Tuesday, June 2, 2026

Venezuela’s ruling party unity cracks as Delcy complies with U.S.’s demands

Venezuela’s ruling party unity cracks as Delcy complies with U.S.’s demands

Delcy Rodríguez has done away with some of Chávez’s policies, shuffled the government to her liking, and pushed law through National Assembly to overhaul oil industry; Maduro loyalists air disagreements with her government, say an insider’s betrayal helped the U.S. depose the former President

Acting President Delcy Rodriguez during a campaign which she describes as a pilgrimage against U.S. sanctions, in Caracas, Venezuela, in April 2026. REUTERS

Associated Press

It is a slogan that has long encapsulated the unique ability of Hugo Chávez’s fiercely nationalistic revolution to stay in power in Venezuela for 27 years: “United, we will win!”

The young, the old, ruling party leaders and propagandists alike shout it at official events, street demonstrations, and on state television, pumping their fists to show loyalty to the self-described socialist government — and its traditional antipathy toward the United States. Even when confronted with truths that defy such bravado, the diverse coalition of military, ideological, and opportunistic hangers-on has acted in lockstep.

But cracks in that unity have emerged after the stunning U.S. military operation that captured then President Nicolás Maduro in January. Long-time loyalists are airing disagreements with the government of acting President Delcy Rodríguez and even discussing publicly rumours that an insider’s betrayal helped the U.S. depose Mr. Maduro.

Change in stance

Ms. Rodríguez has done away with some of Chávez’s policies, complied with U.S. demands, and shuffled the government to her liking, removing ministers, pushing legislation through the National Assembly to overhaul the nation’s oil industry, and releasing political prisoners.

Supporters of Chavismo are making their disapproval known. Many criticise the warming relationship between Ms. Rodríguez’s government and the White House, whose occupant, regardless of party, Chavismo has historically seen as its main adversary.

May’s deportation of a former Minister to face criminal investigations in the U.S. and Ms. Rodríguez’s recent authorisation for the U.S. military to conduct a training exercise in Venezuela’s capital laid bare internal divisions.

Mario Silva spent years spreading pro-government propaganda as the host of a programme on state TV before being removed from the airwaves after Mr. Maduro’s capture. Mr. Silva questioned the legality of the deportation of Alex Saab, a close ally of Mr. Maduro, arguing that it violated a constitutional ban.

He contended that Ms. Rodríguez is not governing freely, as some decisions “are being made in the U.S. Embassy.”

“The imperialists don’t negotiate. They conquer, test and probe — until our country shatters,” Mr. Silva said in a livestream. “Nobody is safe right now. And that is a concrete, terribly dangerous fact.”

On May 23, a few dozen people in Caracas protested the training that saw two Marine Corps Osprey aircraft land at the U.S. Embassy. They held a Venezuelan flag with the message, “No to the Yankee drill” written over it.

‘Humiliating’ situation

Elías Jaua, who served as Chávez’s Vice-President and in Mr. Maduro’s Cabinet in his first years in office, repudiated the exercise on social media. He later told The Associated Press he was speaking up to raise awareness among Venezuelans of the “humiliating” situation facing the country.

“At this stage, the most important thing is to prevent this occupation and this colonial administration to which a nation like Venezuela is being subjected from becoming normalized,” Mr. Jaua said.

Chávez and Mr. Maduro — as well as Ms. Rodríguez, in her previous roles as Vice-President and Communications and Foreign Affairs Minister — had long prophesied that the U.S. would use force to take control of Venezuela’s oil industry, which has opened up to private capital after Mr. Maduro’s capture. The Trump administration oversees oil sales and administers revenues as part of its phased plan to turn the troubled South American country around.

The social, political, and economic crisis that took hold when Mr. Maduro became President in 2013 drove more than 7.7 million people to leave Venezuela and pushed millions of others into poverty. It also led to rounds of anti-government protests and U.S. economic sanctions, both of which the ruling party survived.

Party stalwarts celebrated a Maduro victory in a 2024 election despite overwhelming evidence showing he had lost. They also echoed the party leadership’s denial of a surge of migration.

Andrés Izarra, a Communications Minister under Chávez and Tourism Minister under Mr. Maduro, said the fractures are not based in ideology or a defence of Chavismo, which he believes ended when its founder died in 2013. Mr. Maduro’s interest, he said, was in enriching himself and remaining in power at all costs.

He said self-interest is creating division. “Since there is no ideological foundation, it is simply a struggle for power, money, positions, and survival” Mr. Izarra, who lives in exile since becoming a government target last decade, said. “If they had an ideological interest, they would have spoken much earlier.”

Insider help

Criticism even aired on state TV last month, when a Colombian Leftist leader sitting in the audience of Interior Minister Diosdado Cabello’s show stood up and questioned Venezuela’s efforts to free Mr. Maduro and first lady Cilia Flores from U.S. custody.

“We’ve seen a very weak campaign for Cilia and Nicolás’s freedom,” Manuel Caicedo said before a visibly stunned Mr. Cabello.

Another devout Chavista, lawmaker Iris Varela, told a podcaster she believed a government insider had helped the U.S. oust Mr. Maduro. The idea has widely rumoured since President Donald Trump announced that Mr. Maduro had been captured on January 3.

“Of course there’s a betrayal,” Ms. Varela said. “I say that every Christ has a Judas. If our Lord Jesus Christ knew he was going to be betrayed and yet he let Judas kiss him on the cheek, ... won’t a traitor emerge for Maduro?”

The Hindu ePaper | Daily News and Current Affairs https://share.google/Td4D6PzGCz753iFx8



Orbital rivalry — the challenge of China’s space power

Orbital rivalry — the challenge of China’s space power

Harinder Singh

Former corps commander

China’s expanding counter-space capabilities are a cause for concern. While no conflict has ever been fought in space, the incentive to influence activities on earth by controlling outer space remains a potential trigger for future confrontation. Beijing’s development of anti-satellite missiles and co-orbital systems blurs the line between routine space operations and counter-space activities.

The key question is how Beijing views its space ambitions and control of outer space, and what India can do to safeguard its vital interests in this domain.

Beijing’s space ambitions

While the Chinese space programme emphasises the peaceful use of space, evidence suggests that China is preparing for an orbital war.

In January 2007, it targeted its own satellite from earth. In October 2015, China tested an exo-atmospheric vehicle designed to strike a hostile satellite. In 2022, China used a robotic spacecraft to push a defunct satellite into the graveyard orbit. In 2024, it demonstrated an orbital dog-fight. There is a clear research and developmental push for fielding offensive capabilities in space.

China’s space ambitions operate at two levels. First, it seeks to remain competitive in the emerging space race, both technologically and numerically. China has around 1,900 satellites in orbit, compared to more than 8,000 American satellites, including the SpaceX satellites.

Second, it recognises the military and economic implications of the weaponisation of space. A single strike could disrupt communications, power grids, navigation systems, financial markets, and military command-and-control (C2) and intelligence, surveillance and reconnaissance (ISR) networks.

Accordingly, China aims to land on the moon by 2036, launch a nuclear-powered shuttle by 2040, and establish a solar power system by 2050. Chinese start-ups such as LandSpace, iSpace and OneSpace are challenging rivals such as SpaceX and Blue Origin. China is also exploring lunar and asteroid mining for energy and critical minerals. The growing demand for energy-efficient data centres is likely to further intensify the space race.

China is seeking to assert control over outer space in two distinct ways. First, by leveraging space-based assets to safeguard its military and economic systems. Second, by competing with its rivals — both numerically and technologically — to maintain space superiority. Its most immediate competition is with Starlink in low-earth orbit (LEO). China plans to deploy more than 36,000 LEO satellites by 2030. This rivalry could intensify if China were to become the first to establish a presence on the far side of the moon or demonstrate a particular interest in exploiting asteroid resources. Such developments could create an escalatory dynamic in an environment that lacks a comprehensive regulatory framework.

Consequently, China’s capabilities are evolving in three key areas. First, kinetic attack systems such as the DN-3 and SC-19 missiles, which can physically destroy satellites. Second, laser-based systems that can dazzle or blind satellites, disrupting navigation and communications. Third, co-orbital satellites, such as the SJ and TJS series, designed to interfere with or dislodge other satellites from orbit. Together, these capabilities could enable the People’s Liberation Army (PLA) to cripple Intelligence, Surveillance, and Reconnaissance (ISR), GPS and communication networks, shaping the battlespace during the first 24 to 48 hours of a conflict.

Implications for India

If a contingency arises in Taiwan, the PLA is likely to first blind ISR and communication networks before resorting to hard-kill attacks. This would give Beijing time to shape the narrative, whereas a hard kill could trigger immediate escalation.

The U.S. would then have to assess China’s military objectives, and, if an invasion proceeds, neutralise its counter-space capabilities. While both sides may lose assets, the U.S. would likely retain an advantage due to its greater redundancy and resilience. The Taiwan scenario applies to India albeit on a lesser scale. India has around 60 operational satellites as against 400-plus Chinese military satellites alone, which implies lesser redundancy. Losing five to six satellites will hurt India more.

Hypothetically, China could strike at the CARTOSAT/RISAT series, which could lead to loss of tactical-level imagery for hours, if not days. Instead, if it only choose to lase as these satellites as they pass over the Line of Actual Control, it could lead to temporary blind spots. They could even deploy jammers to disable India’s NavIC system.

The key strategic takeaway is that while China can conduct peacetime harassment using lasers and jammers, or temporarily blind a few satellites during a border crisis, it cannot inflict crippling damage without destroying a large number of Indian satellites and risking severe Kessler Syndrome consequences. While Mission Shakti has strengthened India’s deterrence posture, its utility remains restricted. Moreover, a single successful test does not guarantee operational reliability, and India still lacks co-orbital capabilities to counter satellites such as the SJ and TJS series.

Safeguarding India’s interests

A few measures are pertinent. First, India must expand its space industry beyond the Indian Space Research Organisation to increase satellite production and launch capacity. Greater capacity translates into greater redundancy. Second, it should disaggregate large satellite programmes, such as GSAT, into smaller constellations, which are more resilient and survivable. Third, India must strengthen the protection of its ground space assets to mitigate the impact of hard-kill attacks. Fourth, it should enhance data-sharing arrangements with strategic partners so that, in the event of satellite losses, critical services can be restored through commercial or partner networks within hours.

Besides, India should also clearly define its red lines and the scope of a proportionate response to ensure that China fully understands the potential escalation ladder.

China’s counter-space rise demands stronger resilience and deterrence

from India

The Hindu ePaper | Daily News and Current Affairs https://share.google/MtfpwU5kXyoL0ys67

