തിന്റെ ഭാഗമായി ചെറായിയില്‍ മിശ്രഭോജനം നടത്തിയപ്പോള്‍ സഹോദരന്‍ അയ്യപ്പനെ "പുലയന്‍ അയ്യപ്പനാ"ക്കിയതുപോലെ ഇന്ന് സഹോദരന്‍ അയ്യപ്പനെ ഉമ്മന്‍ചാണ്ടി "അഹിന്ദു അയ്യപ്പനാ"ക്കിയേനെ. ആധുനിക ഇന്ത്യന്‍ചരിത്രത്തെ തിളക്കമുള്ളതാക്കിയ അംബേദ്കര്‍ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിനും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വോട്ടവകാശം നല്‍കുമായിരുന്നില്ല.

സ്വസമുദായത്തിന്റെ അവശതകള്‍ക്കെതിരെ പോരാടിയതിന്റെ ഭാഗമായി ഹിന്ദുസമുദായത്തിലെ ബ്രാഹ്മണമേധാവിത്വത്തിനെതിരെ അംബേദ്കര്‍ കലാപക്കൊടി ഉയര്‍ത്തി. ദളിതുകള്‍ക്ക് ഹിന്ദുക്കളായി ജീവിക്കാന്‍ കഴിയില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ അവരോട് ബുദ്ധമതം സ്വീകരിക്കാന്‍ നിവൃത്തികേടുകൊണ്ട് ഒരുഘട്ടത്തില്‍ അംബേദ്കര്‍ നിര്‍ദേശിച്ചു. അങ്ങനെ നിര്‍ദേശിച്ച ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ഭരണഘടനാ ശില്‍പ്പി, ഇന്നു ജീവിച്ചിരുന്നെങ്കില്‍, അദ്ദേഹത്തിനും വോട്ടവകാശം നിഷേധിക്കുന്ന ഭേദഗതി ഓര്‍ഡിനന്‍സ് ജനാധിപത്യപരമാണോയെന്ന് ഉമ്മന്‍ചാണ്ടി നെഞ്ചില്‍ കൈവച്ച് ആലോചിക്കണം.

രാഷ്ട്രീയ വിശ്വാസങ്ങളിലും രാഷ്ട്രീയ സമ്പര്‍ക്കങ്ങളിലും താന്‍ എവിടെ നില്‍ക്കുന്നുവെന്ന് അടയാളപ്പെടുത്തുന്നതാണ് നിര്‍ദിഷ്ട ഓര്‍ഡിനന്‍സ് എന്ന കാര്യം ഉമ്മന്‍ചാണ്ടി മറക്കരുത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഹിന്ദുനിര്‍വചനം അപകടകരമാണെങ്കിലും ഇതേപ്പറ്റി ഇതുവരെ ഒരക്ഷരം സമുദായ ഐക്യപ്രഖ്യാപനം നടത്തിയ എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും നേതാക്കള്‍ പറഞ്ഞിട്ടില്ല. രണ്ട് സമുദായസംഘടനകളുടെയും നേതാക്കള്‍ക്ക് നാക്കില്‍തൊടാന്‍ മധുരംതേച്ചുകൊടുത്താല്‍ ഹിന്ദുനിര്‍വചനം പൊളിച്ചെഴുതുന്ന ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ അപചയത്തിനുനേരെ കണ്ണടച്ചുകൊടുക്കും എന്ന ധൈര്യത്തിലാണ് ഭരണക്കാര്‍.
ആര്‍ എസ് ബാബു 

വ്യവസ്ഥ മറികടന്നത് മന്ത്രിയുടെയും സെക്രട്ടറിയുടെയും അറിവോടെ


അഴിമതിയുടെ അഴിഞ്ഞാട്ടം 

 സന്നദ്ധപ്രവര്‍ത്തനങ്ങളുടെ മറവില്‍ ബ്ലേഡ് കമ്പനി തുടങ്ങിയ ജനശ്രീ മിഷന് ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് ഫണ്ട് അനുവദിച്ചതില്‍ കൃഷിമന്ത്രി കെ പി മോഹനും കാര്‍ഷികോല്‍പ്പാദന കമീഷണര്‍ കൂടിയായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്രത ബിശ്വാസും പ്രതിക്കൂട്ടില്‍. രാഷ്ട്രീയ കൃഷിവികാസ് യോജന (ആര്‍കെവിവൈ) പ്രകാരം ഫണ്ട് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളെല്ലാം അട്ടിമറിച്ചാണ് ജനശ്രീ മിഷന്‍ തയ്യാറാക്കി നല്‍കിയ അഞ്ച് കടലാസ് പദ്ധതികള്‍ക്ക് 14.36 കോടി രൂപ അനുവദിച്ചത്. 2007ല്‍ ആര്‍കെവിവൈ നടപ്പാക്കുമ്പോള്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളെല്ലാം ജനശ്രീക്കുവേണ്ടി ലംഘിച്ചു. സംസ്ഥാന ബജറ്റില്‍ കാര്‍ഷികമേഖലയ്ക്കും അനുബന്ധമേഖലയ്ക്കും നീക്കിവച്ച തുകയെ ആശ്രയിച്ചുമാത്രമേ ആര്‍കെവിവൈ പദ്ധതികള്‍ക്ക് രൂപം നല്‍കാവൂ. ഇത്തരം പദ്ധതികള്‍ ജില്ലാതലത്തില്‍ തയ്യാറാക്കി സംസ്ഥാനതല അനുമതി കമ്മിറ്റി അംഗീകരിച്ചതുമാകണം. അങ്ങനെ അംഗീകരിക്കുന്ന പദ്ധതികള്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് നടപ്പാക്കാന്‍ പറ്റുന്നതാണെങ്കില്‍ നിര്‍ബന്ധമായും അവയെ ഉപയോഗിച്ചുമാത്രമേ നടത്താവൂ എന്ന് മാര്‍ഗനിര്‍ദേശത്തിലെ 6.7 ഉപനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ലംഘിച്ചാണ് ജനശ്രീ മിഷന്റെ പേരില്‍ ഹസ്സനും സംഘവും ചേര്‍ന്ന് തയ്യാറാക്കിയ കടലാസ് പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചത്. മെയ് 19ന് ചേര്‍ന്ന സംസ്ഥാനതല അനുമതി കമ്മിറ്റി യോഗത്തിലാണ് ഹസ്സന്റെ അഞ്ച് പദ്ധതിക്കും അംഗീകാരം നല്‍കിയതെന്ന് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ കാര്‍ഷികോല്‍പ്പാദന കമീഷണര്‍ സുബ്രത ബിശ്വാസ് സപ്തംബര്‍ 18ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഈ കമ്മിറ്റിയുടെ ചെയര്‍മാന്‍ ചീഫ് സെക്രട്ടറിയും വൈസ്ചെയര്‍മാന്‍ കൃഷിവകുപ്പ് സെക്രട്ടറിയുമാണ്. സാധാരണ നിലയില്‍ ചീഫ് സെക്രട്ടറി ഈ യോഗത്തില്‍ പങ്കെടുക്കാറില്ല. പങ്കെടുത്താല്‍ത്തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ സമര്‍പ്പിക്കുന്ന പദ്ധതികളില്‍ ഇടപെടാറില്ല. വകുപ്പുകള്‍ ഇത്തരം പദ്ധതികള്‍ അംഗീകാരത്തിന് സമര്‍പ്പിക്കുന്നതിനുമുമ്പ് വകുപ്പുമന്ത്രിയുടെ അംഗീകാരം വാങ്ങണമെന്നാണ് വ്യവസ്ഥ. വകുപ്പുമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ കൂടി പരിശോധിച്ച് മന്ത്രി ഒപ്പിട്ട ശേഷം മാത്രമേ യോഗത്തില്‍ അജന്‍ഡയായി വയ്ക്കൂ. മന്ത്രിയും വകുപ്പ് സെക്രട്ടറിയും അറിഞ്ഞാണ് ജനശ്രീ മിഷന് വഴിവിട്ട് ഫണ്ട് അനുവദിച്ചതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ജില്ലാതലത്തില്‍ പദ്ധതി തയ്യാറാക്കി അവ തദ്ദേശഭരണ സ്ഥാപനങ്ങളെ ഉപയോഗിച്ച് നടപ്പാക്കുന്നതിന് പകരം ബ്ലേഡ് കമ്പനി നടത്തുന്ന സ്ഥാപനമായ ജനശ്രീ മിഷന്‍ തയ്യാറാക്കിയ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചത് ഉന്നത രാഷ്ട്രീയ ഇടപെടലുകളുടെകൂടി ഭാഗമായാണ്. ജനശ്രീക്ക് ഫണ്ട് അനുവദിച്ച കൃഷി-മൃഗസംരക്ഷണ വകുപ്പുകളുടെ നടപടിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പൂര്‍ണമായും ന്യായീകരിച്ചതോടെ ഈ തട്ടിപ്പില്‍ അദ്ദേഹത്തിനുള്ള പങ്കും പുറത്തുവരികയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുതൊട്ട് ജനശ്രീ വഴിവിട്ട് സഹായിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ രൂപീകരിച്ച ജനശ്രീ സുസ്ഥിര മിഷന്റെ അനുബന്ധസ്ഥാപനമായി ബ്ലേഡ് കമ്പനി മാതൃകയില്‍ പണമിടപാട് സ്ഥാപനം രൂപീകരിച്ച് കച്ചവടം തുടങ്ങിയിട്ടും സര്‍ക്കാര്‍ ഫണ്ട് നല്‍കാന്‍ തീരുമാനിച്ച ഉത്തരവ് റദ്ദാക്കാത്തതിന് പിന്നില്‍ ദുരൂഹതയേറുകയാണ്.

Wednesday, September 26, 2012

അമിതമായി ആളെ കയറ്റിയാല്‍ ഇന്‍ഷുറന്‍സും കിട്ടാതാകും അഡ്വ. കെ ആര്‍ ദീപ




  • അനുവദിച്ചതിലേറെ യാത്രക്കാരെ കുത്തിനിറച്ചു പോകുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്കെല്ലാം ഇന്‍ഷുറന്‍സ് ആനുകൂല്യം കിട്ടുമോ? ചെറിയ വാഹനങ്ങള്‍മുതല്‍ വലിയ വാഹനങ്ങള്‍വരെ അപകടത്തില്‍പ്പെടുമ്പോള്‍ ഈ തര്‍ക്കം ഉയരും. തര്‍ക്കം മുറുകി കോടതികയറും. എന്നാല്‍ യാത്രക്കാര്‍ക്ക് അനുകൂലമായ തീര്‍പ്പ് പ്രതീക്ഷിക്കേണ്ട. കാരണം സുപ്രീം കോടതി 2007ല്‍ ഈ വിഷയം പരിഗണിച്ച് തീര്‍പ്പാക്കിയിട്ടുണ്ട്. അപകടം ഉണ്ടാകുന്ന ഒരു വാഹനത്തിലെ യാത്രക്കാരുടെ ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കുമ്പോള്‍ ഇന്‍ഷുര്‍ചെയ്ത അത്രയും എണ്ണം യാത്രക്കാര്‍ക്കു മാത്രമേ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടതുള്ളൂ എന്ന് സുപ്രീം കോടതി അന്ന് വിധിച്ചു.

