Saturday, March 4, 2023

എല്ലാ രോ​ഗങ്ങൾക്കും ആന്റിബയോട്ടിക് വേണ്ട, ലക്ഷണത്തിന് അനുസരിച്ചാകണം ചികിത്സ- ഐ.എം.എ.......

പനിയും ചുമയും ശ്വാസകോശ രോ​ഗങ്ങളും പടരുന്ന സാഹചര്യത്തിൽ പുതിയ നിർദേശങ്ങൾ പുറത്തിറക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പനിക്കും മറ്റു വൈറൽ രോ​ഗങ്ങൾക്കും...ആന്റിബയോട്ടിക് നിർദേശിക്കുന്ന രീതി ഒഴിവാക്കണമെന്നു പറയുകയാണ് ഐ.എം.എ. അത്തരം രോ​ഗങ്ങൾക്ക് ലക്ഷണാനുസൃത ചികിത്സയാണ് നൽകേണ്ടതെന്നും ഐ.എം.എ.വ്യക്തമാക്കുന്നു......


ചുമ, ഛർദി, പനി, ശരീരവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായി ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം ദ്രുത​ഗതിയിൽ വർധിച്ചിട്ടുണ്ട്. ലക്ഷണങ്ങൾ അഞ്ചുമുതൽ ഏഴുദിവസത്തോളമാണ് സാധാരണ നീണ്ടുനിൽക്കാറുള്ളതെന്നും മൂന്നു ദിവസത്തിനുളളിൽ പനി ഭേദമായാലും ചുമ മൂന്നാഴ്ച്ചയോളം നീണ്ടു നിന്നേക്കാമെന്നും ഐ.എം.എ. അറിയിക്കുന്നു. രോ​ഗവ്യാപനത്തിനു പിന്നിൽ H3N2 വൈറസ് ആണെന്നാണ് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ കണക്കുകൾ പറയുന്നതെന്നും ഐ.എം.എ. പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു......


അമ്പത് വയസ്സിനു മുകളിലും പതിനഞ്ചുവയസ്സിനു താഴെയും പ്രായമുള്ളവരിലാണ് രോ​ഗവ്യാപനം കൂടുതലുള്ളത്. പനിക്കൊപ്പം ശ്വാസകോശ സംബന്ധമായ രോ​ഗങ്ങളും ...വർധിക്കുന്നുണ്ട്. വായുമലിനീകരണം അതിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്നും ഐ.എം.എ. വ്യക്തമാക്കുന്നു.......


രോ​ഗവ്യാപന സാഹചര്യത്തിൽ പലരും അശ്രദ്ധയോടെ ആന്റിബയോട്ടിക്കുകൾ ഉപയോ​ഗിക്കുന്നുണ്ടെന്നും അതിനു പകരം ലക്ഷണത്തിന് അനുസരിച്ച ചികിത്സയാണ് നൽകേണ്ടതെന്നും ...ഐ.എം.എ. അറിയിക്കുന്നു. പലരും കൃത്യമായ ഡോസോ അളവോ ഇല്ലാതെയാണ് ആന്റിബയോട്ടിക് ഉപയോ​ഗിക്കുന്നത്. ലക്ഷണങ്ങൾ ഭേദപ്പെടുമ്പോൾ തന്നെ അവ നിർത്തുകയും ചെയ്യുന്നു. ഈ ശീലം നിർത്തിയില്ലെങ്കിൽ ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും യഥാർഥത്തിൽ ആന്റിബയോട്ടിക് എടുക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ അവ ഫലിക്കാതെ വരികയും ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു.......

