Saturday, October 1, 2011

കേരളം ക്രിമിനലുകള്‍ ഭരിക്കുന്ന സംസ്ഥാനമായി: കോടിയേരി



 തടവറയല്‍ കഴിയുന്ന ക്രിമിനലുകള്‍ ഭരിക്കുന്ന സംസ്ഥാനമായി കേരളവും മാറിയിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന കണ്‍വന്‍ഷന്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. പിള്ളക്കെതിരെ ആക്ഷേപമുയര്‍ന്ന വാളകം സംഭവമുണ്ടായ ദിവസം ജയിലില്‍ കഴിയുന്ന പിള്ളയുടെ ഫോണില്‍നിന്ന് 40 കോളുകളാണ് പോയത്. ഇതില്‍ മുഖ്യമന്ത്രിയും ചീഫ് വിപ്പുമുണ്ട്. പിള്ളയുടെ സഹായി മനോജാണ് വിളിച്ചതെന്നാണ് പി സി ജോര്‍ജ് പറയുന്നത്. പിള്ളയുടെ കൂടെ ആശുപത്രിയില്‍ ഒരാള്‍കൂടിയുണ്ടെന്ന് വ്യക്തമായി. ജയില്‍ ചട്ടം അനുസരിച്ച് വൈകിട്ട് അഞ്ചിനുശേഷം പുറത്തുള്ളവര്‍ക്ക് തടവുകാരെ കാണാന്‍ അനുവാദമില്ല. പി സി ജോര്‍ജിനെ പിള്ളയുടെ ഫോണില്‍ നിന്ന് വിളിച്ചത് രാത്രി ഒമ്പതിനാണ്. മനോജ് പിള്ളയുടെ കൂടെയുണ്ടന്നാണ് വ്യക്തമാകുന്നത്. ജയില്‍ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണിത്. ഈ അവസ്ഥയില്‍ ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല. ഉടനടി അദ്ദേഹം രാിജവയ്ക്കുകയാണ് വേണ്ടത്.

No comments:

Post a Comment