Tuesday, June 28, 2011

സ്വാശ്രയ പി.ജി: സുപ്രീംകോടതി കേസ് തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചു



സ്വാശ്രയ പി.ജി: സുപ്രീംകോടതി കേസ് തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചു
  • സ്വാശ്രയ മെഡിക്കല്‍ പി.ജി സീറ്റ് പ്രവേശ സമയം നീട്ടിക്കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചു. സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുമാസം മുമ്പ് തീരുമാനിച്ചതായി സര്‍ക്കാര്‍ രേഖ വ്യക്തമാക്കുന്നു.
  •  ക്രിസ്ത്യന്‍ സ്വാശ്രയ മാനേജ്‌മെന്റുകളുമായി നടത്തിയ ഒത്തുകളിയാണ് പിന്നീട് സ്വന്തം തീരുമാനം സര്‍ക്കാര്‍ അട്ടിമറിക്കുന്നതിലേക്ക് എത്തിയത്. ഒത്തുകളി വിവാദമായതോടെ ഇന്നലെയാണ് തിരക്കിട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയില്‍ പോകാന്‍ വൈകിയത് താല്‍ക്കാലികമായെങ്കിലും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് സഹായകമാകുകയും ചെയ്തു. ഇന്നലത്തെ സര്‍ക്കാര്‍ അലോട്ട്‌മെന്റ് ഇടക്ക് നിര്‍ത്തേണ്ടിവന്നതും ഈ ഒത്തുകളിയുടെ ഫലമായിരുന്നു.
  • പി.ജി പ്രവേശത്തിലെ ഓള്‍ ഇന്ത്യ ക്വാട്ടയുടെ അവസാന തീയതി മേയ് 31ല്‍ നിന്ന് ജൂണ്‍ 30ലേക്ക് സുപ്രീംകോടതി നീട്ടിയിരുന്നു. ഇക്കാരണത്താല്‍ കേരള അലോട്ട്‌മെന്റും നീട്ടേണ്ടിവന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ മാനേജ്‌മെന്റുകള്‍ പി.ജി മെറിറ്റ് സീറ്റ് സ്വന്തമാക്കി. ഇതിനെതിരെ സര്‍ക്കാര്‍ ഉത്തരവിറക്കി. സീറ്റ് വിട്ടുകൊടുക്കാന്‍ ക്രിസ്ത്യന്‍ കോളജുകള്‍ തയാറായില്ല. ഒപ്പം സര്‍ക്കാറിനെതിരെ കേസിന് പോകുകയും ചെയ്തു.
  • പ്രവേശ തീയതി നീട്ടി കര്‍ണാടക കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ നിന്ന് അനുമതി വാങ്ങി. കേരളം ഈ ആവശ്യം ഉന്നയിച്ച് സമീപിച്ചില്ല എന്ന് മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ബലപ്പെട്ട ഒത്തുകളി സംശയം, സര്‍ക്കാര്‍ രേഖ പുറത്തുവന്നതോടെ ശരിയെന്ന് വ്യക്തമാകുകയാണ്. 
  • മേയ് 28ന് ആരോഗ്യമന്ത്രി മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാറിന്റെ നാല് സെക്രട്ടറിമാരും എല്ലാ മെഡിക്കല്‍ കോളജ് ഉടമകളും ഇതില്‍ പങ്കെടുത്തു. ഈ യോഗത്തിന്റെ മിനുട്‌സില്‍ കേസ് സംബന്ധിച്ച് ഇങ്ങനെ പറയുന്നു: 'പി.ജി പ്രവേശത്തിനുള്ള അവസാന തീയതി ജൂണ്‍ 30 ആക്കിക്കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ അഡ്വക്കറ്റ് ജനറലിന് നിര്‍ദേശം നല്‍കിയതായി മെഡിക്കല്‍ വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.' 
  • സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുമാസം മുമ്പ് കൊടുത്ത നിര്‍ദേശം ഇന്നലെവരെ നടപ്പായില്ല. ഇത് എങ്ങനെ സംഭവിച്ചുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടിവരും.ഏതാനും കുട്ടികള്‍ക്ക് അനുകൂലവിധി കിട്ടിയതിനാലാണ് പോകാതിരുന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. എങ്കില്‍ എന്ന് വിധി കിട്ടിയെന്ന് സര്‍ക്കാര്‍ പറയണം. ആ വിധിവരുംവരെ കേസിന് പോകേണ്ടെന്ന് എ.ജിയോട് ആവശ്യപ്പെട്ടിരുന്നോ എന്നും സര്‍ക്കാര്‍ പറയണം. അല്ലെങ്കില്‍ കഴിഞ്ഞമാസം നല്‍കിയ നിര്‍ദേശം കുട്ടികളുടെ കേസിലെ വിധി വരുംവരെ നടപ്പാക്കാതിരുന്ന എ.ജിക്കെതിരെ നടപടി സ്വീകരിക്കണം.
  • സര്‍ക്കാര്‍ തീരുമാനം സര്‍ക്കാര്‍ തന്നെ അട്ടിമറിച്ച് മാനേജ്‌മെന്റുകളെ സഹായിക്കുകയായിരുന്നു വെന്നാണ് പുതിയ രേഖ വ്യക്തമാക്കുന്നത്. അന്നുതന്നെ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയിരുന്നെങ്കില്‍ അനായാസം സര്‍ക്കാറിന് പ്രവേശം നടത്താമായിരുന്നു. ഇന്നലെ ഇടക്കുവെച്ച് അലോട്ട്‌മെന്റ് നിര്‍ത്തിയതോടെ ഉയര്‍ന്ന ഓപ്ഷന്‍ സ്വീകരിച്ച് സര്‍ക്കാര്‍ കോളജ് വരെ വിട്ടവര്‍ വെട്ടിലായി. ഇവര്‍ക്ക് നേരത്തേ കിട്ടിയ സീറ്റ് നഷ്ടമായി. പുതിയതിന്റെ കാര്യത്തില്‍ തീരുമാനമായുമില്ല. 250ാം റാങ്ക് വരെയാണ് അലോട്ട്‌മെന്റ് നടന്നത്.
  • ഇതില്‍ പരിയാരത്ത് നല്‍കിയ സീറ്റില്‍ കുട്ടിയെ പ്രവേശിപ്പിക്കില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയതായി പരാതിയുണ്ട്. അടുത്ത അലോട്ട്‌മെന്റ് വ്യാഴാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതും കോടതി വിധിപ്രകാരമായിരിക്കും നടക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ

അലോട്ട്മെന്റിനെത്തിയവര്‍ വട്ടംകറങ്ങി; ഒറ്റദിവസം നീട്ടിക്കിട്ടാന്‍ ഒടുവില്‍ ഹര്‍ജി നാടകം


  • നിയമക്കുരുക്കില്‍ പെടുമെന്നറിഞ്ഞിട്ടും, ഒത്തുകളിയുടെ ഭാഗമായി, സ്വാശ്രയ മെഡിക്കല്‍ പിജി കോഴ്സുകളിലെ 50 ശതമാനം സീറ്റ് ഏറ്റെടുത്ത് അലോട്ട്മെന്റിനിറങ്ങിയ സര്‍ക്കാര്‍ നടപടി പരിഹാസ്യമായി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടത്തിയ അലോട്ട്മെന്റ് വിദ്യാര്‍ഥികളെ വട്ടംകറക്കി. പിജി സീറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഹൈക്കോടതി ഒരു ദിവസത്തേക്ക് മരവിപ്പിച്ചതാണ് അലോട്ട്മെന്റ് തകിടംമറിയാന്‍ കാരണം. സമയം നീട്ടിച്ചോദിച്ച് ചൊവ്വാഴ്ച സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. ഇതില്‍ സര്‍ക്കാരിന് അനുകൂല വിധി ലഭിച്ചാല്‍ത്തന്നെ 30ന് ഒറ്റ ദിവസംകൊണ്ട് അലോട്ട്മെന്റ് അടക്കമുള്ള എല്ലാ പ്രവേശനനടപടികളും പൂര്‍ത്തിയാക്കേണ്ടി വരും. മുന്‍കൂട്ടി അറിയിപ്പ് കിട്ടിയില്ലെങ്കില്‍ ദൂരത്തുള്ള വിദ്യാര്‍ഥികള്‍ അലോട്ട്മെന്റിന് എത്താനും ബുദ്ധിമുട്ടും. 
  • അതേസമയം പ്രവേശനം ലഭിച്ചാലും, നിലവില്‍ മാനേജുമെന്റുകള്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥികള്‍ കോടതിയെ സമീപിക്കാനിടയുണ്ട്. ഇതും നിയമക്കുരുക്കിനിടയാക്കും. ഫീസ് സംബന്ധിച്ചും ധാരണയിലെത്താത്തത് വിദ്യാര്‍ഥികളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഒത്തുകളിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച അലോട്ട്മെന്റ് നടത്തിയത്. ഇതിനായി തിരുവനന്തപുരത്ത് എത്തിയ നൂറിലേറെ വിദ്യാര്‍ഥികളാണ് ദിവസം മുഴുവന്‍ തികഞ്ഞ അനിശ്ചിതത്വത്തിലായത്. അതിരാവിലെ ഡിഎംഇ ഓഫീസില്‍ എത്തിയെങ്കിലും ഹൈക്കോടതി വിധിവരെ കാത്തിരിക്കാന്‍ പറഞ്ഞു. ഇതിനിടയില്‍ ചില സീറ്റുകളിലേക്ക് അലോട്ട്മെന്റ് നടത്തുകയുംചെയ്തു. എന്നാല്‍ , ഇവരുടെ ഫീസ് നിശ്ചയിക്കാത്തതും ആശങ്കയേറ്റി. ഹയര്‍ ഓപ്ഷന്‍ തേടിയെത്തിയവരും അനിശ്ചിതത്വം തുടര്‍ന്നതോടെ ത്രിശങ്കുവിലായി. വൈകിട്ട് നാലരയ്ക്ക് ഹൈക്കോടതി സ്റ്റേ വരുന്നതുവരെ അധികൃതര്‍ വിദ്യാര്‍ഥികളെ വട്ടം കറക്കി. 
  • വിധി വന്നതോടെ അലോട്ട്മെന്റ് നിര്‍ത്തിവച്ചതായി അറിയിച്ചു. ഇനി എന്നാണ് അലോട്ട്മെന്റ് എന്നു പോലും അധികൃതര്‍ അറിയിച്ചില്ല. വിവിധ ജില്ലകളില്‍നിന്ന് എത്തിയവര്‍ തിരിച്ചുപോകണമോ അതോ തലസ്ഥാനത്ത് തങ്ങണമോ എന്ന് അറിയാതെ രാത്രി കുഴങ്ങി. ചിലര്‍ തിരിച്ചുപോയി. മറ്റ് ചിലര്‍ തലസ്ഥാനത്ത് തങ്ങി.
  • സ്വാശ്രയകോളേജിലെ പകുതി പിജി സീറ്റ് ഏറ്റെടുത്ത് ജൂണ്‍ ഏഴിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ തുടര്‍ച്ചയായി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ നിയമക്കുരുക്കും അനിശ്ചിതത്വവും ഒഴിവാക്കാമായിരുന്നു. കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ പോയതിനാല്‍ അവര്‍ക്ക് സമയം നീട്ടിക്കിട്ടി. വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ത്തന്നെ അലോട്ട്മെന്റ് നടത്തണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും സര്‍ക്കാര്‍ അനങ്ങിയില്ല. മെയ് 31ന് പ്രവേശന കാലാവധി അവസാനിക്കുമെന്ന് കാണിച്ച് മാനേജ്മെന്റുകള്‍ 27ന് മുമ്പുതന്നെ ആരോഗ്യമന്ത്രിയെ ഉള്‍പ്പെടെ കണ്ട് സംസാരിച്ചപ്പോഴും അനങ്ങിയില്ല. ഓരോ ഘട്ടത്തിലും സര്‍ക്കാര്‍ കാണിച്ച ഈ നിസ്സംഗതയാണ് ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാക്കിയത്.

ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് വിദ്യാഭ്യാസ രംഗത്ത് ലാഭക്കണ്ണ്: പിണറായി


  • ജനാധിപത്യവും സാമൂഹികനീതിയും പറയുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ പാവപ്പെട്ട ക്രൈസ്തവ കുടുംബത്തിലെ എത്ര കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയെന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പൊതുധാരണയ്ക്കെതിരായി ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നിലപാടു സ്വീകരിച്ചപ്പോഴാണ് അതിനെ ധാര്‍ഷട്യമെന്ന് പറഞ്ഞത്. 
  • 50 ശതമാനം മെറിറ്റ് അംഗീകരിച്ച കോളേജുകള്‍ നൂറു സീറ്റില്‍ പട്ടികജാതി-വര്‍ഗക്കാരായ അഞ്ചു വിദ്യാര്‍ഥിക്കും സാമ്പത്തികമായി പിന്നോക്കമുള്ള ഏഴുപേര്‍ക്കും മറ്റു പിന്നോക്ക വിഭാഗത്തിലെ 13 പേര്‍ക്കും പഠിക്കാന്‍ അവസരം നല്‍കുന്നുണ്ട്. ഇത് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടുക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം.
  • ക്രൈസ്തവ കുട്ടികളെ മാത്രം പഠിപ്പിക്കുകയെന്നതായിരുന്നില്ല ക്രൈസ്തവ മിഷണറിമാര്‍ ചെയ്തത്. അവര്‍ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ചെയ്ത മഹത്തായ സേവനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. എന്നാല്‍ , അവരുടെ പിന്‍ഗാമികളെന്ന് അവകാശപ്പെടുന്നവര്‍ക്ക് വിഭ്യാഭ്യാസരംഗത്ത് ലാഭക്കണ്ണ് മാത്രമാണുള്ളത്. 
  • ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാടിനെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുകൂലിച്ചിരുന്നില്ല. സ്വന്തം നിലപാടുമായി മുന്നോട്ടുപോവുകയായിരുന്നു അവര്‍ . എന്നാല്‍ , ഇന്ന് യുഡിഎഫ് സര്‍ക്കാര്‍ അവരുടെ നിലപാടിന് ഔദ്യോഗിക അംഗീകാരം നല്‍കിയിരിക്കുകയാണ്. അതിനാലാണ് എല്‍ഡിഎഫ് സര്‍ക്കാരുമായി പ്രവേശനം സംബന്ധിച്ച് ധാരണ ഉണ്ടാക്കിയിരുന്ന 11 സ്ഥാപനങ്ങള്‍കൂടി സ്വന്തം നിലയ്ക്കു പ്രവേശനം നടത്തുമെന്ന് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ക്വാട്ടയില്‍ ലഭിക്കുമായിരുന്ന 600 സീറ്റാണ് ഇതുവഴി പാവപ്പെട്ടവരും മിടുക്കന്മാരുമായ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ടത്.
  • പെട്ടിക്കട മുറിയുള്ളവര്‍ക്കും സിബിഎസ്ഇ അംഗീകാരത്തിന് എന്‍ഒസി നല്‍കുമെന്ന് പറയുന്നത് പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കാനാണ്. പൊതു വിദ്യാഭ്യാസമേഖല തകര്‍ന്നാല്‍ സിബിഎസ്ഇ അണ്‍എയ്ഡഡ് സ്കൂളുകളില്‍ ഇന്നുള്ള ഫീസ്ഘടനയാവില്ല ഉണ്ടാകുക. അന്ന് സാധാരണക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം തന്നെ അപ്രാപ്യമാകും. ആരോഗ്യരംഗത്തും തദ്ദേശസ്വയംഭരണരംഗത്തും കേരളത്തിന്റെ സവിശേഷതകളെയും നേട്ടങ്ങളെയും തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. .