    വാഹനത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ഉത്തരവാദിത്തം കമ്പനിക്കില്ലെന്ന് ജ. എ കെ മാത്തൂറും ജ. പി കെ ബാലസുബ്രഹ്മണ്യനും ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു. 2007 ആഗസ്ത് 20 നായിരുന്നു വിധി. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ അനുവദിച്ചായിരുന്നു ഉത്തരവ്. ഹിമാചല്‍പ്രദേശിലെ ഒരു സഹകരണ സ്ഥാപനത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് ബസില്‍ 90 യാത്രക്കാരെങ്കിലും ഉണ്ടായിരുന്നു. ഡ്രൈവറും കണ്ടക്ടറുമടക്കം 44 പേരെ കയറ്റാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. ഡ്രൈവറടക്കം 26 പേര്‍ അപകടത്തില്‍ മരിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും അവകാശികള്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ പരാതി നല്‍കി. അപകടസമയത്ത് ബസില്‍ അമിതമായി യാത്രക്കാരുണ്ടായിരുന്നെന്നും ഡ്രൈവര്‍ ആവശ്യമായ യോഗ്യതയില്ലാത്തയാളായിരുന്നുവെന്നും ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചു. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിക്ക് ബാധ്യതയില്ലെന്നും വാദമുണ്ടായി. ട്രിബ്യൂണല്‍ ഇതൊന്നും അംഗീകരിക്കാതെ നഷ്ടപരിഹാരം അനുവദിച്ചു. കമ്പനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹിമാചല്‍ സംസ്ഥാന സര്‍ക്കാരിനെക്കൂടി കേസില്‍ കക്ഷിചേര്‍ക്കണമെന്നുകൂടി അവര്‍ വാദിച്ചു. കാരണം ബസ് അമിതമായി ആളെ കയറ്റിയത് തടയാത്തതിന് ഉത്തരവാദി സര്‍ക്കാര്‍കൂടിയാണെന്നാണ് കമ്പനി ഇതിനു പറഞ്ഞ ന്യായം. കൂടുതല്‍ യാത്രക്കാരെ കയറ്റിയ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ്കമ്പനിയും സര്‍ക്കാരും വാഹന ഉടമയും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്ന നിലപാടും കമ്പനി എടുത്തു. നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് അപകടത്തില്‍പ്പെട്ടവരുടെ അവകാശികളും ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജികളെല്ലാം കോടതി തള്ളി. സര്‍ക്കാരിനെ കക്ഷിചേര്‍ക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. ഈ വിധിക്കെതിരെയാണ് ഇന്‍ഷുറന്‍സ് കമ്പനി സുപ്രീം കോടതിയിലെത്തിയത്. അനുവദനീയമായതില്‍ കൂടുതലായി കയറ്റിയ യാത്രക്കാരുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കമ്പനി വാദിച്ചു. സുപ്രീം കോടതി മോട്ടോര്‍വാഹന നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ പരിഗണിച്ചശേഷമാണ് കേസില്‍ വിധി പറഞ്ഞത്. രജിസ്ട്രേഷന്‍ സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥപ്രകാരം വാഹനത്തില്‍ കയറ്റാവുന്ന യാത്രക്കാര്‍ മാത്രമേ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരികയുള്ളൂ. രജിസ്ട്രേഷന്‍ വ്യവസ്ഥകള്‍ക്കു വിരുദ്ധമായും പെര്‍മിറ്റിലെ നിര്‍ദേശങ്ങള്‍ ലംഘിച്ചും വാഹനത്തില്‍ കയറ്റുന്ന യാത്രക്കാര്‍ക്ക് അപകടമുണ്ടായാല്‍ അവരുടെ ഇന്‍ഷുറന്‍സ്ബാധ്യത കമ്പനിക്കില്ല. മൂന്നാം കക്ഷി എന്ന നിലയില്‍ യാത്രക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് ഇന്‍ഷുറന്‍സ്വ്യവസ്ഥ എന്ന വാദം കോടതി ശരിവച്ചു. എന്നാല്‍ ഇന്‍ഷുറന്‍സ് വ്യവസ്ഥയില്‍പ്പെടാത്ത കാര്യങ്ങളുടെ ബാധ്യത കമ്പനികളുടെ ചുമലില്‍ വയ്ക്കാനാകില്ല. ഒരു വാഹനത്തിലെ യാത്രക്കാരെ ഇന്‍ഷുര്‍ചെയ്യുന്നു എന്നതിനര്‍ഥം നിയമവിധേയമായി ആ വാഹനത്തില്‍ യാത്രചെയ്യാവുന്ന യാത്രക്കാരെ ഇന്‍ഷുര്‍ചെയ്യുന്നു എന്നാണ്. കമ്പനിയും ബസ് ഉടമയുമായുള്ള കരാര്‍ അനുസരിച്ചാണ് കമ്പനി ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കുന്നത.് അതുകൊണ്ടുതന്നെ കരാറിനു പുറത്തുള്ള കാര്യങ്ങള്‍ക്ക് കമ്പനിക്ക് ബാധ്യതയില്ല. ഈ സാഹചര്യത്തില്‍ 42 യാത്രക്കാര്‍ക്കേ കമ്പനിക്ക് ഇന്‍ഷുറന്‍സ് തുക നല്‍കാനാകൂ. അപ്പോള്‍ ഉയരുന്ന പ്രശ്നം ഏതൊക്കെ യാത്രക്കാരാണ് ഇന്‍ഷുറന്‍സിന് അര്‍ഹര്‍ എന്നത് എങ്ങനെ കണ്ടുപിടിക്കും എന്നതാണ്.

    ട്രിബ്യൂണല്‍ ആകെയുള്ള 90 യാത്രക്കാര്‍ക്കുമുള്ള നഷ്ടപരിഹാരം നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടിയ തുകയുള്ള 42 പേര്‍ക്ക് അനുവദിച്ച ആകെ തുക കമ്പനി നല്‍കണം. ഈ തുക 90 യാത്രക്കാര്‍ക്കായി ടിബ്യൂണല്‍ വീതിക്കണം. ട്രിബ്യൂണല്‍ ഉത്തരവുപ്രകാരം അപകടത്തില്‍പ്പെട്ടവരുടെ അവകാശികള്‍ക്കു കിട്ടേണ്ട ബാക്കി തുക ബസുടമയില്‍നിന്ന് ഈടാക്കാന്‍ അവകാശികളെ അനുവദിക്കണമെന്നും സുപ്രീം കോടതി വിധിച്ചു. ഇത്തരം കേസില്‍ അധികമായി കയറ്റുന്ന യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം വാഹനം ജപ്തിചെയ്തോ മറ്റു മാര്‍ഗങ്ങളിലൂടെയോ വാഹന ഉടമയില്‍നിന്ന് ഈടാക്കണമെന്നും വിധിയില്‍ ട്രിബ്യൂണലുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

    advocatekrdeepa@gmail.com

മന്ത്രി ജയലക്ഷ്മിക്കെതിരെ ഹര്‍ജി




കല്‍പ്പറ്റ: നാമനിര്‍ദേശപത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലും തെരഞ്ഞെടുപ്പ് ചെലവ് കണക്കിലും തെറ്റായ വിവരം നല്‍കിയതിന് മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെ ഹര്‍ജി. ബത്തേരിയിലെ കെ പി ജീവനാണ് ഹൈക്കോടതി അഭിഭാഷകന്‍ സി എസ് ഹൃദ്ദിക്ക് മുഖേന മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജിനല്‍കിയത്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. മന്ത്രി നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. പദവികളില്‍ നിന്ന് അയോഗ്യയാക്കപ്പെടത്തക്കവിധമുള്ള ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളത്. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് 2004ല്‍ ബിരുദവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും നേടിയതായാണ് സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചത്. എന്നാല്‍, മന്ത്രി ബിരുദം നേടിയിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ചെലവിനെപ്പറ്റി റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കിയ കണക്കിലും വിവരങ്ങള്‍ മറച്ചു. 3,91,584 രൂപ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ചതായാണ് കണക്ക്. നാമനിര്‍ദേശപത്രിക നല്‍കിയശേഷം ജയലക്ഷ്മിയുടെ 20052376881 നമ്പര്‍ എസ്ബിഐ അക്കൗണ്ടില്‍ പത്ത് ലക്ഷം രൂപ വരികയും തെരഞ്ഞെടുപ്പിന് മുമ്പ് ഒമ്പത് തവണയായി പിന്‍വലിക്കുകയും ചെയ്തു. ഈ തുകയെപ്പറ്റി ചെലവില്‍ പറയുന്നില്ല. കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാറെയും ജയലക്ഷ്മി പഠിച്ച മാനന്തവാടി ഗവ. കോളേജിലെ പ്രിന്‍സിപ്പലിനെയും ഹര്‍ജിയില്‍ സാക്ഷികളാക്കിയിട്ടുണ്ട്.
മന്ത്രിയുടെ വ്യാജസത്യവാങ്മൂലം: എസ് ബിഐക്ക് കോടതി നോട്ടീസ്

കല്‍പ്പറ്റ: നാമനിര്‍ദേശ പത്രിക യോടൊപ്പമുള്ള തെരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ മന്ത്രി പി കെ ജയലക്ഷ്മി തെറ്റായ വിവരം നല്‍കിയെന്ന കേസില്‍ മാനാന്തവാടി എസ് ബിഐ മാനേജര്‍ക്ക് കോടതി നോട്ടീസയച്ചു. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് നോട്ടീസയച്ചത്. തെരഞ്ഞെടുപ്പ് ചെലവിനെപ്പറ്റി റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കിയ കണക്കില്‍ വിവരങ്ങള്‍ മറച്ചുവെച്ചതായാണ് ഹര്‍ജിയിലെ ഒരു ആരോപണം.

3,91,584 രൂപ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ചതായാണ് കണക്ക്. എന്നാല്‍ നാമനിര്‍ദേശപത്രിക നല്‍കിയശേഷം ജയലക്ഷ്മിയുടെ 20052376881 നമ്പര്‍ എസ്ബിഐ അക്കൗണ്ടില്‍ പത്ത് ലക്ഷം രൂപ വരികയും തെരഞ്ഞെടുപ്പിന് മുമ്പ് ഒമ്പത് തവണയായി പിന്‍വലിക്കുകയും ചെയ്തു. ഈ തുകയെപ്പറ്റി ചെലവില്‍ പറയുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഈ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാനാണ് എസ് ബിഐ മാനേജര്‍ക്ക് കോടതി നോട്ടീസയച്ചത്. കേസ് വീണ്ടും ഒക്ടോബര്‍ 15 നു പരിഗണിക്കും.