ഡയേറിയ കേസുകളിൽ 70 ശതമാനവും വൈറലാണ്, അവയ്ക്ക് ആന്റിബയോട്ടിക് കഴിക്കേണ്ട കാര്യമില്ല. പക്ഷേ അത്തരം സാഹചര്യത്തിലും ഡോക്ടർമാർ ആന്റിബയോട്ടിക് നിർദേശിക്കുന്നുണ്ടെന്നും അമോക്സിലിൻ, അമോക്സിക്ലാവ്, നോർഫ്ലൊക്സാസിൻ,......സിപ്രോഫ്ളോക്സാസിൻ, ലെവോഫ്ളൊക്സാസിൻ തുടങ്ങിയവയാണ് കൂടുതൽ ദുരുപയോ​ഗം ചെയ്യപ്പെടുന്ന ആന്റിബയോട്ടിക്കുകൾ എന്നും ഐ.എം.എ.......കോവി‍ഡ് കാലത്ത് അസിത്രോമൈസിൻ, ഐവർമെക്റ്റിൻ തുടങ്ങിയവയുടെ ഉപയോ​ഗം വ്യാപകമായിരുന്നെന്നും അതും റെസിസ്റ്റൻസിന് ഇടയാക്കിയിട്ടുണ്ടെന്നും ഐ.എം.എ. പറയുന്നു...
അണുബാധ ബാക്റ്റീരിയൽ ആണോ അല്ലയോ എന്ന് ഉറപ്പായതിനുശേഷം മാത്രമേ ആന്റിബയോട്ടിക് നിർദേശിക്കാവൂ എന്നും ഐ.എം.എ. നിർദേശിക്കുന്നു. രോ​ഗവ്യാപനം തടയാൻ ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കുന്നതും വ്യക്തിശുചിത്വം പാലിക്കുന്നതും ​ഗുണം ചെയ്യുമെന്നും ഐ.എം.എ. കൂട്ടിച്ചേർക്കുന്നു.......

എന്താണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ്? 
ബാക്ടീരിയകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുകയോ അനുരൂപമാക്കുകയോ ചെയ്യുന്നതിലൂടെ അവയെ ഫലശൂന്യമാക്കുന്ന ബാക്ടീരിയയുടെ ആർജ്ജിത പ്രതിരോധശേഷിയെയാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്നു വിളിക്കുന്നത്.......




Read more at: https://www.mathrubhumi.com/health/news/indian-medical-association-advises-to-avoid-antibiotics-1.8362635 

Thursday, March 2, 2023

പാല്‍ നല്ലതാണെന്ന് ഉറപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

പാല്‍ നല്ലതാണെന്ന് ഉറപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
'ചെലോര്ത് ശരിയാകും, ചെലോര്ത് റെഡിയാവൂല,പക്ഷേങ്കി ചായ എല്ലാര്‍ക്കും ശരിയാവും. പാല്‍ മില്‍മ ആണെങ്കില്‍' സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ഫായിസ് എന്ന ബാലന്റെ വാക്കുകളെ മില്‍മയുടെ മലബാര്‍ യൂണിയന്‍ പരസ്യ
പാല്‍ നല്ലതാണെന്ന് ഉറപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
'ചെലോര്ത് ശരിയാകും, ചെലോര്ത് റെഡിയാവൂല,പക്ഷേങ്കി ചായ എല്ലാര്‍ക്കും ശരിയാവും. പാല്‍ മില്‍മ ആണെങ്കില്‍' സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ഫായിസ് എന്ന ബാലന്റെ വാക്കുകളെ മില്‍മയുടെ മലബാര്‍ യൂണിയന്‍ പരസ്യവാചകമാക്കിയതിങ്ങനെയായിരുന്നു. നാടന്‍പാലും പല ബ്രാന്‍ഡിലുള്ള പായ്ക്കറ്റ് പാലുമൊക്കെ വിപണിയിലുള്ളപ്പോള്‍ നല്ല പാല്‍ എങ്ങനെയാവണമെന്നും, നല്ല പാല്‍ കിട്ടാന്‍ നമ്മള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നും അറിഞ്ഞിരിക്കണം. പശുവിനെ സ്വന്തമായി വളര്‍ത്തി ശാസ്ത്രീയമായ രീതിയില്‍ പരിപാലിച്ച് വൃത്തിയായി കറന്നെടുക്കുന്ന പാലിനാണ് വിശ്വാസ്യതയേറെയെങ്കിലും ഇന്നത്തെക്കാലത്ത് പശു വളര്‍ത്തുക എന്നത് ബഹുഭൂരിപക്ഷത്തിനും നടക്കാത്ത സ്വപ്നമാണ്. അതിനാല്‍ പുറമേനിന്നു പാല്‍ വാങ്ങേണ്ടത് ആവശ്യമായി വരുന്നു. താഴെ പറയുന്ന ചില കാര്യങ്ങളില്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ അത് ഏറെ പ്രയോജനപ്പെടും.