നിയമം ലംഘിച്ചു അന്യസംസ്ഥാനത്തുനിന്നും പിജി പ്രവേശനം


  • ഹൈക്കോടതി ഉത്തരവു ലംഘിച്ച് കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷനുകീഴിലെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ സംസ്ഥാനത്തിനു പുറത്തുനിന്നും മെഡിക്കല്‍ പിജി കോഴ്സിലേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു. സംസ്ഥാന സര്‍ക്കാരോ ബന്ധപ്പെട്ട ഏജന്‍സികളോ നടത്തുന്ന പ്രവേശന പരീക്ഷയിലെ റാങ്ക്ലിസ്റ്റില്‍നിന്നു മാത്രമെ പ്രവേശനം നടത്താവൂ എന്ന മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥയുടെ ലംഘനമാണ് മാനേജ്മെന്റ് നടപടി. 50 ശതമാനം സ്വാശ്രയ പിജി സീറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ നല്‍കിയ കേസില്‍ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച രേഖകള്‍പ്രകാരമാണ് സംസ്ഥാനത്തിനു പുറത്തുനിന്നും പ്രവേശനം നടത്തിയതായി വ്യക്തമായത്. 
  • ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നും കര്‍ണാടകത്തിലെ സ്വാശ്രയ മാനേജ്മെന്റുകളുടെ കണ്‍സോര്‍ഷ്യമായ കോമെഡിന്റെയും അമൃത, മണിപ്പാല്‍ സര്‍വകലാശാലകളുടെയും റാങ്ക്ലിസ്റ്റില്‍നിന്നുമാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്. കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വാശ്രയ മാനേജ്മെന്റുകള്‍ ഈ രേഖകള്‍ സമര്‍പ്പിച്ചത്.
  • മാനേജ്മെന്റുകളുടെ നടപടി മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥയ്ക്കും ഹൈക്കോടതി നേരത്തെ നല്‍കിയ ഉത്തരവിനും വിരുദ്ധമാണെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിനുപുറത്ത് പ്രവേശനപരീക്ഷ പാസായവര്‍ക്ക് 2010ല്‍ ഇന്റര്‍ ചര്‍ച്ച് മാനേജ്മെന്റ് ഫെഡറേഷനിലെ മൂന്നു കോളേജുകള്‍ എംബിബിഎസിന് പ്രവേശനം നല്‍കിയ നടപടി റദ്ദാക്കിക്കൊണ്ടായിരുന്നു ഉത്തരവ്. കേരളത്തിലെ പ്രവേശന പരീക്ഷയാണ് ഇവിടത്തെ പ്രവേശനത്തിന് മാനദണ്ഡമാക്കേണ്ടതെന്നായിരുന്നു ഉത്തരവ്. 
  • പിജി സീറ്റില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട കുട്ടികള്‍ക്ക് അഞ്ചുശതമാനം വെയ്റ്റേജ് നല്‍കിയത് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. പിജി പോലുള്ള ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്ക് മെറിറ്റ് മാത്രമെ പരിഗണിക്കാവൂവെന്ന സുപ്രീംകോടതി വിധിയാണ് മാനേജ്മെന്റുകളുടെ വാദത്തിനെതിരെ എടുത്തുകാണിച്ചത്.

Saturday, June 25, 2011

റോഡും കുളങ്ങളും കായലും എല്ലാം നമ്മുടെതല്ലതാകുന്നു

  •  സ്വകാര്യപങ്കാളിത്തം വഴി റോഡ് വികസിപ്പിക്കാനും കായലുകളും മറ്റു ഉള്‍നാടന്‍ ജലാശയങ്ങളും പാട്ടത്തിന് നല്‍കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി ഗവര്‍ണര്‍ ആര്‍ എസ് ഗവായ് നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
  • കൃഷി, വ്യവസായം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളില്‍ പ്രത്യേക പദ്ധതികളൊന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു വേണ്ടി നടത്തിയ പ്രഥമ നയപ്രഖ്യാപന പ്രസംഗത്തിലില്ല. അഞ്ചുവര്‍ഷം അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. സാമൂഹ്യക്ഷേമപദ്ധതികളെക്കുറിച്ച് പരാമര്‍ശമില്ല. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്ക് അരി ഓണത്തിന് നല്‍കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, എപിഎല്‍ വിഭാഗങ്ങള്‍ക്കുള്ള രണ്ടു രൂപ നിരക്കിലുള്ള അരിയുടെ കാര്യത്തില്‍ മൗനംപാലിച്ചു. 
  • വിലക്കയറ്റം നിയന്ത്രിക്കാനും പൊതുവിതരണം ശക്തിപ്പെടുത്താനും പദ്ധതിയില്ല. എന്നാല്‍ , 15 അവശ്യസാധനങ്ങള്‍ റേഷന്‍കട വഴി വിതരണംചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള 354 കോടിയുടെ പദ്ധതി അനുമതി കിട്ടിയാല്‍ നടപ്പാക്കുമെന്ന് നയപ്രഖ്യാപനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശം നടത്തിയെങ്കിലും ആ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ടതും പ്രഖ്യാപിച്ചതുമായ പദ്ധതികളും മറ്റും ഗവര്‍ണര്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം എന്നിവ ഇതിലുള്‍പ്പെടും. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ ഗുണ്ടാവിരുദ്ധനിയമം പുനരവലോകനം ചെയ്യുമെന്നും ജനമൈത്രി പൊലീസ് സംവിധാനം കൂടുതല്‍ പൊലീസ് സ്റ്റേഷനിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
  • അടിസ്ഥാന സൗകര്യമേഖലയുടെ വികസനത്തിനൊപ്പം ദേശീയ ഗെയിംസ് വില്ലേജ് നിര്‍മാണത്തിലും സ്വകാര്യമേഖലയ്ക്കാണ് ഊന്നല്‍ . കര്‍ഷകര്‍ക്ക് "സോയില്‍ ഹെല്‍ത്ത് കാര്‍ഡ്" നല്‍കും. കൊയ്ത്ത്, മെതി യന്ത്രങ്ങള്‍ കൂടുതല്‍ വാങ്ങും. മത്സ്യഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ഉള്‍നാടന്‍ ജലസ്രോതസ്സുകള്‍ പാട്ടത്തിനു നല്‍കും. ഇതിന് പ്രത്യേക നയം കൊണ്ടുവരും. മത്സ്യത്തൊഴിലാളി ക്ഷേമത്തിനു പ്രത്യേകിച്ച് പദ്ധതിയൊന്നുമില്ല. അഴിമതി കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ നാല് വിജിലന്‍സ് കോടതികള്‍ ആരംഭിക്കും. കേരളത്തെ ഒറ്റ യൂണിറ്റായി കണ്ട് പുതിയ വികസനമാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച് കൂടുതല്‍ വിശദീകരണമില്ല.
  • ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ പുനരാരംഭിക്കും. അഞ്ച് ദേശീയപാതപൊതു- സ്വകാര്യപങ്കാളിത്തംവഴി രണ്ടുവരിപ്പാതയായി വികസിപ്പിക്കും. എന്‍എച്ച് 49, 208, 212, 213, 220 എന്നീ പാതയിലാണ് സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നത്. 35-ാമത് ദേശീയ ഗെയിംസിന്റെ കായികതാരങ്ങളെയും ഒഫിഷ്യലുകളെയും പാര്‍പ്പിക്കുന്നതിനുള്ള ഗെയിംസ് വില്ലേജിന്റെ നിര്‍മാണത്തിലും സ്വകാര്യപങ്കാളിത്തം അനുവദിക്കും.
  • പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കില്ല. പരമ്പരാഗതമേഖലയില്‍ പൊതു-സ്വകാര്യപങ്കാളിത്തം കൊണ്ടുവരും. കയര്‍ വിപണനത്തിനായുള്ള കണ്‍സോര്‍ഷ്യമാണ് ഈ രംഗത്തെ ആദ്യ ഉദ്യമം. കെഎസ്ആര്‍ടിസി 1000 ബസ് പുതുതായി നിരത്തിലിറക്കും. പ്രതിമാസം 40 കോടി നഷ്ടം നേരിടുന്ന കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഉല്‍ക്കണ്ഠയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
rodum

Friday, June 24, 2011

പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ച ദളിത് ബാലന് മര്‍ദ്ദനം! നമുക്ക് ലജ്ഞ്ജിച്ചു തല കുനിക്കാം






തമിഴ്‌നാട്ടില്‍ നിന്ന് വീണ്ടുമൊരു ജാതിപീഡനക്കഥ. കോയമ്പത്തൂരില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ അന്നൂരിനടുത്ത് നല്ലിഗെട്ടിപാളയത്ത് പൊതുടാപ്പില്‍ നിന്ന് വെള്ളംകുടിച്ചതിന് ദളിത് ബാലനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ വസന്ത്കുമാറിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ദളിതരായതിനാല്‍ പലതരത്തിലുള്ള വിവേചനങ്ങളും പീഡനങ്ങളും നേരിടുന്ന സംഭവങ്ങള്‍ മധുര, കോയമ്പത്തൂര്‍ പ്രദേശങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം 27 ന് സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തിറങ്ങാന്‍ ദളിത് സംഘടനകളും മനുഷ്യാവകാശ-ഇടത് സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്. കൊങ്കു ചെട്ടിയാര്‍ സമുദായത്തില്‍ പെട്ടവരാണ് ബാലനെ അടിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മധുരെയില്‍ ജാതി വിവേചനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് 10 ദളിത് വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തിപ്പോയെന്ന വാര്‍ത്തയും ഇന്ന് പുറത്തുവന്നിട്ടുണ്ട്.

ഡീസലിന് 3 രൂപയും ഗ്യാസിന് 50 രൂപയും കൂട്ടും!ജനങ്ങള്‍ക്ക് എതിരായ കടന്നാക്രമണം



 ഡീസലിന് മൂന്നുരൂപയും പാചകവാതകത്തിന് 50 രൂപയും വര്‍ദ്ധിപ്പിക്കാന്‍ ധാരണ.അര്‍ദ്ധരാത്രിയോടെ വിലവര്‍ദ്ധനവ് നിലവില്‍വരും.മെയ് ആദ്യവാരം പെട്രോള്‍വില ലിറ്ററിന് അഞ്ച് രൂപവര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ പെട്രോള്‍വിലനിയന്ത്രണാധികാരം കേന്ദ്രം എടുത്തുകളഞ്ഞശേഷം പത്തിലേറെതവണ പെട്രോള്‍വില കൂടിയിരുന്നു. അടിക്കടിയുണ്ടാകുന്ന പെട്രോള്‍ വിലവര്‍ദ്ധനവ് മൂലം അവശ്യസാധനങ്ങളുടെ വിലനിയന്ത്രണാതീതമായി വര്‍ദ്ധിക്കുമ്പോഴാണ് ഇരുട്ടടിപോലെ ഡീസല്‍ പാചകവാതക വിലവര്‍ദ്ധനവ്. ജനങ്ങളെ മറന്നുകൊണ്ടുള്ള യുപിഎ സര്‍ക്കാര്‍ നടപടി ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കും. ഭക്ഷ്യപണപ്പെരുപ്പം സമീപകാലത്തെ ഏറ്റവും ഉയര്‍ന്നനിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റിന്റെ പുതിയതീരുമാനം ഭക്ഷ്യപണപ്പെരുപ്പം ഇനിയും കൂടാനിടയാക്കും.

റിയല്‍ എസ്റ്റേറ്റിന് സാധ്യതയേറി; തൊഴിലവസരവും കുറയും


  • കേരളത്തിലെ ഐടി മേഖലയില്‍ കേന്ദ്ര സെസ് നിയമം ബാധകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ സ്മാര്‍ട്ട് സിറ്റി അടക്കമുള്ള പദ്ധതികള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് മാറാന്‍ സാധ്യതയേറി. ഐടി വ്യവസായത്തിന് നല്‍കുന്ന ഭൂമിയില്‍ ഈ മേഖലയ്ക്ക് മുന്‍ഗണന ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സുവ്യക്തമായ നയത്തിന്റെ കടയ്ക്കലാണ് പുതിയ സര്‍ക്കാര്‍ കത്തിവയ്ക്കുന്നത്. കേന്ദ്ര സെസ് നിയമം നിലനില്‍ക്കുമ്പോള്‍ത്തന്നെ സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യം സംരക്ഷിക്കാനാണ് ഐടി മേഖലയില്‍ സെസ് അനുവദിക്കുന്നതിന് പ്രത്യേക വ്യവസ്ഥകള്‍ നടപ്പാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.
  • കേന്ദ്ര സെസ് നിയമം അനുസരിച്ച് പദ്ധതി പ്രദേശത്തെ 50 ശതമാനം ഭൂമി ഐടി ആവശ്യങ്ങള്‍ക്കും ബാക്കി ഐടി ഇതര ആവശ്യങ്ങള്‍ക്കും വിനിയോഗിക്കാം. എന്നാല്‍ , സംസ്ഥാനത്തിന്റെ ഐടി സെസ് നയത്തില്‍ പദ്ധതി പ്രദേശത്തിന്റെ 70 ശതമാനം ഭൂമി ഉറപ്പായും ഐടി-ഐടി അനുബന്ധ ആവശ്യത്തിന് വിനിയോഗിക്കണമെന്ന് വ്യവസ്ഥ ചെയ്തു. കരാറിലെ ഈ വ്യവസ്ഥ അട്ടിമറിക്കാന്‍ ടീകോമിന് അവസരം നല്‍കുന്നതാണ് പുതിയ തീരുമാനം.
  • കേന്ദ്ര സെസ് നിയമപ്രകാരം വിവിധോദ്ദേശ്യ സേവന സാമ്പത്തിക മേഖലയായി സ്മാര്‍ട്ട് സിറ്റി പദ്ധതിപ്രദേശമായി മാറുന്നതോടെ ഭൂമി ഏത് ആവശ്യത്തിനും ഉപയോഗിക്കാനുള്ള അധികാരം ടീകോമിന് ലഭിക്കും. ഐടി-ഐടി അനുബന്ധമേഖലയില്‍ 90,000 തൊഴില്‍ അവസരം ഒരുക്കുമെന്ന കരാര്‍ വ്യവസ്ഥ ലംഘിക്കപ്പെടും. 
  • പദ്ധതിപ്രദേശത്ത് പത്തുവര്‍ഷത്തിനുള്ളില്‍ 8.80 ദശലക്ഷം ചതുരശ്ര അടി കെട്ടിടം നിര്‍മിക്കണമെന്നും ഇതില്‍ 6.21 ദശലക്ഷം ചതുരശ്രയടി കെട്ടിടം ഐടി - ഐടി അനുബന്ധ ആവശ്യത്തിന് വിനിയോഗിക്കണമെന്നും വ്യക്തമായ വ്യവസ്ഥ കരാറിലുണ്ട്്. ഓരോ വര്‍ഷവും നിര്‍മിക്കേണ്ട കെട്ടിടത്തിന്റെ അളവും ലഭ്യമാക്കേണ്ട തൊഴിലവസരവും നിശ്ചയിച്ചിരുന്നു. ഇതും അട്ടിമറിക്കപ്പെടും.
  • ഭൂമിക്ക് വില്‍പ്പനാവകാശം ഇല്ലെങ്കിലും ഭൂമി റിയല്‍എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ടീകോമിന് അവസരമൊരുക്കി. ഐടി പാര്‍ക്കുകള്‍ക്കായി അപേക്ഷ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ഐടി വ്യവസായം ആരംഭിക്കാന്‍ സെസ് പദവിക്കായി നിരവധി അപേക്ഷ സര്‍ക്കാര്‍ പരിഗണനയിലാണ്.

Wednesday, June 22, 2011

ഭൂമി ആദിവാസികള്‍ക്ക്: ശ്രേയാംസ് കുമാറിന്റെ അപേക്ഷ ഹൈക്കോടതി തള്ളി



  എം വി ശ്രേയാംസ് കുമാര്‍ എംഎല്‍എ വയനാട്ടില്‍ കൈയേറിയ കൃഷ്ണഗിരി എസ്റ്റേറ്റിലെ 14 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ ശ്രേയാംസ്കുമാറിന്റെ ഹര്‍ജി ബുധനാഴ്ച ഡിവിഷന്‍ബെഞ്ച് തള്ളി. സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി പിന്‍വലിക്കാനുള്ള ശ്രേയാംസ്കുമാറിന്റെ അപേക്ഷയും സ്വീകരിച്ചില്ല.കോഴിക്കോട്-മൈസൂരു ദേശീയപാത 212ലാണ് എം വി ശ്രേയാംസ് കുമാര്‍ കൈയേറിയ ഭൂമി. കൃഷ്ണഗിരി വില്ലേജ് ഓഫീസിലെ രേഖയില്‍ ഇത് ഇപ്പോഴും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയാണ്. എന്നാല്‍ , യുഡിഎഫ് സ്ഥാനാര്‍ഥിയായി കല്‍പ്പറ്റയില്‍ മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കൃഷ്ണഗിരി വില്ലേജിലെ ഇതുള്‍പ്പെടെയുള്ള സ്ഥലവും പിതൃസ്വത്തായി കിട്ടിയ ഭൂമിയെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ഈ ഭൂമിയില്‍ ഭൂസമരസഹായസമിതിയുടെയും ആദിവാസി ക്ഷേമസമിതിയുടെയും നേതൃത്വത്തില്‍ ആദിവാസികള്‍ കുടില്‍കെട്ടി സമരം നടത്തിയിരുന്നു.