വർത്തിക്കുക അല്ലെങ്കിൽ മരിക്കുക


## **ബാലചന്ദ്രൻ**
വർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മഹാത്മാ ഗാന്ധിയുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് രാജ്യമെമ്പാടുമുള്ള യുവാക്കൾ തെരുവിലിറങ്ങിയ ദിനങ്ങൾ. ഇങ്ങ് തെക്കേയറ്റത്ത് ആലുവായിൽ പെരിയാറിന്റെ തീരത്തുള്ള യൂണിയൻ ക്രിസ്ത്യൻ കോളേജിലും ആഗസ്റ്റ് വിപ്ലവത്തിന്റെ 'ക്വിറ്റ് ഇന്ത്യ' എന്ന മുദ്രാവാക്യം ഇരമ്പിയാർത്തു. അതുവരെ വിദ്യാർത്ഥികൾക്കിടയിൽ ഒരു നിർണായക ശക്തിയായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി ഫെഡറേഷൻ ഒരു ന്യൂനപക്ഷമായി മാറിയത് വളരെ പെട്ടെന്നാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയങ്ങളുടെ കടുത്ത വിമർശകനായിരുന്നു അന്ന് കടുത്ത ഗാന്ധിയനും ഒന്നാന്തരം ഒരു പുസ്തകവായനക്കാരനുമായ ഒരു ഗോവിന്ദനാണ്. അയാളോട് വാദിച്ചു ജയിക്കാൻ സഹപാഠികളായ കമ്മ്യൂണിസ്റ്റുകാർക്ക് ആർക്കും സാധ്യമല്ല. വാസു, മാത്യു, രാമകൃഷ്ണൻ, രാമവർമ്മ തുടങ്ങിയ വിദ്യാർത്ഥി ഫെഡറേഷൻകാർ ഒളിവിൽ കഴിയുന്ന ഒരു വിപ്ലവകാരിയേയും കൊണ്ടാണ് അന്ന് നേരം ഇരുണ്ടപ്പോൾ ഹോസ്റ്റലിലെത്തിയത്. അവർ അദ്ദേഹത്തെയും കൊണ്ട് നേരെ ഗോവിന്ദന്റെ മുറിയിലേക്ക് ചെന്നു. അടച്ചിട്ട മുറിയിൽ അവർ രണ്ടാളും മാത്രമായി മണിക്കൂറുകൾ നീണ്ട സംഭാഷണം. രാത്രി ഏറെ വൈകിയപ്പോൾ മറ്റൊരു ഷെൽറ്ററിലേക്ക് പുറപ്പെട്ട വിപ്ലവകാരിയെ യാത്രയാക്കാൻ ഒപ്പം ചെന്ന ഗോവിന്ദൻ അപ്പോഴേക്കും പി ഗോവിന്ദപ്പിള്ള എന്ന ഉറച്ച കമ്മ്യൂണിസ്റ്റുകാരനായി പരിവർത്തനം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.
"അന്ന് ഞങ്ങളോടെൊക്കെ വാദിച്ചു ജയിച്ചു നിന്ന ആൾ സഖാവ് പി കൃഷ്ണപിള്ളയുടെ പിറ്റേന്ന് അന്ന് രാത്രി പെട്ടിയും തൂക്കി പോകുന്ന ആ കാഴ്ച ഒന്നു കാണേണ്ടത് തന്നെയായിരുന്നു." ഇങ്ങനെ പറഞ്ഞ് പിന്നീട് എപ്പോഴും കളിയാക്കിയിരുന്ന സഹപാഠി, പിന്നീട് ആജീവനാന്ത ചങ്ങാതിയും ആത്മസഖാവുമായി മാറിയ പി കെ വാസുദേവൻ നായരായിരുന്നു.
പി ഗോവിന്ദപ്പിള്ള എന്ന പിജിയെ ഒറ്റവാചകത്തിൽ ഒരിക്കലും വിശേഷിപ്പിക്കുക സാധ്യമല്ല. അടിമുടി രാഷ്ട്രീയക്കാരനായിരുന്നു പിജി. കേരളത്തിലെ ഏറ്റവും വലിയ ധീഷണശാലികളിൽ ഒരാൾ. പത്രാധിപന്മാരുടെ കൂട്ടത്തിൽ മുൻ നിരക്കാരൻ. ആരെയും അതിശയപ്പെടുത്തുന്ന വിജ്ഞാനത്തിന്റെ ഭണ്ഡാഗാരം. വ്യത്യസ്തമായ വിഷയങ്ങളെ ആസ്പദമാക്കി നിരവധി പുസ്തകങ്ങൾ രചിച്ച എഴുത്തുകാരൻ. യുക്തിഭദ്രമായ വാദമുഖങ്ങൾ കൊണ്ടും ആകർഷകമായ ശൈലി കൊണ്ടും കേട്ടിരിക്കുന്നവരുടെ മനസ്സ് കീഴടക്കുന്ന പ്രഭാഷകൻ. വിഷയങ്ങൾ ആഴത്തിൽ പഠിച്ച് അവതരിപ്പിച്ച നിയമസഭാ സാമാജികൻ. ഭാഷാ പണ്ഡിതൻ, ചരിത്രകാരൻ, സാമൂഹ്യ ചിന്തകൻ, സാഹിത്യ വിമർശകൻ, കലാ നിരൂപകൻ, വായനശാല/ഫിലിം സൊസൈറ്റി പ്രവർത്തകൻ, സ്ഥാപന മേധാവി എന്നതിനേക്കാൾ ആ സ്ഥാപനം കെട്ടിപ്പടുത്തയാൾ (ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡർ)... ഇങ്ങനെ എന്തെല്ലാം എന്തെല്ലാം ആയിരുന്നില്ല പ്രായഭേദമന്യേ സകലമാനപേരും ആദരവോടെ 'പിജി' എന്ന് വിളിച്ചിരുന്ന പി ഗോവിന്ദപ്പിള്ള. അങ്ങനെയൊരു വലിയ മനുഷ്യന്റെ ജന്മശതാബ്ദി ആഘോഷിക്കുമ്പോൾ പോരാട്ട വീര്യമാർന്ന ആ ജീവിതത്തിലെ, സംഭവബഹുലമായ ഒരു ചരിത്രകാലഘട്ടത്തെ അടുത്ത് പരിചയപ്പെടാനുള്ള അവസരമാണ് പുതിയ തലമുറയിൽപ്പെട്ടവർക്ക് ലഭിക്കുന്നത്.
പെരുമ്പാവൂർ പുല്ലുവഴിയിൽ പരമേശ്വരൻ പിള്ളയുടേയും പാറുകുട്ടിയമ്മയുടേയും മകനായി ജനിച്ച പി ഗോവിന്ദപ്പിള്ള കാലടിയിലെ ആഗമാനന്ദ ആശ്രമത്തിൽ സംസ്കൃതവും വേദാന്തവും പഠിക്കുന്ന കാലത്താണ് സ്വാതന്ത്ര്യസമരവും ഗാന്ധിയൻ ചിന്തകളും ഗോവിന്ദപ്പിള്ളയെ സ്വാധീനിക്കുന്നത്. തീരെ ചെറുപ്പം മുതൽക്കുള്ള പത്രവായനയും മലയാളരാജ്യത്തിൽ വായിച്ച നെഹ്റുവിന്റെ Wither India എന്ന ലേഖനത്തിന്റെ തർജ്ജമയും വീട്ടിൽ പിതാവും സുഹൃത്തുക്കളുമായി നടക്കുന്ന ചർച്ചകളുമൊക്കെ സ്വാതന്ത്ര്യ പ്രക്ഷോഭത്തെയും ലോകമഹായുദ്ധത്തെയും ഗോവിന്ദപ്പിള്ളയുടെ മനസ്സിൽ വ്യക്തമായ ധാരണകളുണ്ടാക്കാൻ സഹായകമായി. അന്ന് ആഗമാനന്ദ സ്വാമി ബ്രഹ്മാനന്ദായം സ്റ്റിൽ സംസ്ഥാനാധ്യാപകനായിരുന്ന എൻ വി കൃഷ്ണവാര്യരെക്കൊണ്ട് രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ താല്പര്യമുണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം സ്വാതന്ത്ര്യസമര പത്രം നടത്തുന്ന പ്രൊഫ. ചന്ദ്രഹാസനെ ചെന്ന് കാണാൻ നിർദ്ദേശിച്ചു. സ്വാതന്ത്ര്യസമര പത്രവും രഹസ്യസ്വഭാവമുള്ള ചില ലഘുലേഖകളുമൊക്കെ വായിച്ചതോടെ ഗാന്ധിസത്തിൽ നിന്ന് പതുക്കെ സോഷ്യലിസ്റ്റ് ആശയങ്ങളിലേക്ക് മനസ്സ് കൂടുമാറി. പിന്നീടാണറിഞ്ഞത് പുറമെ ശുദ്ധപാവം പോലെ നടന്നിരുന്ന എൻ വി കൃഷ്ണവാര്യരാണ് ഈ 'വിധ്വംസക പ്രവർത്തനങ്ങളുടെ'യൊക്കെ പിറകിൽ പ്രവർത്തിച്ചിരുന്നതെന്ന്.
യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഇന്റർമീഡിയറ്റ് പഠനകാലത്താണ് ഖദർ ധാരിയായി ഗാന്ധിയൻ ആശയങ്ങൾക്ക് വേണ്ടി നിലകൊണ്ടിരുന്ന ഗോവിന്ദപ്പിള്ളയെ കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി നേതാവായിരുന്ന പികെവി കളിയാക്കി വിളിച്ചിരുന്നത് 'പുല്ലുവഴി ഗാന്ധി' എന്നാണ്. പികെവിയും പി ഗോവിന്ദപ്പിള്ളയും മലയാറ്റൂർ രാമകൃഷ്ണനും പന്തളം കൊട്ടാരത്തിലെ രാമവർമ്മയുമൊക്കെ പഠിച്ചിരുന്ന സമരോത്സുകമായ ആ യുസി കാലം മലയാറ്റൂർ പിൽക്കാലത്ത് 'അഞ്ചുസെന്റ്' എന്ന നോവലിൽ അവതരിപ്പിക്കുന്നുണ്ട്. വിജ്ഞാനദാഹിയും ഖദർധാരിയുമായ ഗോവിന്ദൻ എന്ന ചെറുതെങ്കിലും മികച്ചൊരു കഥാപാത്രമായി പിജിയെ നോവലിൽ കാണാം. പിന്നീട് 1952 ലെ തിരുക്കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ പിജി പെരുമ്പാവൂർ മത്സരിക്കുമ്പോൾ മലയാറ്റൂർ ആയിരുന്നു തിരഞ്ഞെടുപ്പ് ഏജന്റ്. 1954 ൽ മലയാറ്റൂർ അന്തര നിയോജക മണ്ഡലത്തിൽ കെ പി ഹോർമിസിനെതിരെ മത്സരിക്കുമ്പോൾ പിജി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചു. ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിന്റെ ചെയർമാനായ മലയാറ്റൂരിനെതിരെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി അഴിമതി ആരോപണം ഉയർത്തിയപ്പോൾ നിയമസഭയിൽ ആ വിഷയം ഉന്നയിച്ചവരിൽ ഒരാൾ പണ്ടത്തെ സുഹൃത്തും സഹപാഠിയുമായിരുന്ന ആളായിരുന്നു. രാഷ്ട്രീയ വിമർശനങ്ങൾ ഉയർത്തുന്ന നേരത്ത് പിജിക്ക് ഒരിക്കലും വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും തടസ്സമായിട്ടില്ലല്ലോ.
പിജി ബോംബെ സെന്റ് സേവ്യേഴ്സ് കോളേജിൽ ബിഎ ഓണേഴ്സിന് പഠിക്കുമ്പോഴാണ് ബി ടി രണ്ടി വെയുടെ കൽക്കട്ട തീസിസിന്റെ വരവ്. ഭരണകൂടത്തിനെതിരെ കലാപം നടത്താനുള്ള പാർട്ടിയുടെ ആഹ്വാനമേറ്റെടുത്തുകൊണ്ട് പോലീസിനെ ആക്രമിച്ചതിന്റെ പേരിൽ അറസ്റ്റിലായ പിജി പൂനയിലെ പ്രശസ്തമായ യേർവാഡ ജയിലിലാണ് തടങ്കൽ ജീവിതം നയിച്ചത്. ജയിലിൽ ഒപ്പമുണ്ടായിരുന്ന ഒരാൾ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തീർന്ന, സമരാഢ്യനായ നേതാവ് അജയ് ഘോഷ് ആയിരുന്നു. നോവൽ വായന കമ്മ്യൂണിസ്റ്റുകാർക്ക് പറ്റിയതല്ല എന്ന് തെറ്റിദ്ധരിച്ചിരുന്ന പിജിക്ക് ഒരു പുസ്തകമെടുത്ത് കൊടുത്ത് അത് വായിക്കാൻ അജയൻ പ്രേരിപ്പിച്ചു. എസ്തൽ ലിലിയൻ വോയ്നിച്ച് എന്ന റഷ്യൻ എഴുത്തുകാരി എഴുതിയ 'ഗാഡ് ഫ്ലൈ' എന്ന നോവലായിരുന്നു അത്. പുസ്തകം ആവേശത്തോടെ വായിച്ചു തീർത്ത പിജി വർഷങ്ങൾക്ക് ശേഷം മറ്റൊരു ജയിൽവാസകാലത്താണ് ആ നോവൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്. 'കാട്ടുകടന്നൽ' എന്ന നോവൽ മലയാളികൾക്ക് മഹത്തായ വിശ്വസാഹിത്യത്തിലേക്ക് വാതിൽ തുറന്നുകൊടുക്കുക മാത്രമല്ല, വിപ്ലവാശയങ്ങളോട് ആഭിമുഖ്യമുള്ള ആരെയും പ്രചോദിപ്പിക്കുക കൂടി ചെയ്യുന്ന മികച്ചൊരു സാഹിത്യ സൃഷ്ടിയെന്ന നിലയിൽ ഇപ്പോഴും വായിക്കപ്പെടുന്നു. അജയ് ഘോഷിനോടുള്ള ഇഷ്ടവും ആരാധനയുമൊക്കെ പിജി പ്രകടിപ്പിച്ചത് ആ തലമുറയിലെ മറ്റു പല കമ്മ്യൂണിസ്റ്റുകാരെയും പോലെ സ്വന്തം മകൻ അജയൻ എന്ന് പേരിട്ടത് കൊണ്ടാണ്.
ഒരു കമ്മ്യൂണിസ്റ്റുകാരനെക്കൊണ്ട് സഹോദരിയെ വിവാഹം ചെയ്യിക്കണമെന്ന ആഗ്രഹം കൊണ്ട് ആരെങ്കിലും സ്വന്തം പെങ്ങളുടെ വിവാഹാലോചന മുടക്കുന്നത് കെട്ടിട്ടുണ്ടോ? പിജിയും സഹോദരന്മാരും ചെയ്തത് അതാണ്. യാഥാസ്ഥിതികനായ പിതാവിന് ഒടുവിൽ അതിന് വഴങ്ങേണ്ടി വന്നു. പോലീസ് അന്വേഷിക്കുന്ന കമ്മ്യൂണിസ്റ്റുകാരനായ പികെവിക്ക് മകൾ ലക്ഷ്മിക്കുട്ടിയെ വിവാഹം ചെയ്തു കൊടുത്തത് ജീവിതകാലം മുഴുവൻ പുല്ലുവഴിയിലെ തറവാട്ട് വീട്ടിൽ താമസിച്ചുകൊള്ളാമെന്ന ഉറപ്പിലാണ്. 1955ൽ പിജി വിവാഹം കഴിക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാരായതുകൊണ്ടുള്ള പ്രശ്നങ്ങളൊന്നുമുണ്ടായില്ല. കാരണം വാഴു രാജമ്മയുടെ തറവാടായ പന്തളം മുള്ളൂർ വീട്ടിലെ കാരണവർ പെണ്ണിന്റെ അമ്മാവനായ എം എൻ ഗോവിന്ദൻ നായരായിരുന്നു.
**(ശേഷം പേജ് 2-ൽ)**

Thursday, May 28, 2026

ഇ. ഡി റെയിഡിന്റെ രാഷ്ട്രീയം

എക്സാലോജിക് വിഷയം എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായില്ലായെന്ന് ഒന്ന്-രണ്ട് പേർ എഴുതിക്കണ്ടു. എനിക്ക് തോന്നുന്നത് ഏറ്റവും ലളിതമായി എഴുതിയത് സാജൻ ഗോപാലൻ ആണെന്നാണ്. ചില ഭേദഗതികളോടെ ഞാൻ അത് റീപോസ്റ്റ് ചെയ്യുന്നു:

“2019-ൽ CMRL കമ്പനിക്കെതിരെ നടന്ന ആദായനികുതി പരിശോധനയിൽ നിന്നാണ് പിന്നീട് “എക്സാലോജിക്–വീണ” വിവാദമെന്ന പേരിൽ വലിയ രാഷ്ട്രീയ-മാധ്യമ പ്രചാരണം ആരംഭിക്കുന്നത്.

CMRL കമ്പനി വരുമാനം കുറച്ചുകാട്ടി നികുതി ബാധ്യത ഒഴിവാക്കിയെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ പ്രധാന ആരോപണം. ആകെ 135.4 കോടി രൂപയുടെ ചെലവുകളാണ് ചോദ്യം ചെയ്യപ്പെട്ടത്. എന്നാൽ അതിൽ വെറും 1.72 കോടി രൂപ മാത്രമാണ് എക്സാലോജിക് കമ്പനിക്ക് നൽകിയ സർവീസ് ചാർജ്. ബാക്കി 134 കോടിയിലേറെ രൂപയുടെ ചെലവുകളെക്കുറിച്ചാണ് പ്രധാന നികുതി തർക്കം ഉണ്ടായിരുന്നത്. 

എന്നിട്ടും, രാഷ്ട്രീയമായും മാധ്യമപരമായും മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടത് വീണ തൈക്കണ്ടിയുടെയും അവരുടെ കമ്പനിയായ എക്സാലോജിക്കിന്റെയും മേലായിരുന്നു. അതാണ് ഈ കേസിന്റെ രാഷ്ട്രീയ സ്വഭാവം.

