Tuesday, June 9, 2020

കോവിഡ് മഹാമാരി അമേരിക്കൻ കോർപ്പറേറ്റുകൾക്ക് ചാകര

ഓഹരിക്കമ്പോളം ഇടിഞ്ഞ മാര്‍ച്ച് പകുതിക്ക് ശേഷം അമേരിക്കയിലെ ശത കോടീശ്വരന്‍മാര്‍ അവരുടെ സമ്പത്ത് $28000 കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു എന്ന് Institute for Policy Studies നടത്തിയ പഠനത്തില്‍ പറയുന്നു. അമേരിക്കയിലെ അഞ്ചിലൊന്ന് ആളുകളും തൊഴിലില്ലാത്തവരായിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അടിസ്ഥാന സൌകര്യങ്ങളില്ലാത്ത ഭാവി അനിശ്ചിതമായ ഈ കാലത്ത് അതി സമ്പന്നരുടെ സമ്പത്ത് തിരിച്ച് വന്നു എന്ന് മാത്രമല്ല അത് വളരെ വന്‍തോതില്‍ ഉയര്‍ന്നിരിക്കുകയാണ്.

“മഹാമാരി ലാഭക്കൊതിയന്‍മാര്‍” എന്ന് വിളിക്കുന്ന 8 ശതകോടീശ്വരന്‍മാര്‍ ഈ സമയത്ത് അവരുടെ സമ്പത്ത് ഓരോരുത്തരും $100 കോടിയിലധികം വീതം വര്‍ദ്ധിപ്പിച്ചു: Jeff Bezos (Amazon), MacKenzie Bezos (Amazon), Eric Yuan (Zoom), Steve Ballmer (Microsoft), John Albert Sobrato (Silicon Valley real estate), Elon Musk, Joshua Harris (Apollo, financial asset management), Rocco Comisso (Mediacom, cable and internet).

രക്ഷപെടുത്തല്‍ പാക്കേജ് എഴുതി ഐകകണ്ഠേനെ പാസാക്കിയ റിപ്പബ്ലിക്കന്‍മാരും ഡമോക്രാറ്റുകളും സമ്പന്ന ബാങ്കുകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും സമ്പത്ത് ഒഴുക്കിക്കൊടുക്കുകയും തൊഴിലെടുക്കുന്ന ജനത്തിന് കപ്പലണ്ടി കൊടുക്കുകയുമാണ് ചെയ്തത്.

$2.2 ലക്ഷം കോടി ഡോളറിന്റെ CARES Act $55000 കോടി ഡോളര്‍ മാത്രമാണ് നേരിട്ടുള്ള പണം കൊടുക്കലിനും തൊഴിലില്ലായ്മവേതനം തുടരുന്നതിനും വേണ്ടി ചിലവാക്കുന്നത്. അത് ഇതുവരെ കൊടുത്തിട്ടില്ല. ബാക്കിവരുന്ന $1.7 ലക്ഷം കോടി ഡോളറില്‍ $50000 കോടി ഡോളര്‍ വലിയ കോര്‍പ്പറേറ്റുകളെ രക്ഷിക്കാന്‍ വേണ്ടി നേരിട്ട് കൊടുക്കാനാണ്. $37700 കോടി ഡോളര്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് കൊടുക്കുന്നു. അതില്‍ മിക്കവര്‍ക്കും ഒരു പൈസ പോലും കിട്ടിയിട്ടില്ല. അതേ സമയം ബാങ്കുകള്‍ $1000 കോടി ഡോളര്‍ ഫീസ് ഇനത്തില്‍ കൈപ്പറ്റി. വലിയ കമ്പനികള്‍ ലഭ്യമായ ഫണ്ടിന്റെ വലിയ ഭാഗം ഉപയോഗിച്ച് കഴിഞ്ഞു.

അതി സമ്പന്ന വ്യക്തികള്‍ക്കും കമ്പനികള്‍ക്കും നികുതിയിളവായി $17300 കോടി ഡോളറും CARES Act ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പ്രതിവര്‍ഷ വരുമാനം കുറഞ്ഞത് $5 ലക്ഷം ഡോളര്‍ ഉള്ളവര്‍ക്ക് ബിസിനസ് നഷ്ട കുറവുകള്‍ വര്‍ദ്ധിപ്പിച്ച് കൊടുത്ത് നികുതി വളരേറെ കുറച്ച് കൊടുത്തു. ഓഹരി കമ്പോളത്തില്‍ നിന്ന് നേടുന്ന പണത്തിനും അത് ബാധകമാക്കി.