Tuesday, June 21, 2011

സ്വാശ്രയം നിലപാടില്ലാതെ സര്‍ക്കാര്‍ കോടതിയില്‍


സ്വാശ്രയ പ്രവേശന വിഷയത്തില്‍ പ്രത്യേക നിലപാടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയുടെ തീരുമാനങ്ങളില്‍ ഇടപെടില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു. മുഹമ്മദ് കമ്മിറ്റിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോ എന്ന കാര്യത്തിലും വ്യക്തമായ മറുപടിയില്ലെന്നാണ് എ ജി അറിയിച്ചത്. ആരോഗ്യ, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ മുഹമ്മദ് കമ്മിറ്റിയില്‍ അംഗങ്ങളാണ്. ഉത്തരവ് നടപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനല്ല, കമ്മിറ്റിക്കാണെന്നും എ ജി കോടതിയില്‍ വാദിച്ചു. മെഡിക്കല്‍ ഫീസ് മൂന്നര ലക്ഷമാക്കി നിശ്ചയിച്ച ഹൈക്കോതി തീരുമാനത്തിനെതിരെ മുഹമ്മദ് കമ്മിറ്റി നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വറും ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അടങ്ങിയ ബെഞ്ചില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാട് വേണ്ടതാണെന്ന് കോടതി പറഞ്ഞിരുന്നു. ചൊവ്വാഴ്ചതന്നെ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ടതിെന്‍റ അടിസ്ഥാനത്തിലാണ് അഡ്വക്കറ്റ് ജനറല്‍ ഉച്ചയ്ക്ക് ഹാജരായത്. മുഹമ്മദ് കമ്മിറ്റിക്ക് കോടതിയില്‍ പോകാന്‍ അധികാരമുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. കമ്മിറ്റി നല്‍കിയ അപ്പീല്‍ വ്യാഴാഴ്ച പരിഗണിക്കും.

Monday, June 20, 2011

ഭൂമി കയ്യേറ്റം വീരന്‍ ജനത ദളില്‍ കലാപം

 വയനാട് കൃഷ്ണഗിരി വില്ലേജില്‍ ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയേറിയ ഭൂമി ഒഴിയണമെന്ന ഹൈക്കോടതി വിധി സോഷ്യലിസ്റ്റ് ജനത ഡമോക്രാറ്റിക്കിലും കലാപം പടര്‍ത്തുന്നു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വീരേന്ദ്രകുമാറും ശ്രേയാംസും പദവികള്‍ ഒഴിയണമെന്ന് പാര്‍ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഭൂമി പാരമ്പര്യമായി കിട്ടിയതാണെന്ന ശ്രേയാംസ്കുമാറിന്റെ വാദങ്ങളെല്ലാം പൊള്ളയാണെന്ന് കോടതിവിധിയോടെ വീണ്ടും വ്യക്തമായെന്നാണ് സീനീയര്‍ നേതാവ് കൃഷ്ണന്‍കുട്ടിയുടെ നേതൃതത്ത്രിലുള്ള വിഭാഗം വാദിക്കുന്നത്. ഭൂമിസംബന്ധിച്ച് പാര്‍ടിക്കുള്ളില്‍ തെറ്റായ വിവരമാണ് വീരേന്ദ്രകുമാറും ശ്രേയാംസ്കുമാറും നല്‍കിയത്. ഭൂമിവിവാദം ഉയര്‍ന്നുവന്ന കാലത്ത് പാര്‍ടിയില്‍ വീരേന്ദ്രകുമാര്‍ പറഞ്ഞത് കോടതി പറയുന്നത് അനുസരിക്കുമെന്നായിരുന്നു. അത്തരം അവസ്ഥയില്‍ ഇപ്പോഴത്തെ വിധി അംഗീകരിക്കാതിരിക്കുമോ എന്ന ചോദ്യവും ചില നേതാക്കള്‍ ഉയര്‍ത്തുന്നു. കോടതിവിധിയുടെ പൂര്‍ണവിവരം പുറത്തുവന്നതോടെ സോഷ്യലിസ്റ്റ് ജനതയില്‍ വീരേന്ദ്രകുമാറും മകനും ഒറ്റപ്പെട്ട അവസ്ഥയാണ്. സംഘടനാതെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ വീരേന്ദ്രകുമാറില്‍ സമ്മര്‍ദം വര്‍ധിപ്പിച്ചിട്ടുണ്ട്. പാര്‍ടിയുടെ അധ്യക്ഷസ്ഥാനം ഒരുതരത്തിലും വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത അദ്ദേഹം ഭൂമിവിവാദം കൃഷ്ണന്‍കുട്ടിവിഭാഗത്തിന് ശക്തിപകരുമെന്നും കരുതുന്നു. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം അവസാനിച്ച് ഉടന്‍ പാര്‍ടിയില്‍ തെരഞ്ഞെടുപ്പ് നടപടിക്രമം തുടങ്ങും. ഇന്നത്തെ അവസ്ഥയില്‍ മറുവിഭാഗം ഉയര്‍ത്തുന്ന വെല്ലുവിളിയെ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് വീരേന്ദ്രകുമാറുള്ളത്. അദ്ദേഹവും മകന്‍ ശ്രേയാംസ്കുമാര്‍ എംഎല്‍എയും ഇപ്പോള്‍ വിദേശത്താണുള്ളത്. 23നേ ഇരുവരും തിരിച്ചെത്തൂ. ശ്രേയാംസ് കൈയേറിയ 14 ഏക്കര്‍ ഭൂമിയില്‍ ആദിവാസികള്‍ അവകാശം സ്ഥാപിച്ചപ്പോള്‍ ജനതാദള്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ചയായിരുന്നു. എന്നാല്‍ , കൈവശാവകാശത്തിലുള്ള ഭൂമിക്ക് പട്ടയത്തിനുള്ള അപേക്ഷയാണ് ഹൈക്കോടതിയില്‍ നല്‍കിയതെന്നായിരുന്നു വീരേന്ദ്രകുമാര്‍ ബോധ്യപ്പെടുത്തിയത്. ഗ്രോ ഫോര്‍ ഫുഡ് സ്കീമില്‍ പൂര്‍വികര്‍ക്ക് കിട്ടിയ ഭൂമിയാണെന്നും വര്‍ഷങ്ങളായി കൈവശംവയ്ക്കുന്ന ഭൂമിക്ക് പട്ടയത്തിന് അര്‍ഹതയുണ്ടെന്നുമായിരുന്നു വാദം. എന്നാല്‍ , ഈ വാദങ്ങള്‍ തെറ്റാണെന്നാണ് ഹൈക്കോടതി വിധിയോടെ വ്യക്തമാകുന്നത്. കൃഷ്ണഗിരിയിലെ 14 ഏക്കര്‍ കാപ്പിത്തോട്ടം വര്‍ഷങ്ങളായി കൈവശംവയ്ക്കുന്നതാണെന്നും ഇത് പതിച്ചുനല്‍കണമെന്നും അഭ്യര്‍ഥിച്ചാണ് ശ്രേയാംസ്കുമാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ , ഭൂമി പതിച്ചുനല്‍കുന്നത് ഭൂരഹിതര്‍ക്കാണെന്നാണ് കോടതി പറഞ്ഞത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്റെ ഉത്തരവ്, ഹൈക്കോടതി 2008ല്‍ പുറപ്പെടുവിച്ച വിധി എന്നിവയും ശ്രേയാംസിന് എതിരായിരുന്നു. കൈയേറിയത് സര്‍ക്കാര്‍ഭൂമിതന്നെയെന്ന് കലക്ടറും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രേഖാമൂലം മുമ്പ് വെളിപ്പെടുത്തിയിട്ടുമുണ്ട്.

Sunday, June 19, 2011

ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ കോളേജുകളുടെ മെഡിക്കല്‍ പ്രവേശനം ക്രമവിരുദ്ധം



Posted on: 19 Jun 2011


  •  മെഡിക്കല്‍ സീറ്റുകളില്‍ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തുന്നതിനുള്ള നടപടികള്‍ക്ക് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള പ്രൊഫഷണല്‍ കോളേജ് മാനേജ്‌മെന്റ് ഫെഡറേഷന്‍ നടപടി തുടങ്ങി. പ്രവേശനത്തിനായുള്ള പ്രോസ്‌പെക്ടസ് വിതരണം അവര്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, പ്രോസ്‌പെക്ടസില്‍ പറയുന്ന പ്രകാരം പ്രവേശനം നടക്കുകയാണെങ്കില്‍ അതു ചട്ടവിരുദ്ധമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായ ഒട്ടേറെ വ്യവസ്ഥകള്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളേജുകളുടെ പ്രോസ്‌പെക്ടസില്‍ കടന്നുകൂടിയിട്ടുണ്ട്.

  • മെഡിക്കല്‍ പ്രവേശനത്തിന് അര്‍ഹത നിര്‍ണയിക്കാന്‍ എന്‍ട്രന്‍സിന്റെ മാര്‍ക്കിനും യോഗ്യതാപരീക്ഷയുടെ മാര്‍ക്കിനും തുല്യ വെയിറ്റേജ് നല്‍കുമെന്ന് പ്രോസ്‌പെക്ടസില്‍ പറയുന്നു. എന്നാല്‍, ഇങ്ങനെ പ്രവേശനം നടത്തുന്നതിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ല. സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതയായ പ്ലസ് ടു പരീക്ഷ ഒരു ബോര്‍ഡ് മാത്രമാണ് നടത്തുന്നതെങ്കില്‍ ആ മാര്‍ക്കു വെച്ചു തന്നെ പ്രവേശനം നടത്താമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒറ്റ ബോര്‍ഡിനു കീഴിലല്ല യോഗ്യതാ പരീക്ഷയെങ്കില്‍ എന്‍ട്രന്‍സ് കൂടിയേ തീരൂ. എന്‍ജിനീയറിങ് പ്രവേശനത്തിന് പ്ലസ് ടു മാര്‍ക്ക് കൂടി പരിഗണിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ മെഡിക്കല്‍ പ്രവേശനത്തിന് എന്‍ട്രന്‍സ് മാത്രം ആധാരമാക്കിയതും മെഡിക്കല്‍ കൗണ്‍സിലിന്റെ ഈ നിബന്ധനയുള്ളതിനാലാണ്.

  • കഴിഞ്ഞ വര്‍ഷവും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ മെഡിക്കല്‍ പ്രവേശനത്തിന് പ്ലസ് ടു മാര്‍ക്ക് കൂടി പരിഗണിച്ചിരുന്നു. ഇതു സംബന്ധിച്ച് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി വിഷയം പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. എന്‍ട്രന്‍സ് കമ്മീഷണര്‍ ബി.എസ്.മാവോജി, പ്രൊഫ.എസ്.അനിരുദ്ധന്‍ എന്നിവരായിരുന്ന സമിതി അംഗങ്ങള്‍. പ്രവേശനം ക്രമവിരുദ്ധമായിരുന്നുവെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും അവര്‍ റിപ്പോര്‍ട്ട് നല്‍കി. കമ്മ്യൂണിറ്റി മെറിറ്റ് സീറ്റില്‍ സബ്‌റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയതും തെറ്റാണെന്ന് സമിതി അഭിപ്രായപ്പെട്ടു.എന്നാല്‍, പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഭാവി ഉയര്‍ത്തിക്കാട്ടിയ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ നേടി. ഈ സ്റ്റേ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷവും പ്രവേശനത്തിന് നീക്കം നടക്കുന്നത്. മാനേജ്‌മെന്റുകള്‍ സമ്പാദിച്ച സ്റ്റേ ഒഴിവാക്കാന്‍ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. നിലവിലുള്ള സ്റ്റേ ഒഴിവാക്കി പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശപ്രകാരമാക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ അവസരമുണ്ട്.

  • എല്ലാ സീറ്റിലും ഏകീകൃതമായ ഫീസ് കിട്ടിയാല്‍ മാത്രമേ സര്‍ക്കാരിന് സീറ്റ് വിീട്ടുനല്‍കുകയുള്ളൂ എന്ന് കഴിഞ്ഞ വര്‍ഷവും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ പറഞ്ഞിരുന്നു. എന്നാല്‍, എല്‍.ഡി.എഫ്. വഴങ്ങിയില്ല. ഇപ്പോള്‍, സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടായാലും എല്ലാ സീറ്റിലും ഒരേ ഫീസ് എന്ന ആവശ്യം യു.ഡി.എഫ്. സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കാന്‍ തയ്യാറായി. എന്നിട്ടും പുതിയ കാരണങ്ങള്‍ പറഞ്ഞ് ധാരണയില്‍ നിന്നു പിന്മാറിയ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ സ്വന്തം നിലയ്ക്ക് പ്രവേശന നടപടികള്‍ തുടങ്ങിയത് സംശയങ്ങള്‍ക്കു കാരണമായിട്ടുണ്ട്.

  • തൃശ്ശൂര്‍ അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ്, തിരുവല്ല പുഷ്പഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, തിരുവല്ല പുഷ്പഗിരി കോളേജ് ഓഫ് ഡെന്റല്‍ സയന്‍സ് എന്നിവിടങ്ങളിലേക്കുള്ള 340 എം.ബി.ബി.എസ്. സീറ്റുകളിലേക്കും 42 ബി.ഡി.എസ്. സീറ്റുകളിലേക്കുമുള്ള പ്രവേശനത്തിനായാണ് പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഓപ്പണ്‍ മെരിറ്റില്‍ 130 എം.ബി.ബി.എസ്. സീറ്റുകളും 16ബി.ഡി.എസ്. സീറ്റുകളുമുണ്ട്. 210 എം.ബി.ബി.എസ്. സീറ്റുകളും 26 ബി.ഡി.എസ്. സീറ്റുകളും കമ്മ്യൂണിറ്റി മെരിറ്റിലാണ്. കമ്മ്യൂണിറ്റി മെരിറ്റിനെ വീണ്ടും പല ഉപവിഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ഇത് ക്രമവിരുദ്ധമാണെന്നാണ് കഴിഞ്ഞ വര്‍ഷം മാവോജി സമിതി കണ്ടെത്തിയിരുന്നത്.

  • എം.ബി.ബി.എസ്സില്‍ എല്ലാ വിഭാഗം ക്രൈസ്തവര്‍ക്കും പ്രവേശനം ലഭിക്കുന്ന 131 സീറ്റുകളാണുള്ളത്. സീറോ മലങ്കര കത്തോലിക്കര്‍ക്ക് 20, ലത്തീന്‍ കത്തോലിക്കര്‍ക്ക് 12, തൃശ്ശൂര്‍ അതിരൂപതയ്ക്ക് 12, ദളിത് ഓര്‍ത്തഡോക്‌സിനുള്ള ഒന്നടക്കം മലങ്കര ഓര്‍ത്തഡോക്‌സിന് 10, സിറോ മലബാറിന് എട്ട്, ദളിത് ക്രൈസ്തവര്‍ക്ക് ഏഴ്, പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കുമായി ഏഴ്, ദേവമാതാ പ്രവിശ്യയിലെ സി.എം.ഐ. പ്ലസ് ടു പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് എന്നിങ്ങനെയാണ് മറ്റു വിഭാഗക്കാര്‍ക്കുള്ള എം.ബി.ബി.എസ്. സീറ്റുകള്‍.

  • ബി.ഡി.എസ് സീറ്റുകളില്‍ എല്ലാ വിഭാഗം ക്രൈസ്തവര്‍ക്കും പ്രവേശനം ലഭിക്കുന്ന 12 സീറ്റുകളാണുള്ളത്. പത്തെണ്ണം മലങ്കര കത്തോലിക്കര്‍ക്ക് ലഭിക്കുമ്പോള്‍ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഒന്ന്, ദളിത് ക്രൈസ്തവര്‍ക്ക് ഒന്ന്, ലത്തീന്‍ കത്തോലിക്കര്‍ക്ക് രണ്ട് എന്നിങ്ങനെ ബി.ഡി.എസ്. സീറ്റുകള്‍ നീക്കിവെച്ചിരിക്കുന്നു. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ മെഡിക്കല്‍ പ്രവേശനവും നിയമക്കുരുക്കിലാവും.

