Tuesday, June 11, 2024

അടിമുടി മാറ്റങ്ങളുമായി ബി ടെക് പാഠ്യപദ്ധതി; സംരംഭകത്വത്തിന് മുൻ‌തൂക്കം: ഈ വർഷം മുതൽ നടപ്പിലാക്കുമെന്ന് മന്ത്രി ആർ. ബിന്ദു

∆ പ്രോജക്റ്റ് അധിഷ്‌ഠിത പഠനം
∆ വ്യാവസായിക സഹകരണം
∆ ഇന്റേൺഷിപ്പുകൾ എന്നിവക്ക് മുൻഗണന

സംസ്ഥാനത്തെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി  രൂപപ്പെടുന്നതിനും പുനഃസംഘടിപ്പിയ്ക്കുന്നതിനുമുള്ള കേരള സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് ശക്തിപകരുന്ന ഒന്നാണ് സാങ്കേതിക സർവകലാശാല ഈ അധ്യയനവർഷം മുതൽ  നടപ്പിലാക്കാൻ ഒരുങ്ങുന്ന പരിഷ്ക്കരിച്ച ബി ടെക് പാഠ്യപദ്ധതിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.  പരിഷ്‌ക്കരിച്ച ബി ടെക് പാഠ്യപദ്ധതിയുടെ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടാകുന്ന മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാനും ഈ സാധ്യതകളെ ഉപയോഗപ്പെടുത്താനും പുതുതലമുറയെ തയ്യാറാക്കിയെടുക്കുക എന്നത് വലിയ ദൗത്യമാണ്. റോബോട്ടിക്സ്, ഐഒടി, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, ഡാറ്റ സയൻസ്, ബ്ലോക്ക് ചെയിൻ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുടെ വരവോടെ അനന്തമായ 
സാധ്യതകളാണ് എൻജിനീയറിംഗ് രംഗത്ത് ഇനി ഉണ്ടാകാൻ പോകുന്നത്.

ഈ സാധ്യതകളെ മുന്നിൽ കണ്ടു കൊണ്ടാണ് ബിടെക് പാഠ്യപദ്ധതിയിൽ സമഗ്രമായ പരിഷ്കരണം സർവകലാശാല സർവകലാശാല നടപ്പിലാക്കുന്നത്. സാങ്കേതിക രംഗത്ത് മികവ് പുലർത്താനും പഠന ശേഷം ജോലി സമ്പാദിക്കുക എന്ന ലക്ഷ്യത്തിനപ്പുറം സംരംഭകരായിത്തീരുവാനും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങളാണ് പുതിയ പാഠ്യപദ്ധതിയിലൂടെ കൈവരിക്കാൻ  സർവകലാശാല ഉദ്ദേശിക്കുന്നത്-  മന്ത്രി പറഞ്ഞു. 

അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ആവശ്യമായ നൈപുണ്യം വിദ്യാർത്ഥികൾക്ക് ലഭിക്കുക എന്നതാണ് പരിഷ്‌ക്കരിച്ച പാഠ്യ പദ്ധതിയുടെ ലക്ഷ്യം. 

പുതിയ സാങ്കേതിക മുന്നേറ്റങ്ങളിൽ വിദ്യാർത്ഥികളുടെ പ്രാവീണ്യം ഉറപ്പാക്കാൻ പുതുതലമുറ കോഴ്സുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് എന്നിവ
എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ എല്ലാ പഠന ശാഖകളിലും പാഠ്യവിഷയമാണ്. ഉള്ളടക്കത്തിലെ അമിതഭാരം ഒഴിവാക്കി വിഷയത്തെക്കുറിച്ചുള്ള അറിവ് പഠിതാക്കളിൽ ഉണ്ടാക്കാനുള്ള ശ്രമവും പുതിയ പാഠ്യപദ്ധതിയിൽ ഉണ്ട്. 

സാങ്കേതിക സർവകലാശാല പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ചില പ്രധാന മാറ്റങ്ങൾ 

1. വ്യാവസായിക സഹകരണം: തൊഴിലന്വേഷകർ എന്നതിലുപരി വിദ്യാർത്ഥികളെ വ്യവസായസജ്ജരും തൊഴിൽ ദാതാക്കളും ആക്കാനാണ് പുതുക്കിയ പാഠ്യപദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി വ്യവസായ മേഖലയുമായി കൈകോർക്കാനും സിലബസ് രൂപീകരണത്തിൽ അക്കാദമിക-വ്യവസായ പങ്കാളിത്തം ഉറപ്പാക്കാനും പുതിയ കരിക്കുലം വിഭാവനം ചെയ്യുന്നു. 
 