Federal Reserve ലക്ഷം കോടി ഡോളറുകള്‍ സാമ്പത്തിക കമ്പോളത്തിലേക്കും കോര്‍പ്പറേറ്റ് പണപ്പെട്ടിയിലേക്കും ഒഴുക്കുന്ന അവസരത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്.

മാര്‍ച്ചില്‍ ഒരു കോടി ആളുകള്‍ ആണ് തൊഴിലില്ലായ്മക്ക് രജിസ്റ്റര്‍ ചെയ്തത്. പക്ഷേ ജോലിയില്ലാത്ത അമേരിക്കക്കാരില്‍ 29% പേര്‍ക്കെ ആ മാസത്തെ ആനുകൂല്യങ്ങള്‍ കിട്ടിയുള്ളു എന്ന് Pew Research Center നടത്തിയ പഠനത്തില്‍ കണ്ടെത്തി.

— സ്രോതസ്സ് wsws.org | 27 Apr 2020

എങ്ങിനെയാണ് കോവിഡ് 29 മരണകാരിയാകുന്നത് ?

212 രാജ്യങ്ങളിലെ 40 ലക്ഷം ആളുകളെ കൊറോണവൈറസ് SARS-Cov-2 ഉണ്ടാക്കുന്ന COVID-19 ബാധിച്ചു. അതില്‍ 2.72 ലക്ഷം ആളുകള്‍ മരിച്ചു. സാമ്പത്തികവും സാമൂഹികവുമായ ആഘാതം ഈ മഹാമാരിയുണ്ടാക്കുന്ന ഞെട്ടിക്കുന്നതാണ്. എന്നാല്‍ ഈ രോഗത്തെക്കുറിച്ചുള്ള ദൈനംദിന വാര്‍ത്തകളുടെ കുത്തൊഴുക്ക് ഉണ്ടായിട്ടും, അണുബാധക്കെതിരെ പ്രവര്‍ത്തിക്കു എന്ന ധര്‍മ്മമുള്ള നമ്മുടെ പ്രതിരോധ വ്യവസ്ഥയുടെ അമിതമായ പ്രതിപ്രവര്‍ത്തനത്താലാണ് കോവിഡ്-19 നമ്മെ കൊല്ലുന്നതെന്ന് കുറച്ച് പേര്‍ക്കെ അറിയുകയുള്ളു എന്നതാണ് വിരോധാഭാസം.

epidemiology, disease pathway, ലക്ഷണങ്ങള്‍, പരിശോധനകള്‍, തീവൃ കോവിഡ്-19 ന്റെ ഇപ്പോഴത്തെ ചികില്‍സ തുടങ്ങിയവ Zunyi Medical University യിലെ ഗവേഷകര്‍ അവലോകനം ചെയ്യുന്ന, വിദഗ്ദ്ധരല്ലാത്തവര്‍ക്കു വേണ്ടിയും കൂടി എഴുതിയ പുതിയ പ്രബന്ധം Frontiers ല്‍ Public Health ല്‍ വന്നു. രോഗത്തിന്റെ വളര്‍ച്ചയില്‍ പ്രതിരോധവ്യവസ്ഥയിലെ മാരകമാകാന്‍ സാദ്ധ്യതയുള്ള ഒരു അമിതപ്രതിപ്രവര്‍ത്തനത്തിന്റെ പ്രധാന പങ്കിനെ അവര്‍ എടുത്തു പറഞ്ഞു.

വായൂ നാളിയിലെ വൈറസ് ബാധയെക്കുറിച്ചും, വിവിധ ആന്തരിക കോശങ്ങള്‍, ഗുതരമായ കേസുകളിലെ പ്രതിരോധവ്യവസ്ഥയുടെ “cytokine storm” ഓടുകൂടിയ അമിതപ്രവര്‍ത്തനം എന്നിവയെ അവര്‍ പടിപടിയായി വിശദീകരിക്കുന്നു. ധവള രക്താണുക്കളുടെ അമിതമായ പ്രവര്‍ത്തനമാണ് ഈ കൊടുംകാറ്റ്. അത് വളരെ കൂടുതല്‍ cytokines നെ രക്തത്തിലേക്ക് വിടുന്നു. inflammation-stimulating തന്‍മാത്രയാണത്.