തെളിഞ്ഞത് സര്‍ക്കാര്‍ -റിലയന്‍സ് അവിഹിത ബന്ധം: യെച്ചൂരി



  •   കോടികളുടെ വാതക ഖനന അഴിമതിയില്‍ നിന്ന് പ്രധാനമന്ത്രിക്കും യുപിഎ സര്‍ക്കാരിനും ഒഴിഞ്ഞുമാറാനാകില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. കൃഷ്ണ, ഗോദാവരി നദീതടത്തിലെ വാതക ഖനനം സംബന്ധിച്ച സിഎജി കരടു റിപ്പോര്‍ട്ടില്‍ തെളിഞ്ഞത് റിലയന്‍സ് ഇന്‍ഡസ്ട്രീസും യുപിഎ സര്‍ക്കാരും തമ്മിലുള്ള അവിഹിതബന്ധമാണെന്നും യെച്ചൂരി എ കെ ജി ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചങ്ങാത്ത മുതലാളിത്തം ഇന്ത്യക്ക് ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പു നല്‍കിയ പ്രധാനമന്ത്രിതന്നെയാണ് അതിനു കൂട്ടുനിന്നത്. അഴിമതിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് അദ്ദേഹത്തിന് ഒഴിയാനാകില്ല. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഈ വിഷയമുയര്‍ത്തും. 2006 ഡിസംബര്‍ മുതല്‍ ഈ അഴിമതി പുറത്തുകൊണ്ടുവരാന്‍ സിപിഐ എം ശ്രമിക്കുകയാണ്. സിഎജി റിപ്പോര്‍ട്ട് സിപിഐ എം ഉന്നയിച്ച ആശങ്ക ശരിവയ്ക്കുന്നു. 2ജി സ്പെക്ട്രം അഴിമതിക്കു സമാനമായ അഴിമതിയാണ് സിഎജിയുടെ കരടു റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. ഈ വിഷയത്തില്‍ ഏഴു കത്ത് അന്നത്തെ പെട്രോളിയം മന്ത്രി മുരളീദേവ്റയ്ക്കും മൂന്നു കത്ത് പ്രധാനമന്ത്രിക്കും എഴുതിയ സിപിഐ എം രാജ്യസഭാ അംഗം തപന്‍ സെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 
  • അഴിമതിക്ക് കൂട്ടുനിന്ന ഹൈഡ്രോകാര്‍ബണ്‍ വിഭാഗം മുന്‍ ഡയറക്ടര്‍ ജനറല്‍ വി കെ സിബലിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. റിലയന്‍സിന് കൊള്ളലാഭം നേടാന്‍ വേണ്ടി നിശ്ചയിച്ച വാതകവില സംവിധാനം പുനഃപരിശോധിക്കണം. യഥാര്‍ഥ ഉല്‍പ്പാദനച്ചെലവിന്റെ അടിസ്ഥാനത്തിലാകണം വിലനിര്‍ണയം. അന്താരാഷ്ട്ര ഡോളര്‍വിലയുമായി താരതമ്യപ്പെടുത്തിയുള്ള അസംസ്കൃത എണ്ണയുടെ വിലനിര്‍ണയ സംവിധാനം നിര്‍ത്തലാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. 
  • അഴിമതി പ്രധാനമായും രണ്ടു രീതിയിലാണ് നടന്നതെന്ന് തപന്‍സെന്‍ പറഞ്ഞു. വാതകം കുഴിച്ചെടുക്കാനുള്ള മൂലധനച്ചെലവ് പെരുപ്പിച്ചു കാട്ടിയാണ് ആദ്യ അഴിമതി. ഉല്‍പ്പാദനം ഇരട്ടി വര്‍ധിച്ചപ്പോള്‍ മൂലധനച്ചെലവ് നാലിരട്ടി വര്‍ധിച്ചു. സാമ്പത്തികശാസ്ത്രത്തിന്റെ ബാലപാഠം അനുസരിച്ച് ഉല്‍പ്പാദനം വര്‍ധിക്കുമ്പോള്‍ മൂലധനച്ചെലവ് കുറയുകയാണ് ചെയ്യുക. നേരെ തിരിച്ചാണ് റിലയന്‍സിന്റെ കാര്യത്തില്‍ സംഭവിച്ചത്. പെരുപ്പിച്ചു കാട്ടിയ മൂലധനച്ചെലവിന്റെ അടിസ്ഥാനത്തില്‍ വാതകവില നിശ്ചയിച്ചതാണ് രണ്ടാമത്തെ അഴിമതി. 2.47 ഡോളറായിരുന്നു ഒരു യൂണിറ്റ് വാതകത്തിന് നിശ്ചയിച്ച വില. ഇതാണ് 4.3 ഡോളറാക്കി ഉയര്‍ത്തണമെന്ന് റിലയന്‍സ് ആവശ്യപ്പെട്ടത്. പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി ഇത് 4.2 ഡോളറാക്കി ഉയര്‍ത്തി. യഥാര്‍ഥത്തില്‍ 1.43 ഡോളറാണ് ഉല്‍പ്പാദനച്ചെലവ്. നേരത്തെ എന്‍ടിപിസിക്ക് 2.43 ഡോളറിന് വാതകം നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതായിരുന്നു. വില വര്‍ധിപ്പിച്ചാല്‍ എന്‍ടിപിസിക്ക് 24,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് മാനേജിങ് ഡയറക്ടര്‍ സര്‍ക്കാരിന് കത്തെഴുതിയിരുന്നു. അതൊക്കെ അവഗണിച്ചാണ് റിലയന്‍സിന് ലാഭം കൊയ്യാനായി സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചത്-തപന്‍സെന്‍ പറഞ്ഞു. വാതകവില വര്‍ധിപ്പിച്ചത് വൈദ്യുതിയുടെയും രാസവളത്തിന്റെയും വിലയും വര്‍ധിച്ചു.
  • സമ്പദ്വ്യവസ്ഥയുടെ തന്നെ വിവിധ മേഖലകളെ ദോഷമായി ബാധിക്കുന്ന ഈ അഴിമതി സര്‍ക്കാരിന്് വന്‍ നഷ്ടമാണ് വരുത്തിവച്ചത്. അത് എത്രയെന്ന് സിഎജിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യെച്ചൂരി പറഞ്ഞു.

വാതകഖനന അഴിമതിയിലും ചിദംബരം പ്രതിസ്ഥാനത്ത്



  •   2ജി സ്പെക്ട്രം ഇടപാടിലെന്ന പോലെ വാതക ഖനന അഴിമതിയിലും പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി. റിലയന്‍സ് കമ്പനി കൃഷ്ണ-ഗോദാവരി തീരത്തു നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വാതകത്തിന് അമിത വില ഈടാക്കാന്‍ അനുവദിച്ചതിന് പിന്നില്‍ ചിദംബരത്തിന്റെ ഇടപെടലുണ്ടെന്നാണ് പുതിയ ആരോപണം.
  • ഒഎന്‍ജിസി ഒരു യൂണിറ്റിന് 1.80 ഡോളറിനു വിറ്റ പ്രകൃതിവാതകത്തിന്റെ വില 4.2 ഡോളറായി വര്‍ധിപ്പിക്കാന്‍ സ്വകാര്യകമ്പനികള്‍ക്ക് അനുവാദം നല്‍കിയപ്പോള്‍ ചിദംബരമായിരുന്നു ധനമന്ത്രി. റിലയന്‍സിന് വന്‍ ലാഭം നേടിക്കൊടുത്ത ഈ തീരുമാനത്തില്‍ ചിദംബരത്തിനും പ്രധാന പങ്കുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മുരളീമനോഹര്‍ ജോഷിയാണ് ആരോപിച്ചത്. വില നിര്‍ണയിച്ച മന്ത്രിതല സമിതിയിലും ചിദംബരം അംഗമായിരുന്നു. റിലയന്‍സുമായുള്ള ഉല്‍പ്പാദന കരാറനുസരിച്ചു പോലും 2.4 ഡോളറായിരുന്നു വില. സര്‍ക്കാരിന്റെയും ജനങ്ങളുടെയും താല്‍പ്പര്യം സംരക്ഷിക്കുന്നതിനു പകരം റിലയന്‍സിന്റെ താല്‍പ്പര്യമാണ് ധനമന്ത്രിയെന്ന നിലയില്‍ ചിദംബരം സംരക്ഷിച്ചതെന്ന് ജോഷി കുറ്റപ്പെടുത്തി. 
  • 2ജി സ്പെക്ട്രത്തിലും ധനമന്ത്രിയെന്ന നിലയില്‍ ചിദംബരം വന്‍ തുക നേടിയിരുന്നെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ടാറ്റയുടെ ഇടനിലക്കാരി നീര റാഡിയയുടെ ടേപ്പില്‍ മന്ത്രി എ രാജയുമായുള്ള സംഭാഷണത്തിലാണ് ചിദംബരം പണം വാരിക്കൂട്ടിയതെന്ന് വെളിപ്പെടുത്തുന്നത്. 
  • ഇതിനു പുറമെയാണ് തമിഴ്നാട്ടിലെ ശിവഗംഗയില്‍ നിന്ന് 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയാണ് ചിദംബരം ജയിച്ചതെന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോപണം. എഐഎഡിഎംകെയിലെ രാജാകണ്ണപ്പനോട് നാലായിരം വോട്ടിന് തോറ്റ ചിദംബരം പിന്നീട് 3354 വോട്ടിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ചിദംബരത്തിനെതിരെ രാജാകണ്ണപ്പന്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ശ്രേയാംസിന്റെ കൈയേറ്റഭൂമി പിടിച്ചെടുക്കണം: ഹൈക്കോടതി



  എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ വയനാട്ടില്‍ കൈയേറിയ കൃഷ്ണഗിരി എസ്റ്റേറ്റിലെ 14 ഏക്കര്‍ ഭൂമി ജൂണ്‍ 30നകം വിട്ടുനല്‍കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നുമാസത്തിനകം ഭൂമി ഏറ്റെടുത്ത് ഭൂരഹിതരായ പട്ടികവിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കണമെന്നാണ് വിധി. "കൈവശഭൂമി" പതിച്ചുനല്‍കാനുള്ള അപേക്ഷ പരിഗണിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ശ്രേയാംസ്കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിന്യായത്തിലാണ് ജസ്റ്റിസ് എസ് സിരിജഗന്റെ ഈ കര്‍ശന നിര്‍ദേശം. ജൂണ്‍ ഒന്നിനായിരുന്നു വിധി. വിധിയുടെ പകര്‍പ്പ് ശനിയാഴ്ചയാണ് പൂര്‍ണരൂപത്തില്‍ ലഭ്യമായത്. ഭൂമി പതിച്ചുനല്‍കല്‍ നിയമമനുസരിച്ച് ഭൂരഹിതര്‍ക്കുമാത്രമാണ് ഭൂമി ലഭിക്കാന്‍ അര്‍ഹതയെന്ന് കോടതി പറഞ്ഞു. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ , സംസ്ഥാനസര്‍ക്കാര്‍ 2007ല്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ ശ്രേയാംസ്കുമാറിന് വൈത്തിരി, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളില്‍ വന്‍തോതില്‍ ഭൂമിയുണ്ടെന്നു വിശദീകരിച്ചിരുന്നു. കൈയേറ്റഭൂമി പതിച്ചുനല്‍കണമെന്ന ആവശ്യം നേരത്തെ റവന്യു സെക്രട്ടറി നിരസിച്ചതുമാണ്. സ്ഥലം തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ 2007 സെപ്തംബര്‍ ഒമ്പതിന് ഉത്തരവിടുകയുംചെയതിരുന്നു. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്. " ശ്രേയാംസ്കുമാറിന് ഭൂമിക്ക് അര്‍ഹതയില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു. മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട, ഒരു എംഎല്‍എ കൂടിയായ അപേക്ഷകന്‍ ഇനി ഈ ഭൂമി കൈവശംവയ്ക്കുന്നത് നിയമത്തിനും നീതിക്കും മാന്യതയ്ക്കും നിരക്കുന്നതല്ല"- ജസ്റ്റിസ് സിരിജഗന്‍ ചൂണ്ടിക്കാട്ടി. വിവാദം നിലനില്‍ക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ അന്തിമമായ തീര്‍പ്പാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശ്രേയാംസ്കുമാര്‍തന്നെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത് വിധിന്യായത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ഈ തീര്‍പ്പ് അന്തിമമാണ്. സ്വന്തം താല്‍പ്പര്യം മുന്‍നിര്‍ത്തിത്തന്നെ ഭൂമി സര്‍ക്കാരിനു വിട്ടുനല്‍കുകയാണ് എംഎല്‍എ ഇനി ചെയ്യേണ്ടത്- കോടതി പറഞ്ഞു. "കേരളത്തില്‍ ഭൂമി കിട്ടാച്ചരക്കാണ്. പട്ടികവിഭാഗക്കാര്‍ക്ക് ഭൂമി നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനംചെയ്തുതുടങ്ങിയിട്ട് ഏറെക്കാലമായി. ഭൂമി ഇല്ലാത്തതിനാല്‍ വാഗ്ദാനം നടപ്പാക്കാനാകുന്നില്ല. പട്ടികവിഭാഗക്കാര്‍ ഏറെയുള്ള പ്രദേശത്തുനിന്നാണ് ശ്രേയാംസ് വരുന്നത്. ഭരണകക്ഷിയെ അനുകൂലിക്കുന്ന നിയമസഭാംഗം കൂടിയായ അദ്ദേഹത്തിന് പാവപ്പെട്ട ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം അല്‍പ്പം വൈകിയാണെങ്കിലും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തമുണ്ട്. ജനങ്ങള്‍ക്ക് സാമൂഹ്യനീതി ആഗ്രഹിക്കുന്ന വ്യക്തി എന്ന നിലയില്‍ , കൈവശമുള്ള ഭൂമി എത്രയും വേഗം വിട്ടുനല്‍കാനാണ് അദ്ദേഹം തയ്യാറാകേണ്ടത്. ഇല്ലെങ്കില്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാവപ്പെട്ടവരെ വഞ്ചിക്കലാണത്. ഈ ജനങ്ങളില്‍ കുറേപ്പേര്‍തന്നെ ഈ ഭൂമിക്ക് അര്‍ഹതപ്പെട്ടവരാണുതാനും"- വിധിയില്‍ പറഞ്ഞു. കോഴിക്കോട്-മൈസൂരു ദേശീയപാത 212ലാണ് എം വി ശ്രേയാംസ്കുമാര്‍ കൈയേറിയ ഭൂമി. കൃഷ്ണഗിരി വില്ലേജ് ഓഫീസിലെ രേഖയില്‍ ഇത് ഇപ്പോഴും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയാണ്. എന്നാല്‍ , യുഡിഎഫ് സ്ഥാനാര്‍ഥിയായി കല്‍പ്പറ്റയില്‍ മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കൃഷ്ണഗിരി വില്ലേജിലെ ഇതുള്‍പ്പെടെയുള്ള സ്ഥലവും പിതൃസ്വത്തായി കിട്ടിയ ഭൂമിയെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ഈ ഭൂമിയില്‍ ഭൂസമരസഹായസമിതിയുടെയും ആദിവാസി ക്ഷേമസമിതിയുടെയും നേതൃത്വത്തില്‍ ആദിവാസികള്‍ കുടില്‍കെട്ടി സമരം നടത്തിയിരുന്നു.

Saturday, June 18, 2011

സ്വാശ്രയ മെഡിക്കല്‍ സീറ്റ്: തീരുമാനം തുല്യനീതിക്കെതിരെന്ന് ജസ്റ്റിസ് കെ.ടി.തോമസ്



Posted on: 18 Jun 2011


ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള നാല് മെഡിക്കല്‍ കോളേജിലെ 100 ശതമാനം എം.ബി.ബി.എസ്. സീറ്റുകളും മാനേജ്‌മെന്റിന് വിട്ടുകൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ശരിയായില്ലെന്ന് ജസ്റ്റിസ് കെ.ടി.തോമസ് അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാനുള്ള ധാര്‍മ്മിക ചുമതലയാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ ഫീസ്ഘടന നിര്‍ണയത്തിനും പ്രവേശം സുതാര്യമാണോ എന്ന് പരിശോധിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആദ്യം രൂപവത്കരിച്ച രണ്ട് സമിതിയുടെയും അധ്യക്ഷനായിരുന്നു ജസ്റ്റിസ് തോമസ്.