CMRL കമ്പനി തന്നെ ആദ്യം മുതൽ പറഞ്ഞത്, എക്സാലോജിക്കിന് നൽകിയ 1.72 കോടി രൂപ സേവനത്തിനുള്ള നിയമാനുസൃത പ്രതിഫലമാണെന്നാണ്. എന്താണ് നൽകുന്ന സേവനമെന്ന് പലരും ചോദിച്ചുകണ്ടു. ഇതിനെക്കുറിച്ച് റെജി ജോർജ്ജ് എഴുതിയ ഫെസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് കമന്റിൽ നൽകുന്നു.

ബാങ്കിംഗ് റൂട്ടിലൂടെയാണ് പണം കൈമാറിയത്. TDS പിടിച്ചിരുന്നു. GST അടച്ചിരുന്നു. പിന്നീട് IGST അടച്ചതിന്റെ രേഖകളും പുറത്തുവന്നു. അങ്ങനെ വന്നപ്പോൾ “കള്ളപ്പണം”, “രഹസ്യ ഇടപാട്”, “മാസപ്പടി” എന്നീ ആദ്യ ആരോപണങ്ങൾ തന്നെ തകർന്നു. 

കാരണം, കള്ളപ്പണം ആരും ബാങ്ക് വഴി, ഓഡിറ്റ് രേഖകളിൽ ഉൾപ്പെടുത്തി, നികുതി അടച്ച് കൈമാറില്ലല്ലോ. ഒരു കമ്പനി കൈക്കൂലി നൽകുകയാണെങ്കിൽ അത് balance sheet-ലും audit report-ലും service payment ആയി രേഖപ്പെടുത്തുകയും അതിന് GST അടക്കുകയും ചെയ്യുമോ എന്ന അടിസ്ഥാനചോദ്യം പോലും ആരും ചോദിച്ചില്ല.

ഈ കേസിൽ “മാസപ്പടി” എന്ന പദം തന്നെ മാധ്യമ നിർമ്മിതിയാണ്. മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങളാണ് ഈ പദം പ്രചരിപ്പിച്ചത്. തുടർന്ന് പ്രതിപക്ഷവും മറ്റ് ചാനലുകളും അത് രാഷ്ട്രീയ ആയുധമാക്കി. 

എന്നാൽ കൈക്കൂലി എന്നത് രഹസ്യ ഇടപാടായിരിക്കുമ്പോൾ, ഇവിടെ അഞ്ചുവർഷം നീണ്ടുനിന്ന ബാങ്ക് ഇടപാടുകൾ, നികുതി രേഖകൾ, GST ഫയലിംഗുകൾ, audit trail എന്നിവയൊക്കെ ഉണ്ടായിരുന്നു. അതിനിടയിലും “ഇത് കൈക്കൂലിയാണ്” എന്ന വാദം നിലനിർത്താൻ ശ്രമിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.

ആരോപണങ്ങളുടെ സ്വഭാവം തന്നെ തുടർച്ചയായി മാറിക്കൊണ്ടിരുന്നതും ശ്രദ്ധേയമാണ്. 

ആദ്യം “ബാങ്ക് വഴിയല്ല ഇടപാട്” എന്നായിരുന്നു ആരോപണം. ബാങ്ക് രേഖകൾ വന്നപ്പോൾ “GST അടച്ചില്ല” എന്ന ആരോപണമായി. GST രേഖകൾ പുറത്തുവന്നപ്പോൾ “State GST ഇല്ല” എന്നായി. ധനവകുപ്പ് അത് നിഷേധിച്ചതോടെ “കരാർ ഇല്ലാതെ പണം വാങ്ങി” എന്ന പുതിയ ആരോപണം ഉയർന്നു. 

ഓരോ ആരോപണവും തകരുമ്പോൾ മുൻപ് പറഞ്ഞതെല്ലാം മറന്ന് പുതിയ കഥകൾ സൃഷ്ടിക്കുന്ന സമീപനമാണ് മാധ്യമങ്ങളും പ്രതിപക്ഷവും സ്വീകരിച്ചത്.

ഈ കേസിന്റെ മറ്റൊരു പ്രധാന ഘടകം Income Tax Interim Settlement Board-ന്റെ ഉത്തരവാണ്. എന്നാൽ ആ ഉത്തരവിന്റെ നിയമപരമായ സ്വഭാവം തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കാരണം, ആരോപണ വിധേയരായ വീണയെയോ എക്സാലോജിക്കിനെയോ നേരിട്ട് കേൾക്കാതെയാണ് ആ സമിതി തീരുമാനത്തിലെത്തിയത്. 

ഒരു quasi-judicial body ചെയ്യേണ്ട അടിസ്ഥാന നടപടികൾ പോലും പാലിച്ചില്ല. അതിലുപരി, CMRL കമ്പനിയുടെ Managing Director ശശിധരൻ കർത്തയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പിന്നീട് affidavit നൽകി “illegal payment” ഉണ്ടായിട്ടില്ല. പരിശോധനക്കിടെ leading questions ചോദിച്ചാണ് ചില ജീവനക്കാരിൽ നിന്ന് തെറ്റായ മൊഴികൾ എടുത്തതെന്നും അവർ പറഞ്ഞു. എന്നാൽ ഈ retraction affidavits വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല.

കേസിന്റെ മുഴുവൻ അടിസ്ഥാനവും പിന്നീട് ചില loose sheets-കളിലേക്കും അവയിലെ ചുരുക്കെഴുത്തുകളിലേക്കും ചുരുങ്ങി. “PV”, “RC”, “OC”, “KK”, “IK” എന്നിങ്ങനെ എഴുതിയിരുന്നുവെന്നാണ് ആദായനികുതി വകുപ്പ് പറഞ്ഞത്. എന്നാൽ ആ രേഖകൾ ഇന്നുവരെ പൊതുജനങ്ങൾ കണ്ടിട്ടില്ല. അവ കമ്പനിയുടെ ഔദ്യോഗിക account books-ന്റെ ഭാഗവുമല്ല. 

ഇന്ത്യൻ Evidence Act സെക്ഷൻ 34 പ്രകാരം, regular books of account-ൽ ഇല്ലാത്ത loose sheets-കൾക്ക് തെളിവ് മൂല്യമില്ല. സുപ്രീംകോടതി ജെയിൻ ഹവാല കേസിൽ പോലും diary entries തെളിവായി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയിരിക്കെ, ചില വെള്ളക്കടലാസുകളിലെ initials മാത്രം അടിസ്ഥാനമാക്കി രാഷ്ട്രീയ പ്രചാരണം നടത്തിയത് നിയമപരമായും ദുർബലമായ കാര്യമായിരുന്നു.

അതിലും പ്രധാനമായി, ആ initials-കളിൽ നിന്ന് “PV” മാത്രം തിരഞ്ഞെടുത്ത് അത് പിണറായി വിജയനാണെന്ന് പറയുകയും, അതേ രേഖകളിൽ വന്ന “RC”, “OC”, “KK”, “IK” എന്നിവയെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്തതിനെ കോടതികളും ചോദ്യം ചെയ്തു. ഒരേ രേഖയിൽ നിന്നൊരു ഭാഗം മാത്രം എടുത്ത് selective അന്വേഷണം നടത്താൻ സാധിക്കില്ലെന്നത് ഇന്ത്യൻ തെളിവ് നിയമത്തിന്റെ അടിസ്ഥാന തത്വമാണ്. 

പിന്നീട് ചില രാഷ്ട്രീയ നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ CMRL-ൽ നിന്ന് സംഭാവന സ്വീകരിച്ചതായി സമ്മതിക്കുകയും ചെയ്തു. പിണറായി വിജയൻ അല്ലായെന്നു നിസംശയം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവരെക്കുറിച്ച് മാധ്യമങ്ങൾക്കും യുഡിഎഫിനും ബിജെപിക്കും അതേ താൽപര്യം കാണാനായില്ല. അതാണ് “pick and choose രാഷ്ട്രീയം” എന്ന വിമർശനത്തിന് വഴിവെച്ചത്. സതീശൻ മന്ത്രിസഭയിൽ രേഖയില്ലാതെ അനധികൃതമായി പണം വാങ്ങിയവരുമുണ്ട്.  എന്നിട്ടാണ് ഇവിടെ സേവനത്തിന് ഇറങ്ങിയിരിക്കുന്നത്.

ROC (Registrar of Companies) റിപ്പോർട്ടിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദവും ഇതേ രാഷ്ട്രീയ പശ്ചാത്തലത്തിലാണ്. കോവിഡ് ലോക്ഡൗൺ സമയത്ത് Bangalore office പ്രവർത്തിച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകപ്പെട്ടു. തുടർന്ന് ROC വിശദീകരണം തേടി. എന്നാൽ ആ സമയത്ത് രാജ്യത്തെ ഭൂരിഭാഗം ഓഫീസുകളും അടഞ്ഞുകിടക്കുകയായിരുന്നു. 

പിന്നീട് selective leaking വഴി ROC റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ മാത്രം മാധ്യമങ്ങളിൽ എത്തി. റിപ്പോർട്ടിന്റെ പൂർണ്ണരൂപം പുറത്തുവന്നില്ല. അതിന്റെ ആധികാരികതയെക്കുറിച്ചും സംശയങ്ങൾ ഉയർന്നു. Bangalore, Chennai, Puducherry ROC-കൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കെ, ഒരു പഴയ റിപ്പോർട്ട് മാത്രം പ്രത്യേകിച്ച് ചില ചാനലുകളിൽ “ബ്രേക്കിംഗ് ന്യൂസ്” ആക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.

തുടർന്ന് SFIO, ED തുടങ്ങിയ കേന്ദ്ര ഏജൻസികളും കേസിലേക്ക് എത്തി. എന്നാൽ നാല് കേന്ദ്ര ഏജൻസികൾ (Income Tax, ROC, SFIO, ED) രണ്ടു വർഷത്തിലേറെയായി അന്വേഷിച്ചിട്ടും യാതൊരു വ്യക്തമായ കുറ്റകൃത്യവും തെളിയിക്കാനായിട്ടില്ല. അതിനിടയിൽ Delhi High Court-ൽ കേസ് sub judice ആയിരിക്കെ കുറ്റപത്രം ചില മാധ്യമങ്ങളിലേക്ക് “ലീക്ക്” ചെയ്യപ്പെട്ടുവെന്ന വിവാദവും ഉണ്ടായി. 

പ്രതികൾക്ക് പോലും ഔദ്യോഗികമായി നൽകാത്ത രേഖകൾ ചില മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും കൈകളിലെത്തിയത് എങ്ങനെയെന്ന ചോദ്യം ഉയർന്നു. Official Secrets Act ലംഘനമാണോ എന്ന ചോദ്യവും അതോടൊപ്പം ഉയർന്നു.

ഇതെല്ലാം ചേർന്ന് നോക്കുമ്പോൾ, ഈ കേസ് ഒരു സാധാരണ സാമ്പത്തിക തർക്കത്തിൽ നിന്ന് രാഷ്ട്രീയ ആയുധമായി മാറിയ പ്രക്രിയയാണ് കാണാൻ കഴിയുന്നത്. 

2006-ലെ ലാവലിൻ കേസ് മുതൽ, ഓരോ തിരഞ്ഞെടുപ്പിനുമുമ്പും പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളും മാധ്യമ പ്രചാരണങ്ങളും കേരളം കണ്ടിട്ടുണ്ട്. 

സ്വർണക്കടത്ത് മുതൽ “ബിരിയാണിച്ചെമ്പ്” വരെ നീണ്ടുനിന്ന ആ രാഷ്ട്രീയ-മാധ്യമ സംസ്കാരത്തിന്റെ പുതിയ രൂപമാണ് “മാസപ്പടി” വിവാദം. രാജ്യത്തുടനീളം ED, CBI വേട്ടയാടലിനെതിരെ സംസാരിക്കുന്ന കോൺഗ്രസ് നേതാക്കൾ തന്നെ കേരളത്തിൽ ഈ ഏജൻസികളെ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണ്.

ഇപ്പോഴത്തെ ED റെയ്ഡും ആ തുടർച്ചയുടെ ഭാഗമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ ഇതുവരെ ഉണ്ടായ എല്ലാ അന്വേഷണങ്ങളിലും, ആരോപണങ്ങൾ തുടർച്ചയായി മാറുകയും ഓരോ ആരോപണവും തെളിവുകളുടെ അടിസ്ഥാനത്തിൽ തകരുകയും ചെയ്തിട്ടുണ്ട്. 

സേവനം നൽകിയെന്നതും, ബാങ്ക് വഴി പണം ലഭിച്ചതും, നികുതി അടച്ചതും, audit trail ഉണ്ടായിരുന്നതും, കമ്പനി രേഖകളിൽ ഇടപാട് ഉൾപ്പെടുത്തിയതും എല്ലാം അംഗീകരിക്കപ്പെട്ട കാര്യങ്ങളാണ്. എന്നിട്ടും ഒരു സ്ത്രീ സംരംഭകയെ അവരുടെ പിതാവിന്റെ രാഷ്ട്രീയ തിരിച്ചറിയൽ മാത്രം കൊണ്ടു നിരന്തരമായി വേട്ടയാടുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. 

ദശലക്ഷക്കണക്കിന് കോടികളുടെ യഥാർത്ഥ സാമ്പത്തിക അഴിമതികൾ നടക്കുന്ന രാജ്യത്ത്, 1.72 കോടി രൂപയുടെ നിയമാനുസൃത സേവന ഇടപാടിനെ “ദേശീയ അഴിമതി” പോലെ ചിത്രീകരിക്കുന്നത് രാഷ്ട്രീയ പ്രേരിതമായ മാധ്യമ നിർമ്മിതിയാണ്.”