ബത്തേരിയിലെ കെ പി ജീവനാണ് ഹൈക്കോടതി അഭിഭാഷകന്‍ സി എസ് ഹൃത്വിക്ക് മുഖേന ഹര്‍ജി നല്‍കിയത്. മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഹര്‍ജിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ കോടതി തള്ളി. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് 2004ല്‍ ബിരുദവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും നേടിയതായാണ് സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചത്. എന്നാല്‍, മന്ത്രി ബിരുദം നേടിയിട്ടില്ലെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.



Monday, September 17, 2012

ഇറക്കുമതി ചെയ്ത ആണവ നിലയങ്ങള്‍ വേണ്ട, സുരക്ഷാകാര്യത്തില്‍ സന്ധിയില്ല പ്രകാശ് കാരാട്ട്



വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത റിയാക്ടറുകള്‍ സ്ഥാപിച്ചുള്ള വന്‍ ആണവനിലയങ്ങള്‍ക്കെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം ഉയരുകയാണ്. 2020 ആകുമ്പോഴേക്കും 40,000 മെഗാവാട്ട് ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നാണ് യുപിഎ സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിനായി വന്‍തോതില്‍ വിദേശറിയാക്ടറുകള്‍ ഇറക്കുമതിചെയ്യേണ്ടിവരും. അമേരിക്കയുമായുള്ള ആണവകരാറിന് നീതീകരണമായാണ് ഈ നടപടി. 10,000 മെഗാവാട്ടിനുള്ള റിയാക്ടറുകള്‍ അമേരിക്കയില്‍നിന്ന് വാങ്ങാമെന്ന് കരാര്‍ വേളയില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ തന്നെ രേഖാമൂലം വാഗ്ദാനം ചെയ്തിരുന്നു. ആണവ ഇടപാട് തരപ്പെടുത്താനുള്ള മധുരമിടലായിരുന്നു അത്.

മഹാരാഷ്ട്രയിലെ ജെയ്താപുര്‍, ഗുജറാത്തിലെ ഭാവനഗറിലുള്ള ഛായമിധി വിര്‍ധി, ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കൊവാഡ, തമിഴ്നാട്ടിലെ കൂടംകുളം എന്നിവിടങ്ങളില്‍ ആണവ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ഒന്നിലധികം റിയാക്ടറുകള്‍ ഉപയോഗിച്ചുള്ള ഈ ആണവനിലയങ്ങള്‍ ഒരേസ്ഥലത്തുതന്നെ നിര്‍മിക്കുന്നത് സാങ്കേതിക- സാമ്പത്തിക- സുരക്ഷാപരിഗണന വച്ച് എതിര്‍ക്കപ്പെടേണ്ടതാണ്. ആണവകരാറിനുശേഷം ആദ്യ കരാര്‍ ഒപ്പുവച്ചത് ഫ്രഞ്ച് കമ്പനിയായ "അറീവ"യുമായാണ്. ജെയ്താപുരില്‍ 1650 മെഗാവാട്ട് ശേഷിയുള്ള രണ്ട് റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ളതാണ് ഈ കരാര്‍. പിന്നീട് ആറ് റിയാക്ടറുകളുടെ നിലയമാക്കുകയാണ് ലക്ഷ്യം. ഈ യൂറോപ്യന്‍ റിയാക്ടര്‍ (ഇപിആര്‍) മറ്റ് ഇറക്കുമതി റിയാക്ടറുകളേക്കാള്‍ വിലകൂടിയതാണ്. ലോകത്തിലൊരിടത്തും, ഫ്രാന്‍സില്‍ പോലും ഈ റിയാക്ടര്‍ കമീഷന്‍ ചെയ്തിട്ടില്ല. സര്‍ക്കാരാകട്ടെ റിയാക്ടറിന്റെ യഥാര്‍ഥ വില വെളിപ്പെടുത്തിയിട്ടുമില്ല. ഫിന്‍ലാന്‍ഡിലെ ഇപിആര്‍ റിയാക്ടറുടെ വില കണക്കാക്കിയാല്‍ ആറ് ഫ്രഞ്ച് റിയാക്ടര്‍ സ്ഥാപിക്കുന്നതിന് ഏകദേശം രണ്ട് ലക്ഷം കോടി രൂപയെങ്കിലും ചെലവാക്കേണ്ടിവരും. എവിടെയും പരീക്ഷിക്കപ്പെടാത്ത ഈ സാങ്കേതികവിദ്യ ഉയര്‍ന്ന വില നല്‍കി വാങ്ങുന്ന പക്ഷം വൈദ്യുതിവിലയും വര്‍ധിക്കും. ഒരു മെഗാവാട്ട് വൈദ്യുതിക്ക് 20 കോടി രൂപയെങ്കിലും നല്‍കേണ്ടിവരും. അതായത് അവിടെ നിര്‍മിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് ഏഴ്- എട്ട് രൂപ വില വരും. ഇന്ത്യന്‍ നിര്‍മിത സമ്മര്‍ദിത ഘനജല റിയാക്ടര്‍ വഴി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് മെഗാവാട്ടിന് എട്ടോ ഒമ്പതോ കോടി രൂപ മാത്രം മതിയാകും.

ഇറക്കുമതി അനാവശ്യം ഗുജറാത്തിലും ആന്ധ്രപ്രദേശിലും അമേരിക്കന്‍ റിയാക്ടര്‍ ഉപയോഗിച്ചുള്ള വന്‍ ആണവപാര്‍ക്കുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്കും വലിയവില നല്‍കേണ്ടിവരും. ആണവ റിയാക്ടറുകള്‍ വന്‍തോതില്‍ ഇറക്കുമതിചെയ്യുക എന്ന ആശയം ലാഭകരമല്ലെന്നു മാത്രമല്ല ഊര്‍ജസുരക്ഷ സംബന്ധിച്ച തെറ്റായ ആസൂത്രണവുമാണ്. വൈദ്യുതി ഉല്‍പ്പാദനത്തിനായി ആണവറിയാക്ടറുകള്‍ ഇറക്കുമതി ചെയ്യുന്നതിനെ സിപിഐ എം പൂര്‍ണമായും എതിര്‍ക്കുന്നു. അത് ചെലവേറിയതാണ്; നിലനില്‍പ്പില്ലാത്തതാണ്. ഇന്ത്യയില്‍ത്തന്നെ തദ്ദേശീയമായി സമ്മര്‍ദിത ഘനജല റിയാക്ടര്‍ നിര്‍മിക്കുമ്പോള്‍ ഫ്രാന്‍സില്‍നിന്ന് ഇപിആറും ലഘുജല റിയാക്ടറുകളും വാങ്ങുന്നത് തീര്‍ത്തും അനാവശ്യമാണ്. വന്‍കിട ആണവപാര്‍ക്കുകള്‍ നിര്‍മിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളിലെല്ലാംതന്നെ ജനങ്ങളെ ഭൂമിയില്‍നിന്നും ജീവിതമാര്‍ഗങ്ങളില്‍നിന്നുതന്നെയും ഒഴിപ്പിക്കുന്നതുള്‍പ്പെടെ ഗുരുതരമായ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തത്തെ തുടര്‍ന്ന് ആണവനിലയങ്ങളുടെ സുരക്ഷയും പ്രധാന പ്രശ്നമായി. ഫുക്കുഷിമയിലേതുപോലെ ഒരു പ്രദേശത്ത് ആറ് റിയാക്ടറുകള്‍ സ്ഥാപിക്കുന്നത് ഭീതിദവും ഗുരുതരമായ അപകടം ക്ഷണിച്ചുവരുത്തുന്നതുമാണ്.