കോട്ടയത്ത് സര്‍ക്കാര്‍ ഉപസമിതിയുടെ ക്രിസ്ത്യന്‍ പ്രൊഫഷണല്‍ മാനേജ്‌മെന്റ് ഫെഡറേഷന്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലുണ്ടായ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ കോളേജുകള്‍ക്ക് സര്‍ക്കാര്‍ എന്‍.ഒ.സി. നല്‍കിയത് 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു. ശേഷിക്കുന്ന 50 ശതമാനം സീറ്റുകള്‍ മാനേജ്‌മെന്റിനും, മാനേജ്‌മെന്റ് സീറ്റുകളില്‍ തങ്ങള്‍ നിശ്ചയിക്കുന്ന ഫീസ് ഈടാക്കാനുള്ള അവകാശത്തെച്ചൊല്ലിയായിരുന്നു തുടക്കത്തില്‍ തര്‍ക്കമുണ്ടായതെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. അല്ലാതെ 100 ശതമാനം സീറ്റുകള്‍ക്കായി സ്വാശ്രയ മാനേജ്‌മെന്റുകള്‍ അവകാശവാദമുന്നയിച്ചിരുന്നില്ല. എന്നാല്‍, കോടതി ഇടപെടല്‍പോലുമില്ലാതെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ മുഴുവന്‍ സീറ്റുകള്‍ക്കും അവകാശവാദമുന്നയിച്ചതും അതിന് സര്‍ക്കാര്‍ വഴങ്ങിക്കൊടുത്തതും എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല -ജസ്റ്റിസ് തോമസ് പറഞ്ഞു.

Wednesday, June 15, 2011

വീണ്ടും തൃണമൂല്‍ ആക്രമണം : സിപിഐ എം നേതാവ് കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെയുള്ള തൃണമൂല്‍ അക്രമം തുടരുന്നു. ഒരു സിപിഐ എം നേതാവിനെക്കൂടി തൃണമൂലുകാര്‍ കൊലപ്പെടുത്തി. ബാങ്കുറ ജില്ലയിലെ     കോത്തുപുര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള സയമണി ഗ്രമത്തിലെ സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗവും ചുമട്ടുതൊഴിലാളിയുമായ അലോക് ബേവുഡ (46) ആണ് കൊല്ലപ്പെട്ടത്. ഞയറാഴ്ച രാത്രി 20 പേരടങ്ങുന്ന സായുധസംഘം അലോകിന്റെ വീട് ആക്രമിച്ച് അദ്ദേഹത്തെ അടിച്ച് കൊല്ലുകയായിരുന്നു. അലോകിന്റെ ഭാര്യയെയും വൃദ്ധരായ മാതാപിതാക്കളെയും അക്രമികള്‍ ഉപദ്രവിച്ചു. കൊലപാതകത്തിനും അക്രമത്തിനും നേതൃത്വം നല്‍കിയ തൃണമൂല്‍ പ്രവര്‍ത്തകരായ കല്യാണ്‍ സിന്‍ഹ, വിദ്യുത് നന്ദി എന്നിവരെ അറസ്റ്റ്ചെയ്തു.
മമത സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ബാങ്കുറയില്‍മാത്രം മൂന്നാമത്തെ സിപിഐ എം പ്രവര്‍ത്തകനാണ് തൃണമൂല്‍ അക്രമത്തില്‍  കൊല്ലപ്പെടുന്നത് . സംസ്ഥാനത്തൊട്ടാകെ 15 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച നാദിയ ജില്ലയില്‍  ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം സഫിക്ക് ബിശ്വാസിന്റെ വീടും തൃണമൂലുകാര്‍ അടിച്ചു തകര്‍ത്തു.
 Buzz 

Tuesday, June 14, 2011

ജൗളി വ്യാപാരി കുസാറ്റ് സിന്‍ഡിക്കേറ്റില്‍ ! പ്രതിക്ഷേധം വ്യാപകം

ജൗളി വ്യാപാരി കുസാറ്റില്‍: താല്‍പര്യം ആരുടേതെന്ന്‌ പുറത്തുവരും: വി.എസ്‌; അപലപനീയം: അഴീക്കോട്‌


 ജൗളി വ്യാപാരി ആലപ്പാട്‌ സണ്ണിയെ കൊച്ചി ശാസ്‌ത്രസാങ്കേതിക സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ തിരുകിക്കയറ്റിയതില്‍ വ്യാപക പ്രതിഷേധം. സണ്ണിയെ ഇത്ര വേഗത്തില്‍ കുസാറ്റ്‌ സിന്‍ഡിക്കേറ്റിലെടുത്തതിനു പിന്നില്‍ അബ്‌ദുറബ്ബിന്റെ താല്‍പ്പര്യമാണോ, കുഞ്ഞാലിക്കുട്ടിയുടെ ഗൂഢതാല്‍പ്പര്യമാണോയെന്നൊക്കെ പിന്നീടു പുറത്തുവരുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍.

കൊച്ചി സര്‍വകലാശാലയില്‍ സ്വര്‍ണത്തിന്റെ സാങ്കേതികതയായിരിക്കും ഇനി പഠിപ്പിക്കുക. കേരള സര്‍വകലാശാലയിലെ സെനറ്റിലേക്ക്‌ പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ലിസ്‌റ്റ് കൊടുത്തപ്പോള്‍ തലനാരിഴ കീറി പരിശോധിച്ച ഗവര്‍ണര്‍ സണ്ണിയുടെ കാര്യം വന്നപ്പോള്‍ പെട്ടെന്ന്‌ ഒപ്പിട്ടുവെന്ന്‌ വി.എസ്‌. തിരുവനന്തപുരത്ത്‌ ഇ.എം.എസ്‌. ദിനപരിപാടിയില്‍ പറഞ്ഞു.

നടപടി റദ്ദാക്കണമെന്ന്‌ വിവിധ സംഘടനകള്‍. അപലപനീയമെന്ന്‌ ഡോ. സുകുമാര്‍ അഴീക്കോട്‌. ലീഗിലെ ഉന്നതനും കോണ്‍ഗ്രസിലെ പ്രമാണിമാരും ഒത്തുകളിച്ചതിന്റെ ഫലമായാണ്‌ ജൗളി വ്യാപാരി സിന്‍ഡിക്കേറ്റില്‍ എത്തിയത്‌. വിദ്യാഭ്യാസ വിദഗ്‌ധന്മാര്‍ മാത്രമടങ്ങിയ സിന്‍ഡിക്കേറ്റില്‍ പ്രമുഖ വ്യവസായിയുടെ ഒഴിവിലാണ്‌ ജൗളി വ്യാപാരി കടന്നുകൂടിയത്‌.

ഈ നടപടി അപലപനീയമാണെന്ന്‌ ഡോ. സുകുമാര്‍ അഴീക്കോട്‌ തൃശൂരില്‍ പറഞ്ഞു. വ്യവസായ രംഗത്തെ വിദഗ്‌ധരാണ്‌ കുസാറ്റുപോലുള്ള പ്രമുഖ ഗവേഷണ സ്‌ഥാപനത്തിന്റെ സിന്‍ഡിക്കേറ്റില്‍ അംഗമാകേണ്ടത്‌. വെറുമൊരു ജൗളി വ്യാപാരിയെയാണ്‌ അംഗമാക്കിയതെങ്കില്‍ അതില്‍പ്പരം അപമാനം വേറൊന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. നടപടി റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും തയാറാകണമെന്ന്‌ ശിവസേന കേരള പ്രമുഖ്‌ എം.എസ്‌. ഭുവനചന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നില്‍ വിദ്യാഭ്യാസമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും പങ്കു വ്യക്‌തമാണ്‌. അധികാര സ്വാധീനമുപയോഗിച്ച്‌ മന്ത്രിസഭയിലെ പ്രമുഖര്‍ മെഡിക്കല്‍ സീറ്റ്‌ നേടിയെടുത്തതിനു പിന്നാലെയാണ്‌ ഈ നടപടി. പിന്‍വാതില്‍ നിയമനം റദ്ദു ചെയ്‌തില്ലെങ്കില്‍ അനര്‍ഹമായി സിന്‍ഡിക്കേറ്റ്‌ അംഗത്വം ലഭിച്ച വ്യക്‌തി യോഗങ്ങളില്‍ പങ്കെടുക്കുന്നതു തടയുമെന്ന്‌ ശിവസേന അറിയിച്ചു.

നടപടി സര്‍ക്കാരും ഗവര്‍ണറും പുന:പരിശോധിക്കണമെന്ന്‌ എസ്‌.എഫ്‌.ഐ സംസ്‌ഥാന സെക്രട്ടറി പി. ബിജു ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി പാനല്‍ നിര്‍ദ്ദേശത്തില്‍ തിടുക്കത്തില്‍ ഒപ്പുവച്ച ഗവര്‍ണറുടെ നിലപാട്‌ നിഷേധാത്മകമാണ്‌. സര്‍വകലാശാലകളുടെ അക്കാദമിക്‌ നിലവാരത്തെ അട്ടിമറിക്കുന്ന ഇത്തരം നടപടികള്‍ ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലാ സിന്‍ഡിക്കേറ്റ്‌ അംഗങ്ങളെ നിയമിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്ന്‌ എ.ഐ.എസ്‌.എഫ്‌ സംസ്‌ഥാന സെക്രട്ടറി ജിസ്‌മോന്‍ ചൂണ്ടിക്കാട്ടി. വ്യവസായിക്കു പകരം തുണിവ്യാപാരി വന്നത്‌ ദുരൂഹമാണ്‌. നിയമനം റദ്ദാക്കണമെന്ന്‌ എ.ബി.വി.പി സംസ്‌ഥാന സെക്രട്ടറി എന്‍.പി ശിഖ ആവശ്യപ്പെട്ടു.

 












Monday, June 13, 2011

Reliance Industries Ltd. got ‘huge, undue benefit' at taxpayers' expense







  •  In a blow to Mukesh Ambani and Manmohan Singh — whose government stands accused of providing “huge” and “undue benefit” to Reliance Industries Ltd. — the Comptroller and Auditor General has indicted the Petroleum and Natural Gas Ministry for allowing “irregularities and bending rules” to “oblige” RIL in the Krishna Godavari basin gas fields, leading to a massive and as yet “unquantifiable” loss to the national exchequer.
  • Though his name does not figure directly in the CAG report, Murli Deora was the minister during whose tenure these irregularities occurred. Mr. Deora ran the PNG ministry from January 2006 till January 2011, when he was moved to Corporate Affairs.
  • In its 193-page Draft Report on production sharing contracts (PSCs) in the oil and gas field — a copy of which is with The Hindu — the CAG exposes the “close nexus” between RIL and the “bureaucrats” working in the Petroleum Ministry as well as its Directorate General of Hydrocarbons (DGH). This allowed Reliance to retain its entire offshore acreage, rather than surrendering those areas where it had not found oil or gas so that the government could invite fresh bids from other companies. Also, RIL was uncritically allowed to hike the capital expenditure for developing Dhirubhai-1 and 3, the largest of 18 gas finds in the KG-DWN-98/3, popularly known as the KG-D6 block, by a whopping 117 per cent though this meant a revenue loss for the exchequer.
  • This unvalidated cost inflation allows RIL to get away with paying less royalty to the government, the CAG notes, pointing to a basic flaw in the nature of PSCs which offers private explorers little incentive to keep capital expenditure down.
  • “The increase in cost from $2.39 billion in the Initial Development Plan to $5.196 billion in the Addendum to the Initial Development Plan is likely to have a significant impact on the Government of India's financial take. However, at this stage, based on the information provided, we are unable to comment on the reasonableness, or otherwise, of the increase in cost, both overall and in respect of individual line items,'' the CAG stated in its report that has been sent to the Petroleum Ministry for comments.
  • In an annexure, the CAG questions various items of expenditure including one for a vessel MOB-DEMOB where costs were increased more than four times from $91 million to $366 million but where the details of that spend were not provided to it by RIL. Other expenses added up to less but suggested a quest for featherbedding – such as buying expensive diesel for offshore operations from an RIL family company rather than from a cheaper PSU supplier.
  • RIL's “initial” capital expenditure plan was for $2.4 billion, which was increased to $5.2 billion for Phase-I with another $3.3 billion for Phase-II. The total amount comes to approximately Rs. 45,000 crore. Total gas output today, however, is much less than what the company had indicated on the basis of its capex.
  • Reacting to the CAG draft report, a RIL spokesman said: “Reliance Industries has not received a copy of the aforesaid report and hence is unable to comment on specific issues. The company strongly affirms that as a responsible Operator, it has fully complied with the requirements in the PSC at all times in conducting petroleum operations, and refutes any suggestion to the contrary.”

"Corruption is the worst form of human rights violation.” Supreme Court.



Where has Rs. 200 crore gone, Supreme Court asks CBI
  • The Supreme Court on Monday asked the Central Bureau of Investigation to explain where the Rs. 200 crore allegedly received as bribe by Kalaignar TV in the 2G scam “has gone.”
  • A vacation Bench of Justices B.S. Chauhan and Swatanter Kumar, while issuing notice to the CBI on the bail plea of DMK MP Kanimozhi and Managing Director of Kalaignar TV Sharad Kumar, asked the agency to file its response in one week and posted the matter for further hearing on June 20.
  • The Bench asked the CBI to answer three points, viz., “where has the Rs. 200 crore amount gone; status report on the loss caused to the state exchequer in the award of 13 Unified Access Service licences and the status of the trial before the special CBI court.”
  • Earlier, senior counsel Altaf Ahmed and Sushil Kumar appearing for the petitioners submitted that Rs. 200 crore received as loan by the TV channel was accounted for and repaid to Cineyug Films.
  • When Mr. Ahmed submitted that keeping the petitioners in jail was violation of their human rights, Justice Chauhan observed: “You say it is violation of human rights. Corruption is the worst form of human rights violation.”
  • Justice Swatanter Kumar told counsel: “You say it is a loan. Where has the Rs. 200 crore gone? By whatever name you call it, whether it is a kickback or a bribe, either way according to the charge sheet it is not part of the legal transaction.”
  • Mr. Ahmed, however, argued that the accused were not recipients of the spectrum and had merely taken a loan of Rs. 200 crore which had been returned. He said that since investigation had already been completed, bail could be granted and that they would cooperate with the investigating agency, whenever required.
  • When CBI counsel Sonia Mathur sought two weeks' time for filing the reply, Justice Chauhan told her: “You cannot keep the petitioners in jail for two or three months. If you want, you [CBI] can always interrogate them.”
  • Later, Additional Solicitor-General A.S. Chandiok, appearing for the CBI, said the agency would file the response in one week.
  • “Loan shown as bribe”
  • In their appeal against the Delhi High Court order, Ms. Kanimozhi and Mr. Sharad Kumar contended that a mere loan obtained from one company by another through bank and repaid by the borrowing company, with interest and tax deduction, was imaginarily portrayed as receipt of bribe on the basis of the belated and oral statements of obliging witnesses.
  • They said: “The supplementary charge sheet itself reveals that the initial money transfers of the total of Rs. 200 crore funded by Cineyug Films to Kalaignar TV was made only for the acquisition of the equity shares of Kalaignar TV to the tune of 32-35 per cent of the total equity. Since the negotiation of equity shares failed, the total amount of Rs. 200 crore stood converted into a loan, having an interest at 10 per cent per annum as per share subscription and shareholder agreement dated December 19, 2008 signed between Cineyug Films and Kalaignar TV.”
  • They said: “The entire transaction was transparent and made only through bank. There was no attempt to conceal the same. The fact that the amounts were paid much later after the grant of licences clearly indicates that the said payments did not have any connection with the grant of spectrum licences as alleged.”