ഈ ഡി റൈഡിന്റെ രാഷ്ട്രീയം ©Sajan Gopalan

2019-ൽ CMRL കമ്പനിക്കെതിരെ നടന്ന ആദായനികുതി പരിശോധനയിൽ നിന്നാണ് പിന്നീട് “എക്സാലോജിക്–വീണ” വിവാദമെന്ന പേരിൽ വലിയ രാഷ്ട്രീയ-മാധ്യമ പ്രചാരണം ആരംഭിക്കുന്നത്. CMRL കമ്പനി വരുമാനം കുറച്ചുകാട്ടി നികുതി ബാധ്യത ഒഴിവാക്കിയെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ പ്രധാന ആരോപണം. ആകെ 135.4 കോടി രൂപയുടെ ചെലവുകളാണ് ചോദ്യം ചെയ്യപ്പെട്ടത്. എന്നാൽ അതിൽ വെറും 1.72 കോടി രൂപ മാത്രമാണ് എക്സാലോജിക് കമ്പനിക്ക് നൽകിയ സർവീസ് ചാർജ്. ബാക്കി 134 കോടിയിലേറെ രൂപയുടെ ചെലവുകളെക്കുറിച്ചാണ് പ്രധാന നികുതി തർക്കം ഉണ്ടായിരുന്നത്. എന്നിട്ടും, രാഷ്ട്രീയമായും മാധ്യമപരമായും മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടത് വീണ തൈക്കണ്ടിയുടെയും അവരുടെ കമ്പനിയായ എക്സാലോജിക്കിന്റെയും മേലായിരുന്നു. അതാണ് ഈ കേസിന്റെ രാഷ്ട്രീയ സ്വഭാവം.

CMRL കമ്പനി തന്നെ ആദ്യം മുതൽ പറഞ്ഞത്, എക്സാലോജിക്കിന് നൽകിയ 1.72 കോടി രൂപ സേവനത്തിനുള്ള നിയമാനുസൃത പ്രതിഫലമാണെന്നാണ്. ബാങ്കിംഗ് റൂട്ടിലൂടെയാണ് പണം കൈമാറിയത്. TDS പിടിച്ചിരുന്നു. GST അടച്ചിരുന്നു. പിന്നീട് IGST അടച്ചതിന്റെ രേഖകളും പുറത്തുവന്നു. അങ്ങനെ വന്നപ്പോൾ “കള്ളപ്പണം”, “രഹസ്യ ഇടപാട്”, “മാസപ്പടി” എന്നീ ആദ്യ ആരോപണങ്ങൾ തന്നെ തകർന്നു. കാരണം കള്ളപ്പണം ആരും ബാങ്ക് വഴി, ഓഡിറ്റ് രേഖകളിൽ ഉൾപ്പെടുത്തി, നികുതി അടച്ച് കൈമാറില്ലല്ലോ. ഒരു കമ്പനി കൈക്കൂലി നൽകുകയാണെങ്കിൽ അത് balance sheet-ലും audit report-ലും service payment ആയി രേഖപ്പെടുത്തുകയും അതിന് GST അടക്കുകയും ചെയ്യുമോ എന്ന അടിസ്ഥാനചോദ്യം പോലും ആരും ചോദിച്ചില്ല.

ഈ കേസിൽ “മാസപ്പടി” എന്ന പദം തന്നെ മാധ്യമ നിർമ്മിതിയാണ്. മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങളാണ് ഈ പദം പ്രചരിപ്പിച്ചത്. തുടർന്ന് പ്രതിപക്ഷവും മറ്റ് ചാനലുകളും അത് രാഷ്ട്രീയ ആയുധമാക്കി. എന്നാൽ കൈക്കൂലി എന്നത് രഹസ്യ ഇടപാടായിരിക്കുമ്പോൾ, ഇവിടെ അഞ്ചുവർഷം നീണ്ടുനിന്ന ബാങ്ക് ഇടപാടുകൾ, നികുതി രേഖകൾ, GST ഫയലിംഗുകൾ, audit trail എന്നിവയൊക്കെ ഉണ്ടായിരുന്നു. അതിനിടയിലും “ഇത് കൈക്കൂലിയാണ്” എന്ന വാദം നിലനിർത്താൻ ശ്രമിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.

ആരോപണങ്ങളുടെ സ്വഭാവം തന്നെ തുടർച്ചയായി മാറിക്കൊണ്ടിരുന്നതും ശ്രദ്ധേയമാണ്. ആദ്യം “ബാങ്ക് വഴിയല്ല ഇടപാട്” എന്നായിരുന്നു ആരോപണം. ബാങ്ക് രേഖകൾ വന്നപ്പോൾ “GST അടച്ചില്ല” എന്ന ആരോപണമായി. GST രേഖകൾ പുറത്തുവന്നപ്പോൾ “State GST ഇല്ല” എന്നായി. ധനവകുപ്പ് അത് നിഷേധിച്ചതോടെ “കരാർ ഇല്ലാതെ പണം വാങ്ങി” എന്ന പുതിയ ആരോപണം ഉയർന്നു. ഓരോ ആരോപണവും തകരുമ്പോൾ മുൻപ് പറഞ്ഞതെല്ലാം മറന്ന് പുതിയ കഥകൾ സൃഷ്ടിക്കുന്ന സമീപനമാണ് മാധ്യമങ്ങളും പ്രതിപക്ഷവും സ്വീകരിച്ചത്.

ഈ കേസിന്റെ മറ്റൊരു പ്രധാന ഘടകം Income Tax Interim Settlement Board-ന്റെ ഉത്തരവാണ്. എന്നാൽ ആ ഉത്തരവിന്റെ നിയമപരമായ സ്വഭാവം തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കാരണം, ആരോപണ വിധേയരായ വീണയെയോ എക്സാലോജിക്കിനെയോ നേരിട്ട് കേൾക്കാതെയാണ് ആ സമിതി തീരുമാനത്തിലെത്തിയത്. ഒരു quasi-judicial body ചെയ്യേണ്ട അടിസ്ഥാന നടപടികൾ പോലും പാലിച്ചില്ല. അതിലുപരി, CMRL കമ്പനിയുടെ Managing Director ശശിധരൻ കർത്തയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പിന്നീട് affidavit നൽകി “illegal payment” ഉണ്ടായിട്ടില്ല. പരിശോധനക്കിടെ leading questions ചോദിച്ചാണ് ചില ജീവനക്കാരിൽ നിന്ന് തെറ്റായ മൊഴികൾ എടുത്തതെന്നും അവർ പറഞ്ഞു. എന്നാൽ ഈ retraction affidavits വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല.

കേസിന്റെ മുഴുവൻ അടിസ്ഥാനവും പിന്നീട് ചില loose sheets-ുകളിലേക്കും അവയിലെ ചുരുക്കെഴുത്തുകളിലേക്കും ചുരുങ്ങി. “PV”, “RC”, “OC”, “KK”, “IK” എന്നിങ്ങനെ എഴുതിയിരുന്നുവെന്നാണ് ആദായനികുതി വകുപ്പ് പറഞ്ഞത്. എന്നാൽ ആ രേഖകൾ ഇന്നുവരെ പൊതുജനങ്ങൾ കണ്ടിട്ടില്ല. അവ കമ്പനിയുടെ ഔദ്യോഗിക account books-ന്റെ ഭാഗവുമല്ല. ഇന്ത്യൻ Evidence Act സെക്ഷൻ 34 പ്രകാരം, regular books of account-ൽ ഇല്ലാത്ത loose sheets-ുകൾക്ക് തെളിവ് മൂല്യമില്ല. സുപ്രീംകോടതി ജെയിൻ ഹവാല കേസിൽ പോലും diary entries തെളിവായി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയിരിക്കെ, ചില വെള്ളക്കടലാസുകളിലെ initials മാത്രം അടിസ്ഥാനമാക്കി രാഷ്ട്രീയ പ്രചാരണം നടത്തിയത് നിയമപരമായും ദുർബലമായ കാര്യമായിരുന്നു.

അതിലും പ്രധാനമായി, ആ initials-ുകളിൽ നിന്ന് “PV” മാത്രം തിരഞ്ഞെടുത്ത് അത് പിണറായി വിജയനാണെന്ന് പറയുകയും, അതേ രേഖകളിൽ വന്ന “RC”, “OC”, “KK”, “IK” എന്നിവയെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്തതിനെ കോടതികളും ചോദ്യം ചെയ്തു. ഒരേ രേഖയിൽ നിന്നൊരു ഭാഗം മാത്രം എടുത്ത് selective അന്വേഷണം നടത്താൻ സാധിക്കില്ലെന്നത് ഇന്ത്യൻ തെളിവ് നിയമത്തിന്റെ അടിസ്ഥാന തത്വമാണ്. പിന്നീട് ചില രാഷ്ട്രീയ നേതാക്കൾ CMRL-ൽ നിന്ന് സംഭാവന സ്വീകരിച്ചതായി സമ്മതിക്കുകയും ചെയ്തു. എന്നാൽ അവരെക്കുറിച്ച് മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും അതേ താൽപര്യം കാണാനായില്ല. അതാണ് “pick and choose രാഷ്ട്രീയം” എന്ന വിമർശനത്തിന് വഴിവെച്ചത്.

ROC (Registrar of Companies) റിപ്പോർട്ടിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദവും ഇതേ രാഷ്ട്രീയ പശ്ചാത്തലത്തിലാണ്. കോവിഡ് ലോക്ഡൗൺ സമയത്ത് Bangalore office പ്രവർത്തിച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകപ്പെട്ടു. തുടർന്ന് ROC വിശദീകരണം തേടി. എന്നാൽ ആ സമയത്ത് രാജ്യത്തെ ഭൂരിഭാഗം ഓഫീസുകളും അടഞ്ഞു കിടക്കുകയായിരുന്നു. പിന്നീട് selective leaking വഴി ROC റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ മാത്രം മാധ്യമങ്ങളിൽ എത്തി. റിപ്പോർട്ടിന്റെ പൂർണ്ണരൂപം പുറത്തുവന്നില്ല. അതിന്റെ ആധികാരികതയെ കുറിച്ചും സംശയങ്ങൾ ഉയർന്നു. Bangalore, Chennai, Puducherry ROC-കൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കെ, ഒരു പഴയ റിപ്പോർട്ട് മാത്രം പ്രത്യേകിച്ച് ചില ചാനലുകളിൽ “ബ്രേക്കിംഗ് ന്യൂസ്” ആക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.

തുടർന്ന് SFIO, ED തുടങ്ങിയ കേന്ദ്ര ഏജൻസികളും കേസിലേക്ക് എത്തി. എന്നാൽ നാല് കേന്ദ്ര ഏജൻസികൾ (Income Tax, ROC, SFIO, ED) രണ്ടു വർഷത്തിലേറെയായി അന്വേഷിച്ചിട്ടും യാതൊരു വ്യക്തമായ കുറ്റകൃത്യവും തെളിയിക്കാനായിട്ടില്ല. അതിനിടയിൽ Delhi High Court-ൽ കേസ് sub judice ആയിരിക്കെ കുറ്റപത്രം ചില മാധ്യമങ്ങളിലേക്ക് “ലീക്ക്” ചെയ്യപ്പെട്ടുവെന്ന വിവാദവും ഉണ്ടായി. പ്രതികൾക്ക് പോലും ഔദ്യോഗികമായി നൽകാത്ത രേഖകൾ ചില മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും കൈകളിലെത്തിയത് എങ്ങനെയെന്ന ചോദ്യം ഉയർന്നു. Official Secrets Act ലംഘനമാണോ എന്ന ചോദ്യവും അതോടൊപ്പം ഉയർന്നു.

ഇതെല്ലാം ചേർന്ന് നോക്കുമ്പോൾ, ഈ കേസ് ഒരു സാധാരണ സാമ്പത്തിക തർക്കത്തിൽ നിന്ന് രാഷ്ട്രീയ ആയുധമായി മാറിയ പ്രക്രിയയാണ് കാണാൻ കഴിയുന്നത്. 2006-ലെ ലാവ്ലിൻ കേസ് മുതൽ, ഓരോ തിരഞ്ഞെടുപ്പിനുമുമ്പും പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളും മാധ്യമ പ്രചാരണങ്ങളും കേരളം കണ്ടിട്ടുണ്ട്. സ്വർണക്കടത്ത് മുതൽ “ബിരിയാണിച്ചെമ്പ്” വരെ നീണ്ടുനിന്ന ആ രാഷ്ട്രീയ-മാധ്യമ സംസ്കാരത്തിന്റെ പുതിയ രൂപമാണ് “മാസപ്പടി” വിവാദം. രാജ്യത്തുടനീളം ED, CBI വേട്ടയാടലിനെതിരെ സംസാരിക്കുന്ന കോൺഗ്രസ് നേതാക്കൾ തന്നെ കേരളത്തിൽ ഈ ഏജൻസികളെ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണ്.

ഇപ്പോഴത്തെ ED റെയ്ഡും ആ തുടർച്ചയുടെ ഭാഗമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ ഇതുവരെ ഉണ്ടായ എല്ലാ അന്വേഷണങ്ങളിലും, ആരോപണങ്ങൾ തുടർച്ചയായി മാറുകയും ഓരോ ആരോപണവും തെളിവുകളുടെ അടിസ്ഥാനത്തിൽ തകരുകയും ചെയ്തിട്ടുണ്ട്. സേവനം നൽകിയെന്നതും, ബാങ്ക് വഴി പണം ലഭിച്ചതും, നികുതി അടച്ചതും, audit trail ഉണ്ടായിരുന്നതും, കമ്പനി രേഖകളിൽ ഇടപാട് ഉൾപ്പെടുത്തിയതും എല്ലാം അംഗീകരിക്കപ്പെട്ട കാര്യങ്ങളാണ്. എന്നിട്ടും ഒരു സ്ത്രീ സംരംഭകയെ അവരുടെ പിതാവിന്റെ രാഷ്ട്രീയ തിരിച്ചറിയൽ മാത്രം കൊണ്ടു നിരന്തരമായി വേട്ടയാടുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ദശലക്ഷക്കണക്കിന് കോടികളുടെ യഥാർത്ഥ സാമ്പത്തിക അഴിമതികൾ നടക്കുന്ന രാജ്യത്ത്, 1.72 കോടി രൂപയുടെ നിയമാനുസൃത സേവന ഇടപാടിനെ “ദേശീയ അഴിമതി” പോലെ ചിത്രീകരിക്കുന്നത് രാഷ്ട്രീയ പ്രേരിതമായ മാധ്യമ നിർമ്മിതിയാണ്.

https://www.facebook.com/share/p/1D7mtXi8Xz/


റജി ജോർജ്ജ് 

വീണ വിജയൻ്റെ കമ്പനി cmdrl ന് ഒരു സർവീസും കൊടുത്തിട്ടില്ല എന്നൊക്കെയാണ് പലരും പറഞ്ഞു നടക്കുന്നത്. മാധ്യമ പ്രവർത്തകരായ ചിലരൊക്കെ  അവരുകൊടുത്ത സേവനം എന്തൊക്കെയാണ് എന്ന് ചോദിച്ചിട്ട് എം എസ് ഓഫീസ് മെയിൻ്റെയിൻ ചെയ്യാനാണോ കാശു വാങ്ങി എന്ന് പറയുന്നത് എന്നൊക്കെയാണ് ചോദിക്കുന്നത്.