കൂടംകുളം ഒന്നിലധികം ഇറക്കുമതി റിയാക്ടറുകള്‍ ഉള്ള നിര്‍ദിഷ്ട ആണവപാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനെ സിപിഐ എം എതിര്‍ക്കുന്നു. ഈ ഘട്ടത്തില്‍ കൂടംകുളം ആണവനിലയത്തെക്കുറിച്ച് പാര്‍ടിയുടെ സമീപനമെന്താണെന്ന ചോദ്യം ഉയരുകയാണ്. റഷ്യയില്‍നിന്ന് വാങ്ങി കമീഷന്‍ ചെയ്ത രണ്ട് ആണവ റിയാക്ടറുകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യത്തെ പാര്‍ടി എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ല എന്ന ചോദ്യവും ഉയരുകയുണ്ടായി. കൂടംകുളത്ത് സ്ഥാപിച്ച ഈ രണ്ട് റിയാക്ടറുകള്‍ വ്യത്യസ്തമായ വിഭാഗത്തില്‍ പെട്ടതാണ്. ഇന്ത്യ-അമേരിക്ക ആണവകരാറിന് എത്രയോ മുമ്പ് റഷ്യയില്‍നിന്ന് വാങ്ങിയതാണ് ഈ റിയാക്ടറുകള്‍. ഇവ സ്ഥാപിക്കാനുള്ള എല്ലാ നിര്‍മാണപ്രവര്‍ത്തനവും 15,000 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ രണ്ട് യൂണിറ്റുകള്‍ അടച്ചിടണമെന്ന് പറയുന്നത് പ്രായോഗികമോ രാജ്യതാല്‍പ്പര്യ സംരക്ഷണത്തിന്് ഉതകുന്നതോ അല്ല. ജെയ്താപുരിലും മറ്റ് ആണവ പാര്‍ക്കുകളുടെ കാര്യത്തിലും വ്യത്യസ്ത സമീപനമാണ് സ്വീകരിക്കുന്നത് എന്ന് സിപിഐ എമ്മിന്റെ നയത്തിനെതിരെ വിമര്‍ശമുയരുന്നുണ്ട്. സിവിലിയന്‍ ആണവ വൈദ്യതി തന്നെയും, ആണവനിലയങ്ങളും രാജ്യത്ത് വേണ്ട എന്ന പക്ഷക്കാരാണ് ഈ വിമര്‍ശമുയര്‍ത്തുന്നത്. സുരക്ഷയെക്കുറിച്ചുള്ള ഭയം കാരണമാണ് പ്രാദേശികജനത പ്രധാനമായും ആണവനിലയത്തിനെതിരെ പ്രക്ഷോഭരംഗത്തേക്ക് വന്നത്. പ്രത്യേകിച്ചും ഫുക്കുഷിമ ദുരന്തത്തിനുശേഷം. പ്രദേശത്തെ ആണവനിലയത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കാര്യമായ ഭയംതന്നെയുണ്ട്. അവരുടെ ഈ ഉല്‍ക്കണ്ഠകള്‍ ഗൗരവത്തിലെടുക്കണം. കഴിഞ്ഞവര്‍ഷം പ്രക്ഷോഭം തുടങ്ങിയ വേളയില്‍, എല്ലാ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്താതെയും ജനങ്ങളുടെ ആശങ്കകള്‍ പൂര്‍ണമായും ദൂരീകരിക്കാതെയും ആണവനിലയം കമീഷന്‍ ചെയ്യരുതെന്നാണ് സിപിഐ എം പറഞ്ഞത്. സ്വതന്ത്രമായ സുരക്ഷാപരിശോധന വേണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. എന്നാല്‍, സര്‍ക്കാരോ ആണവോര്‍ജ വിഭാഗമോ ഇതിന് തയ്യാറായിട്ടില്ല. ആണവോര്‍ജ നിയന്ത്രണബോര്‍ഡ് ശുപാര്‍ശ ചെയ്ത എല്ലാ സുരക്ഷാസംവിധാനങ്ങളും ഏര്‍പ്പെടുത്തിയോ എന്ന കാര്യവും ഇനിയും വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുമില്ല. സുരക്ഷാ ഓഡിറ്റ് നിര്‍ബന്ധം വിശ്വസനീയമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതുവരെയും സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നതുവരെയും ജനങ്ങളുടെ ഉല്‍ക്കണ്ഠകള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം. ഇത് ചെയ്യുന്നതിന് പകരം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആണവനിലയം കമീഷന്‍ ചെയ്യുന്നതിനെതിരെ സമരം ചെയ്യുന്ന ജനങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന നയമാണ് സ്വീകരിക്കുന്നത്. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിനെയും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുന്നതിനെയും സിപിഐ എം അപലപിക്കുന്നു. കൂടംകുളത്തെ രണ്ട് റിയാക്ടറുകള്‍ അടച്ചുപൂട്ടണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നില്ലെങ്കിലും കൂടുതല്‍ യൂണിറ്റുകള്‍ ഇവിടെ സ്ഥാപിക്കുന്നതിനെ സിപിഐ എം എതിര്‍ക്കുന്നു. നാല് റിയാക്ടറുകള്‍ കൂടി ഇവിടെ സ്ഥാപിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ആണവ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനോടുള്ള എതിര്‍പ്പ് കൂടംകുളത്തും ബാധകമാണെന്നര്‍ഥം. ആണവ അപകടങ്ങള്‍ ഉണ്ടായാല്‍ ദുരന്തബാധിതര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുക എന്നതും പ്രധാന വിഷയമാണ്. ബാധ്യതയില്‍നിന്ന് വിദേശ ആണവദാതാക്കളെ ഒഴിവാക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ ശ്രമത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് പാര്‍ലമെന്റ് സിവില്‍ ആണവബാധ്യതാ നിയമം അംഗീകരിച്ചത്. ഈ നിയമത്തിന്‍ കീഴില്‍ ചട്ടങ്ങള്‍ക്ക് രൂപം നല്‍കേണ്ടിയിരിക്കുന്നു. നിയമത്തിലെ പരിമിതമായ ബാധ്യത നിശ്ചയിക്കുന്ന വകുപ്പില്‍ പോലും വെള്ളം ചേര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റിയാക്ടര്‍ നല്‍കുന്ന വിദേശദാതാക്കള്‍ ആണവബാധ്യതാ നിയമം അവര്‍ക്ക് ബാധകമാക്കരുതെന്നാണ് ആവശ്യപ്പെടുന്നത്. വിദേശ റിയാക്ടര്‍ ഇറക്കുമതി ചെയ്യരുതെന്ന് പറയുന്നതിന് ഒരുകാരണമിതാണ്. വിദേശ കമ്പനികളുമായി കരാര്‍ ഒപ്പിടുമ്പോള്‍ അവര്‍ നല്‍കേണ്ട നഷ്ടപരിഹാരം പരമാവധി കുറയ്ക്കാന്‍ ശ്രമമുണ്ടാകും. കൂടംകുളത്ത് തന്നെ കൂടുതല്‍ റിയാക്ടറുകള്‍ ഇറക്കുമതിചെയ്യുന്ന പക്ഷം റഷ്യന്‍ കമ്പനി ബാധ്യത ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമത്തിലെ വകുപ്പ് അംഗീകരിക്കാന്‍ തയ്യാറാകില്ല. അതുകൊണ്ടാണ് കൂടംകുളത്ത് കൂടുതല്‍ റഷ്യന്‍ റിയാക്ടറുകള്‍ വേണ്ടെന്ന് പറയുന്നത്. സിപിഐ എമ്മിന്റെ എതിര്‍പ്പ് പേരിന് മാത്രം ആണവ ഊര്‍ജത്തെ എതിര്‍ക്കുക സിപിഐ എമ്മിന്റെ നയമല്ല. എന്നാല്‍, സുരക്ഷ ഉറപ്പാക്കണം; ആണവോര്‍ജത്തിന്റെ സാങ്കേതിക-സാമ്പത്തികവശം അനുകൂലവുമായിരിക്കണം. ഇന്ത്യ തദ്ദേശീയമായ ആണവ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ആണവ റിയാക്ടറുകള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. ആണവോര്‍ജം സംബന്ധിച്ച അന്താരാഷ്ട്ര അനുഭവത്തിന്റെ, പ്രത്യേകിച്ചും ഫുക്കുഷിമ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആണവനിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമാണ്. നിലവിലുള്ള ആണവനിലയങ്ങളുടെ സുരക്ഷാവിലയരുത്തലും അനിവാര്യമാണ്. നിലവിലുള്ള ആണവനിലയങ്ങളുടെ സുരക്ഷാനിലവാരത്തെകുറിച്ച് യഥാര്‍ഥത്തില്‍ ഉല്‍ക്കണ്ഠയുണ്ട്. 1960 ല്‍ അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്കല്‍ കമ്പനിയില്‍നിന്ന് ഇറക്കുമതി ചെയ്ത് സ്ഥാപിച്ച താരാപുര്‍ ആണവനിലയത്തെക്കുറിച്ച് ഗൗരവമായ ഉല്‍ക്കണ്ഠ തന്നെ ഉയര്‍ന്നിട്ടുണ്ട്. ഫുക്കുഷിമയിലെ ജനറല്‍ ഇലക്ട്രിക്കല്‍ റിയാക്ടറിനേക്കാള്‍ പഴക്കമുള്ളതാണിത്. നിലവിലുള്ള ആണവനിലയങ്ങളെക്കുറിച്ച് സ്വതന്ത്രമായ സുരക്ഷാ ഓഡിറ്റിങ് ആവശ്യമാണ്. ഫുക്കുഷിമ ദുരന്തത്തിന് ശേഷം സുരക്ഷാ ഓഡിറ്റ് നടത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉത്തരവിട്ടിരുന്നു. പക്ഷേ, ഇത് ചെയ്തത് സ്വതന്ത്രസമിതിയല്ല; മറിച്ച് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡാണ്.

സ്വതന്ത്രവും സ്വയംഭരണാധികാരവുമുള്ള ആണവസുരക്ഷാ നിയന്ത്രണ ഏജന്‍സിക്ക് രൂപം നല്‍കണം. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ കൊണ്ടുവന്ന ബില്‍ ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതല്ല. നിലവിലുള്ള ആണവനിലയങ്ങളിലെ സുരക്ഷാനടപടികളെക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുന്നതുവരെ പുതിയ ആണവനിലയങ്ങളൊന്നും സ്ഥാപിക്കരുത്. കൂടുതല്‍ കടുത്ത പരിസ്ഥിതി മാനദണ്ഡവും സുരക്ഷാനടപടികളും വേണം. ആണവ ഊര്‍ജത്തിന് ഊന്നല്‍ നല്‍കുന്ന സര്‍ക്കാരിന്റെ ഊര്‍ജപദ്ധതിയെ ഞങ്ങള്‍ക്ക് അംഗീകരിക്കാനാകില്ല.

ഇന്ത്യയുടെ വര്‍ധിക്കുന്ന ഊര്‍ജാവശ്യങ്ങള്‍ക്കായി സുഭിക്ഷമായി ലഭിക്കുന്ന കല്‍ക്കരിശേഖരം വര്‍ധിച്ച തോതില്‍ ഉപയോഗിക്കുകയും പ്രകൃതിവാതകത്തെ കൂടുതലായി ആശ്രയിക്കുകയും സൗരോര്‍ജം പോലുള്ള പുതിയ സ്രോതസ്സുകള്‍ കണ്ടെത്തുകയും വേണം. ആണവ നവോത്ഥാനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ മതിഭ്രമവും ഇറക്കുമതി ചെയ്ത റിയാക്ടറുകള്‍ നിറച്ചുള്ള ആണവപാര്‍ക്കുകള്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയും ശക്തമായി എതിര്‍ക്കപ്പെടണം. ഇറക്കുമതി ചെയ്യുന്ന ആണവനിലയങ്ങള്‍ക്കെതിരെ രൂപപ്പെടുന്ന വ്യത്യസ്ത പ്രസ്ഥാനങ്ങളെ ദേശീയപ്രസ്ഥാനമായി വളര്‍ത്തിയെടുക്കണം.

Sunday, September 16, 2012

വട്ടായിപ്പോയോ?

വട്ടായിപ്പോയോ?