“Undue benefit to Reliance is huge but can't be quantified”

  •  The Petroleum Ministry and Director General Hydrocarbons irregularly allowed Reliance Industries Ltd to enter successive exploration phases in the Krishna Godavari basin without the stipulated relinquishment of area and was allowed to declare the entire contract areas as “discovery area,'' thus avoiding any relinquishment whatsoever, the Comptroller and Auditor General has concluded in its draft report on production sharing contracts in the KG basin. “In our opinion, this is irregular and incorrect, since drilling of wells and consequential discoveries, which is the primary requirement for discovery and discovery area, had not taken place in the major portion of the contract area. The undue benefit grant to the contractor (RIL) is huge, but cannot be quantified,'' the CAG said.
  • Revenues were lost because the surrendered acreage would have eventually been put up to other bidders with better exploring technology who might be tempted to enter once the overall value of the KG structure is clear.
  • The Petroleum Ministry at that time was led by Murli Deora and the Management Committee on KG-D6 included the then DGH, V.K. Sibal and Joint Secretary (Exploration), Anil Jain. “The role of DGH and Government of India representative on the Management Committee may be closely scrutinised to see why the operator was allowed to violate the provisions of Production Sharing Contract (PSC) and not adhere strictly to the terms of the approved initial development plan,'' the CAG has recommended. “We recommend that the government should re-examine delineation of the entire contract area as ‘discovery area' and take immediate steps for relinquishment of excess area in line with provisions of the PSC, as also fix accountability for those responsible for this decision.''
  • The CAG also found a ‘similar irregular determination of the entire contract area' as ‘discovery area' in the case of another block operated by Reliance, dubbed KG-OSN-2001/2.
  • The CAG, despite being faced with continued non-cooperation from the operator as well as the Petroleum Ministry into the audit, has accused RIL of having no intention of developing the KG-D6 gas fields as per the initial cost estimates as it did not initiate tendering for equipment as per the original plan. “Most procurement activities were undertaken late, in line with the schedules of the IDP of May, 2004, clearly evidencing that the operator had no intention of complying with these timelines,'' the draft report states.
  • However, in sharp contrast, the CAG said, activities in respect of items in the AIDP were initiated even before the submission/approval of the AIDP. “The submission of an addendum to the initial development plan (IDP) instead of a revised comprehensive development plan, as well as lack of adequate details with regard to the Phase-II development cost of $3.3 billion, made it virtually certain that the operator will submit more addendums. The DGH also approved the AIDP, without questioning why the operator did not take action in-line with the already approved IDP,'' the CAG said.
Private operators created hurdles in audit: CAG

  •  In an indication that all is not well within the Petroleum and Natural Gas Ministry and the functioning of the private operators, the Comptroller and Auditor General (CAG) has stated that its audit faced interruptions, non-cooperation and difficulties in obtaining the records of the operators for scrutiny.
  • Making detailed comments on the hurdles created in its path for a smooth audit, the CAG stated that despite repeated efforts, the Panna Mukta Tapti Joint Venture (PMT JV – joint operators BGEPIL, RIL and ONGC) did not provide “important and relevant” records on the ground that scrutiny of these records did not fall within the audit scope of the CAG, which they said was limited to accounting records in terms of the PSC (Production Sharing Contract) provisions.
  • “The PMT JV did not respond to the majority of our preliminary observation memos, on the ground that the issues therein were outside the scope of audit rights envisaged in the PSC,” the draft report has stated.
  • “We do not agree at all with the ‘misleading interpretation' of both the PSC provisions and our audit scope by the PMT JV. Further, we believe these records were essential to meet the audit objectives, notably verifying whether GoI's financial interests were adequately protected. In the absence of these records, we are unable to vouchsafe the reliability of the expenditure stated to have been incurred by the PMT JV during 2006-07 and 2007-08. Consequently, the impact on government take (current/future), if any, could not be quantified,” it stated.
  • Interestingly, going further, the CAG has recommended that keeping in view the nature of the (investment multiplier) IM-based profit sharing formula, and the severely adverse implications on GoI's financial interests of any incremental capital expenditure, that pending complete submission of all supporting records relating to expenditure for 2006-07 and 2007-08 and comprehensive and detailed scrutiny thereof to verify that GoI's financial interests have not been adversely affected in any way, the Government closely and carefully consider the desirability of any further approvals of capital expenditure through the Annual Work Programme and Budget, Development Plans or otherwise, except on an emergent nature.
  • The CAG has also listed the records that were not provided to it. The premier audit agency has also listed the delays and interruptions in a chronological manner indicating the hurdles created by private operators and Ministry officials at various levels.





മെഡിക്കല്‍ ഫീസ്: എല്ലാവര്‍ക്കും 3.5 ലക്ഷമാക്കാന്‍ ധാരണ


സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് കോളേജുകളിലെ പ്രവേശനത്തിന് ഏകീകൃത ഫീസ് ഘടന ഏര്‍പ്പെടുത്തി മാനേജുമെന്റുകളെ തത്വത്തില്‍ സഹായിക്കാന്‍ സര്‍ക്കാര്‍ നീക്കം. മെറിറ്റ് സീറ്റിലും മാനേജ്മെന്റ് സീറ്റിലും മൂന്നരലക്ഷം രൂപ ഫീസായി ഈടാക്കാനാണ് ഏകദേശ ധാരണയായത്. മൂന്നരലക്ഷം രൂപ ഫീസിന് അംഗീകാരം നല്‍കാമെന്ന തീരുമാനത്തിലാണ് സര്‍ക്കാരും. ഏകീകൃത ഫീസിനോട് മാനേജ്മെന്റ് അസോസിയേഷനും താല്‍പര്യമുണ്ട്. ഫലത്തില്‍ ചൊവ്വാഴ്ചത്തെ ചര്‍ച്ചയില്‍ ഈ ധാരണ അംഗീകരിക്കപ്പെടും. മെഡിക്കല്‍ സ്വാശ്രയ മാനേജ്മെന്റ് അസോയിയേഷന്‍ , എംഇഎസ് തുടങ്ങിയവരുമായാണ് മന്ത്രിസഭാഉപസമിതി ചര്‍ച്ച നടത്തുന്നത്. അഞ്ചുവര്‍ഷമായി കേരളത്തില്‍ നിലനിന്ന രീതി ഇതോടെ അട്ടിമറിക്കപ്പെടും. മെറിറ്റ് ലിസ്റ്റിലുള്ള ബിപിഎല്‍ വിഭഗക്കാര്‍ക്ക് 25000 രൂപയും സാമ്പത്തിക പിന്നോക്കക്കാര്‍ക്ക് 48000, മറ്റു പിന്നോക്കക്കാര്‍ക്ക് 1.38 ലക്ഷം, പട്ടികവിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം എന്നിങ്ങനെയാണ് ഇതുവരെ ഫീസ് ഇടാക്കിയിരുന്നത്. പുതിയ രീതിപ്രകാരം ഈ വിഭാഗക്കാരെല്ലാം മൂന്നരലക്ഷം രൂപ വീതം കൊടുക്കേണ്ടിവരും. 50 ശതമാനം മെറിറ്റ് എന്നആശയം ഇതോടെ ഈ മേഖലയില്‍ ഇല്ലാതാവും. ചെറിയ ഫീസ്മാത്രം കിട്ടിയിരുന്നിടത്ത് സ്വാശ്രയമാനേജ്മെന്റുകള്‍ക്ക് കൂടുതല്‍ തുക ലഭിക്കും
മുഹമ്മദ് കമ്മിറ്റി പിരിച്ചുവിടാന്‍ നീക്കം
സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ പ്രവേശനവും ഫീസും നിയന്ത്രിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നീക്കം. സ്വാശ്രയ വിദ്യാഭ്യാസക്കൊള്ളയ്ക്ക് ഒത്താശചെയ്യാനാണ് കമ്മിറ്റി പിരിച്ചുവിടാന്‍ ആലോചിക്കുന്നത്. പ്രൊഫഷണല്‍ പ്രവേശനം സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയും നടന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി സ്വാശ്രയ മാനേജ്മെന്റുകളുടെ കൊള്ള ഒരു പരിധിവരെ നിയന്ത്രിക്കാന്‍ മുഹമ്മദ് കമ്മിറ്റിക്ക് സാധിച്ചിരുന്നു. മാനേജ്മെന്റുകളുടെ പരീക്ഷാ പ്രഹസനത്തിനും ഉയര്‍ന്ന ഫീസിനുമെതിരെ കമ്മിറ്റി നടപടി എടുത്തു. കമ്മിറ്റി നടപടികളെ കോടതി വഴിയാണ് മാനേജ്മെന്റുകള്‍ നേരിട്ടത്. എന്നാല്‍ , ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴിലെ കോളേജുകള്‍ സര്‍ക്കാരിനെയും ജനങ്ങളെയും വെല്ലുവിളിച്ച് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഈ മാനേജ്മെന്റുകള്‍ മുഹമ്മദ് കമ്മിറ്റിയുടെ ചില നടപടികള്‍ക്കെതിരെ നേടിയ ഹൈക്കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി, കമ്മിറ്റിയെക്കൊണ്ട് പ്രയോജനമില്ലെന്ന് പ്രചരിപ്പിച്ചാണ് പിരിച്ചുവിടാന്‍ ശ്രമം. കമ്മിറ്റി ഇല്ലാതാകുന്നതോടെ മാനേജ്മെന്റുകളില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടാകില്ല. ഇതു ലക്ഷ്യംവച്ചാണ് ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ ഒത്താശയോടെ ധനമന്ത്രി കെ എം മാണി മന്ത്രിസഭാ ഉപസമിതിയില്‍ ഈ വിഷയം ഉന്നയിച്ചത്. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും ഇതിനോട് യോജിച്ചു. ഏറ്റവും ഒടുവില്‍ മെഡിക്കല്‍ പിജി പ്രവേശനത്തിന് മാനേജ്മെന്റുകള്‍ നടത്തിയ പരീക്ഷയുടെ സുതാര്യതയില്ലായ്മയെയും കമ്മിറ്റി ചോദ്യംചെയ്തിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മന്ത്രിമാരെ സ്വാധീനിച്ച് എംബിബിഎസ്, എന്‍ജിനിയറിങ് ഉള്‍പ്പെടെയുള്ള കോഴ്സുകളിലേക്ക് മാനേജ്മെന്റ്-മെറിറ്റ് ക്വാട്ടയിലെ പ്രവേശനവും ഫീസും സ്വയം തീരുമാനിച്ച് കൊള്ളയടിക്കാനാണ് മാനേജ്മെന്റുകളുടെ ആലോചന. അതിന് തടസ്സമായ കമ്മിറ്റിയെ പിരിച്ചുവിടണമെന്നാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ ആവശ്യം. ഇക്കാര്യമാണ് കെ എം മാണി മുഖേന മന്ത്രിസഭാ ഉപസമിതിയില്‍ ഉന്നയിച്ചത്. പിരിച്ചുവിടാനുള്ള ആലോചനയുടെ ഭാഗമായി ചില മാധ്യമങ്ങളെ ഉപയോഗിച്ച് മുഹമ്മദ് കമ്മിറ്റിക്കെതിരെ പ്രചാരണവും തുടങ്ങി. ഒരു ഭരണാനുകൂല പത്രം കഴിഞ്ഞ ദിവസം കമ്മിറ്റി പിരിച്ചുവിടാന്‍ "ശുപാര്‍ശ"യും ചെയ്്തു. ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ കമ്മിറ്റിക്കെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തുന്ന പ്രചാരണമാണ് ഈ പത്രം ഏറ്റെടുത്തത്. എന്‍ജിനിയറിങ് പ്രവേശനവും ഫീസും സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയും മെഡിക്കല്‍ പ്രവേശനവും ഫീസും സംബന്ധിച്ച് ആരോഗ്യ മന്ത്രിയുമായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നത്. തുടര്‍ന്ന് മന്ത്രിസഭാ ഉപസമിതി ചേര്‍ന്ന് പൊതുധാരണയുണ്ടാക്കി വീണ്ടും അതത് മന്ത്രിമാര്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുകയുമാണ് പതിവ്. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ചര്‍ച്ചയുടെ നേതൃത്വം ധനമന്ത്രി കെ എം മാണി ഏറ്റെടുത്തു. ചര്‍ച്ചയിലും തുടര്‍ന്ന് മാധ്യമങ്ങളോടും സംസാരിച്ചത് മാണി മാത്രം. മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കുന്ന ഫീസ് ഘടനയ്ക്ക് പകരം ഏകീകൃത ഫീസ് എന്ന മാനേജ്മെന്റ് ആവശ്യവും മാണി അംഗീകരിച്ചു. ചുരുക്കത്തില്‍ സ്വാശ്രയ സ്ഥാപനങ്ങളിലെ മെറിറ്റും സാമൂഹ്യനീതിയും പൂര്‍ണമായും അട്ടിമറിക്കാനാണ് സര്‍ക്കാരും മാനേജ്മെന്റും ഒത്തുകളിക്കുന്നത്. 14ന് നടക്കുന്ന ചര്‍ച്ചയോടെ സര്‍ക്കാരിന്റെയും മാനേജ്മെന്റുകളുടെയും ഉള്ളിലിരുപ്പ് പുറത്തുവരും.

Sunday, June 12, 2011

അംഗീകാരത്തിന് അണ്‍എയ്ഡഡിലും കോടികള്‍ പിരിക്കുന്നു


അംഗീകാരം ഇല്ലാത്ത അണ്‍എയ്ഡഡ് മാനേജ്മെന്റുകളും സര്‍ക്കാര്‍ അംഗീകാരത്തിന് പണപ്പിരിവുമായി രംഗത്ത്. രണ്ടായിരത്തിലേറെ അണ്‍എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകളാണ് അംഗീകാരത്തിന് ശ്രമിക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് മൂന്നു മുതല്‍ 10 ലക്ഷം രൂപവരെയാണ് വാഗ്ദാനം. ഇത്തരത്തില്‍ 100 കോടിയോളം രൂപ പിരിച്ചെടുക്കാനാണ് നീക്കം. അഞ്ഞൂറിലേറെ സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പുതിയ നീക്കം. ഭരണതലത്തില്‍ ബന്ധമുള്ള ചില സ്കൂള്‍ മാനേജ്മെന്റുകളുടെ ഏജന്റുമാര്‍ അംഗീകാരം നേടിത്തരാമെന്ന വാഗ്ദാനത്തില്‍ മറ്റ് മാനേജ്മെന്റുകളെയും സമീപിക്കുന്നു. തിരുവനന്തപുരം നഗരത്തിലെ അംഗീകാരമില്ലാത്ത ഒരു സ്കൂള്‍ മാനേജ്മെന്റിനോട് മലപ്പുറത്തെ ഏജന്റ് ചോദിച്ചത് പത്ത് ലക്ഷം രൂപയാണ്. 100ല്‍ താഴെ കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ മൂന്ന് ലക്ഷവും 100 മുതല്‍ 200 വരെ കുട്ടികള്‍ പഠിക്കുന്നത് അഞ്ചു ലക്ഷവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളുകള്‍ 10 ലക്ഷം രൂപയും നല്‍കണമെന്നാണ് ഏജന്റ് പറഞ്ഞത്. പണം നല്‍കിയാലേ അംഗീകാരം കിട്ടൂവെന്നും ഏജന്റ് അറിയിച്ചു. ഒരു ഭരണാനുകൂല സംഘടനയുടെ സ്വാധീനത്തില്‍ ഡിപിഐയില്‍നിന്ന് പഴയ അപേക്ഷകളിലെ വിലാസം സംഘടിപ്പിച്ചാണ് പണപ്പിരിവ്. 14 ജില്ലയിലും ഇത്തരത്തില്‍ ഏജന്റുമാര്‍ മാനേജ്മെന്റുകളുമായി ബന്ധപ്പെട്ടു വരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ മൂവായിരത്തോളം അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ശ്രമം നടന്നിരുന്നു. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് അന്ന് ഇതിനുള്ള ശ്രമം ഉപേക്ഷിച്ചത്. സര്‍ക്കാര്‍ -എയ്ഡഡ് സ്കൂളുകളില്‍ കുട്ടികള്‍ കുറഞ്ഞു വരുമ്പോഴാണ് പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന വിധത്തില്‍ കൂടുതല്‍ സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. കുട്ടികളുടെ കുറവ് മൂലം 1977 മുതല്‍ 2010 വരെ 3,820 അധ്യാപകര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ അനാദായകരമാണെന്ന കാരണം പറഞ്ഞ് 3,400 സ്കൂളുകളില്‍ 2,000 സ്കൂള്‍ പൂട്ടാന്‍ ശ്രമിച്ചിരുന്നു. 51 സ്കൂളുകള്‍ പൂട്ടിയപ്പോള്‍ ഉയര്‍ന്ന വ്യാപക പ്രതിഷേധത്തെതുടര്‍ന്നാണ് മറ്റ് സ്കൂളുകള്‍ പൂട്ടുന്നത് നിര്‍ത്തിയത്. സംസ്ഥാനത്ത് ഇപ്പോള്‍ 3,600 സ്കൂളുകള്‍ അനാദായകരമായി പ്രവര്‍ത്തിക്കുന്നതായാണ് കണക്കാക്കുന്നത്.