ശരിക്കും എം എസ് ഓഫീസ് തേഡ് പാർട്ടി മെയിൻ്റെയിൻ ചെയ്യേണ്ടാത്ത ഒന്നാണോ കോർപ്പറേറ്റ് സ്ഥാപനങ്ങളെ സംബന്ധിച്ച്?

ഈ മെയിൽ ചെക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഔട്ട്ലുക്ക് തന്നെ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് അവരുടേതായ രീതിയിൽ ഡിസൈൻ ചെയ്ത് ഉപയോഗിക്കുവാൻ കഴിയും. പുറമെ നിന്നും വരുന്ന മെയിലുകൾ ബ്ലോക്ക് ചെയ്തും ഓഫീസിലെ ഇൻ്റേണൽ കമ്യൂണിക്കേഷൻ മാത്രമായി അക്സസ് നൽകിയും മറ്റും ഇതൊക്കെ പല കമ്പനികളും ഔട്ട് സോഴ്സ് ചെയ്ത് തേഡ് പാർട്ടികളെ കൊണ്ടാണ് ചെയ്യിക്കുന്നത്.

 എക്സൽ എന്ന എം എസ് ഓഫീസ് സോഫ്റ്റ്‌വെയർ തന്നെ പല രീതിയിൽ സ്പ്രെഡ് ഷീറ്റുകൾ പ്രൊഗ്രാം ചെയ്ത് ഉപയോഗിക്കുവാൻ കഴിയുന്നതാണ്. അതൊക്കെയും കോർപ്പറേറ്റ് സ്ഥാപനങ്ങൾ തേഡ് പാർട്ടി സർവ്വീസിലൂടെയാണ് ചെയ്യാറുള്ളത്. (എൻ്റെ ഓഫീസിലൊക്കെ എക്സൽ സ്പ്രെഡ് ഷീറ്റിനെപ്പറ്റി എന്തെങ്കിലും ഒരു പരാതി ഐ ടി ഓഫീസിലേക്ക് അയച്ചാൽ അവിടെ ഇരിക്കുന്നവരുടെ പണി എന്നത് ആ പരാതി നേരെ ഒരു തേഡ് പാർട്ടിക്ക് ഔട്ട് സോഴ്സ് ചെയ്യുക എന്നതാണ് അവരുടെ മറുപടിയായിരിക്കും നമുക്ക് നേരിട്ട് ലഭിക്കുക. നിസാര കാര്യമാണ് ഒരു സ്പ്രെഡ്ഷീറ്റിൽ ഡേറ്റാ ഇൻപുട്ട് ചെയ്തുകൊണ്ടിരിക്കുമ്പൊൾ എക്സൽ ക്രാഷ് ആയി അത് ഒരു പരാതി ആയി ഐ ടി വകുപ്പിനു അയയ്ക്കുന്നു. അവർ അത് നേരെ പുറത്തുള്ള കമ്പനിക്ക് അയക്കും ആ കമ്പനി ഒരു ഇമെയിൽ മറുപടി തരും ഇത് എം എസ് ഓഫീസിൻ്റെ പ്രശ്നമാണ് നിങ്ങൾ കഴിയാവുന്നത്ര തവണ സേവ് ചെയ്യുക അങ്ങനെ ഡേറ്റാ നഷ്ടം കുറയ്ക്കാം. ചില കമ്പനികൾ ഓരൊ ഈ മെയിൽ മെസേജിനും ആയിരിക്കും കാശ് വാങ്ങുന്നത്.)

Excel Pivot Table, Excel Power Query എന്നിങ്ങനെ നിരവധി കാര്യങ്ങൾ എക്സൽ ഉപയോഗിച്ച് ബാക് എൻഡിൽ  ചെയ്തിട്ടാണ് പല സ്ഥാപനങ്ങളും തങ്ങളുടേ ഡേറ്റാ ബേസിലേക്ക് ഡെറ്റാ എൻട്രി ചെയ്യാൻ സ്റ്റാഫിനു നൽകുന്നത്. അവരെ സംബന്ധിച്ച് എക്സൽ ഓപ്പൺ ചെയ്ത് ഡെറ്റാ അതിലേക്ക് നിറയ്ക്കുന്നു അത്രതന്നെ പക്ഷെ ആ ഡേറ്റാ സെയിൽസിലും പർച്ചേസിലുമൊക്കെ പല രീതിയിൽ ആയിരിക്കും ഉപയോഗിക്കുന്നത്. അങ്ങനെ ഓരൊ ഡിപ്പാർട്ട്മെൻ്റിൻ്റെയും ആവശ്യത്തിനുള്ള ഡേറ്റാ എക്സലിൽ നിന്നു തന്നെ അവർക്ക് ആവശ്യമുള്ള രീതിയിൽ എടുക്കുവാൻ ഒരു തേഡ് പാർട്ടി കമ്പനിയുടെ സർവീസ് ആയിരിക്കും ഉപയോഗിക്കുക. 

എക്സലും, വേഡുമൊക്കെ ഉപയോഗിക്കുവാൻ പുതിയതായി വരുന്നവർക്ക് കമ്പനി സ്വന്തം ചിലവിൽ ട്രെയിനിംഗ് നൽകാറുണ്ട് അതും സർവ്വീസിൻ്റെ ഭാഗമായിട്ട് തേഡ് പാർട്ടി ആയിരിക്കും ചെയ്യുക.

വേഡിൽ ഒരു ലെറ്റർ ഹെഡ് ഉണ്ടാക്കി ഓഫീസിൽ ആർക്കും ഉപയോഗിക്കാവുന്ന രീതിയിൽ തയ്യാറാക്കി നൽകുന്നത് ഒരു സർവ്വീസാണ്. ഒരു ഫാക്സ് പേജ് ഉണ്ടാക്കുന്നത് സർവ്വീസാണ്.

ഇതൊന്നും മാതൃഭൂമിയിലെ അഭിലാഷ് മോഹന്മാരുടെ തലച്ചോറിൽ ഉണ്ടാവണമെന്നില്ല.


# CMRL എന്ന കമ്പനിക്ക് കെഎംഎംഎല്ലിൽ നിന്നോ ഐആർഇ എല്ലിൽ നിന്നോ കരിമണൽ വ്യാപാരം നടത്തുന്നതിനായി ഏതെങ്കിലും തരത്തിലുള്ള കൺസഷൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് കഴിഞ്ഞ 10 വർഷത്തിനിടയിൽ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം കോടതി തന്നെ പരിശോധിച്ചു ! ഹൈക്കോടതി പരിശോധിച്ചു ഇല്ല എന്ന് കണ്ടെത്തി ! സുപ്രീംകോടതി പരിശോധിച്ചു ഇല്ല എന്ന് കണ്ടെത്തി ! അങ്ങനെയാണ് മാത്യു കുഴൽ നാടനെ അടക്കം കോടതി കണ്ടം വഴി ഓടിച്ചത് ! 

 ഇനി , വീണ വിജയൻ എന്ന സോഫ്റ്റ്‌വെയർ ഡിസൈനറും സിഎംആർഎൽ കമ്പനിയും ആയിട്ടുള്ള പണമിടപാട് എന്ത് സേവനത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കേണ്ടത് വീണ വിജയന്റെ കമ്പനിയാണ് ! സോഫ്റ്റ്‌വെയർ സേവനമാണ് എന്നുള്ള കാര്യം അവർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട് ! പണമിടപാട് നടന്നത് രേഖാമൂലം ബാങ്ക് അക്കൗണ്ട് വഴിയുമാണ് !


©Dr.Arun.S.Prasad


Thursday, May 7, 2026

ബിജെപിയുടെ വളർച്ചയെ “3 സീറ്റ് നേടി” എന്ന കണക്കിൽ മാത്രം ഒതുക്കിയുള്ള വിലയിരുത്തൽ അപക്വം Kannan S Dasan

ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വളർച്ചയെ “3 സീറ്റ് നേടി” എന്ന കണക്കിൽ മാത്രം ഒതുക്കി വായിക്കാൻ ആവില്ല. അതിനെ നിസ്സാരവൽക്കരിക്കാനും പാടില്ല. അങ്ങനെ ചെയ്താൽ അത് അപകടകരമായ ഒരു രാഷ്ട്രീയ ലഘൂകരണമാകും. അങ്ങനെ കാണാൻ ഞാൻ KC വേണുഗോപാൽ അല്ലല്ലോ! 

ഇത്തവണ ബിജെപി 3 MLA സീറ്റുകൾ നേടി. അതോടൊപ്പം തിരുവല്ല, പാലക്കാട്, മലമ്പുഴ, ആറ്റിങ്ങൽ, കാസർഗോഡ്, മഞ്ചേശ്വരം എന്നീ 6 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. കേരളത്തിലെ മത്സരം ക്രമേണ ദ്വിമുഖ രാഷ്ട്രീയത്തിൽ നിന്ന് ത്രികോണമത്സരത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ ഏറ്റവും വ്യക്തമായ സൂചനയാണിത്.
 
സംസ്ഥാനത്തൊട്ടാകെ ബിജെപിയുടെ വോട്ട് ശതമാനം വൻതോതിൽ ഉയർന്നിട്ടില്ല എന്നതും ശ്രദ്ധിക്കണം. 2026-ലെ ECI കണക്കുപ്രകാരം ബിജെപിയുടെ വോട്ട് ഷെയർ ഏകദേശം 11.42% ആണ്; 2021-ൽ ബിജെപി സ്ഥാനാർഥികൾ മത്സരിച്ച സീറ്റുകളിൽ ഏകദേശം 11.3% വോട്ട് നേടിയിരുന്നു. അതായത് വളർച്ചയുടെ സ്വഭാവം സൂക്ഷ്മമായി നോക്കിയാൽ, ഇത് വ്യാപകമായ വോട്ട് തരംഗമല്ല. മറിച്ച് ചില മണ്ഡലങ്ങളിൽ വോട്ട് കേന്ദ്രീകരിച്ച് ജയസാധ്യതയാക്കി മാറ്റുന്ന രാഷ്ട്രീയ-സംഘടനാപരമായ വളർച്ചയാണ്.
 
ഇവിടെയാണ് അപകടത്തിന്റെ ഗൗരവം. നേമം 41.1%, ചാത്തന്നൂർ 38.5%, മഞ്ചേശ്വരം 36.4%, കഴക്കൂട്ടം 35.9%, പാലക്കാട് 33.8%, കാസർഗോഡ് 32.2%, ആറ്റിങ്ങൽ 31.3%, തിരുവല്ല 31.1% എന്നിങ്ങനെ പല മണ്ഡലങ്ങളിലും ബിജെപി ശക്തമായ വോട്ട് സാന്നിധ്യം ഉണ്ടാക്കിയിട്ടുണ്ട്. 20-ൽ കൂടുതൽ മണ്ഡലങ്ങളിൽ അവർ 20% മുകളിൽ പോകുന്നുണ്ടെങ്കിൽ, അത് കേരളത്തിലെ ഇടതുപക്ഷത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും ഗൗരവമുള്ള മുന്നറിയിപ്പാണ്.
 
ഇങ്ങനെ നോക്കുമ്പോൾ, ബിജെപിയെ ഇനി കേരളത്തിൽ “വോട്ട് ചെയ്ത് പാഴാക്കുന്ന പാർട്ടി” എന്ന പഴയ പരിഹാസത്തിൽ മാത്രം ചുരുക്കി കാണാൻ കഴിയില്ല. ചില മണ്ഡലങ്ങളിൽ അവർ ജയിക്കാവുന്ന പാർട്ടിയായി മാറുന്നു. ചിലിടത്ത് രണ്ടാം സ്ഥാനത്ത് എത്തുന്ന പാർട്ടിയായി മാറുന്നു. മറ്റുചിലിടത്ത് ജയപരാജയങ്ങളെ തീരുമാനിക്കുന്ന പാർട്ടിയായും മാറുന്നു.
 
ഇത് അവർ സാധ്യമാക്കിയത് പ്രധാനമായും രണ്ട് വഴികളിലൂടെയാണ് എന്ന് തോന്നുന്നു.
 
ഒന്ന്, ദീർഘകാല RSS ശാഖാ-പ്രവർത്തനത്തിലൂടെ രൂപപ്പെടുത്തിയ സാമൂഹിക അടിത്തറ. ഇത് തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉണ്ടാകുന്ന ഒന്നല്ല. ക്ഷേത്രകമ്മിറ്റികൾ, സാംസ്കാരിക വേദികൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, സേവാ പ്രവർത്തനങ്ങൾ, സോഷ്യൽ മീഡിയ, യുവജന നെറ്റ്‌വർക്ക്, ജോബ് സെല്ലുകൾ എന്നിവയെല്ലാം ചേർന്നുള്ള ദീർഘകാല സാമൂഹിക ഇടപെടലാണ് ഇതിന് പിന്നിൽ.
 
രണ്ട്, കോൺഗ്രസിന്റെ മൃദു-വർഗീയ രാഷ്ട്രീയമാണ് ബിജെപിക്ക് വഴിതുറക്കുന്നത്. കോൺഗ്രസ് ഇടതിനെ തോൽപ്പിക്കാൻ ഏതു സാമൂഹിക ശക്തിയോടും ഒത്തുതീർപ്പിന് തയ്യാറാകുന്ന രീതിയിലേക്ക് പോകുമ്പോൾ, അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ദീർഘകാലത്തിൽ ബിജെപിയാണ്. കേരളത്തിൽ കോൺഗ്രസ് പലപ്പോഴും ബിജെപിയെ ആശയപരമായി നേരിടുന്നില്ല. മറിച്ച് “ഇടത് വിരോധം” എന്ന ഒറ്റ രാഷ്ട്രീയത്തിലേക്ക് അവർ ചുരുങ്ങുന്നു.
 