കെഎസ്ആര്‍ടിസി 1800 ബസ് പിന്‍വലിക്കുന്നു


 ഡീസല്‍ വിലവര്‍ധനയുടെ ഭാരം താങ്ങാനാകാതെ 1800 ബസ് നിരത്തില്‍നിന്ന് പിന്‍വലിക്കാന്‍ കെഎസ്ആര്‍ടിസി ആലോചിക്കുന്നു. നിലവില്‍ അറ്റകുറ്റപ്പണികള്‍ക്ക് കട്ടപ്പുറത്ത് കയറ്റിയ ആയിരത്തോളം ബസിനുപുറമെ 800 ബസുകൂടി പിന്‍വലിക്കാനാണ് അധികൃതരുടെ നീക്കം. ഇത് നടപ്പാക്കിയാല്‍ ദേശസാല്‍കൃത പാതകള്‍ അടക്കമുള്ള പാതകളില്‍ യാത്രാദുരിതം രൂക്ഷമാകും. 5400 ബസില്‍ 4400 എണ്ണമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്്. 18.5 ലക്ഷം കിലോമീറ്ററിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തേണ്ടത്. നിലവില്‍ മൂന്നരലക്ഷം കിലോമീറ്ററോളം സര്‍വീസ് കുറവുണ്ട്. ഇതിനുപുറമെയാണ് 800 ബസ് പിന്‍വലിക്കുന്നത്. വിലവര്‍ധന വരുംമുമ്പ് പ്രതിമാസം 58 മുതല്‍ 60 കോടി രൂപവരെയായിരുന്നു കെഎസ്ആര്‍ടിസിയുടെ ഇന്ധനച്ചെലവ്. പ്രതിദിനം ഒന്നേമുക്കാല്‍ കോടിമുതല്‍ രണ്ടു കോടിവരെ. വിലവര്‍ധനയോടെ പ്രതിദിനം ശരാശരി 22 ലക്ഷം രൂപയുടെ അധിക ബാധ്യത വരും. എല്ലാ ബസും ഓടിച്ചാല്‍ ഇത് 30 ലക്ഷം രൂപ അധികരിക്കും. പ്രതിമാസചെലവ് 69 കോടിയായി വര്‍ധിക്കും. എന്‍ജിന്‍ ഓയില്‍, കൂളന്റ് തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയാല്‍ ഒരുകോടിയോളം രൂപയുടെ അധികഭാരവും ഏറ്റെടുക്കേണ്ടിവരും. പ്രതിമാസം ആകെ അധികബാധ്യത 70 കോടി കവിയും. നിലവിലെ സാഹചര്യത്തില്‍ അധികബാധ്യത ഏറ്റെടുക്കാന്‍ കഴിയാത്തതിനാലാണ് ബസിന്റെ എണ്ണം കുറയ്ക്കാന്‍ കോര്‍പറേഷന്‍ ആലോചിക്കുന്നത്. സര്‍വീസ് കുറയ്ക്കുന്നത് കോര്‍പറേഷനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ആദായകരമായ റൂട്ടിലെ സര്‍വീസാകും വെട്ടിച്ചുരുക്കുക. വിവിധ സമ്മര്‍ദങ്ങളുടെ ഭാഗമായാണ് 1500 റൂട്ടിലെ സര്‍വീസ്. ജനപ്രതിനിധികള്‍, ജനകീയ സമരങ്ങള്‍, ആരാധനാലയങ്ങള്‍, പ്രാദേശിക പ്രത്യേകത തുടങ്ങിയവ പരിഗണിച്ച് ശരാശരി വരുമാനം 4000 രൂപയുള്ള ഈ സര്‍വീസുകള്‍ നിര്‍ത്താനാകില്ല. സ്വാഭാവികമായും കൂടുതല്‍ സര്‍വീസുള്ള ദേശസാല്‍കൃത റൂട്ടുകളില്‍നിന്നടക്കം ബസ് പിന്‍വലിക്കും. ഇത് വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കും. ദേശസാല്‍കൃത പാതകളടക്കം സമാന്തര സര്‍വീസ് ലോബിയുടെ പിടിയിലുമാകും. ബസ് പിന്‍വലിച്ചത് തിരിച്ചറിയാത്തതിനാല്‍ ജനരോഷത്തിനും സാധ്യതയില്ലെന്ന് തലപ്പത്തുള്ളവര്‍ കരുതുന്നു. ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ ജീവനക്കാരുടെ ആനുകൂല്യം കവരാനുള്ള നീക്കവും തുടങ്ങി. ശമ്പള പരിഷ്കരണം നടപ്പാക്കിയെന്ന് പ്രഖ്യാപിച്ചിട്ട് ഇതുവരെയും നല്‍കിയിട്ടില്ല. 36 ശതമാനം ക്ഷാമബത്ത, യൂണിഫോം അലവന്‍സ് തുടങ്ങിയവയും നിഷേധിച്ചു. ഇവയൊന്നും ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ്. സെപ്തംബറിലെ ശമ്പളത്തിനൊപ്പം ആനുകൂല്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഒക്ടോബറില്‍ സമരം തുടങ്ങാനുള്ള ആലോചനയിലാണ് തൊഴിലാളികള്‍.

Friday, September 14, 2012

SC issues notice to Centre on coal block allocations



leuponShare on email
The alleged irregularities in the coal block allocations came under judicial scrutiny today with the Supreme Court directing the Centre to explain if the guidelines were strictly followed in allotting the natural resource to private companies.
Turning down the Centre's plea that the court should not go into the issue as it is being looked into by a Parliamentary committee, the apex court said "these are different exercises."
A Bench of Justices R M Lodha and A R Dave said the petition raised serious questions and "it requires explanation from the Government".
"There is difference in exercise done by the Public Accounts Committee (PAC). Parliament and PAC can proceed with the issue on the basis of the CAG report. We don't want to encroach upon their exercise but the petition raises different things altogether. There are sufficient averments which require explanation from you," the court said.
The Bench also made it clear that it is confining itself only to the aspect of guidelines formulated by the Centre for allocation of coal blocks.
The court passed the order while hearing a PIL filed by advocate M L Sharma on the alleged coalgate scam.
The Bench rejected Solicitor General Rohinton Nariman's contention that the petition based on the CAG report was "premature" and should not be entertained.
Saying that the report of a constitutional body like CAG can be relied upon, the bench directed the secretary of Union Coal Ministry to file a counter affidavit within eight weeks dealing with the several aspects involved in allocation of coal blocks.
The Bench said the affidavit shall cover the guidelines framed by the government for the allocation of coal blocks.
It said the secretary should also elaborate the process adopted for allocation of these coal blocks and whether the guidelines had an in-built mechanism to ensure that the allocation of coal blocks does not lead to distribution of largesse unfairly in the hands of few private companies.
The Bench also sought to know whether the guidelines for allocation of coal blocks were strictly followed and whether by their allocation, the objectives of policies were realised.
The Bench also sought the government's response on as to what were the hindrances for not following the policy of "competitive bidding" adopted by in 2004 for allocation of the coal blocks.
Lastly, the court wanted to know what steps were proposed to be taken against the allottees who have not adhered to the terms of allocation or have breached the agreement.
Deallocated coal blocks should be given to power projs: Moily
Power Minister Veerappa Moily said that the coal blocks that are de-allocated by the government after review of their status should be given to the upcoming power projects to meet the capacity addition target of 85,000 MW in the 12th Five Year Plan.
"Yes, definitely. We are going to seek that (the de-allocated coal blocks)," Moily told reporters here after releasing a report "Green Energy Corridors".
He added, "We are always placing our priority because you know coal (which) is provided... that will contribute more to the power sector. That kind of capacity building (85,000 MW in 12th Plan) is in the offing," he said.
The decision to deallocate the blocks was taken after recommendation by an Inter-Ministerial Group (IMG), headed by Additional Secretary (Coal) Zohra Chatterji.
The government decision came shortly after IMG's recommendation to do so following the group's evaluation of the performance of each of the cases considering factors like approval of mining plan, grant of environment clearance, status of forest clearance and land acquisition.



Monday, September 10, 2012

വരുമാനക്കണക്ക് നല്‍കാതെ ലീഗും മാണി വിഭാഗവും



ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമീഷനോട് ഇതുവരെ സ്വത്ത് വെളിപ്പെടുത്താത്ത രാഷ്ട്രീയപ്പാര്‍ടികളില്‍ കേരളത്തില്‍നിന്ന് മുസ്ലിംലീഗും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും. 2004-05 മുതല്‍ 2010-11 വരെയുള്ള കാലയളവില്‍ മുസ്ലിംലീഗും കേരള കോണ്‍ഗ്രസും ഉള്‍പ്പെടെ 18 പ്രദേശിക പാര്‍ടികള്‍ സ്വത്തുവിവരം മറച്ചുവച്ചതായി നാഷണല്‍ ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ 2008 കോടി രൂപ ലഭിച്ച കോണ്‍ഗ്രസാണ് വരുമാന പട്ടികയില്‍ മുന്നില്‍. 994 കോടി രൂപയുമായി ബിജെപി തൊട്ടുപിന്നില്‍. കോണ്‍ഗ്രസിനും ബിജെപിക്കും സംഭാവന നല്‍കിയ കമ്പനികളുടെ പട്ടികയില്‍ പ്രമുഖ മാധ്യമ കുത്തക ഏഷ്യാനെറ്റും ഉള്‍പ്പെടുന്നു.
 1951ലെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് 20,000 രൂപയ്ക്കു മേല്‍ ലഭിക്കുന്ന സംഭാവനയെക്കുറിച്ച് രാഷ്ട്രീയപ്പാര്‍ടികള്‍ എല്ലാ വര്‍ഷവും തെരഞ്ഞെടുപ്പ് കമീഷന് റിപ്പോര്‍ട്ട് നല്‍കണം. വരവിനത്തില്‍ എത്ര തുക ലഭിച്ചു, ആരൊക്കെയാണ് തുക നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാവുന്നത് ഈ കണക്കിലൂടെയാണ്. കണക്ക് നല്‍കാത്തതിനാല്‍ മുസ്ലിം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും സാമ്പത്തിക ഇടപാടുകള്‍ രഹസ്യമായി തുടരുകയാണ്. ഇവര്‍ക്ക് രാഷ്ട്രീയ പാര്‍ടികള്‍ക്ക് ലഭിക്കേണ്ട നികുതി ഇളവ് ആദായവകുപ്പില്‍നിന്ന് ലഭിച്ചോ എന്ന് വ്യക്തമല്ല.
 കണക്ക് വെളിപ്പെടുത്താത്ത രാഷ്ട്രീയപ്പാര്‍ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയക്കണമെന്ന് നാഷണല്‍ ഇലക്ഷന്‍ വാച്ച് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ അനില്‍ ബയര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
 കോണ്‍ഗ്രസിന് 2010-11ല്‍ ലഭിച്ച തുക 307.09 കോടി രൂപയാണ്. ബിജെപിയുടെ വരവ് 168.01 കോടി രൂപ. ബഹുജന്‍ സമാജ് പാര്‍ടിക്ക് 115.71 കോടിയും സിപിഐ എമ്മിന് 76.57 കോടിയും എന്‍സിപിക്ക് 23.31 കോടിയുമാണ് ലഭിച്ചത്. സിപിഐയ്ക്ക് 2.12 കോടി ലഭിച്ചു. തുക സമാഹരിക്കുന്നത് മുഖ്യമായും പാര്‍ടി അംഗങ്ങളില്‍നിന്നുളള ലെവിയിലൂടെയും മറ്റുമാണെന്ന് സിപിഐ എം നേരത്തേ വ്യക്തമാക്കിയിരുന്നു. സിപിഐയുടെ 57.02 ശതമാനവും ഈയിനത്തിലാണ്.
 വന്‍കിട കമ്പനികളും രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഫണ്ട് നല്‍കാന്‍ അവ രൂപീകരിച്ചിരിക്കുന്ന ട്രസ്റ്റുകളും കോണ്‍ഗ്രസിനും ബിജെപിക്കും ഉദാരമായി സംഭാവന നല്‍കി. 2003-04 മുതല്‍ 2010-11 വരെയുള്ള കാലയളവില്‍ ഒരു സ്വകാര്യ കമ്പനിയുടെ ട്രസ്റ്റായ ജനറല്‍ ഇലക്ടറല്‍ ട്രസ്റ്റ് കോണ്‍ഗ്രസിന് 36.46 കോടിയും ബിജെപിക്ക് ഏഴ് കോടിയും നല്‍കി. ടോറന്റ് പവര്‍ ലിമിറ്റഡ് കോണ്‍ഗ്രസിന് 11.85 കോടിയും ബിജെപിക്ക് 10.50 കോടിയും നല്‍കി. ഇലക്ടറല്‍ ട്രസ്റ്റ് കോണ്‍ഗ്രസിന് 9.96 കോടിയും വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ബിജെപിക്ക് 5.26 കോടിയും നല്‍കി. ഏഷ്യാനെറ്റ് 2009-10ല്‍ കോണ്‍ഗ്രസിന് 25 കോടി രൂപയും ബിജെപിക്ക് 10 കോടി രൂപയുമാണ് നല്‍കിയത്.