Friday, June 10, 2011

ഇരിപ്പുറയ്‌ക്കും മുമ്പേ മന്ത്രിമാര്‍ ഉലകം ചുറ്റലിന്‌







 ഇരിപ്പുറയ്‌ക്കും മുമ്പേ മന്ത്രിമാര്‍ ഉലകം ചുറ്റാന്‍ തയാറെടുക്കുന്നു. വിദേശയാത്ര ഉറപ്പായ മൂന്നു മന്ത്രിമാര്‍ക്കു പിന്നില്‍ മന്ത്രിപ്പടതന്നെ ആഴ്‌ചകള്‍ നീളുന്ന വിദേശയാത്രക്ക്‌ ഒരുക്കം കൂട്ടി നില്‍ക്കുകയാണ്‌. ചുമതലയേറ്റ വകുപ്പകളില്‍ എത്തിനോക്കാന്‍ പോലും സമയം ലഭിക്കും മുമ്പേയാണ്‌ പലരും വിദേശയാത്രക്ക്‌ ഒരുങ്ങിയിരിക്കുന്നത്‌.

മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഇന്നുമുതല്‍ ജര്‍മനിയിലെ കൊളോണില്‍ നടക്കുന്ന ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ യൂറോപ്യന്‍ കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്നു വൈകിട്ട്‌ 5ന്‌ കൊളോണിലെ എസ്‌ക്റിച്ചല്‍ ക്ലബിലാണ്‌ ഉദ്‌ഘാടന പരിപാടി. ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ കൂടിയാണ്‌ മന്ത്രി ഗണേഷ്‌. മന്ത്രി കെ.എം. മാണി ജൂലൈ 23 മുതല്‍ ലണ്ടനില്‍ നടക്കുന്ന ക്‌നാനായ സമുദായ സംഗമത്തില്‍ പങ്കെടുക്കും. ചടങ്ങില്‍ മാണിയെ പങ്കെടുപ്പിക്കുന്നത്‌ സംബന്ധിച്ച്‌ ക്‌നാനായക്കാര്‍ക്കിടയില്‍ ചില വിവാദങ്ങളുമുണ്ടെന്നറിയുന്നു.

പുതിയ സ്‌ഥാനലബ്‌ധിക്കുശേഷമാണ്‌ ഗണേഷിനും മാണിക്കും ക്ഷണം കിട്ടിയത്‌. കെ.പി.സി.സി. പ്രസിഡന്റ്‌ രമേഷ്‌ ചെന്നിത്തല എം.എല്‍.എയ്‌ക്കുവേണ്ടി അമേരിക്കയിലെ മലയാളി സമൂഹം വിപുലമായ പരിപാടികളൊരുക്കി. ഈ മാസം 11ന്‌ ചെന്നിത്തല ഷിക്കാഗോയില്‍ മലയാളി പ്രൊഫഷണല്‍ സംഗമത്തില്‍ പങ്കെടുക്കും.

12ന്‌ ന്യൂയോര്‍ക്കില്‍ ഐ.എന്‍.ഒ. സി.കേരളാചാപ്‌റ്റര്‍ അദ്ദേഹത്തിനു സ്വീകരണം നല്‍കും. ജെറീക്കോയിലെ കൊട്ടീലിയന്‍ റസ്‌റ്ററന്റില്‍ വൈകിട്ട്‌ ആറിനാണ്‌ ചെന്നിത്തലയുടെ പരിപാടി. വിദേശങ്ങളില്‍ വിപുലമായ സന്ദര്‍ശനത്തിന്‌ ക്ഷണം കിട്ടിയ മറ്റു ചിലമന്ത്രിമാരും ഓണത്തോടനുബന്ധിച്ച്‌ വിദേശ പര്യടനത്തിനു പുറപ്പെടുമെന്നാണ്‌ സൂചന.

Thursday, June 9, 2011

എം എഫ് ഹുസൈന്‍ അന്തരിച്ചു



 വിഖ്യാത ചിത്രകാരന്‍ മഖ്ബൂല്‍ ഫിദ ഹുസൈന്‍(എം എഫ് ഹുസൈന്‍) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. 96 വയസായിരുന്നു. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ത്യയുടെ പിക്കാസോ എന്ന് ഫോബ്സ് മാസിക വിശേഷിപ്പിച്ച ഹുസൈന്‍ 2006 മുതല്‍ സ്വയം പ്രഖ്യാപിച്ച പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ഹുസൈന്‍ ഹിന്ദു ദേവതകളുടെ നഗ്ന ചിത്രം വരച്ചത് വന്‍ വിവാദത്തിന് വഴിവച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധി കേസുകളും വധഭീഷണിയും ഉണ്ടായി. വിദേശത്ത് സ്ഥിരതാമസമാക്കാന്‍ കാരണം അതാണ്.
വിവാദങ്ങള്‍ കോറിയിട്ട വിഖ്യാത ക്യാന്‍വാസ്

ഇന്ത്യന്‍ പിക്കാസോ എന്നായിരുന്നു എം എഫ് ഹുസൈനെ ഫോബ്സ് മാസിക വിശേഷിപ്പിച്ചത്. ചിത്രകലയില്‍ ഈ പ്രതിഭയ്ക്കൊപ്പം നില്‍ക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ല എന്നത് ഫോബ്സിന്റെ വിശേഷണത്തെ അന്വര്‍ഥമാക്കി. ചിത്രകലയില്‍ ഇന്ത്യയുടെ പ്രശസ്തി വാനോളമെത്തിച്ച ഹുസൈന്‍ ഒടുവില്‍ യാത്രയാകുന്നത് ഖത്തര്‍ പൗരനായി. പുരസ്കാരങ്ങളും വിമശര്‍നങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയ പ്രതിഭയുടെ അവസാന നാളുകളും മറിച്ചായിരുന്നില്ല. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് അസാധ്യമെന്നാണ് ഹുസൈന്‍ അവസാന നാളുകളില്‍ പ്രതികരിച്ചത്.

മക്ബൂല്‍ ഫിദാ ഹുസൈനെന്ന എം എഫ് ഹുസൈന്‍ 1915 സെപ്തംബര്‍ 17ന് മഹാരാഷ്ട്രയിലെ പന്തര്‍പ്പൂരിലാണ് ജനിച്ചത്. ഒന്നര വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ട ഹുസൈന്റെ ബാല്യകാലം ഇന്‍ഡോറിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബോംബെയിലേക്ക് മടങ്ങിയ അദ്ദേഹം നഗരത്തിലെ സര്‍ ജെ ജെ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചേര്‍ന്നു. ചിത്രകലയിലെ ആദ്യപാഠങ്ങള്‍ പഠിക്കുന്നത് അവിടെ നിന്ന്. സിനിമകള്‍ക്ക് വേണ്ടി ഹോര്‍ഡിങ്സുണ്ടാക്കുന്ന ജോലിയായിരുന്നു ഏറെക്കാലം ഹുസൈന്. 1940ലാണ് വെള്ളിവെളിച്ചത്തിലേക്ക് ഈ വിഖ്യാത ചിത്രകാരന്‍ കടന്നുവരുന്നത്. പന്ത്രണ്ടു വഷം കഴിഞ്ഞ് 1952ല്‍ സൂറിച്ചില്‍ ആദ്യ രാജ്യാന്തര ചിത്രപ്രദര്‍ശനം. പിന്നീട് യൂറോപ്പിലും അമേരിക്കയിലും ഹുസൈന്റെ ചിത്രങ്ങള്‍ വിസ്മയം തീര്‍ത്തു. അതോടൊപ്പം പ്രശസ്തിയിലേക്കും അദ്ദേഹം നടന്നുകയറി. രാജ്യത്തെ ഏറ്റവും വില കൂടിയ പെയിന്റര്‍ . 1966ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

ചിത്രകലയ്ക്കൊപ്പം ചലച്ചിത്രത്തിലും ഹുസൈന്‍ ഇടയ്ക്ക് ചുവടുറപ്പിച്ചു. 1967ല്‍ പുറത്തിറങ്ങിയ ത്രൂ ദി ഐസ് ഓഫ് എ പെയിന്റര്‍ എന്ന ചിത്രത്തിന് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവെലിലെ ഗോള്‍ഡന്‍ ബിയര്‍ പുരസ്കാരം ലഭിച്ചു. തുടര്‍ന്ന് രണ്ട് ഹിന്ദി സിനിമകള്‍ കൂടി ഹുസൈന്റേതായി പുറത്തിറങ്ങി. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും വിവാദങ്ങളും വിട്ടൊഴിഞ്ഞില്ല. ഹിന്ദു ദേവതകളുടെ നഗ്നരൂപം വരയ്ക്കുന്നുവെന്ന പേരില്‍ നിരവധി തവണ അദ്ദേഹത്തിന് വിമര്‍ശനങ്ങളേല്‍ക്കേണ്ടി വന്നു. ചില മുസ്ലീം സംഘടനകളും അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഹുസൈന്റെ സിനിമകളിലൊന്നായ മീനാക്ഷി: ദി ടെയില്‍ ഓഫ് ത്രീ സിറ്റീസ് എന്ന ചിത്രമായിരുന്നു വിവാദമുണ്ടാക്കിയത്. ഇതിലെ ഒരു പാട്ട് രംഗം ഖുറാനെ അധിക്ഷേപിക്കുന്നു എന്നായിരുന്നു ആരോപണം. 1970ല്‍ വരച്ച ഒരു ചിത്രത്തിന്റെ പേരിലാണ് ഹുസൈന്‍ ഏറ്റവുമധികം ക്രൂശിക്കപ്പെട്ടത്. 1996ല്‍ ഒരു ഹിന്ദി മാസികയില്‍ ഈ ചിത്രം പ്രിന്റ് ചെയ്ത് വരികയായിരുന്നു. എട്ട് കേസുകളാണ് ചിത്രത്തിന്റെ പേരില്‍ ഹുസൈന്റെ മേല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ബജ്റംഗ്ദളിന്റെയും മറ്റു ഹിന്ദു സംഘടനകളുടെയും വധഭീഷണിയും ഹുസൈനുണ്ടായിരുന്നു. 2006ല്‍ കേരള സര്‍ക്കാര്‍ രാജാരവിവര്‍മ പുരസ്കാരം അദ്ദേഹത്തിന് നല്‍കി. ഇതും വിവാദത്തിനിടയാക്കി. 2010 ജനുവരിയില്‍ വിവാദങ്ങളെ ബാക്കി നിര്‍ത്തി എം എഫ് ഹുസൈന്‍ ഖത്തര്‍ പൗരത്വം സ്വീകരിച്ചു.
രോഷവും വേദനയും ഉള്ളിലൊതുക്കി ചിത്രകാരന്‍മാര്‍

എം എഫ് ഹുസൈന്റെ വിയോഗം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും വല്ലാത്ത നൊമ്പരമായി. ഹുസൈന്റെ വിടവാങ്ങലിനെക്കുറിച്ച് പറയാന്‍ അവര്‍ക്ക് വാക്കുകളില്ല. കാലങ്ങളോളം ഒരു പ്രതിഭ അഭയാര്‍ഥിയാകാനും അന്ത്യം മറ്റൊരു മണ്ണിലാകാനും ഇടയായതില്‍ അവരില്‍ പലരും രോഷം കൊണ്ടു. പ്രശസ്ത പെയിന്റര്‍മാരായ കിഷന്‍ ഖന്നയും അജ്ഞലി ഇളാ മേനോനും ഹുസൈനുമായി വര്‍ഷങ്ങളോളം ബന്ധം പുലര്‍ത്തിയിരുന്നു. 1954 ലെ അദ്ദേഹത്തിന്റെ ആദ്യ ചിത്ര പ്രദര്‍ശനം മുതല്‍ . യുവ ചിത്രകാരനായ ജിതേഷ് കല്ലാട്ടിനും ഇന്ത്യന്‍ പിക്കാസോയെക്കുറിച്ച് നല്ല അനുഭവങ്ങളാണുള്ളത്. ഇവര്‍ക്കാര്‍ക്കും ചിത്രലോകത്തെ വിപ്ലവകാരിയില്ലാത്ത ചിത്രലോകം സങ്കല്‍പ്പിക്കാനാകില്ല. ബാങ്ക് ജോലിക്കാരാനായിരുന്ന ഖന്ന 1960ലാണ് ഹുസൈനുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് മരണം വരെ ഇവര്‍ പെയിന്റിങ്ങുകള്‍ കൈമാറി. ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ പലപ്പോഴും സുഹൃത്തുക്കള്‍ ഹുസൈനെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ചില ഹിന്ദു സംഘടനകളുടെ വധഭീഷണി അതിന് തടസ്സം നിന്നു. സര്‍ക്കാറിന് അദ്ദേഹത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തിലും ഹുസൈന്‍ ഉത്കണ്ഠപ്പെട്ടിരുന്നു- അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളും പ്രശസ്ത ചിത്രകാരനുമായ ജതിന്‍ദാസ് പറയുന്നു.

Wednesday, June 8, 2011

Keeping the PM out of Lokpal purview is absurd’


  • Prashant Bhushan

  • Why did you call the 30 May meeting of the Lokpal Bill joint drafting committee ‘quite disastrous’?
    For the first time, major contentious issues were discussed and the government’s response was negative on virtually all of them. They said the prime minister should not be included, the judiciary should not be included, the MPS’ conduct inside Parliament should not be included, nor should government servants below a certain level. That leaves only a small section, i.e., ministers and senior civil servants. Kapil Sibal even said that the armed forces should not be included. Then what is the point of the Lokpal?
  • But why did you issue such a strong statement? Differences of opinion are bound to occur.
    The government representatives reacted in virtually the same way on all issues. We were surprised. For example, the PM was included in the government’s original Lokpal Bill. Now they are saying he should not be included. They are using some dissenting voices within the civil society. But such views are hardly shared by even two percent of the people. It appears that the government is trying to buy some time or stonewall the Bill. We told them that the PM is not immune from any anti-corruption investigation. He can be investigated only by the CBI but the problem is that the CBI is controlled by the PM. The objective of this Lokpal Bill was to set up an anti-corruption investigation agency that is independent of the government.



  •                        Doesn’t the government have a point when it says that action or voting rights of MPS inside the House are protected by the Constitution?
    No. In fact, Article 105 only says that no MP shall be questioned on his vote, which doesn’t mean that he can’t be questioned on a bribe he has taken for voting in Parliament.
  • According to media reports, Baba Ramdev has suggested the PM and CJI should be kept outside the Lokpal’s purview.
    I completely doubt if he would say such a thing. If he is campaigning against corruption, how can he say that the PM has to be kept outside the Lokpal purview? It’s absurd.
  • Kapil Sibal says that the Lokapl Bill has to be consistent with the Constitution. Have you or any of the civil society representatives suggested otherwise?
    My father (Shanti Bhushan) asked them this precise question. Which provision of the Constitution is being violated by this Bill? They couldn’t point to anything. They raised concerns of legislative privileges under Article 105. But that only means freedom to vote freely, that doesn’t mean you can take a bribe.
  • Now the government says it wants to consult all political parties and state governments. Is this a delaying tactic?
    Probably they are seeking ways to stall the Bill or think this is a bad time. I don’t know what they have in mind.
  • You said that the government’s intentions are suspect. Are you saying that it isn’t serious about the Bill?
    That’s the indication we got during the meeting. But it is also not correct to say they have not agreed to do anything that is not important. They have agreed on a lot of important things like the Lokpal will have full financial and functional autonomy, it will have an investigative arm of its own and that it can at least probe ministers and civil servants. So to that extent, they have agreed. That is something, but still we were taken aback by the response on key issues.

നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി സുധീരനും സതീശനും


Posted on: 08 Jun 2011
കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ നേതൃത്വത്തിനെതിരെ വി.എം സുധീരനും വി.ഡി. സതീശന്‍ എം.എല്‍.എയും രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടു. കേവലം കോളജ് തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പ് പോലും നടത്താതെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് സതീശന്‍ കുറ്റപ്പെടുത്തിയപ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ കാര്യങ്ങള്‍ പിഴച്ചെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. എ.കെ ആന്റണി പ്രചാരണത്തില്‍ സജീവമായില്ലായിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നെന്നും സുധീരന്‍ ഓര്‍മ്മപ്പെടുത്തി. മുന്നണിയില്‍ സീറ്റ് വിഭജനവും പാളി. നേമം സീറ്റ് ഘടകകക്ഷിക്ക് നല്‍കിയത് ശരിയായില്ല. ഇത് ബി.ജെ.പിക്ക് അനുകൂലമാണെന്ന സന്ദേശം പ്രചരിക്കാന്‍ ഇടയാക്കി.