SARS ഉം MERS ഉം ബാധിച്ചതിന് ശേഷം സംഭവിച്ചത് പോയാണിത്. ഗൌരവകരമായ കോവിഡ്-19 ബാധിച്ച രോഗികളില്‍ cytokine storm syndrome ഉണ്ടെത്ത് ഡാറ്റകളും കാണിക്കുന്നു. lymphocytes, neutrophils പോലുള്ള പ്രതിരോധ കോശങ്ങളെ അതിവേഗത്തില്‍ വര്‍ദ്ധിക്കുന്ന ഈ cytokines ആകര്‍ഷിക്കുന്നു. ശ്വാസകോശ tissueയിലേക് ഇവയുടെ ഒരു കടന്നുകയറ്റം ഉണ്ടാകുന്നു. അത് ശ്വാസകോശത്തിന് മുറിവുകളുണ്ടാക്കുന്നു.

cytokine കൊടുംകാറ്റ് അവസാനം വലിയ പനിയും, രക്ഷക്കുഴലുകളില്‍ നിന്ന് ചോര്‍ച്ചയും, ശരീരത്തിനകത്ത് രക്തം കട്ടപിടിക്കുകയും, രക്തസമ്മര്‍ദ്ദം വളരെ താഴുകയും, ഓക്സി‍ന്റെ അളവ് കുറയുകയും അതുവഴി രക്തത്തിന് അമ്ലത്വം കൂടുകയും, ശ്വാസകോശത്തില്‍ ദ്രവങ്ങള്‍ (“pleural effusion”) കെട്ടിക്കിടക്കുന്നതിനും കാരണമാകുന്നു.

ആരോഗ്യമുള്ള കോശങ്ങളേയും ആക്രമിക്കുകയും നശിപ്പിക്കാനും ധവള കോശങ്ങള്‍ക്ക് തെറ്റായ നിര്‍ദ്ദേശം കിട്ടും. അത് ശ്വാസകോശം, ഹൃദയം, കരള്‍, കുടല്‍, വൃക്ക, ലൈംഗികാവയവങ്ങള്‍ (Multiple Organ Dysfunction Syndrome, MODS) ഒക്കെ തകരാറിലാക്കുന്നു. ഇത് കൂടുതല്‍ മോശമാകാം. അത് ശ്വാസകോശത്തെ നിര്‍ത്തും (Acute Respiratory Distress Syndrome, ARDS). hyaline സ്തരം എന്നുവിളിക്കുന്ന ഒന്ന് രൂപപ്പെടുമ്പോഴാണിത്. അത് പ്രോട്ടീന്‍ ശകലങ്ങള്‍, ചത്ത കോശങ്ങള്‍, ശ്വാസകോശ ആവരണം എന്നിവയാണ്. ഓക്സിജന്‍ സ്വീകരിക്കാന്‍ കഴിയാതെയാവുന്നു. അതിന് ശേഷം കോവിഡ്-19 കാരണമുള്ള മിക്ക മരണങ്ങളും ശ്വസന തകരാറ് മൂലമായിരിക്കും.

കോവിഡ്-19 ന് പ്രത്യേകമായി ആന്റിവൈറല്‍ മരുന്നില്ലാത്തതിനാല്‍ ചികില്‍സയുടെ ലക്ഷ്യം ലക്ഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണ്. മരണ നിരക്ക് കുറക്കാനായി അവയവ പ്രവര്‍ത്തനങ്ങള്‍ക്ക് തീവൃപരിചരണം കൊടുക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് രക്തം ശുദ്ധീകരിക്കാനായി കൃത്രിമമായ കരള്‍, renal replacement therapy ഉപയോഗിച്ച് രക്തത്തെ ശുദ്ധീകരിക്കുക തുടങ്ങിയവ.

ശ്വാസകോശങ്ങളുടെ പ്രവര്‍ത്തിന് സഹായമായോ പകരം വെക്കുകയോ ചെയ്യുന്ന രീതി പ്രത്യേകിച്ചും പ്രധാനപ്പെട്ടതാണ്. അകത്തോട്ട് കടന്ന് കയറാതെ മാസ്ക് വെച്ച് യാന്ത്രികമായി ശ്വാസം നല്‍കുന്നത്. ശ്വാസ നാളത്തിലേക്ക് കുഴലിട്ട് ventilation ചെയ്യുന്നത് (കഴിയുമെങ്കില്‍ Positive End Expiratory Pressure, PEEP, ഇവിടെ ventilator ഓരോ ശ്വാസത്തിന്റേയും അവസാനം അധിക സമ്മര്‍ദ്ദം കൊടുക്കുന്നു). ചൂടാക്കിയ humidified ഓക്സിജന്‍ മൂക്കിലെ കുഴലുകളില്‍ കൂടി നല്‍കുക അല്ലെങ്കില്‍ heart-lung bypass.