2. പ്രോജക്റ്റ് അധിഷ്‌ഠിത പഠനം: പുതിയ പാഠ്യപദ്ധതി പ്രോജക്‌റ്റ് അധിഷ്‌ഠിത പഠനത്തിന് ഊന്നൽ നൽകുന്ന ഒന്നാണ്. ക്ലാസ് റൂം അധ്യാപത്തിനുപരിയായി 
വിദ്യാർത്ഥികൾ പ്രോജക്റ്റുകളിൽ ഏർപ്പെടുന്ന വിദ്യാഭ്യാസ രീതിയാണിത്. ഇത് വിദ്യാർത്ഥികളെ പ്രായോഗിക കഴിവുകൾ വികസിപ്പിക്കുന്നതിനും സൈദ്ധാന്തിക- പ്രായോഗിക കഴിവുകൾ വികസിപ്പിക്കുന്നതിനും സൈദ്ധാന്തിക- പ്രായോഗിക അറിവ് നേടുന്നതിലും സഹായിക്കുന്നു. നാസ്കോം (Nasscom), കെ-ഡിസ്ക് (K-DISC), കേരള സ്റ്റാർട്ടപ്പ് 
സർക്കാർ, സർക്കാരിതര സംരംഭങ്ങളുടെ സഹായത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.

3. സാമൂഹിക പ്രസക്തിയുള്ള പദ്ധതികൾ ഏറ്റെടുത്തു നടപ്പിലാക്കുക: കേരള ഡെവലപ്‌മെൻ്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിൻ്റെ (കെ-ഡിസ്ക് ) പിന്തുണയോടെ സാമൂഹിക പ്രസക്തിയുള്ള പ്രോജക്ടുകൾ ഏറ്റെടുക്കാൻ സർവകലാശാല 
വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു.

4. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്:  നവീന സാങ്കേതികവിദ്യകളിൽ വിദ്യാർത്ഥികൾക്ക് അവബോധം ഉറപ്പാക്കാൻ  എല്ലാ പഠന ശാഖകളിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും (AI) ഡാറ്റാ സയൻസും ഉൾക്കൊള്ളിച്ചിരിക്കുന്നു. 

5. ഇന്റേൺഷിപ്പുകൾ: വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ വ്യവസായ മേഖലയിൽ പരിചയ സമ്പത്ത് വർദ്ധിപ്പിക്കുവാൻ ഏറെ സഹായകമാണ് ഇന്റേൺഷിപ്പുകൾ. ഏഴ് അല്ലെങ്കിൽ 
അല്ലെങ്കിൽ എട്ട് സെമെസ്റ്ററുകളിൽ ആറ് മാസത്തെ ഇൻ്റേൺഷിപ്പിന് ഈ പഠനക്രമത്തിൽ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നു. 4 മാസം മുതൽ 6 മാസം വരെ കുട്ടികൾക്ക് തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്യാം. ഇന്റേൺഷിപ്പിനു പുറമെ പാഠ്യപദ്ധതിയുടെ രൂപീകരണത്തിലും വ്യവസായ സ്ഥാപനങ്ങൾക്കു കോളേജുകളുമായി കൈകോർക്കാം. 

6. ചലഞ്ച് കോഴ്‌സുകൾ: "ചലഞ്ച് കോഴ്‌സുകൾ"  പാഠ്യ വിഷയങ്ങൾ പഠിക്കാതെത്തന്നെ അക്കാദമിക് ക്രെഡിറ്റുകൾ നേടുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുന്നു. "ചലഞ്ച് കോഴ്‌സു”കളായി തിരഞ്ഞെടുത്തു പഠിക്കാവുന്ന വിഷയങ്ങൾ  കരിക്കുലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്,
ഏഴ്, എട്ട് സെമെസ്റ്ററുകളിലെ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് മുൻ സെമെസ്റ്ററുകളിൽ പൂർത്തിയാക്കാം.  ഇങ്ങനെ ചലഞ്ച് കോഴ്‌സുകളിലൂടെ ബിടെക് പൂർത്തിയാക്കാൻ 
170 ക്രെഡിറ്റുകൾ നേടുന്ന വിദ്യാർത്ഥിക്ക് അവസാന രണ്ട് സെമെസ്റ്ററുകളിൽ ഒന്ന് ഇന്റേൺഷിപ്പിനായി ഉപയോഗിക്കാം. 

7. സംരംഭകത്വത്തിലും ബൗദ്ധിക സ്വത്തവകാശത്തിലും കോഴ്സുകൾ: കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ പിന്തുണയോടെ സംരംഭകത്വം, ഐ പി ആർ എന്നിവയെകുറിച്ച് കൂടുതൽ കൂടുതൽ മനസിലാക്കുവാൻ ഉതകുന്ന കോഴ്‌സുകൾ ഉൾകൊള്ളിച്ചതാണ് പുതിയ പാഠ്യപദ്ധതി. ഈ കോഴ്‌സുകളിലൂടെ വിദ്യാർഥികളെ തൊഴിലന്വേഷകർ എന്നതിലുപരി തൊഴിലവസരങ്ങൾ സ്രഷ്‌ടിക്കുവാൻ പ്രാപ്തിയുള്ളവരാക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ടു വെക്കുന്നത്. 

സംരംഭകത്വത്തിൽ മൈനർ: സംരംഭകത്വത്തിൽ കൂടുതൽ അറിവ് വേണ്ട വിദ്യാർഥികൾക്ക് അത് "മൈനർ" വിഷയമായി എടുത്തു പഠിക്കാനുള്ള ഓപ്ഷനും വിദ്യാർത്ഥികൾക്ക് നൽകുന്നു.