പാല്‍ പായ്ക്കറ്റില്‍ എഴുതിയിരിക്കുന്നത്

പാലില്‍ മായം ചേര്‍ക്കുന്നതൊഴിവാക്കാനും ഗുണമേന്മ ഉറപ്പുവരുത്താനും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട.നിശ്ചിത ഊഷ്മാവിലും, സമയത്തിലും ചൂടാക്കി പാസ്ചുറൈസ് ചെയ്ത പാലാണ് നമുക്ക് പായ്ക്കറ്റുകളില്‍ ലഭിക്കുന്നത്. കവറിന്റെ പുറത്ത് Pasteurized എന്ന് എഴുതിയിരിക്കും. രോഗാണുക്കളെ നശിപ്പിക്കാനും, പാല്‍ കേടാകാതെ സൂക്ഷിക്കാനും ഇത് സഹായിക്കുന്നു. പാസ്ചുറൈസ് ചെയ്ത പാല്‍ ശീതീകരിച്ച് സൂക്ഷിക്കണം. അള്‍ട്രാ ഹൈ ടെമ്പറേച്ചര്‍ (UHT) രീതിയില്‍ പാസ്ചുറൈസ് ചെയ്ത പാല്‍ ടെട്രാ പാക്കുകളില്‍ അന്തരീക്ഷ ഊഷ്മാവില്‍ 6 മാസം വരെ സൂക്ഷിക്കാം. പാക്കറ്റ് തുറന്നാല്‍ പിന്നീട് ഫ്രിഡ്ജില്‍ വയ്ക്കണം. പായ്ക്കറ്റ് പാലുകള്‍ ഹോമജിനൈസേഷന്‍ (homogenization) പ്രക്രിയക്ക് വിധേയമാക്കിയവ യായിരിക്കും. സൂക്ഷിപ്പുമേന്മ കൂട്ടാന്‍ പാലിലെ കൊഴുപ്പ് കണികകളെ ഉടയ്ക്കുന്ന പ്രക്രിയ യാണിത്. ''homogenized milk' എന്ന് പായ്ക്കറ്റുകളില്‍ കാണാം.Pasteurized, homogenised എന്നീ വാക്കുകള്‍ കൂടാതെ പാല്‍ പായ്ക്കറ്റില്‍ സ്‌കിം മില്‍ക്ക് (skimmed milk), ടോണ്‍ഡ് മില്‍ക്ക് (toned milk)), സ്റ്റാന്‍ഡേര്‍ഡൈസ്ഡ് മില്‍ക്ക് (standardised milk)എന്നൊക്കെ എഴുതിയിരിക്കുന്നതു കാണാം. കൊഴുപ്പിന്റെയും, ഖരപദാര്‍ത്ഥങ്ങളുടെയും അളവിലാണ് ഇവ വ്യത്യാസപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെവിടെയും പശുവിന്‍ പാല്‍ വില്‍ക്കുമ്പോള്‍ അതില്‍ ചുരുങ്ങിയത് 3.2 ശതമാനം കൊഴുപ്പും, 8.3 ശതമാനം കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങളും അടങ്ങണമെന്നാണ് നിയമം. ഇതുപോലെ ഓരോതരം പാലിനും നിയമപരമായ പരിധികളുണ്ട്. ഈ പരിധി അനുസരിക്കാനാണ് പാലില്‍ പാല്‍പ്പൊടി ചേര്‍ക്കുന്നതും, പാലില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്യുകയും ചെയ്യുന്നതെന്ന് പ്രത്യേകം ഓര്‍ക്കുക. പാല്‍പ്പൊടി ചേര്‍ക്കുന്നത് മായം ചേര്‍ക്കലല്ലായെന്ന് മനസ്സിലായല്ലോ.