അത് മാത്രമല്ല, പലപ്പോഴും ചില മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് RSS/BJP എന്നത് രാഷ്ട്രീയമായി തൊട്ടുകൂടാത്ത ശക്തിയല്ല എന്ന സമീപനവും കാണാം.സതീശൻ ഒക്കെ സംഘചാലകരുടെ പടത്തിന് മുന്നിൽ പോയി വിളക്ക് കത്തിച്ചു തൊഴുതു നിൽക്കുന്നതിൽ ലവലേശം മടി ഉണ്ടാവില്ല. തരാതരം പോലെ അവരുമായി പരസ്യമായും രഹസ്യമായും രാഷ്ട്രീയ നീക്കുപോക്കുകൾ നടത്തുന്ന പ്രവണതയും കേരളം കണ്ടിട്ടുണ്ട്. ഇത് ബിജെപിക്ക് നേരിട്ടുള്ള ക്ഷണമല്ലെങ്കിലും, ബിജെപി വളരാനുള്ള സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം ഒരുക്കുന്ന പ്രവർത്തനമായി മാറുന്നു.
 
ഈ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ട് വലിയ തോതിൽ UDF-ലേക്ക് ഏകീകരിച്ചുവെന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ അതിനെ വെറും “മതം നോക്കി വോട്ട് ചെയ്തു” എന്ന രീതിയിൽ മാത്രം കാണുന്നത് ശരിയല്ല. ഇന്ത്യയിൽ സംഘപരിവാർ രാഷ്ട്രീയത്തിന്റെ വളർച്ച, മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരായ രാഷ്ട്രീയ-ഭരണകൂട ആക്രമണങ്ങൾ, പൗരത്വഭീതി, ബുൾഡോസർ രാഷ്ട്രീയം, കേന്ദ്ര അധികാരത്തിന്റെ ഹിന്ദുത്വ ഭാഷ, SIR ഇതെല്ലാം ന്യൂനപക്ഷ വോട്ടർമാരുടെ സുരക്ഷാഭീതിയെ യാഥാർത്ഥ്യമാക്കുന്ന ഘടകങ്ങളാണ്.
 
അതിനാൽ ന്യൂനപക്ഷ വോട്ട് UDF-ലേക്ക് നീങ്ങിയതിൽ ഭയത്തിന്റെ രാഷ്ട്രീയവും ഉണ്ട്. പക്ഷേ അതിന്റെ മറ്റൊരു അപകടം ഇവിടെയാണ്. ന്യൂനപക്ഷ വോട്ട് UDF-ൽ ഏകീകരിക്കുമ്പോൾ, ഭൂരിപക്ഷ വോട്ടിലെ ഒരു വിഭാഗത്തെ “ന്യൂനപക്ഷ പ്രീണനം” എന്ന RSS പ്രചാരണത്തിലേക്ക് തള്ളിവിടാൻ ബിജെപിക്ക് കൂടുതൽ സൗകര്യം ലഭിക്കുന്നു. ആ അസ്വസ്ഥതയിൽ നിന്നാണ് നിഷ്പക്ഷരായിരുന്ന ചില ഭൂരിപക്ഷവിഭാഗത്തിന്റെ വോട്ടുകൾ ബിജെപിയിലേക്ക് മാറുന്നത്. അതാണ് BJP ആഗ്രഹിക്കുന്ന ധ്രുവീകരണവും.
 
ഇത് RSS-ന്റെ ദീർഘകാല പദ്ധതിയാണ്. അവർ കേരളം മുഴുവനായി ഒരേ സമയം പിടിച്ചടക്കാൻ ശ്രമിക്കുന്നില്ല. ആദ്യം 20–30 മണ്ഡലങ്ങളിൽ 25–35% വോട്ട് ഉറപ്പിക്കുക. പിന്നെ ത്രികോണ മത്സരത്തിൽ കോൺഗ്രസ് - ഇടത് വോട്ട് വിഭജിക്കുമ്പോൾ ജയിക്കാവുന്ന മണ്ഡലങ്ങൾ കണ്ടെത്തുക. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, ആറ്റിങ്ങൽ, പാലക്കാട്, മലമ്പുഴ, കാസർഗോഡ്, മഞ്ചേശ്വരം, ചാത്തന്നൂർ, തിരുവല്ല പോലുള്ള മണ്ഡലങ്ങളിൽ അവർ പരീക്ഷിക്കുന്ന മാതൃക ഇതാണ്. 2026-ൽ മൂന്ന് MLAമാർ, ആറിടത്ത് രണ്ടാം സ്ഥാനം എന്നത് അവരുടെ കണക്കുകൂട്ടലിൽ അവസാനം അല്ല. അത് തുടക്കമാണ്.
 
ഇത് സാധാരണ വലതുപക്ഷ വളർച്ചയല്ല. ഇത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാമൂഹിക-രാഷ്ട്രീയ അടിത്തറ നിർമ്മാണമാണ്. വർഗ്ഗരാഷ്ട്രീയത്തിന്റെ ക്ഷയവും ജനകീയ സംഘടനകളുടെ ദുർബലതയും ഉപയോഗിച്ച്, ജീവിതപ്രശ്നങ്ങളെ മത-സാംസ്കാരിക ഐഡന്റിറ്റി പ്രശ്നങ്ങളാക്കി മാറ്റുന്ന രാഷ്ട്രീയ പ്രക്രിയയാണ് ഹിന്ദുത്വം.
 
തൊഴിലില്ലായ്മ, വിലക്കയറ്റം, കുടിയേറ്റം, കാർഷിക പ്രതിസന്ധി, വിദ്യാഭ്യാസ-ആരോഗ്യ ചെലവ്, യുവജനങ്ങളുടെ നിരാശ ഇവയെല്ലാം വർഗ്ഗപ്രശ്നങ്ങളായി ഇടതുപക്ഷം കൂടുതൽ ശക്തമായി അവതരിപ്പിക്കേണ്ടിടത്ത്, RSS/സംഘപരിവാർ അവയെ മതം, ജാതി, സംസ്കാരം, ആചാരം,ന്യൂനപക്ഷ പ്രീണനം, എന്ന ഭാഷയിലേക്ക് മാറ്റുന്നു. യഥാർത്ഥ ജീവിതപ്രശ്നങ്ങളിൽ നിന്ന് ജനങ്ങളെ വഴിതിരിച്ചുവിട്ട് വർഗീയതയിലേക്ക് അടുപ്പിക്കുന്നതാണ് അവരുടെ രാഷ്ട്രീയ വിദ്യ.
 
ആശയപരമായ തലത്തിൽ കോൺഗ്രസ് പലപ്പോഴും ബിജെപിക്ക് ഈ പാത ഒരുക്കിക്കൊടുക്കാറുണ്ട്. അതിന്റെ അടുത്തകാലത്തെ ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളിലൊന്നാണ് ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാട്. ഭൂരിപക്ഷ വികാരത്തെ ഭയന്ന് മൃദു-ഹിന്ദുത്വ ഭാഷ ഉപയോഗിക്കുകയും, അതേ സമയം ന്യൂനപക്ഷ വോട്ട് ബാങ്ക് കൈവശം വയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഇരട്ട രാഷ്ട്രീയമാണ് കോൺഗ്രസിന്റേത്.
 
ഇവിടെ സംഭവിക്കുന്നത് അപകടകരമായ ഒരു രാഷ്ട്രീയ പരിവർത്തനമാണ്. കോൺഗ്രസ് ന്യൂനപക്ഷ വോട്ട് ബാങ്ക് കൈവശം വയ്ക്കാൻ ശ്രമിക്കുന്നു. അതേ സമയം ഭൂരിപക്ഷ വിഭാഗത്തിലെ അസ്വസ്ഥതയെ ബിജെപിക്ക് ഉപയോഗിക്കാൻ പാകത്തിൽ പരുവപ്പെടുത്തി കൊടുക്കുന്നു. സാമ്പത്തിക നയങ്ങളിൽ ബിജെപിയുമായി അടിസ്ഥാനപരമായ വ്യത്യാസം കാണിക്കാത്തതിനാൽ, ജനങ്ങളുടെ യഥാർത്ഥ വർഗ്ഗപ്രശ്നങ്ങൾ കോൺഗ്രസിന്റെ രാഷ്ട്രീയ ചർച്ചയിൽ പലപ്പോഴും വരാറുപോലും ഇല്ല.
 
ഇതാണ് “Congress is the pathway to BJP” എന്ന വാദത്തിന്റെ രാഷ്ട്രീയ അർത്ഥം. കോൺഗ്രസ് കേരളത്തിൽ ബിജെപിയെ നേരിട്ട് അധികാരത്തിൽ എത്തിക്കുന്നില്ലെങ്കിലും, ഇടതുപക്ഷത്തെ ദുർബലപ്പെടുത്തിയും മതനിരപേക്ഷ രാഷ്ട്രീയത്തെ തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളാക്കി ചുരുക്കിയും RSS-ന് വളരാനുള്ള സാമൂഹിക ഇടം തുറന്ന് കൊടുക്കുന്നു.
 
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത് പല സംസ്ഥാനങ്ങളിലും കണ്ടതാണ്. കോൺഗ്രസ് ക്ഷയിച്ചിടത്ത് BJP വളർന്നു. കാരണം കോൺഗ്രസ് പലപ്പോഴും ഫാസിസത്തെ ആശയപരമായി നേരിടുന്നില്ല. അതിന്റെ മൃദുവായ പതിപ്പായി മാറുന്നു. ഫാസിസത്തിനെതിരെ നില കൊള്ളേണ്ടിടത്ത്, ഫാസിസത്തിന്റെ ഭാഷയെ കുറച്ച് മൃദുവാക്കി ഉപയോഗിക്കുന്നതിലൂടെ കോൺഗ്രസ് തന്നെ അതിന് വഴിയൊരുക്കുന്നു.
 
ബിജെപിയുടെ ഭാവി കേരളത്തിൽ വളരാനുള്ള സാധ്യതയുള്ളതാണ് എന്നാണ് കണക്കാക്കുന്നത്. എന്നാൽ അത് അനിവാര്യമായ ഒരു വളർച്ചയായി കാണേണ്ടതില്ല. അവർക്ക് കേരളം കീഴടക്കാൻ ഇപ്പോഴും വലിയ തടസ്സങ്ങളുണ്ട്: സാമൂഹിക നവോത്ഥാന പാരമ്പര്യം, തൊഴിലാളി പ്രസ്ഥാനം, ഇടതുപക്ഷ സാംസ്കാരിക അടിത്തറ, ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ ജാഗ്രത, കേരളത്തിന്റെ പൊതുസമൂഹത്തിലെ മതനിരപേക്ഷ ബോധം. ഇതൊക്കെ നിലനിൽക്കുന്നിടത്തോളം, മറ്റ് സംസ്ഥാനങ്ങളിൽ പരീക്ഷിച്ച മാതൃകകൾ പോലെ ഇവിടെ പൂർണ്ണ വിജയം നേടാൻ അവർക്ക് എളുപ്പമാകില്ല.
 
പക്ഷേ ഈ തടസ്സങ്ങൾ എന്നും സ്വയം നിലനിൽക്കുമെന്ന് കരുതാൻ പാടില്ല. അങ്ങനെ കരുതിയാൽ അപകടമാണ്. അവയെ രാഷ്ട്രീയമായി പുനർ നിർമ്മിക്കണം. ശക്തിപ്പെടുത്തണം. അതാണ് ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തം. അത് ഇടതുപക്ഷത്തിനെ കൊണ്ട് മാത്രമേ കഴിയൂ.
 
മതനിരപേക്ഷതയിൽ ഒരു കാരണവശാലും സംശയത്തിന്റെ ഒരു നേരിയ നിഴൽ പോലും ഇടതുപക്ഷത്തു നിന്ന് ഉണ്ടാകരുത്. ഭൂരിപക്ഷ വർഗ്ഗീയതയെയും ന്യൂനപക്ഷ വർഗ്ഗീയതയെയും ഒരുപോലെ എതിർക്കണം. എന്നാൽ ഇന്ത്യയിലെ ഭരണാധികാര ഫാസിസത്തിന്റെ പ്രധാന ശക്തി ഹിന്ദുത്വ രാഷ്ട്രീയമാണെന്ന് വ്യക്തമായി പറയാനുള്ള ധൈര്യം ഇടതുപക്ഷത്തിന് കൈമോശം വരാൻ പാടില്ല.
 
വർഗ്ഗരാഷ്ട്രീയം ഇനിയും ശക്തിപ്പെടുത്തണം. തൊഴിലില്ലായ്മ, സ്വകാര്യവൽക്കരണം, കരാർ തൊഴിൽ, യുവജനങ്ങളുടെ കുടിയേറ്റം, കർഷക കടം, ആരോഗ്യ-വിദ്യാഭ്യാസ ചെലവ്, സ്ത്രീകളുടെ തൊഴിൽ, ദളിത്-ആദിവാസി ഭൂമിപ്രശ്നം ഇവയെല്ലാം ഇടതുപക്ഷത്തിന്റെ പോരാട്ട ഭൂമികയാക്കണം. പൊതിച്ചോർ എന്ന സാമൂഹിക രാഷ്ട്രീയ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനോടൊപ്പം യുവജന വിദ്യാർത്ഥി സംഘടനകൾ സമരോത്സുകരാകണം . എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകർക്കിടയിൽ ശക്തമായ സാന്നിധ്യമാകണം.
 
പാർട്ടി ജനങ്ങളിലേക്ക് വീണ്ടും ഇറങ്ങിച്ചെല്ലണം. സോഷ്യൽ മീഡിയ പോസ്റ്റുകൾ കൊണ്ട് മാത്രം ഫാസിസത്തെ തടയാൻ കഴിയില്ല. ബൂത്ത്, ബ്രാഞ്ച്, വായനശാല, യൂണിയൻ, സ്ത്രീസംഘടന, വിദ്യാർത്ഥി-യുവജന പ്രസ്ഥാനം, സഹകരണ മേഖല ഇവയെല്ലാം പുനർജീവിപ്പിച്ചു കൊണ്ടാണ് ഒരു സംഘടിത സമരശക്തിയായി ഇടതുപക്ഷം മാറേണ്ടത്.
 
കടുത്ത സ്വയം വിമർശനത്തിലൂടെ വർഗ്ഗരാഷ്ട്രീയം ശക്തിപ്പെടുത്തണം. ജനങ്ങളോടുള്ള ആശയവിനിമയം സുതാര്യമാക്കണം. എല്ലാ വിഭാഗം ആളുകൾക്കും കൂടി മനസ്സിലാവുന്ന ഭാഷയിൽ ആയിരിക്കണം സംവദിക്കേണ്ടത്. മതനിരപേക്ഷതയിലെ അനങ്ങാത്ത നിലപാടുമായി നവോത്ഥാനത്തിന്റെ നിലയ്ക്കാതെ പ്രക്രിയയ തുടരണം  പുനർനിർമ്മാണം സാധ്യമാക്കണം.
 