ദ്വിതീയ അണുബാധ തടയുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് എഴുത്തുകാര്‍ ഉപസംഹരിക്കുന്നു: intestines നേയും SARS-Cov-2 ആക്രമിക്കുന്നു. അവിടെ അത് പഴുപ്പുണ്ടാക്കുകയും ചെറുകുടല്‍ പാളികളില്‍ ചോര്‍ച്ചയുണ്ടാക്കുകയും ചെയ്യുന്നു. അത് മറ്റ് രോഗാണുക്കള്‍ക്ക് കടന്നുകയറാനുള്ള അവസരം കൊടുക്കുന്നു. probiotics പോലുള്ള പോഷകങ്ങള്‍ കൊടുത്ത് അതിനെ തടയാനാകും. പോഷകങ്ങളും അമിനോ ആസിഡുകളും പ്രതിരോധ വ്യവസ്ഥയേയും കുടലിനേയും മെച്ചപ്പെടുത്തും.

രോഗലക്ഷണങ്ങള്‍ക്കെതിരായ ശക്തമായ ചികില്‍സയെ ആണ് ഇപ്പോള്‍ നാം ആശ്രയിക്കുന്നതുകൊണ്ട് ദ്വിതീയ അണുബാധക്കെതിരായ സംരക്ഷ​ണം വളരേറെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളില്‍. സ്ഥിതി കൂടുതല്‍ മോശമാകാതിരിക്കാന്‍ അത് സഹായിക്കും.

— സ്രോതസ്സ് Frontiers | May 13, 2020

Tuesday, June 2, 2020

കേരളത്തിലെ ഐ ടി വികസനത്തിൽ വിഎസ് അച്ചുതാനന്ദന്റെ സംഭാവന


തിരുവനതപുരം  ടെക്നോപാർക്കിലെ  വൻ വികസനം: 

വി.എസ്.അച്ചുതാനന്ദൻ 2015 നവംബർ 12 ന് പ്രസിദ്ധീകരിച്ച ഫേസ് ബുക്ക്‌ പോസ്റ്റ്

2006 ൽ വി എസ് സർക്കാർ  അധികാരത്തിൽ വരുമ്പോൾ കേരളത്തിലെ ഐടി വികസനം തളർച്ചയുടെ പാതയിലായിരുന്നു സ്മാർട്ട്‌ സിറ്റി അധികാരികളെ പ്രീണിപ്പിക്കാൻ വേണ്ടി മറ്റു പ്രധാന ഐടി പാർക്കായിരുന്ന തിരുവന്തപുരം ടെക്നോപാർക്കിനെ അവഗണിച്ചു നിര്‍ത്തുകയായിരുന്നു. യു .ഡി .എഫ് ഭരണ നയം . വി എസ് അധികാരത്തിലെത്തി ആദ്യം ചെയ്തത്‌ സ്മാർട്ട്‌ സിറ്റി തീരുമാനത്തിന് കാത്തു നിക്കാതെ ടെക്നോപാർക്കിന്റെ വികസനം  മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള ഭരണ നടപടികൾക്ക് തുടക്കം കുറിച്ചു . ഇതിന്റെ ഭാഗമായി ടെക്നോപാർക്കിന്റെ രണ്ടാം ഘട്ടത്തിന്റെ  ഭൂമി 50 ഏക്കർ ഇൻഫോസിസിനും ബാക്കി 36 ഏക്കർ യുഎസ് സോഫ്റ്റ്‌വെയർ എന്ന കമ്പനിക്കും നൽകി . ഇന്‍ഫോസിസ് അവിടെ 15000 പേര്‍ക്കും യു എസ് സോഫ്റ്റ്‌വെയർ 10000 പേര്‍ക്കും തൊഴില്‍ നൽകുന്ന സോഫ്റ്റ്‌വെയർ കാമ്പസിന്റെ പണി ആരംഭിച്ചു. വികസനത്തിന്റെ മൂന്നാഘട്ടമായി 180 ഏക്കറോളം ഭൂമി ഏറ്റെടുക്കുകയും അവിടെ രാജ്യത്തെ ഏറ്റവും വലിയ ഐടി ബിൽഡിംഗിൻറെ പണി ആരംഭിക്കുകയും ചെയ്തു. ഇതിന്റെ നിര്‍മാണം 2014 ലാണ്  തീര്‍ന്നത്. ഇപ്പോൾ അവിടെ നൂറുകണക്കിന് ആൾക്കാർ ജോലി ചെയ്യുന്നു. ടെക്നോപാർക്കിന്റെ നാലാം ഘട്ട വികസനം ആയ ടെക്നോസിറ്റിക്ക് വേണ്ടി 500 ഓളം ഏക്കർ ഭൂമി ഏറ്റെടുത്തു. അവിടെ ഇന്ത്യയിലെ വൻ ഐടി കമ്പനിയായ TCS നു 82 ഏക്കർ കൈമാറി. ഇന്‍ഫോസിസിന്റെ  രണ്ടാം കാമ്പസിന് 50 ഏക്കർ കൈമാറാൻ വേണ്ട എല്ലാ നടപടികളും പൂർത്തിയാക്കിയ സമയത്താണ് സർക്കാർ മാറുന്നത്. എന്നാൽ ഈ ഭൂമി കൈമാറാനോ , വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ചെയ്തു കൊടുക്കാനോ തയ്യാറാകാത്തിനാൽ ഇന്‍ഫോസിസ് 2014 മാർച്ചിൽ ഈ പദ്ധതിയിൽ നിന്നും പിന്മാറി. അങ്ങിനെ  കേരളത്തിന്‌ 10000 പേർക്ക് കൂടി കിട്ടേണ്ട തൊഴിൽ നഷ്ടമാകാൻ ഉമ്മൻ ചാണ്ടിയും കുഞ്ഞാലി കുട്ടിയും കാരണക്കാരായി. വിഎസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 15000  തൊഴിൽ എന്നുള്ളത് 2011 ഇൽ വിഎസ് പുറത്തു പോകുമ്പോൾ 50000  പേര് ജോലി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ഐ ടി പാർക്ക് ആയി മാറി  ടെക്നോപാർക്ക്. 