പലതരം പാലിന്റെ ഘടന

പാലിന്റെ പേര് നിയമപരമായ മാനദണ്ഡം

കൊഴുപ്പ് (%) കൊഴുപ്പിതര ഖരപദാര്‍ത്ഥം (SNF)%

പശുവിന്‍ പാല്‍ 3.2 8.3
സ്‌കിം മില്‍ക്ക് 0.5 8.7
ടോണ്‍ഡ് മില്‍ക്ക് 3.0 8.5
ഡബിള്‍ ടോണ്‍ഡ് മില്‍ക്ക് 1.5 9.0
സ്റ്റാന്‍ഡേര്‍ഡൈസ്ഡ് മില്‍ക്ക് 4.5 8.5

സ്വന്തമായി പരിപാലിക്കുന്ന ആരോഗ്യമുള്ള പശുവിന്റെ പാല്‍ കഴിഞ്ഞാല്‍ ,ക്ഷീരകര്‍ഷകരില്‍ നിന്നും നേരിട്ടു പാല്‍ വാങ്ങുവാന്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ അതാവും പരമാവധി വിശ്വസിക്കാവുന്ന സ്രോതസ്സ്. പാല്‍ പെട്ടെന്ന് കേടാകുമെന്നോര്‍ക്കുക.അടുത്തുള്ള ക്ഷീരസഹകരണ സംഘങ്ങളില്‍ നിന്നും പാല്‍ വാങ്ങുകയാണ് അടുത്ത വഴി. ക്ഷീരകര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പാലാണ് സൊസൈറ്റി വില്‍ക്കുന്നത്. വീട്ടുപടിക്കല്‍ പാല്‍ എത്തിച്ചുതരുന്ന സ്വകാര്യ പാല്‍ കച്ചവടക്കാര്‍ ഉണ്ട്. ഇങ്ങനെ പാല്‍ വാങ്ങുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ ക്ഷീരവികസനവകുപ്പിന്റെ സഹായത്തോടെ പാല്‍ പരിശോധന നടത്തുക. കര്‍ഷകരില്‍ നിന്നോ സംഘങ്ങളില്‍ നിന്നോ പാല്‍ കിട്ടാന്‍ അവസരമില്ലെങ്കില്‍ പായ്ക്കറ്റ് പാലിനെ ആശ്രയിക്കേണ്ടി വരും.വിശ്വാസ്യത തെളിയിച്ച കമ്പനികളുടെ പാല്‍ വാങ്ങുക.പായ്ക്കറ്റ് പാല്‍ ഫ്രഷ് പാലല്ല. കൂടുതല്‍ സമയം സൂക്ഷിക്കാനായി പാസ്ചുറൈസേ ഷന്‍ എന്ന പ്രക്രിയയ്ക്കും, ശീതീകരണത്തിനും വിധേയമായ പാലാണ്. അതുകൊണ്ട് പാല്‍ മോശമാകുന്നില്ലായെന്നും മനസ്സിലാക്കുക.പായ്ക്കറ്റിനു പുറത്തുള്ള തീയതി പരിശോധിച്ച് പാല്‍ വാങ്ങുക.പായ്ക്കറ്റിന് പുറത്ത് നിയമപരമായി ആവശ്യമുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക.പായ്ക്കറ്റിന് പുറത്തു രേഖപ്പെടുത്തിയിരിക്കുന്ന അളവില്‍ തന്നെ പാല്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.പായ്ക്കറ്റ് പാല്‍ 8 ഡിഗ്രി സെല്‍ഷ്യസിനു താഴെയുള്ള ഊഷ്മാവില്‍ സൂക്ഷിച്ചിട്ടുള്ളതാണെന്ന് ഉറപ്പുവരുത്തുക. കറണ്ട് ലാഭിക്കാന്‍ ശീതീകരണി പ്രവര്‍ത്തിപ്പിക്കാതെ പാല്‍ പായ്ക്കറ്റുകള്‍ വെളിയില്‍ സൂക്ഷിക്കുന്ന കടകള്‍ ഒഴിവാക്കുക. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാല്‍ പായ്ക്കറ്റുകള്‍ സൂക്ഷിക്കുന്ന കടകള്‍ ഒഴിവാക്കുക.നിലവാരമുള്ള പാക്കേജിങ്ങുള്ള പാല്‍മാത്രം വാങ്ങുക. പായ്ക്കറ്റിന് ചോര്‍ച്ചയില്ലെന്ന് ഉറപ്പാക്കുക.നിറം, മണം, രുചി എന്നിവയില്‍ വ്യത്യാസം തോന്നിയാലോ മാലിന്യത്തിന്റെ അംശം ശ്രദ്ധയില്‍പ്പെട്ടാലോ പാല്‍ ഉപയോഗിക്കരുത്. വീട്ടിലെ ഫ്രിഡ്ജില്‍ പാല്‍ സൂക്ഷിക്കുന്ന അറയില്‍ പഴങ്ങള്‍, മത്സ്യം, മാംസം, പൂക്കള്‍ എന്നിവയൊക്കെ സൂക്ഷിക്കുന്നത് പാല്‍ കേടാകാനും, പാലില്‍ മണമുണ്ടാകാനും ഇടയാക്കും.തൈര്, സംഭാരം എന്നിവയുടെ കൂടെ സൂക്ഷിച്ചാല്‍ പാല്‍ കേടാകാന്‍ സാധ്യത കൂടും. വീട്ടില്‍ ഫ്രിഡ്ജ് ഇല്ലാത്തവര്‍ പാലിന്റെ പായ്ക്കറ്റ് വെള്ളത്തില്‍ ഇട്ട് സൂക്ഷിക്കുന്ന പതിവുണ്ട്. വെള്ളത്തിന്റെ താപനില കൂടുതലായതിനാല്‍ പാല്‍ പെട്ടെന്ന് കേടാകും. ഫ്രിഡ്ജും, ഫ്രീസറുമൊക്കെ രൂക്ഷഗന്ധമുള്ള ലായനികള്‍ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം പാല്‍ വെച്ചാല്‍ പാലില്‍ അവയുടെ മണമുണ്ടാകും.സുതാര്യമായ പായ്ക്കറ്റില്‍ നിറച്ച പാലിനേക്കാള്‍ വെള്ള അല്ലെങ്കില്‍ ക്രീം നിറത്തില്‍ ഉള്ള പായ്ക്കറ്റില്‍ നിറച്ച പാല്‍ വാങ്ങുക.കടകളിലേക്ക് പാല്‍ പായ്ക്കറ്റുകള്‍ എത്തിയാലുടന്‍ കൂളറുകളില്‍ പാല്‍ സൂക്ഷിക്കുന്നവരുടെ അടുക്കല്‍ നിന്ന് മാത്രം പാല്‍ വാങ്ങുക.ആവശ്യത്തിനുള്ള പാല്‍ മാത്രം വാങ്ങുന്ന ശീലം വളര്‍ത്തുക. കൂടുതല്‍ വാങ്ങി സ്റ്റോക്ക് ചെയ്യുന്നത് പാല്‍ കേടാകാന്‍ ഇടയാക്കും .ആഘോഷ സമയത്തും വിശേഷ ദിവസങ്ങളിലും കൂടുതല്‍ അളവില്‍ പാല്‍ ഉപയോഗിക്കാന്‍ സാഹചര്യമുണ്ടായാല്‍ അല്‍പ്പം പാല്‍ ഒരു ചെറിയ പാത്രത്തില്‍ എടുത്ത് തിളപ്പിച്ച് അത് പിരിയുന്നില്ലെന്ന് ഉറപ്പാക്കിയതിനു ശേഷം ബാക്കിയുള്ള പാല്‍ ഉപയോഗിക്കുക. വാങ്ങിയ പാല്‍ ഉപയോഗിച്ച് തൈരുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവയില്‍ പാല്‍ കേടുകൂടാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുള്ളതായി സംശയിക്കാം.

ഡോ. ജാവേദ് ജമീല്‍ എ.
വെറ്ററിനറി സര്‍ജന്‍, ചെറുകുളഞ്ഞി, പത്തനംതിട്ട