Sunday, September 9, 2012


33 arrested after police and Congress workers clash
Assembly remained adjourned after an uproar as Congress demanded govt's apology for Thursday's clash; blame game continues
Pradeep Baisakh 
Bhubaneswar
A day after the clash between Congress workers and police, Congress members on Friday 7 September created a ruckus in the Assembly and demanded an apology from the government alleging that it was the police who first attacked the Congress workers. The Assembly was adjourned for the day.
More than a dozen people surrounded constable Pramila Padhi and thrashed her with bamboo sticks

At least 54 police officials and about 250 Congress workers were injured in a clash that erupted on 6 September during the protest march held by the Congress demanding the resignation of Chief Minister Naveen Patnaik for his government’s alleged involvement in the coal scam. A woman constable Pramila Padhi, 35, was seriously injured in the clash.
“Thirty three people have been arrested till now. Photographs of those who attacked the woman constable have been released and we will arrested them soon,” said Nitinjit Singh, DCP of Bhubaneswar Commissionerate Police.
On Thursday 6 September afternoon, the scuffle ensued when thousands of Congress workers violated the prohibitory orders and tried to enter the Assembly premises. Senior Congress leaders like Jagdish Tytler, who is in charge of state Congress, and Pradesh Congress Committee president Niranjan Patnaik were leading the protest march. Unable to control the mob, the police initially resorted to water canon and fired tear gas. According to police sources, at least about 50,000 party workers had assembled in the capital city for the demonstration on Thursday and more than 15,000 protesters were present at the spot where the clash took place.
“It all started when the mob started attacking us with stones and lathis. In the attack, many of my colleagues have been injured. I can control a crowd of 50,000 if they are peacefully demonstrating. But if thousands turn violent with prior plan to attack, then it is difficult to control the situation,” said DCP Singh, who has suffered injuries in the stone pelting. Among other senior officials, PK Jena, ACP of Cuttack Commissionerate office, and Nihar Das, ACP of Bhubaneswar Commissionerate office have been injured. Among the sub inspectors injured, Alok Kanungo is critical and is being treated in Apollo hospital in Bhubaneswar. Many injured Congress workers were taken to the Capital Hospital.
The scuffle continued for almost two and half hours. “I could have controlled the situation in just 20 minutes. But for that I had to order to open fire and there were three occasions where I could have done that, one of them was when about 20 people surrounded sub inspector Alok Kanungo and started bashing him. But as the crowd was huge, we observed restraint,” DCP Singh added.
Visuals aired by news channels showed how more than a dozen people surrounded constable Pramila Padhi and thrashed her with bamboo sticks. After she fell unconscious on the road, some people however escorted her and she was taken to the to the Capital Hospital. She was later shifted to a private hospital and her condition is improving, said the hospital staff.
Members of the State Commission for Women, along with its chairperson Jyoti Panigrahi, met constable Pramila Padhi on Friday and enquired about her health. Condemning the incidence, it has asked the police to submit an inquiry report.
Remarking on the incident, Odisha DGP Prakash Mishra said it was ‘organised hooliganism’. On the other hand, Bhupinder Singh, MLA and senior Congress leader said, “The police could have arrested the people. Why did they order lathi charge? We are however sorry for the attack on the woman constable. But those gathered there were not our people. Some unemployed youth and others who are frustrated against this government also participated.” Jagdish Tytler told the media “We are sorry for the attack on the woman constable. But the police attacked our workers first.”
State health minister Damodar Rout said that the Congress had no right to demand chief minister's resignation “The Congress is involved in several scams like coal scam, 2G spectrum scam, CWG scam among many others. What moral right do they have to demand resignation of honest Chief Minster like Naveen Patnaik. As far as attack on their workers is concerned, their leaders like Jagdish Tytler, Pradeep Majhi and other Congress leaders provoked their workers to break barricades and enter Assembly premises. The mob was seen to have molested and attacked the woman constable. Police observed utmost restraint, despite attack. But as situation went uncontrolled, they ordered lathi charge.” Speaking to the media, Patnaik said, “People are shocked by this violence. Odisha is a peace loving state. Such violence should be condemned.”
Meanwhile, in a joint press meet, the Odisha Police Service Association, Police Officers Association, and both Bhubaneswar and state associations of constable-habildar demanded the arrest of the attackers within 48 hours or else the police officials will not go to their duties.
Protesting against the violence, the state Congress has called a bandh on 10 September. Some mediapersons were also manhandled by the mob. Pratap Pradhan, a correspondent with a local daily, along with photo journalists Chandrasekhar Sahoo, Manoranjan Mishra and Deepak Mohapatra were also attacked by the mob.
Pradeep Baisakh is an independent journalist based in Bhubaneswar 
letters@tehelka.com

A problem once ‘resolved’ raised again 27 years later - Indian Express

A problem once ‘resolved’ raised again 27 years later - Indian Express

സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് സിപിഐ എമ്മിനെ വേട്ടയാടാന്‍: കാരാട്ട്




ന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് പാര്‍ടി സംസ്ഥാന നേതാക്കളെയും കള്ളക്കേസില്‍ കുടുക്കാനാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പ്രത്യേക അന്വേഷണസംഘം കേസില്‍പ്പെടുത്തിയിട്ടില്ലാത്ത നേതാക്കളെക്കൂടി ഉള്‍പ്പെടുത്തുക എന്ന രാഷ്ട്രീയലക്ഷ്യമാണ് ഈ ആവശ്യത്തിനു പിന്നില്‍. ഈ ഗൂഢാലോചന തിരിച്ചറിയണമെന്ന് കാരാട്ട് ജനങ്ങളോട് അഭ്യര്‍ഥിച്ചു. ദ്വിദിന പൊളിറ്റ്ബ്യൂറോ യോഗത്തിനുശേഷം എ കെ ജി ഭവനുമുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാരാട്ട്. സിപിഐ എമ്മിന്റെ സംസ്ഥാന നേതൃത്വത്തെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു കാണിച്ച് ആര്‍എംപിയാണ് സിബിഐ അന്വേഷണം എന്ന ആവശ്യം ഉന്നയിച്ചത്. സംസ്ഥാന ആഭ്യന്തരമന്ത്രിയാകട്ടെ സിബിഐ അന്വേഷണത്തോട് എതിര്‍പ്പില്ലെന്ന് അറിയിച്ചിട്ടുണ്ട്. വ്യാജകേസുകളില്‍ കുടുക്കി സിപിഐ എം നേതാക്കളെ വേട്ടയാടുന്ന സമീപനം യുഡിഎഫ് സര്‍ക്കാര്‍ തുടരുകയാണ്. പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെയും മറ്റു രണ്ട് സംസ്ഥാനകമ്മിറ്റി അംഗങ്ങളെയും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ജില്ലാ സെക്രട്ടറിയറ്റ്, ഏരിയ, ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും ഇത്തരം കേസുകളില്‍ പെടുത്തി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളാക്കിയ 76 പേരില്‍ സിപിഐ എം കേഡര്‍മാരെയും തെറ്റായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വധവുമായി സിപിഐ എമ്മിന് ബന്ധമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ശരിയായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും സിപിഐ എം തുടക്കംമുതലേ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പൊലീസിനുമേല്‍ നടന്ന രാഷ്ട്രീയസമ്മര്‍ദത്തിന് വിധേയമായ അന്വേഷണത്തിനുശേഷമാണ് സിബിഐ അന്വേഷണത്തിന് ആവശ്യമുയര്‍ന്നിട്ടുള്ളത്. ഇത് വീണ്ടും സിപിഐ എമ്മിനെ വേട്ടയാടാനാണ്- പിബി പ്രസ്താവനയില്‍ വ്യക്തമാക്കി. ആഗസ്ത് 22ന് കലക്ടറേറ്റുകളും സെക്രട്ടറിയറ്റും ഉപരോധിച്ചുള്ള പ്രക്ഷോഭം വന്‍ വിജയമാക്കിയ സിപിഐ എം കേരളഘടകത്തെ പിബി അഭിനന്ദിച്ചു. ഭക്ഷ്യസുരക്ഷ, സാര്‍വത്രിക പൊതുവിതരണസമ്പ്രദായം എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തിയ പ്രക്ഷോഭത്തില്‍ സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികംപേര്‍ പങ്കെടുത്തുവെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു. പിബി യോഗത്തില്‍ കേരളത്തില്‍നിന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ പങ്കെടുത്തു.

കല്‍ക്കരി അഴിമതി; പ്രധാനമന്ത്രിയുടെ പങ്കും അന്വേഷിക്കണം



 ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പങ്കിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് സിപിഐ എം. കല്‍ക്കരി അഴിമതിയെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപെടലുകളെക്കുറിച്ചും അന്വേഷിക്കണം. നിയമപ്രകാരം പൊതുമേഖലയില്‍ സ്ഥിതിചെയ്യുന്ന കല്‍ക്കരി മേഖലയെ സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രഗവണ്‍മെന്റ് ചെയ്യുന്നത്. സിഎജി റിപ്പോര്‍ട്ടനുസരിച്ച് അഴിമതി നടന്ന കാലയളവില്‍ പ്രധാനമന്ത്രിയാണ് കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. കല്‍ക്കരിപ്പാടങ്ങള്‍ ചില സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. പരിധിയില്‍ കൂടുതല്‍ കല്‍ക്കരി ഇത്തരം കമ്പനികള്‍ ഖനം ചെയ്തിട്ടുമുണ്ട്. അതിനാല്‍ കല്‍ക്കരി അഴിമതിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് പ്രധാനമന്ത്രിയ്ക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല.