ബാലകൃഷ്ണപിള്ളയ്ക്കും കുഞ്ഞാലിക്കുട്ടിക്കുമെതിരായ വിവാദങ്ങള്‍ കോണ്‍ഗ്രസിന്റെ മേധാവിത്വം അട്ടിമറിക്കപ്പെടാന്‍ കാരണമായെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. മലപ്പുറത്ത് മുസ്‌ലിം ലീഗിന് മികച്ച വിജയമുണ്ടായപ്പോള്‍ തൃശൂര്‍ മുതല്‍ തെക്കോട്ട് തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ കോണ്‍ഗ്രസിന് അതിന് കനത്ത വിലയാണ് നല്‍കേണ്ടി വന്നത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായത് അപമാനകരമായ വിജയമാണ്. ചില ഓര്‍മ്മപ്പെടുത്തലുകള്‍ ഈ ഇലക്ഷന്‍ നല്‍കുന്നുണ്ട്.

തന്നെ നായരായി ബ്രാന്‍ഡ് ചെയ്യുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പരസ്യമായി പറയുകയുണ്ടായി. ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. അതും ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയായി പാര്‍ട്ടി നിശ്ചയിച്ച ദിവസം തന്നെയാണ് അദ്ദേഹം ഇത് പറഞ്ഞത്. ആരെ ഉദ്ദേശിച്ചാണിതെന്നും വ്യക്തമാക്കണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ അങ്ങനെ ആരെയെങ്കിലുമാണെങ്കില്‍ തുറന്നുപറയണം. ഇതിനിടെ രമേശ് ചെന്നിത്തല കൂടി മത്സരിച്ചതിലൂടെയുണ്ടായ ആശയക്കുഴപ്പത്തെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ചചെയ്തിട്ടുണ്ടോയെന്ന് സതീശന്‍ ചോദിച്ചു.

മരണം വരെ നിരാഹാരംനടത്തുമെന്ന് ഹസാരെ


അഴിമതിക്കെതിരെയുള്ള രാജ്ഘട്ടിലെ തന്റെ സത്യാഗ്രഹം രണ്ടാം സ്വാതന്ത്ര്യസമരമാണെന്ന് അണ്ണാ ഹസാരെ. ഓഗസ്റ്റ് പതിനാറിനകം ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ മരണംവരെ നിരാഹാരം അനുഷ്ഠിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ പത്തുമണിക്കാണ് അഴിമതിക്കെതിരെയും ബാബാ രാംദേവിനെതിരായ നടപടിയില്‍ പ്രതിഷേധിച്ചും അനുയായികള്‍ക്കൊപ്പം ഒരു ദിവസത്തെ നിരാഹാരസമരം ഹസാരെ ആരംഭിച്ചത്. ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് സമരം തുടങ്ങിയത്.


Tuesday, June 7, 2011

JPC meets CBI chief, may call Maran on 2G



As the joint parliamentary committee (JPC) met Tuesday to hear from the Central Bureau of Investigation (CBI) on its probe into the 2G scam, the panel is expected to call Textile Minister and DMK leader Dayanidhi Maran.

CBI director A.P. Singh is appearing before the panel to give it the probe agency's inputs related to its investigation into the scam.

But informed sources said some members had proposed that Maran, who was the IT and communication minister from 2004 to 2007, should be called to depose before the panel.

The sources said the panel will question all communication ministers from 1998 to 2008.

Maran has been in the news following allegations that he was involved in the 2G scam.

Chairman of Sterling Group C. Sivasankaran Monday accused Maran of forcing him to sell his stake in Aircel to Malaysian billionaire T. Anand Krishnan's company Maxis Communications Berhad.


Sivasankaran also told the CBI - he went there on his own and was not summoned - Krishnan invested invested $166 million in Sun Direct -- headed by Maran's brother Kalanithi.

Maran has denied Sivasankaran's accusations.

CBI is probing the scam that has already led to the jailing of two senior DMK leaders - former IT and communication minister A. Raja and party patriarch Karunanidhi's daughter Kanimozhi.

The 2G scam related to the allocation of second generation airwaves to telecom companies, according to government auditor's 2010 report, has caused the nation a presumptive loss of Rs.1.76 lakh crore.

Former Aircel boss deposes against Maran






Even as it battles charges of corruption, the Manmohan Singh Government faced some tough questions on Monday about the alleged involvement of Textile Minister Dayanidhi Maran in the 2G spectrum scam when he held the telecom portfolio in UPA-I.

Troubles mounted both for UPA and Maran, after former Aircel promoter Sivasankaran on Monday told the CBI that the Department of Telecom and its former boss Dayanidhi Maran allegedly arm-twisted him to sell his stakes in the telecom firm to Malaysian firm, Maxis. Maran, however, denied all the allegations.

The CBI recorded Sivasankaran’s statement in connection with its ongoing probe into possible irregularities in the 2G spectrum allocation during UPA-I regime. The NRI businessman’s statement put the allegations against Maran on record and may form the basis of an FIR against Maran when the agency decides to do so.

CBI sources said Sivasankaran voluntarily came to the CBI headquarters here on Monday morning to clarify certain issues and the series of events leading to alleged irregularities in the award of spectrum allocation to Aircel, a telecom firm founded by him.

However, the CBI refused to confirm the development.

While speaking on the Maran issue, Prime Minister Manmohan Singh said these matters are being looked into by the law enforcement agencies and they should be allowed to work without fear or favour.

Sivasankaran alleged that he was forced by DMK MP and Textile Minister Dayanidhi Maran to sell his 74 per cent stake in Aircel to Maxis whose owner T Ananda Krishna is considered close to the Maran family. After Aircel’s stake sale to Maxis, the latter allegedly invested about Rs 600 crore in Sun TV owned by Kalanidhi Maran.

Sivasankaran also alleged his applications for licences were rejected when Maran was the Telecom Minister in 2006, forcing him to sell his stake to Maxis.

Maran is alleged to have granted 14 licences to Dishnet Wireless (Aircel) during his tenure as the Telecom Minister.

CBI registered a Preliminary Enquiry to look into the irregularities in the award of the 2G licences between 2001 and 2007 and is probing financial transactions of Sun TV and Maxis. Besides, it is also looking into various aspects of the takeover of Aircel by Maxis group, the sources said.

The PE was registered against “unknown persons” following a Supreme Court directive to detect any alleged anomaly in ‘first-come-first-serve’ criterion adopted for granting spectrum and licenses from 2001 to 07.

The statement was recorded as part of the PE which does not have any legal sanction but the statement will become one of the bases for registering a Regular Case as and when the CBI decides to register a case, the sources said.

Maxis has 74 per cent stake in Aircel which has presence in all the telecom circles at the pan India level.

Meanwhile, in a short interaction with the media at his Chennai residence, Maran brandished newspaper clippings to prove that Aircel was already up for sale before he had become the Telecom Minister.

Flaying Sivasankaran’s charge that he had arm-twisted him into selling Aircel, Maran wanted to know why Sivasankaran did not approach the courts for justice then.

“Let me tell you, Mr Sivasankaran is not just a millionaire, he is a multi billionaire. No one can force anyone to sell his company. He could have approached the courts for remedy,” said an angry Maran and went on to deny that he had tried to prevail on him.

Maran said that he was innocent and would prove it with details. He said he became Communications and IT Minister on May 26, 2004 and Aircel was up for sale in April 2004. He said that Sivasankaran was already in talks with suitors to buy Aircel by then.

When prodded by reporters for more details, Maran said that this had happened seven years ago and he needed time to familiarise himself with the facts before giving further details: “I am not going to respond to any speculation. I want to get facts right before I speak as this matter is pertaining to last seven to eight years.”

“The paper cuttings clearly prove that this particular company was parading itself much before I became a telecom minister. I have never had to force anyone to sell the business,” Maran said.

Meanwhile, the National Federation of Telecom Employees of the BSNL Chennai Circle held a demonstration on Monday demanding that the Prime Minister sack Maran for his alleged involvement in laying telephone cables when he was the Telecom Minister that were allegedly used by Sun TV group, owned by Maran’s elder brother Kalanidhi Maran.


മാരനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയേക്കും


Posted on: 07 Jun 2011


2 ജി സ്‌പെക്ട്രം അഴിമതി ആരോപണത്തെ തുടര്‍ന്ന് കേന്ദ്രടെക്സ്റ്റയില്‍സ് മന്ത്രിയും മുതിര്‍ന്ന ഡി.എം.കെ. നേതാവുമായ ദയാനിധി മാരനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് സൂചന. മൊബൈല്‍ ഫോണ്‍ കമ്പനിയായ എയര്‍ സെല്ലിന്റെ ഉടമസ്ഥരായ മാക്‌സിസ് ഗ്രൂപ്പ് മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തിയതില്‍ ദയാനിധി മുഖേന കോടികളുടെ അഴിമതി നടന്നുവെന്ന് 'തെഹല്‍ക്ക' പുറത്തുകൊണ്ടുവന്നതോടെയാണ് മാരനും വിവാദത്തില്‍ ഉള്‍പ്പെട്ടത്. കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കൂടിയാലോചനകളിലാണ് പ്രധാനമന്ത്രി. സ്‌പെക്ട്രം ഇടപാടില്‍ മാരന്റെ പങ്കിനെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നത് ഗൗരവമായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിക്കുന്നത്.

ടെലികോം കമ്പനിയായ എയര്‍സെലില്‍ 74 ശതമാനം ഓഹരി സ്വന്തമാക്കിയ മലേഷ്യന്‍ കമ്പനിയായ മാക്‌സിസ് എയര്‍സെലിന് വഴിവിട്ട് ലൈസന്‍സുകള്‍ നല്‍കിയതിന്റെ പ്രത്യുപകാരമായി ഉപകമ്പനിയായ ആസ്‌ട്രോ വഴി 600 കോടി സണ്‍ ഡി.ടി.എച്ചില്‍ നിക്ഷേപിച്ചുവെന്നാണ് ആരോപണം. സ്‌പെക്ട്രം ആരോപണത്തില്‍ ദയാനിധിമാരനെതിരെ എയര്‍സെല്‍ സ്ഥാപകന്‍ സി. ശിവശങ്കരന്‍ സി.ബി.ഐ.ക്ക് തിങ്കളാഴ്ച മൊഴി നല്‍കുകയും ചെയ്തിരുന്നു. എയല്‍സെല്ലില്‍ തനിക്കുണ്ടായിരുന്ന ഓഹരി മലേഷ്യയിലെ മാക്‌സിസ് കമ്യൂണിക്കേഷന്‍സ് ബെര്‍ഹാദിന് വിറ്റത് മാരന്‍ സമ്മര്‍ദം ചെലുത്തിയതുകൊണ്ടാണെന്ന് ശിവശങ്കരന്‍ സി.ബി.ഐ.യോട് പറഞ്ഞു.

ഇതോടെ സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്ന 700 കോടിയുടെ അഴിമതിയില്‍ മാരന് പങ്കുണ്ടെന്ന ആരോപണം ശക്തിപ്പെട്ടു. 2004 മുതല്‍ 2007 വരെ ടെലികോം മന്ത്രിയായിരുന്ന മാരന്‍ ഡിഷ്‌നെറ്റ് വയര്‍ലെസ് എന്ന കമ്പനിക്ക് 14 ലൈസന്‍സുകള്‍ നല്‍കിയെന്നാണ് ആരോപണം. ഡിഷ്‌നെറ്റ് വയര്‍ലെസ്സാണ് പിന്നീട് എയര്‍സെല്ലായത്. എയല്‍സെല്‍ ഉടമയായ ശിവശങ്കരന്‍ 2006 ല്‍ ലൈസന്‍സിനായി നല്‍കിയ അപേക്ഷ അന്ന് ടെലികോം മന്ത്രിയായിരുന്ന മാരന്‍ തള്ളി. തുടര്‍ന്ന് എയര്‍സെല്ലിലെ ഓഹരി ശിവശങ്കരന്‍ മാക്‌സിസിന് വിറ്റു.

2004 ല്‍ ആദ്യം എയര്‍സെല്ലിന് രണ്ട് സര്‍ക്കിളില്‍ മാത്രമാണ് ലൈസന്‍സുണ്ടായിരുന്നത്. പിന്നീട് രാജ്യത്ത് പലയിടങ്ങളിലായി ഏഴിടത്ത് കൂടി ലൈസന്‍സ് നല്‍കി. 2006 ആകുമ്പോഴേക്കും ആകെ ലൈസന്‍സുകളുടെ എണ്ണം 21 ആയെന്ന് ജസ്റ്റിസ് പട്ടേലിന്റെ റിപ്പോര്‍ട്ടിലുണ്ട്. 2004 നും 2006 നും മധ്യേ ഇത്രയും സര്‍ക്കിളുകളില്‍ ലൈന്‍സ് നല്‍കിയതാകട്ടെ 2001 ലെ നിരക്കിലും. 2003 ലെ കാബിനറ്റ് തീരുമാനം ലംഘിച്ചായിരുന്നു ഇത്.

ഇതിനിടെ മറ്റൊരു ഗുരുതര ആരോപണവും മാരനെതിരെ പുറത്തുവന്നു. ദയാനിധി കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിന് 400 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. 2004ല്‍ കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരന്‍ ചെന്നൈയിലെ ബോട്ട്ക്ലബ്ബിലുള്ള സ്വന്തം വീട്ടില്‍ ബി.എസ്.എന്‍.എല്ലിന്റെ 323 ടെലിഫോണ്‍ ലൈനുകള്‍ സംഘടിപ്പിച്ചു. ടെലികോം മന്ത്രിയെന്ന നിലയില്‍ ഡെല്‍ഹിയില്‍ ദയാനിധി ഉപയോഗിച്ചിരുന്ന സൗജന്യ ടെലിഫോണ്‍ ലൈനുകള്‍ക്ക് പുറമെയായിരുന്നു ഇത്. ബി.എസ്.എന്‍.എല്ലിന്റെ ചെന്നൈയിലെ ചീഫ് ജനറല്‍ മാനേജരുടെ പേരിലായിരുന്നു മാരന്‍ ഈ ലൈനുകള്‍ സംഘടിപ്പിച്ചത്. അക്ഷരാര്‍ഥത്തില്‍ ഒരു ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പോലെ പ്രവര്‍ത്തിച്ച ഈ ടെലിഫോണ്‍ ലൈനുകള്‍ മാരന്‍ സണ്‍ ടി.വി. ഗ്രൂപ്പിനുവേണ്ടി ദുരുപയോഗപ്പെടുത്തിയെന്നാണ് ആരോപണം.

ബോട്ട് ക്ലബ്ബിലെ വീട്ടില്‍നിന്ന് ചെന്നൈ മൗണ്ട് റോഡിലെ ഡി.എം.കെ. ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സണ്‍ ടി.വി. ഓഫീസിലേക്ക് ഈ ലൈനുകള്‍ കൊണ്ടുപോവുന്നതിനായി ബി.എസ്.എന്‍.എല്ലിനെക്കൊണ്ട് 3.4 കിലോമീറ്റര്‍ ദൂരത്തില്‍ കേബിളുകള്‍ സ്ഥാപിച്ചതായും കുറ്റപ്പെടുത്തുന്നു. ടി.വി. വാര്‍ത്തകളും പരിപാടികളും വഹിക്കാന്‍ കഴിയുന്ന വിലയേറിയ ഐ.എസ്.ഡി.എന്‍. ലൈനുകളാണ് ദയാനിധി തന്റെ കുടുംബവ്യവസായസ്ഥാപനത്തിനുവേണ്ടി പ്രയോജനപ്പെടുത്തിയത്. ഇതില്‍ ഒരു ലൈനില്‍ മാത്രം 2007 മാര്‍ച്ചില്‍ 48 ലക്ഷം കോള്‍ യൂണിറ്റുകളാണ് രേഖപ്പെടുത്തിയിട്ടുള്ളതത്രെ. ഇതുവെച്ചു കണക്കു കൂട്ടിയാല്‍ ബി.എസ്.എന്‍.എല്ലിന് ചുരുങ്ങിയത് 440 കോടി രൂപയുടെനഷ്ടമുണ്ടായിട്ടുള്ളതായാണ് ആരോപണം. 2004 ജൂണ്‍ മുതല്‍ 2007 മെയ് വരെയാണ് ദയാനിധിമാരന്‍ കേന്ദ്ര ടെലികോം മന്ത്രിയായിരുന്നത്.

ബി.എസ്.എന്‍.എല്ലുമായി ബന്ധപ്പെട്ട് നടന്ന ഈ ക്രമക്കേട് അന്വേഷിച്ച സി.ബി.ഐ. 2007ല്‍ത്തന്നെ ദയാനിധിക്കെതിരെ നടപടി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ടെലികോം മന്ത്രിയായ എ. രാജയോ നിലവില്‍ ഈ സ്ഥാനത്തുള്ള കബില്‍ സിബലോ ഇതിന്മേല്‍ നടപടി എടുത്തില്ല.