കേരളം ഫാസിസത്തിന്റെ പരീക്ഷണ ശാലയാകരുത്. കേരളം വർഗ്ഗബോധത്തിന്റെ, മതനിരപേക്ഷതയുടെ, മനുഷ്യ സ്നേഹത്തിന്റെ ചുവന്ന മണ്ണായി നിലനിൽക്കണം. തിരിച്ചു വരേണ്ടത് ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ മാത്രമല്ല. തിരിച്ചു വരേണ്ടത് വർഗ്ഗബോധമുള്ള, ജനങ്ങളോട് ചേർന്നു നിൽക്കുന്ന, മതനിരപേക്ഷ ഇടതുപക്ഷമാണ്. ലാൽസലാം..

https://www.facebook.com/100035390366418/posts/1677345850121744/?app=fbl

Read in Blog: https://kannansdas.com/bjp-growth/

Tuesday, April 28, 2026

വൈദ്യുതി നിയന്ത്രണം ഉപഭോഗ കൂടുതൽ മൂലം ©എംജി സുരേഷ് കുമാർ

യുദ്ധം തുടങ്ങുന്നത് വരെ ആകെ വിറ്റ ഇന്‍ഡക്ഷന്‍ കുക്കര്‍ പന്ത്രണ്ട് ലക്ഷം; ശേഷം ഒറ്റമാസം കൊണ്ട് പന്ത്രണ്ട് ലക്ഷം; വൈദ്യുതി ഉപഭോഗത്തില്‍ ഇതുണ്ടാക്കുന്നത് വന്‍ പ്രതിസന്ധി: എം.ജി സുരേഷ് കുമാര്‍


വേനല്‍കാലത്തെ വൈദ്യൂതി ഉപയോഗം മുന്നില്‍ കണ്ട് തന്നെയാണ് കെ.എസ്.ഇ.ബി ഈ വര്‍ഷവും ആസൂത്രണം നടത്തിയതെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ കെ.എസ്.ഇ.ബി എക്‌സിക്യൂട്ടിവ് എഞ്ചിനിയറുമായ ഡോക്ടര്‍ എം.ജി സുരേഷ് കുമാര്‍.
എന്നാല്‍ വേനലിന്റെ കടുപ്പമോ മറ്റെന്തെങ്കിലോ അല്ലാതെയുളള വലിയ ഉപഭോഗ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നതെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വേനലിലുണ്ടായിരുന്ന പരമാവധി വൈദ്യുതി ആവശ്യകത 5500 മെഗാവാട്ടിന് താഴെയായിരുന്നുവെന്നും എന്നാല്‍ വേനലിന് മുമ്പുള്ള മാസങ്ങളില്‍ തന്നെയത് 4100 മുതല്‍ 5100 മെഗാ വാട്ട് വരെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ഷന്‍ ഇയര്‍ ആയതുകൊണ്ട് വൈദ്യൂതി ഉപയോഗം 5900 മുതല്‍ 6000 മെഗാ വാട്ട് വരെയായാലും പ്രശ്‌നമില്ലയെന്ന രീതിയിലാണ് വൈദ്യൂതി ബോര്‍ഡ് ഈ വേനല്‍ കാലത്തെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഏട്ട് മുതല്‍ പത്ത് മെഗാ വാട്ട് വരെ അധിക ഉപഭോഗമുണ്ടായാല്‍ പോലും പ്രശ്‌നമില്ലാത്ത രീതിയിലായിരുന്നു ആസൂത്രണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അപ്രതീക്ഷിതമായാണ് ഫെബ്രുവരി 28ന് ഇറാനെതിരായ യു.എസ് ഇസ്രഈല്‍ ആക്രമണം ഉണ്ടായതെന്നും പാചക വാതക പ്രതിസന്ധി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിട്ടില്ലെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി മാസം വരെ കേരളത്തില്‍ ആകെ വിറ്റ്‌പോയ ഇന്‍ഡക്ഷന്‍ സ്റ്റൗകളുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തോളമാണ് എന്നാല്‍ കഴിഞ്ഞ ഒറ്റമാസം കൊണ്ട് വിറ്റ് പോയത് പന്ത്രണ്ട് ലക്ഷമാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ കേരളത്തിന്റെ ഗ്രിഡില്‍ കണക്ട് ചെയ്യപ്പെട്ട സ്റ്റൗവിന്റെ എണ്ണം 24 ലക്ഷമാണ്. ഒരു സ്റ്റൗ എന്നാല്‍ ആയിരം വാട്ട് മുതല്‍ രണ്ടായിരം വാട്ട് വരെയാണ്. ഇതുണ്ടാക്കുന്ന ലോഡ് 2400 മെഗാവാട്ടാണ്. അത്ര വലിയ ഇപാക്ടാണ് ഇത് ഉണ്ടാക്കുന്നത്. ഈ പ്രതിസന്ധി ആര്‍ക്കും മുന്‍കുട്ടി കാണാല്‍ പറ്റുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 28ന് ട്രംപ് ആക്രമണം നടത്തുമെന്നും ഇവിടെ പാചക വാതക പ്രതിസന്ധിയുണ്ടാകുമെന്നും ജൂണ്‍ മാസത്തിലും ഫെബ്രുവരി 27 വരെയും കെ.എസ്.ഇ.ബിക്ക് മുന്‍കൂട്ടി കാണാന്‍ പറ്റുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു

മാര്‍ച്ച് മാസം അവസാനത്തിലാണ് കേരളത്തില്‍ പാചക വാതക പ്രതിസന്ധി ഇത്രയും രൂക്ഷമാവുന്നത്. എപ്രില്‍ എട്ടാം തിയതി തന്നെ റെഗുലേറ്ററി കമ്മീഷന് മുന്നില്‍ കെ. എസ്.ഇ.ബി അപേക്ഷ സമര്‍പ്പിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ഈ സമയത്ത് തീരുമാനം എടുക്കാന്‍ കഴിയില്ല. ഇലക്ഷന്‍ ആയതിനാല്‍ ഒരു രാഷ്ട്രീയ നേതൃത്വം നിലവിലില്ല.

റെഗുലേറ്ററി കമ്മീഷന് കൊടുത്ത അപേക്ഷയില്‍ തീരുമാനമാവുന്നത് എപ്രില്‍ 26 നാണെന്നും 27ന് തന്നെ ടേം എഹേഡ് മാര്‍ക്കറ്റില്‍ നിന്നും പര്‍ചേസ് ചെയ്ത്‌കൊണ്ട് പരിഹരിക്കാന്‍ നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിപയോ കോവിഡോ പോലെ ഒരു പ്രതിസന്ധിയുണ്ടായാല്‍ ഇതിന് മുകളില്‍ കഥാപ്രസംഗം നടത്തി ജനങ്ങളെ ഭീതിയിലാക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം


Tuesday, April 21, 2026

തൊഴിലുറപ്പിന്റെ ചരിത്രം.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയതിൽ ഇടതുപക്ഷത്തിന് ഒരു റോളുമില്ലെന്നും 2003 ലെ എഐസിസി ചിന്തൻ ശിബിരിലെ തീരുമാനമാണത് എന്നൊക്കെയാണ് കോൺഗ്രസുകാർ വലിയവായിൽ പറയുന്നത്. ലവലേശം ചരിത്രബോധം  ഇല്ലാത്തതിനാലാണ് ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നത്. 

2004 ലെ കോൺഗ്രസ്സ് പാർടിയുടെ പ്രകടന പത്രികയിൽ തൊഴിലുറപ്പ് പദ്ധതിയെപ്പറ്റി പറയുന്ന ഭാഗം ഉയർത്തി കാട്ടിയാണ് കോൺഗ്രസ്സുകാരുടെ ഈ ദുർബ്ബല വാദം. എന്നാൽ ആദ്യമായാണോ കോൺഗ്രസ്സ് പ്രകടന പത്രികയിൽ തൊഴിലുറപ്പു പദ്ധതിയെപ്പറ്റി പറയുന്നത്?
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നത് എൺപതുകൾ മുതൽ കോൺഗ്രസ്സിന്റെ പ്രകടന പത്രികയിൽ പല പേരുകളിൽ വന്നു കൊണ്ടിരുന്ന വാഗ്ദാനം ആണെന്നതാണ് വസ്തുത. പലകുറി കോൺഗ്രസ്സ് ഭരിച്ചിട്ടും അതൊന്നും ഭരണതലത്തിൽ നടപ്പിലായില്ലെന്നു മാത്രം. നടപ്പിലാക്കാൻ താല്പര്യം കാട്ടിയില്ലെന്നതാണ് കൂടുതൽ ശരി.

നെഹ്‌റുവിന്റെ കാലത്ത് അറുപതുകളിൽ കോൺഗ്രസ്സ് മുന്നോട്ടു വെച്ച റൂറൽ മാൻപവർ പ്രോഗ്രാം, പിന്നീട് ഉയർത്തിക്കാണിച്ച കാഷ് സ്‌കീം ഫോർ റൂറൽ എംപ്ലോയ്‌മെന്റ് (1979), മാർജിനൽ ഫാമർ ആൻഡ് അഗ്രികൾചറൽ ലേബറർ സ്‌കീം, ഫുഡ് ഫോർ വർക്ക് പ്രോഗ്രാം, നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് പ്രോഗ്രാം (NREP, 1980), റൂറൽ ലാൻഡ്‌ലെസ്സ് എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി പ്രോഗ്രാം (RLEGP, 1983) തുടങ്ങി ഒട്ടനവധി പരിപാടികൾ ഗ്രാമീണ തൊഴിലുറപ്പ് ഉറപ്പു വരുത്തുന്ന പദ്ധതികളായി കോൺഗ്രസ്സിന്റെ പ്രകടന പത്രികകളിലും സർക്കാർ പരിപാടികളിലും ഉണ്ടായിരുന്നു. ഇവയെല്ലാം ഒന്നുകിൽ നടപ്പിലാക്കാതെ വെറും വാഗ്ദാനം മാത്രമായി തീരുകയോ അതല്ലെങ്കിൽ ഗ്രൗണ്ട് ലെവലിൽ എഫക്റ്റീവാകാതെ പോവുകയോ ചെയ്യുകയായിരുന്നു. 1989 ലാണ് NREPയും RLEGPയും മെർജു ചെയ്ത് ഗ്രാമീണ മേഖലയിൽ നൂറുദിനം തൊഴിൽ നൽകാനുള്ള ജവഹർ റോസ്ഗാർ യോജന വരുന്നത്. പിന്നീട് 1991ൽ കോൺഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം ഈ പദ്ധതിയുടെ വിപുലീകരിച്ച പരിപാടിയായിരുന്നു. നരസിംഹ റാവു പ്രധാനമന്ത്രിയായപ്പോൾ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാനുള്ള വാഗ്ദാനം നൽകിയെങ്കിലും നടപ്പിലാക്കിയില്ലെന്നു മാത്രമല്ല ഗ്രാമീണ കർഷകരുടെ നട്ടെല്ലൊടിച്ച സാമ്പത്തിക പരിഷ്‌കാരങ്ങൾ രാജ്യത്ത് അരങ്ങേറിയത് ആ കാലയളവിലുമാണ്. 

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് കോൺഗ്രസ്സിന് ശൂന്യതയിൽ നിന്നും കിട്ടിയ ഐഡിയ ഒന്നുമല്ല തൊഴിലുറപ്പ് പദ്ധതി. ഇടതുപക്ഷവും സിവിൽ സമൂഹ സംഘടനകളും റൈറ്റ് ടു വർക്ക് കാമ്പെയിനേഴ്സും ഏറെക്കാലമായി സമ്മർദം ചെലുത്തിപ്പോരുന്നതാണ് ഗ്രാമീണ മേഖലയിൽ നൂറുദിവസമെങ്കിലും തൊഴിലുറപ്പാക്കുന്ന ഈ ആശയം. സിവിൽ സമൂഹ സംഘടനകൾ വർഷങ്ങളായി ആവർത്തിച്ചു പോരുന്നതും കേന്ദ്ര സർക്കാരുകൾ അവഗണിച്ചു പോരുന്നതുമായ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്ന ആശയം എല്ലാക്കാലത്തേയും പോലെ 2004ലും ഒരാചാരം പോലെ കോൺഗ്രസ്സ് തങ്ങളുടെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തി എന്നതാണ് വാസ്തവം. തൊഴിലവകാശം ഗ്രാമീണ ജനതയുടെ മൗലികാവകാശം ആക്കുമെന്നും ഫുഡ് ഫോർ വർക്ക് പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുമെന്നും തങ്ങളുടെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ പറഞ്ഞ സിപിഐഎമ്മിന്റെ ‘പുഷ്’ ഇല്ലായിരുന്നെങ്കിൽ ഒന്നാം യുപിഎയുടെ കാലത്തും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നത് കേവലം തെരഞ്ഞെടുപ്പ് വാഗ്ദാനമായി അവശേഷിച്ചേനെ. 

കോൺഗ്രസ്സ് പ്രകടന പത്രികകളുടെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം ആവശ്യമായി വരുന്നത് ഇതൊക്കെ കൊണ്ടാണ്. ഇന്ത്യയിലെ ഭൂപരിഷ്‌കരണത്തിന്റെ ചരിത്രവും രാഷ്ട്രീയവും പറയുന്നത് കോൺഗ്രസ്സ് പാർടിയുടെ ഇരട്ടത്താപ്പിനെ കുറിച്ചു തന്നെയാണ്. അതു കൂടി പറഞ്ഞു പോയാലേ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരൂ. 