കല്‍ക്കരി അഴിമതിയില്‍ പങ്കാളികളായവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സ്വകാര്യമേഖലയ്ക്ക് കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതത് നിയമങ്ങള്‍ പാലിക്കാതെ തെറ്റായരീതിയിലാണ്. അതിനാല്‍ ഇത്തരം കമ്പനികള്‍ക്ക് കല്‍ക്കരി ഖനം ചെയ്യാന്‍ നല്‍കിയ അനുമതി റദ്ദ് ചെയ്യണം. പുനന്ഥാപിക്കാന്‍ കഴിയാത്ത പ്രകൃതി വിഭവമായ കല്‍ക്കരി കൂടുതല്‍ പണമുണ്ടാക്കാന്‍ അശാസ്ത്രീയമായ രീതിയില്‍ ചൂഷണം ചെയ്യുന്നത് ശരിയല്ല. അതിനാലാണ് സ്വകാര്യ മേഖലയുടെ അന്യയമായ ഇടപെടലുകളെ സിപിഐ എം എതിര്‍ക്കുന്നത്. കല്‍ക്കരി അഴിമതിയുടെ പേരില്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന ബിജെപിയും ഈ അഴിമതിയില്‍ ഉത്തരവാദികളാണ്. കല്‍ക്കരി മേഖല സ്വകാര്യവല്‍ക്കരിക്കാന്‍ എന്‍ഡിഎ ഭരണകാലത്ത് നിയമം കൊണ്ടുവന്നത് ബിജെപിയാണ്. കല്‍ക്കരി മേഖലയെ സ്വകാര്യമേഖലയ്ക്ക് കൊള്ളയടിക്കാന്‍ കൊടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും തമ്മില്‍ വ്യത്യാസമില്ല.

കല്‍ക്കരി അഴിമതിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിനോടൊപ്പം മറ്റ് രണ്ട് റിപ്പോര്‍ട്ടുകള്‍ കൂടി സിഎജി പുറത്തുവിട്ടിട്ടുണ്ട്. സുസന്‍ അല്‍ട്രാ മെഗാ പവര്‍ പ്രെജക്ടിനെക്കുറിച്ചുള്ളതാണ് ഒര് റിപ്പോര്‍ട്ട്. കല്‍ക്കരിപ്പാടങ്ങളില്‍ നിന്ന് അധികമായി ഖനം ചെയ്യുന്ന കല്‍ക്കരി യുഎംപിപിയ്ക്ക് കൈമാറാനാണ് ധാരണ. റിലൈന്‍സ് പവര്‍ കോര്‍പ്പറേഷന്റെ പോസ്റ്റ്ബിഡ് കണ്‍സഷനായ യുഎംപിപിയ്ക്ക് ഇങ്ങനെ നല്‍കുന്ന കല്‍ക്കരിയിലൂടെ കമ്പനി 11,852 കോടിയുടെ ലാഭമാണ് നേടുന്നത്. സിഎജിയുടെ മറ്റൊരു റിപ്പോര്‍ട്ട് ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവള ഭൂമി സ്വകാര്യ കമ്പനിയ്ക്ക് നല്‍കുന്നതിലെ ക്രമക്കേടിനെക്കുറിച്ചാണ്. വിമാനത്താവളത്തിന്റെ ഭൂമിയുടെ ഭൂരിഭാഗവും സ്വകാര്യ എയര്‍പോര്‍ട്ട് കമ്പനിയ്ക്ക് കുറഞ്ഞതുകയ്ക്ക് ലീസിന് നല്‍കാനുള്ള തീരുമാനത്തിലൂടെ കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്.

അസം കലാപത്തിന്റെ ഭാഗമായി 2.4 ലഷം ജനങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവരവരുടെ വീടുകളിലേക്ക് പോകാനുള്ള സാഹചര്യം ഭരരണാധികാരികള്‍ ഒരുക്കണം. ഇങ്ങനെ സ്വവസതികളിലേക്ക് പോകുന്ന ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ ഭരണകൂടം തയ്യാറാകണം.

Saturday, September 8, 2012

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വര്‍ഗീയത കൂടുന്നു




ന്യൂഡല്‍ഹി: കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും വര്‍ഗീയ സംഘട്ടനങ്ങള്‍ വര്‍ധിച്ചുവരുന്നതായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. സംസ്ഥാന പൊലീസ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ കൂടുതലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് വര്‍ഗീയ സംഘട്ടനങ്ങളും വംശീയ പ്രശ്നങ്ങളും വര്‍ധിച്ചുവരികയാണ്. ഇത് ആശങ്കയുണര്‍ത്തുന്നതാണ്. എസ്എംഎസുകളും സോഷ്യല്‍ മീഡിയകളും വഴിയുള്ള പ്രചരണം പുതിയ വെല്ലുവിളികളാണ്. സൈബര്‍ കുറ്റകൃത്യം തടയുന്നതിന് പുതിയ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗ്ഗീയത വളര്‍ത്തിയത് കോണ്‍ഗ്രസ് : പിണറായി

ന്യൂഡല്‍ഹി: വര്‍ഗ്ഗീയ, തീവ്രവാദ ശക്തികളെ പ്രീണിപ്പിക്കുന്ന യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നയമാണ് കേരളത്തില്‍ വര്‍ഗ്ഗീയത വളരാന്‍ കാരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തില്‍ വര്‍ഗ്ഗീയ അസ്വാസ്ഥ്യം വളരുന്നുവെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പരാമര്‍ശത്തെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് പിണറായി ഇക്കാര്യം പറഞ്ഞത്.

പ്രധാനമന്ത്രിയുടെ പരാമര്‍ശം ഗൗരവമുള്ളതാണ്. വര്‍ഗ്ഗീയതയും തീവ്രവാദവും വളരേണ്ട നാടല്ല കേരളം. മറ്റ് നാടുകളിലുള്ളവര്‍ക്ക് അസൂയ തോന്നുംവിധം മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട നാടാണ് കേരളം. എന്നാല്‍ ഇടവേളകളില്‍ കേരളത്തില്‍ വര്‍ഗ്ഗീയ അസ്വാസ്ഥ്യം പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ട്? കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് അധികാരത്തിലെത്തുമ്പോഴൊക്കെ കേരളത്തില്‍ വര്‍ഗ്ഗീയസംഘര്‍ഷങ്ങളും കൊലപാതകവും കൂടുന്നു. 1991-96 കാലത്ത് 28 പേരും 2001-06 കാലത്ത് 18 പേരും വര്‍ഗ്ഗീയസംഘര്‍ഷങ്ങളില്‍ മരിച്ചു. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും അപചയം മൂലമാണിത്. അധികാരത്തിലെത്താന്‍ എല്ലാ ജാതി മത ശക്തികളെയും യുഡിഎഫ് കൂട്ടുപിടിച്ചു. വര്‍ഗ്ഗീയതയുമായി കോണ്‍ഗ്രസ് സമരസപ്പെടുന്നു.

കാസര്‍ഗോഡ് മുസ്ലിംലീഗ് സമ്മേളനത്തോടനുബന്ധിച്ച പരിപാടിക്കിടെ ലീഗുകാര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനെ വധിക്കാന്‍ ശ്രമിച്ചു. ഈ ആക്രമണത്തിന്റെ സ്വഭാവം കണ്ടപ്പോള്‍ തീവ്രവാദിബന്ധമുണ്ടെന്ന സംശയം വന്നു. ഇതുസംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ യുഡിഎഫ് അധികാരത്തിലെത്തിയ ഉടന്‍ ജുഡീഷ്യല്‍ അന്വേഷണം നിര്‍ത്തിവെച്ചു. മുസ്ലിംലീഗിന്റെ തീവ്രവാദിബന്ധം പുറത്തുവരുമെന്ന ഭീതിയിലാണിത് ചെയ്തത്. 1996ല്‍ മാറാട് കലാപം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കലാപത്തിനു പിന്നിലെ വിദേശബന്ധവും സാമ്പത്തികസ്രോതസും അടക്കം വിശദമായി അന്വേഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഈ അന്വേഷണവും യുഡിഎഫ് അട്ടിമറിച്ചു. മുസ്ലിംലീഗിനുള്ള തീവ്രവാദിബന്ധം വെളിപ്പെടുമെന്ന് ഭയന്നായിരുന്നു ഇതും.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പിന്തുണയോടെ അടുത്തിടെ ഉണ്ടായ തീവ്രവാദിസംഘമായ എസ്ഡിപിഐ കേരളത്തില്‍ ഇതിനകം 29 പേരെ കൊലപ്പെടുത്തി. ഈ തീവ്രവാദികള്‍ക്ക് അഴിഞ്ഞാടാന്‍ സൗകര്യം നല്‍കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. മുസ്ലിംലീഗ് അടുത്ത കാലത്തായി നടത്തുന്ന ആക്രമണങ്ങളില്‍ തീവ്രവാദസ്വഭാവം പ്രകടമാണ്. തീവ്രവാദികളുമായുള്ള ബന്ധവും തീവ്രവാദ പരിശീലനത്തിലെ മികവും ആക്രമണങ്ങളുടെ ക്രൂരസ്വഭാവത്തില്‍ നിന്ന് തെളിയുന്നുണ്ട്.

രണ്ട് വര്‍ഗ്ഗീയതകളെയും ശക്തിപ്പെടുത്തുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. അഞ്ചാം മന്ത്രി പ്രശ്നമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുവരെ ഈ വര്‍ഗ്ഗീയപ്രീണനത്തെക്കുറിച്ച് പരസ്യമായി പറയേണ്ടിവന്നു. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധമുള്ള സംഭവവികാസങ്ങളാണ് അതേത്തുടര്‍ന്ന് ഉണ്ടാകുന്നത്. ശ്രീനാരായണന്റെയും മന്നത്തിന്റെയും പേരുപറഞ്ഞ് ഹൈന്ദവ ഏകീകരണത്തിനാണ് ഇപ്പോള്‍ ചിലര്‍ ശ്രമിക്കുന്നു. അവര്‍ ഒരു രാഷ്ട്രീയശക്തിയാകാന്‍ ശ്രമിക്കുകയാണത്രെ. എങ്ങോട്ടാണ് കേരളത്തിന്റെ പോക്ക്? സാമുദായിക ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയാണ് യുഡിഎഫ് സര്‍ക്കാര്‍. അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ നേതാവാണ് പ്രധാനമന്ത്രി. രണ്ട് സീറ്റിനും നാല് വോട്ടിനും വേണ്ടി നാടിനെ തകര്‍ക്കുന്ന ചെറ്റത്തരം കോണ്‍ഗ്രസ് കാട്ടരുത്. പ്രധാനമന്ത്രിയുടെ വിമര്‍ശനം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണ്ണു തുറപ്പിക്കണം. വര്‍ഗ്ഗീയശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കണം-പിണറായി പറഞ്ഞു.

.

Wednesday, September 5, 2012

India’s ‘silent’ prime minister becomes a tragic figure



Punit Paranjpe/AFP/Getty Images - Indian Prime Minister Manmohan Singh’s second term in office has been damaged by corruption scandals and policy paralysis.