8. പിബിഎൽ മോഡലുകൾ: തൊഴിൽ നൈപുണ്യമുള്ള എഞ്ചിനീയർമാരെയാണ് വ്യവസായങ്ങൾ ആവശ്യപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ്, പ്രൊജക്റ്റ് ബേസ്ഡ് ലേർണിംഗ് അല്ലെങ്കിൽ പ്രൊജക്റ്റ്-അധിഷ്ഠിത പഠനത്തിന്റെ പ്രസക്തി. 

9. വർദ്ധിപ്പിച്ച ഐച്ഛിക വിഷയങ്ങൾ: പരിഷ്കരിച്ച പാഠ്യപദ്ധതി കൂടുതൽ ഐച്ഛികങ്ങൾ വാഗ്ദാനം ചെയ്യുന്നു, വിദ്യാർഥികൾക്ക് അവരുടെ താൽപ്പര്യങ്ങൾക്കും കരിയർ 
ലക്ഷ്യങ്ങൾക്കും അനുസൃതമായ കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള അവസരം ഇതിലൂടെ ലഭ്യമാകും. 

10. മുൻ വർഷങ്ങളിലെ പാഠ്യപദ്ധതികളിൽ നിന്ന് വ്യത്യസ്തമാണ് 2024ൽ രൂപം കൊടുക്കുന്ന പുതിയ പാഠ്യപദ്ധതി മുൻകാലങ്ങളിൽ എല്ലാ എൻജിനീയറിംഗ് പ്രോഗ്രാമുകളിലും ഫിസിക്സ്, മാത്‍സ്, കെമിസ്ട്രി തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾക്ക് ഒരേ സിലബസാണ് പഠിപ്പിച്ചിരുന്നതെങ്കിൽ 
പുതിയ പാഠ്യപദ്ധതിയിൽ, വിദ്യാർത്ഥികൾ ഈ വിഷയങ്ങൾ അവർ തിരഞ്ഞെടുക്കുന്ന കോഴ്‌സിന് അനുസൃതമായ പ്രസക്തിയോടെയായിരിക്കും പഠിക്കുന്നത്. ഉദാഹരണത്തിന്, 
ബിയോമെഡിക്കൽ എൻജിനീയറിംഗിൽ പഠിക്കുന്ന മാത് സും, ഫുഡ് ടെക്നോളജിയിൽ പഠിക്കുന്ന മാത് സും വ്യത്യസ്തമായിരിക്കും. 

അതിനൂതനവും വിദ്യാർഥി കേന്ദ്രീകൃതവുമാണ് 
പരിഷ്‌കരിച്ച ബിടെക് പാഠ്യപദ്ധതിയെന്ന് വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു. വ്യവസായ സഹകരണം, പ്രോജക്ട് അടിസ്ഥാനമാക്കിയുള്ള പഠനം, സാമൂഹിക പ്രസക്തിയുള്ള 

സാമൂഹിക പ്രസക്തിയുള്ള പ്രോജക്ടുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വഴി വിദ്യാർത്ഥികൾക്ക് അവർ തിരഞ്ഞെടുത്ത മേഖലകളിൽ മികവ് പുലർത്തുന്നതിന് ആവശ്യമായ
ആവശ്യമായ കഴിവുകളും അറിവും വികസിപ്പിക്കാൻ ഈ പാഠ്യപദ്ധതി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹുമുഖ തൊഴിലുകൾക്കായി സജ്ജരാകുന്ന പുതുതലമുറ എഞ്ചിനീയർമാരെ വാർത്തെടുക്കുക എന്നതാണ് പാഠ്യപദ്ധതിയുടെ ലക്‌ഷ്യം. പഠനം സുഗമമാക്കുകയും പഠിക്കാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതുമാണ് പുതിയ പാഠ്യപദ്ധതി ഡിജിറ്റൽ ടൂളുകൾ, സംരംഭകത്വ വൈദഗ്ധ്യം, അന്താരാഷ്ട്ര മത്സരക്ഷമത എന്നിവയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന പരിഷ്കരിച്ച ബിടെക് സിലബസ് എൻജിനീയറിങ് 
വിദ്യാഭ്യാസത്തിൽ വിപ്ലവകരമായ മാറ്റം വരുത്തും. പരിഷക്കരിച്ച പാഠ്യപദ്ധതിയിൽ അധ്യാപനം നടത്താൻ അധ്യാപർക്കായി പരിശീലന ക്ലാസുകൾ സർവകലാശാല സംഘടിപ്പിക്കും.

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഷാലിജ് പി ആർ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. സഞ്ജീവ് ജി, ഡോ. വിനോദ് കുമാർ ജേക്കബ്, ഡീൻ അക്കാദമിക് ഡോ. വിനു തോമസ്,  ഡയറക്...ഡയറക്ടർ അക്കാദമിക് ഡോ. ലിബീഷ് എന്നിവർ പങ്കെടുത്തു.

Read more at: https://www.deshabhimani.com/post/20240611_37859/b-tech-syllabus-change-r-bindu




No comments:

Post a Comment