1947 ൽ സ്വാതന്ത്ര്യം ലഭിച്ച ശേഷം AICC നിയമിച്ച ജവഹർലാൽ നെഹ്‌റു കമ്മിറ്റി,  വ്യക്തികൾക്ക് ഭൂമി കൈവശം വെക്കുന്നതിൽ പരിധി കൊണ്ടു വരുന്നതിൽ കോൺഗ്രസ്സ് പാർടിയുടെ നിലപാട് രൂപീകരിക്കുകയുണ്ടായി. പ്രധാനമന്ത്രി തന്നെ അധ്യക്ഷനായ പ്രസ്തുത കമ്മിറ്റിക്കൊപ്പം ജെ.സി. കുമരപ്പ അധ്യക്ഷനായ അഗ്രേറിയൻ റിഫോംസ് കമ്മിറ്റിയും സമാനമായ നിർദേശങ്ങൾ സമർപ്പിക്കുകയുണ്ടായി. ഭൂപരിഷ്കരണത്തിലേക്ക് വിരൽചൂണ്ടിയ മേൽപ്പറഞ്ഞ കമ്മിറ്റികളുടെ നിർദ്ദേശങ്ങളെല്ലാം വാഗ്ദാനങ്ങളായി ഉൾക്കൊള്ളിച്ച പ്രകടന പത്രികകൾ ആയിരുന്നു കോൺഗ്രസ്സ് പാർടി അക്കാലത്ത് പുറത്തിറക്കിയിരുന്നത്. ഭരണ രംഗത്ത് ഈ വാഗ്ദാനങ്ങളൊന്നും തന്നെ നടപ്പിലായില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

1952 ലെ ജനറൽ ഇലക്ഷനിൽ വിജയിച്ച കോൺഗ്രസ്സ് സർക്കാർ ഭൂപരിഷ്കരണത്തോട് പൂർണ്ണമായും മുഖം തിരിക്കുകയായിരുന്നു. 1953 ലെ AICC യുടെ ആഗ്ര സമ്മേളനത്തിൽ ഇതുസംബന്ധിച്ച് ചില ചർച്ചകൾ ഉണ്ടായെങ്കിലും ഭരണരംഗത്ത് ഒരു ചലനവുമുണ്ടായില്ല. കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ തെലങ്കാനയിലെ കർഷകസമരം ശക്തമായ നാൽപ്പതുകളുടെ അവസാനത്തിലും അൻപതുകളുടെ തുടക്കത്തിലും കോൺഗ്രസ്സ് ആ സമരത്തെ ഭീകരമായ രീതിയിൽ അടിച്ചമർത്താൻ ആണ് ശ്രമിച്ചത് 
സമരരംഗത്തുള്ള കമ്മ്യൂണിസ്റ്റ് പാർടിക്ക് വൻ ജനപിന്തുണയാണ് തെലുഗുദേശത്ത് ലഭിച്ചു പോന്നത്. സമരത്തെ അടിച്ചമർത്താനാണ് കോൺഗ്രസ്സ് ഭരണകൂടം ശ്രമിച്ചത്. ഭൂപരിഷകരണത്തിനായി നയപരമായ ഒരു തീരുമാനവുമെടുക്കാത്ത കോൺഗ്രസ്സിന് ആന്ധ്രയിൽ പിന്തുണ നഷ്ടമാവുകയായിരുന്നു. തെരഞ്ഞെടുപ്പുകളിൽ കമ്യൂണിസ്റ്റ് പാർടി ആന്ധ്ര മേഖലയിൽ നേട്ടം കൈവരിച്ചപ്പോഴാണ് കോൺഗ്രസ്സ് കാൽച്ചുവട്ടിൽ മണ്ണ് നഷ്ടപ്പെടുന്നതിനെക്കുറിച്ച് ബോധവാൻമാരായത്. എന്നാൽ ഭൂപരിഷ്കരണം നടപ്പിലാക്കാനായിരുന്നില്ല അപ്പോഴും കോൺഗ്രസ്സിന്റെ അജണ്ട. 

ഭൂപരിഷ്കരണം ആവശ്യപ്പെട്ടുള്ള കർഷക സമരങ്ങളെയും ചെറുത്തുനിൽപ്പുകളെയും കേവലം ഫോഴ്സിനെ ഉപയോഗിച്ചുമാത്രം  അടിച്ചമർത്തിയതുകൊണ്ട് കാര്യമില്ലെന്ന് കോൺഗ്രസ്സ് നേതൃത്വം മനസ്സിലാക്കിയതിനുശേഷമാണ് 
തെലങ്കാന കർഷകസമരത്തിന്റെ കേന്ദ്രഭൂമികയായ നൽഗോണ്ടയിലെ പൊച്ചംപള്ളിയിൽ ഭൂദാൻ പ്രസ്‌ഥാനവുമായി ആചാര്യ വിനോബ ഭാവെ അവതരിച്ചത്. 1951ൽ ആരംഭിച്ച ഭൂദാൻ മൂവ്മെന്റ് തെലങ്കാനയിൽ നിന്നുതന്നെ തുടങ്ങണമെന്ന കോൺഗ്രസ്സ് തീരുമാനം വിനോബ ഭാവെ ശിരസ്സാവഹിക്കുകയായിരുന്നു. ഭൂപരിഷ്ക്കരണമെന്ന രാഷ്ട്രീയ പ്രശ്നത്തെ കേവലം മോറൽ പ്രശ്നമാക്കുകയാണ് ഭൂദാൻ പ്രസ്‌ഥാനം ചെയ്തത്. ഭൂമിയുള്ളവർ ദാനം ചെയ്യുന്നതുവഴി ലഭ്യമാവുന്നത്രയും കൃഷിഭൂമി ഭൂരഹിതരായ കർഷകർക്ക് ദാനം ചെയ്യുക എന്നതായിരുന്നു ഈ മൂവ്മെന്റിന്റെ ലക്ഷ്യം. പരിധിയിലും അധികം കൈവശം വെക്കുന്ന ഭൂമി സർക്കാർ പിടിച്ചുവാങ്ങുന്നതിന് പകരം ജന്മിമാരും ഭൂ ഉടമകളും സ്വമേധയാ ഭൂമി ദാനം ചെയ്യുകയെന്നതായിരുന്നു വിനോബ ഭാവെയുടെ പദ്ധതിയിലെ രീതി. ഇങ്ങനെ സമാഹരിക്കുന്ന ഭൂമി വഴി കർഷകർക്കിടയിൽ കോൺഗ്രസ്സിനനുകൂലമായ ഓളം സൃഷ്ടിക്കുകയും ഫലത്തിൽ ഭൂപരിഷ്കരണത്തിൽ നിന്നുതന്നെ തടിതപ്പുകയുമെന്നതായിരുന്നു കോൺഗ്രസ്സിന്റെ പ്ലാൻ. രാജ്യത്തെ ഭൂബന്ധത്തെ പ്രശ്നവൽക്കരിക്കാതെ ജന്മി-ഭൂഉടമാ വർഗ്ഗത്തിന്റെ ഔദാര്യത്തിൽ കർഷകപ്രശ്നത്തിന് പരിഹാരം കാണാനായിരുന്നു കോൺഗ്രസ്സ് ശ്രമിച്ചത്. ഭൂദാനമെന്ന ഗിമ്മിക്കുവഴി കിട്ടുന്ന നിക്ഷേപത്തിലായിരുന്നു കോൺഗ്രസ്സിന്റെ കണ്ണ്. ഭൂദാൻ മൂവ്മെന്റ് എന്ന ക്ലാസ് കൊളാബൊറേഷൻ പ്രോജക്റ്റ് ജനപ്രീതി പിടിച്ചുപറ്റുകയും അതുവഴി ഭൂപരിഷ്‌ക്കരണത്തെ ഹാൾട്ടുചെയ്യുന്നതിൽ വിജയിക്കുകയും ചെയ്തു. ഭൂപരിഷകരണത്തിനായുള്ള സംഘടിത കർഷക-കർഷകത്തൊഴിലാളി സമരങ്ങളെ കോൺഗ്രസ്സ് പാർടി അട്ടിമറിച്ചതും ആ പാർടി ഭൂഉടമകളുടെയും ജന്മികളുടെയും വക്താക്കളായതും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാണ്. 

ആഗ്രാ സമ്മേളനത്തിന് മുൻപും പിൻപുമുള്ള AICC സെഷനുകളിലും കോൺഗ്രസ്സ് പ്രകടന പത്രികകളിലും പറഞ്ഞ പുരോഗമന നയങ്ങൾ നടപ്പിലാക്കുകയാണ് തന്റെ സർക്കാരിന്റെ മുന്നിലുള്ള അജണ്ടയെന്ന് 1957 ൽ കേരള മുഖ്യമന്ത്രിയായശേഷം സഖാവ് ഇ.എം.എസ് പറയുകയുണ്ടായി. ഭൂപരിഷ്ക്കരണം ഇടതുപക്ഷത്തിന്റെ എന്നത്തേയും പ്രഥമപരിഗണനാ വിഷയമായിരുന്നു. കിസാൻ സഭയൊക്കെ ആദ്യം മുതലേ ഭൂപരിഷ്കരണത്തിനുവേണ്ടി വാദിച്ചുപോന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് 57 ലെ ഇടതുസർക്കാർ കേരളത്തിൽ സമഗ്രമായ ഭൂപരിഷ്കരണം നടപ്പിലാക്കിയത്. എന്നാൽ പിന്നീട് സംഭവിച്ചത് ചരിത്രമാണ്. കേരളത്തിലെ കോൺഗ്രസ്സ് പാർടി ഭൂപരിഷ്കരണത്തിനെതിരെ വിമോചന സമരമെന്ന പ്രതിലോമ സമരത്തിനു കോപ്പു കൂട്ടി. തുടർന്ന്, ഭൂപരിഷ്കരണം നടപ്പിലാക്കിയതിന് കേരള ഗവണ്മെന്റിനെ നെഹ്‌റു ഭരണകൂടം പിരിച്ചുവിടുകയായിരുന്നു. ലാൻഡ് സീലിങ്ങിനെ സംബന്ധിച്ച AICC കമ്മിറ്റിയുടെ അധ്യക്ഷനായ അതേ നെഹ്‌റുവാണ് ഭൂപരിഷ്ക്കരണത്തിനായി നിലകൊണ്ടുവെന്ന ഒറ്റ കുറ്റത്തിന് ഭരണഘടനാ വിരുദ്ധമായി കേരളത്തിലെ സർക്കാരിനെ പിരിച്ചുവിട്ടത്. 

നാൽപ്പതിലേറെ വർഷം ഭരിച്ചിട്ടും രാജ്യത്ത് ഭൂപരിഷ്ക്കരണത്തിനായുള്ള ചെറുവിരലനക്കാൻ പോലും മുതിരാതിരുന്ന പാർടിയാണ് കോൺഗ്രസ്സ്. തങ്ങളുടെ അജണ്ടയിലെ മുഖ്യ ഇനമായിട്ടു കൂടി ഭൂപരിഷ്കരണത്തെ ചവറ്റുകുട്ടയിൽ തള്ളിയവരാണവർ. ഭൂപരിഷ്ക്കരണം നടപ്പിലാക്കിയതിന് ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ട പാർടി കൂടിയാണ് കോൺഗ്രസ്സ്. തൊഴിലുറപ്പു നിയമത്തിൽ ഇടതുപക്ഷത്തിനു റോളില്ലെന്നു പറയുന്ന കോൺഗ്രസ്സുകാർ ഒരുപക്ഷെ, കേരളത്തിലെ ഭൂപരിഷകരണത്തിനു പിന്നിലും തങ്ങളാണെന്നു ഭാവിയിൽ പറഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല.
AICC നയം പിൻപറ്റിയാണ് ഇഎംഎസ് സർക്കാർ ഭൂപരിഷ്‌കരണം നടപ്പിലാക്കിയതെന്നു പറഞ്ഞുകൊണ്ട് അതിന്റെ ക്രെഡിറ്റെടുക്കാനും ചിലപ്പോൾ കോൺഗ്രസ്സുകാർ വരാനിടയുണ്ട്. 

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സിവിൽ സമൂഹത്തിൽ നടന്ന ഒരുപാട് സമരങ്ങളുടെയും ചർച്ചകളുടെയും  സമ്മർദ്ദങ്ങളുടെയും ബൈ പ്രൊഡക്ടായി ഉണ്ടായതാണ്. അത് കേവലം കോൺഗ്രസ്സ് പാർടിയുടെ പ്രകടനപത്രികയിൽ ഒരു സുപ്രഭാതത്തിൽ കയറിക്കൂടിയതല്ല. വർഷങ്ങളോളം ഒരു ജനതയെ വഞ്ചിച്ചതിന് അവർ സമരം ചെയ്ത് നേടിയെടുത്തതാണ് തൊഴിലുറപ്പെന്ന അവകാശം. യുപിഎക്കുമേൽ നിരന്തരസമ്മർദ്ദം ചെലുത്തിക്കൊണ്ട് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ രൂപത്തിൽ ആ അവകാശം സാക്ഷാത്കരിക്കാനായത്, ഒന്നാം യുപിഎ സർക്കാരിന് മാജിക് സംഖ്യ തികക്കാനാവശ്യമായിരുന്ന അറുപത്തിനാല് ഇടത് എംപിമാരുടെ സാന്നിധ്യം വഴിയാണ്. യുപിഎ സർക്കാരിന്റെ പൊതുമിനിമം പരിപാടിയിൽ ഇടതുപക്ഷത്തിന്റെ നിർബന്ധം കാരണം ഇടംപിടിച്ച തൊഴിലുറപ്പു പദ്ധതി പ്രൊഡക്റ്റീവ് അല്ല എന്നുപറഞ്ഞുകൊണ്ട് അവഗണിക്കാനായിരുന്നു കോൺഗ്രസ്സ് താല്പര്യം കാട്ടിയത്. അതിശക്തമായ പ്രതിഷേധവും സമ്മർദ്ദവുമാണ് ഇടതുപക്ഷം ഇതിനെതിരെ നടത്തിയത്.
യുപിഎ-ഇടതു ഏകോപന സമിതിയിൽ പ്രകാശ് കാരാട്ട് പിന്തുണ പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ടു മാത്രം മനസ്സില്ലാമനസ്സോടെ ഒന്നാം യുപിഎ സർക്കാർ നടപ്പിലാക്കിയതാണ് തൊഴിലുറപ്പു പദ്ധതിയെന്ന് ചുരുക്കം. ഇടതുപക്ഷത്തെ തമസ്ക്കരിച്ചുകൊണ്ട് തൊഴിലുറപ്പിന്റെ പേറ്റന്റെടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്സുകാർ ചരിത്രവിരുദ്ധത കാട്ടുകയാണെന്നതിൽ സംശയമില്ല.
#credits 
V D Satheesan Rahul Gandhi Ramesh Chennithala K.C. Venugopal K Sudhakaran Indian National Congress