Friday, May 25, 2012

സിപിഐ എം വേട്ടയ്ക്കുള്ള കോണ്‍ഗ്രസ്-മാധ്യമ അജന്‍ഡ



 സിപിഐ എം ഏരിയാസെക്രട്ടറിയെ വിളിച്ചുവരുത്തി ജയിലിലടച്ച പൊലീസ് നടപടി കേരള രാഷ്ട്രീയത്തില്‍ ഗുരുതര പ്രത്യാഘാതത്തിന് തിരികൊളുത്തും. ഭരണ-മാധ്യമ-ആര്‍എംപി കൂട്ടുകെട്ടിെന്‍റ താളത്തിനു തുള്ളിയാണ്, അവര്‍ ചൂണ്ടിക്കാണിച്ചുകൊടുത്ത ഏരിയാ സെക്രട്ടറിയെയും ഏരിയാ കമ്മറ്റി അംഗത്തെയും പൊലീസ് അറസ്റ്റ് ചെയ്തത്. ആര്‍എംപിക്ക് സഹായം നല്‍കുന്ന ചില ബാഹ്യകേന്ദ്രങ്ങളും ഇതിന് അരുനിന്നു. കെപിസിസി പ്രസിഡന്‍റ് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച പേരാണ് ഏരിയാസെക്രട്ടറി സി എച്ച് അശോകേന്‍റത്. പൊലീസ് കേസ് അന്വേഷിക്കുകയല്ല; ഭരണനേതൃത്വം നിര്‍ദേശിച്ച വഴിയില്‍ തെളിവും മൊഴിയും സൃഷ്ടിക്കുകയാണ്. അന്വേഷണ പുരോഗതി പുറത്തറിയിക്കുന്നത് നിയമ വിരുദ്ധമെന്നറിഞ്ഞുകൊണ്ട് മണിക്കൂറുകള്‍ ഇടവിട്ട് ഇഷ്ട മാധ്യമങ്ങള്‍ക്ക് നിര്‍മ്മിത കഥകള്‍ ചോര്‍ത്തിക്കൊടുക്കുന്നു. സിപിഐ എം വേട്ടക്കുള്ള കോണ്‍ഗ്രസ്-മാധ്യമ അജന്‍ഡയാണ് അന്വേഷണത്തിന്റെ മറവില്‍ നടപ്പാക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് ഇത്രയും നീചമായ രാഷ്ട്രീയക്കളി അടിയന്തരാവസ്ഥയിലാണുണ്ടായത്. സിപിഐ എം വിരോധം മൂത്ത മാധ്യമങ്ങളുടെ പിന്തുണയുടെ മറവില്‍ ഈ അതിക്രമത്തിനും അധികാര ദുര്‍വിനിയോഗത്തിനും രാഷ്ട്രീയ പകപോക്കലിനും നീതീകരണം കണ്ടെത്തുകയാണ് സര്‍ക്കാര്‍. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുലാക്കാക്കിയുള്ള ഈ നടപടി പൊലീസിെന്‍റ വിശ്വാസ്യത തകര്‍ക്കും. ഒപ്പം ഭരണത്തിലിരിക്കുന്നവര്‍ എതിരാളികളെ തകര്‍ക്കാന്‍ പൊലീസിനെ ആയുധമാക്കുന്നിെന്‍റ എക്കാലത്തേക്കുമുള്ള റെക്കോഡ് സൃഷ്ടിക്കും. നുണപ്രചാരണങ്ങളിലൂടെയും അധികാരത്തിെന്‍റ മുഷ്ക് പ്രയോഗിച്ചും സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ഈ നീക്കത്തിനെതിരായ കരുത്തന്‍ താക്കീതാണ് വ്യാഴാഴ്ച വടകരയില്‍ കണ്ടത്. കാക്കിപ്പടയെ വിന്യസിപ്പിച്ച് യുഡിഎഫ് അജന്‍ഡ നടപ്പാക്കിക്കളയാമെന്നു വ്യാമോഹിക്കുന്നവരെ പാര്‍ടിയുടെ കരുത്തിനെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ഒഞ്ചിയത്തെയും വടകരമേഖലയിലെയും ആയിരങ്ങള്‍ ഹര്‍ത്താല്‍ ദിവസമായിട്ടും വടകര ടൗണിലേക്ക് കുതിച്ചെത്തിയത്. ഏതാനും നേതാക്കളെ കൊലക്കേസില്‍ പെടുത്തിയാല്‍ പാര്‍ടിയുടെ ശക്തിചോര്‍ന്നുപോകുമെന്ന് ചിന്തിക്കുന്നവരുടെ ഭീരുത്വവും ഈ അറസ്റ്റില്‍ പ്രതിഫലിക്കുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സിപിഐ എം നേതാക്കളെ ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെടുത്താന്‍ അന്വേഷണസംഘത്തിന് ഗവണ്‍മെന്റില്‍ നിന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. പാര്‍ടിക്ക് ഇതില്‍ ബന്ധമില്ലെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ആവര്‍ത്തിച്ചു പറഞ്ഞതാണ്. എന്നിട്ടും പാര്‍ടി നേതാക്കളിലേക്ക് അന്വേഷണം എത്തിക്കാന്‍ വന്‍സമ്മര്‍ദ്ദമാണ് പൊലീസിനുമേല്‍. തെളിവുകളില്ലാതെ പാര്‍ട്ടി നേതൃത്വത്തിനു മേല്‍ കുറ്റം ചുമത്താനുള്ള ശ്രമം പൊലീസ് സംഘത്തിലെ ചിലര്‍തന്നെ എതിര്‍ത്തപ്പോള്‍ അവരെ അവഗണിച്ച് ആജ്ഞാനുവര്‍ത്തികളെ രംഗത്തിറക്കി. കേസ് എങ്ങനെ പോയാലും പ്രശ്നമില്ല; സിപിഐ എം നേതാക്കള്‍ ഉടന്‍ പിടിയിലാവണം എന്ന നിര്‍ദേശം അനുസരിക്കാന്‍ എല്ലാ നിയമങ്ങളും നീതിയും മര്യാദയും അതിലംഘിച്ച് പൊലീസ് മുന്നോട്ടുപോകുന്നു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ നേതാക്കളോട് അന്വേഷണസംഘത്തിന് മുമ്പില്‍ എത്താന്‍ പറയുക, എത്തിയില്ലെങ്കില്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുക, വീടുകയറുക, അതിെന്‍റ പേരില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുക-ഇതാണ് തീരുമാനം. ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിനു തൊട്ടുമുമ്പ് എല്‍ഡിഎഫിനെതിരെ വന്‍പ്രചാരണം അഴിച്ചുവിടാന്‍തക്കവിധം ഇത് തുടരുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട അന്നുമുതല്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സിപിഐ എം നേതാക്കളെ ലക്ഷ്യമിട്ട് മാധ്യമപിന്തുണയോടെ കോണ്‍ഗ്രസ് നേതാക്കള്‍ വന്‍പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഒഞ്ചിയം-ഓര്‍ക്കാട്ടേരി മേഖലയിലെ അക്രമങ്ങള്‍ക്കെതിരെ ചെറുവിരലനക്കാത്ത പൊലീസാണ്, ഉമ്മന്‍ചാണ്ടിയുടെ ആജ്ഞയ്ക്കൊപ്പിച്ച് സിപിഐ എം വേട്ടക്കിറങ്ങിയത്. ഇത് കടുത്ത ജനരോഷത്തിലേക്കാണ് നയിക്കുക എന്ന് വടകരയിലെ വ്യാഴാഴ്ചത്തെ അനുഭവം തെളിയിച്ചു. നശിപ്പിക്കാനൊരുങ്ങിയാല്‍ ആയിരം മടങ്ങ് ശക്തിയോടെ പ്രതികരിക്കാനുള്ള സിപിഐ എമ്മിെന്‍റ കരുത്തിെന്‍റ വിളംബരമാകും ശനിയാഴ്ച നടക്കുന്ന എസ്പി ഓഫീസ് മാര്‍ച്ച്. വരും നാളുകളില്‍ ഈ പ്രതിഷേധം സംസ്ഥാനത്താകെ പടരും-സര്‍ക്കാരിെന്‍റ നീച കൃത്യയ്ങ്ങള്‍ക്കുള്ള പരസ്യ വിചാരണയായി അത് മാറും.

No comments:

Post a Comment