NEW DELHI — India’s Prime Minister Manmohan Singh helped set his country on the path to modernity, prosperity and power, but critics say the shy, soft-spoken 79-year-old is in danger of going down in history as a failure.
The architect of India’s economic reforms, Singh was a major force behind his country’s rapprochement with the United States and is a respected figure on the world stage. President Obama’s aides used to boast of his tremendous rapport and friendship with Singh.
Gallery

Using star power to fight ivory poaching

Using star power to fight ivory poaching
Former NBA star Yao Ming took a trip to Africa to witness the effects of elephant and rhino poaching.

Taiwanese animators explain South African miners story

Taiwanese animators explain South African miners story
An animated video explains the controversial decision to charge the miners with murder, which has since been reversed.

Crossing into Syria, with Daddy Yankee

Crossing into Syria, with Daddy Yankee
Our correspondent cruises into Syria listening to reggaeton.




But the image of the scrupulously honorable, humble and intellectual technocrat has slowly given way to a completely different one: a dithering, ineffectual bureaucrat presiding over a deeply corrupt government.
Every day for the past two weeks, India’s Parliament has been adjourned as the opposition bays for Singh’s resignation over allegations of waste and corruption in the allocation of coal-mining concessions.
The story of Singh’s dramatic fall from grace in his second term in office and the slow but steady tarnishing of his reputation has played out in parallel with his country’s decline on his watch. As India’s economy has slowed and as its reputation for rampant corruption has reasserted itself, the idea that the country was on an inexorable road to becoming a global power has increasingly come into question.
“More and more, he has become a tragic figure in our history,” said political historian Ramachandra Guha, describing a man fatally handicapped by his “timidity, complacency and intellectual dishonesty.”
The irony is that Singh’s greatest selling points — his incorruptibility and economic experience — are the mirror image of his government’s greatest failings.
Under Singh, economic reforms have stalled, growth has slowed sharply and therupee has collapsed. But just as damaging to his reputation is the accusation that he looked the other way and remained silent as his cabinet colleagues filled their own pockets.
In the process, he transformed himself from an object of respect to one of ridicule and endured the worst period in his life, said Sanjaya Baru, Singh’s media adviser during his first term.
Attendees at meetings and conferences were jokingly urged to put their phones into “Manmohan Singh mode,” while one joke cited a dentist urging the seated prime minister, “At least in my clinic, please open your mouth.”
Singh finally did open his mouth last week, to rebut criticism from the government auditor that the national treasury had been cheated of billions of dollars after coal-mining concessions were granted to private companies for a pittance — including during a five-year period when Singh doubled as coal minister.
Singh denied that there was “any impropriety,” but he was drowned out by catcalls when he attempted to address Parliament on the issue. His brief statement to the media afterward appeared to do little to change the impression of a man whose aloofness from the rough-and-tumble of Indian politics has been transformed from an asset into a liability.
“It has been my general practice not to respond to motivated criticism directed personally at me,” he said. “My general attitude has been, ‘My silence is better than a thousand answers; it keeps intact the honor of innumerable questions.’ ”
Singh probably will survive calls for his resignation, but the scandal represents a new low in a reputation that has been sinking for more than a year.



‘I have to do my duty’



Singh was born in 1932 into a small-time trader’s family in a village in what is now Pakistan, walking miles to school every day and studying by the light of a kerosene lamp. The family moved to India shortly before partition of the subcontinent in 1947, and Singh pleaded with his father to be allowed to continue with his studies rather than join the dry-fruit trade.



A series of scholarships allowed Singh to continue those studies first at Cambridge and then at Oxford, where he completed a PhD. Marriage was arranged with Gursharan Kaur in 1958; they have three daughters.
A successful career in the bureaucracy followed, but it was in 1991 that Singh was thrust into the spotlight as finance minister amid a financial crisis.
With little choice, Singh introduced a series of policies that freed the Indian economy from suffocating state control and unleashed the dynamism of its private sector.
More than a decade later, in 2004, Singh again found himself on center stage, becoming in his own words an “accidental prime minister.”
The Congress party led by Italian-born Sonia Gandhi had surprised many people by winning national elections that year, but she sprang an even bigger surprise by renouncing the top job and handing it to Singh.
In him she saw not only the perfect figure­head for her government but also a man of unquestioning loyalty, party insiders say, someone she could both trust and control.
“I’m a small person put in this big chair,” Singh told broadcaster Charlie Rose in 2006. “I have to do my duty, whatever task is allotted of me.”
From the start, it was clear that Sonia Gandhi held the real reins of power. The Gandhi family has ruled India for most of its post-
independence history and enjoys an almost cultlike status within the Congress party. Sonia’s word was destined to remain law.
But Singh made his mark during his first term in office, standing up to opposition from his coalition partners and from within his own party to push through a civil nuclear cooperation deal with the United States in 2008, a landmark agreement that ended India’s nuclear isolation after its weapons tests in 1974 and 1998.
It was a moment that almost brought his government down, an issue over which he offered to resign. While no electricity has yet flowed from that pact, it marked a major step forward in India’s relations with the United States.
The Congress-led coalition went on to win a second term in 2009, in what many people saw as a mandate for Singh.
The 2009 election “was a victory for him, but he did not step up to claim it — maybe because he is too academic, maybe because he is too old,” said Tushar Poddar, managing director at Goldman Sachs in Mumbai. “That lack of leadership, that lack of boldness, lack of will — that really shocked us. That really shocked foreign investors.”
‘He suffers from doubts’
In a series of largely off-the-
record conversations, friends and colleagues painted a picture of a man who felt undermined by his own party and who sank into depression and self-pity.
His one attempt in 1999 to run for a parliamentary seat from a supposedly safe district in the capital, New Delhi, had ended in ignominious defeat. His failure to contest a parliamentary seat in 2009, making him the only Indian prime minister not to have done so, further undermined both his confidence, his friends and colleagues say, and his standing in the eyes of the party.
Congress, insiders say, never accepted that the 2009 election was a mandate for Singh and jealously resented the idea that he could be seen to be anywhere near as important as a Gandhi. Rahul, Sonia’s son, was being groomed to take over from Singh, and the prime minister needed to be cut down to size.
He soon was openly criticized by his own party over attempts to continue a peace process with Pakistan despite the 2008 attack on Mumbai by Pakistani militants.
Singh became even more quiet at his own cabinet meetings, to the point of not speaking up for the sort of economic changes many thought he ought to be championing.
“His gut instincts are very good, but sometimes he suffers from doubts about the political feasibility, about getting things done,” said Jagdish N. Bhagwati, a Columbia University professor who has been friends with Singh since their Cambridge days.
Singh will go down in history as India’s first Sikh prime minister and the country’s third-longest-serving premier, but also as someone who did not know when to retire, Guha said.
“He is obviously tired, listless, without energy,” he said. “At his time of life, it is not as though he is going to get a new burst of energy. Things are horribly out of control and can only get worse for him, for his party and for his government.”
വാഷിങ്ങ്ടന്‍ പോസ്ടിനോട് കടപ്പാട്


പ്രധാനമന്ത്രി കഴിവുകെട്ടവനെന്ന് വാഷിങ്ടണ്‍ പോസ്റ്റ്
വി ജയിന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് വന്‍ പരാജയമായി ചരിത്രത്തില്‍ ഇടം നേടുമെന്ന് വാഷിങ്ടണ്‍ പോസ്റ്റ്. പരിഭ്രാന്തനും പരാജയപ്പെട്ടവനുമായ പ്രധാനമന്ത്രി വന്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിന് അധ്യക്ഷത വഹിക്കുകയാണെന്നും പോസ്റ്റ് ലേഖനത്തില്‍ പറയുന്നു. പ്രധാനമന്ത്രിക്കെതിരായ ആക്ഷേപത്തില്‍ "വാഷിങ്ടണ്‍ പോസ്റ്റ്" ക്ഷമാപണം നടത്തിയെന്ന് പ്രധാനമന്ത്രി കാര്യാലയം വിശദീകരിച്ചെങ്കിലും ക്ഷമാപണത്തിന്റെ പ്രശ്നമില്ലെന്നാണ് അമേരിക്കന്‍ പത്രത്തിന്റെ നിലപാട്. അമേരിക്കന്‍ വാരിക ടൈം അടുത്തയിടെ മന്‍മോഹനെതിരെ സമാനവിമര്‍ശം ഉയര്‍ത്തിയിരുന്നു. ""ഞങ്ങള്‍ക്ക് ക്ഷമാപണം നടത്തേണ്ട ആവശ്യമില്ല. എഴുതിയതില്‍ ഉറച്ചുനില്‍ക്കുന്നു. ശരിയാണ്, പ്രധാനമന്ത്രിയുടെ പ്രതികരണം ഞങ്ങള്‍ നല്‍കിയിട്ടില്ല. ജൂലൈയില്‍ തന്നെ പ്രധാനമന്ത്രിയുടെ അഭിമുഖത്തിന് അനുവാദം ചോദിച്ചിരുന്നു. എന്നാല്‍, അത് നിഷേധിക്കുകയാണുണ്ടായത്. അതിനാല്‍ ക്ഷമാപണത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല""- വിവാദ ലേഖനമെഴുതിയ പത്രപ്രവര്‍ത്തകന്‍ സിമോണ്‍ ഡെന്‍യര്‍ വിശദീകരിച്ചു. പ്രശ്നം വിദേശമന്ത്രാലയം വഴി അമേരിക്കയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി അംബികാ സോണി പ്രതികരിച്ചു. രണ്ടാംവട്ടം പ്രധാനമന്ത്രിയായ മന്‍മോഹന്‍സിങ്ങിന് പേര് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും ലോകത്തിലെ വലിയ സാമ്പത്തികശക്തികളിലൊന്നായി ഇന്ത്യ മാറുമെന്ന പ്രഖ്യാപനം സംശയമായി മാറിയെന്നും ലേഖനത്തില്‍ വിമര്‍ശിച്ചു. കാലം കഴിയുംതോറും ചരിത്രത്തിലെ ദുരന്ത കഥാപാത്രമായി മന്‍മോഹന്‍ മാറുകയാണെന്ന ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടെ പ്രതികരണം പത്രം ഉദ്ധരിച്ചിട്ടുണ്ട്. മന്‍മോഹന്‍സിങ് കാരണം സാമ്പത്തികവളര്‍ച്ച മുരടിച്ചു, രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, സാമ്പത്തിക പരിഷ്കരണ നടപടികള്‍ സ്തംഭിച്ചു. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ പോക്കറ്റ് വീര്‍പ്പിക്കുമ്പോള്‍ അദ്ദേഹം നിശ്ശബ്ദനായിരിക്കുന്നു. ഒന്നാം യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ വിമര്‍ശനവും ഉദ്ധരിച്ചിട്ടുണ്ട്.

കടപ്പാട്  ദേശാഭിമാനി