കൊച്ചി  ഇൻഫോ പാർക്കിലെ  വൻ വികസനം: 

ഏറ്റവും  കൂടുതൽ അടിസ്ഥാന  സൗകര്യ വികസനം ഇൻഫോ പാർക്കിൽ  നടന്നത് 2006 - 2011 കാലത്താണ്. സ്മാർട്ട്‌ സിറ്റി യെ  പ്രോമോട്ട് ചെയ്യാൻ വേണ്ടി ഇൻഫോ പാർക്കിനെ തഴയുന്ന നിലപാട്  ആയിരുന്നു മുൻ യുഡിഎഫ് സര്‍ക്കാർ സ്വീകരിച്ചിരുന്നത്. സ്മാർട്ട്‌ സിറ്റി ക്ക് വേണ്ടി കാത്ത് നിൽക്കാതെ ഇൻഫോ പാർക്കിൽ സര്‍ക്കാർ തലത്തിലും സ്വകാര്യ തലത്തിലും മൊത്തം 10 ലക്ഷം സ്കൊയർ ഫീറ്റ് വരുന്ന നിരവധി ഐ ടി സ്ഥാപങ്ങൾക്ക് പ്രവർത്തിക്കാൻ ബിൽഡിംഗ്‌ പണി തുടങ്ങുകയും  പൂർത്തീകരിക്കുകയും ചെയ്തു. ഇത് കൂടാതെ ഇൻഫോ പാർക്കിന്റെ രണ്ടാം ഘട്ടം വികസനത്തിന്‌ 180 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്തു അവിടെ അടിസ്ഥാന സൗകര്യം ഒരുക്കി.  5 ലക്ഷം സ്കൊയർ ഫീറ്റ് ഉള്ള ബിപിഓ ബിൽഡിംഗ്‌ പണി തുടങ്ങാൻ വേണ്ട എല്ലാ അനുമതിയും നേടിയെടുത്തു. 15 ഏക്കര്‍ ഭൂമി വമ്പൻ ഐ ടി കമ്പനിയായ  കോഗ്നിസെന്റിന്  (Cognizant ) കൈമാറി. 10000 പേർക്ക് വർക്ക് ചെയ്യാൻ പറ്റുന്ന സോഫ്റ്റ്‌വെയർ  കാമ്പസ് പണി അവർ തുടങ്ങി. ഇൻഫോ പാർക്കിലേക്ക് എത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടി കാക്കനാട് - ഇൻഫോപാർക് എക്സ്പ്രസ്സ്‌ ഹൈവേ [4 വരി പാത ] പണി കഴിപ്പിച്ചത് അതേ കാലഘട്ടത്തിലാണ്. വി.എസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 2200 പേർക്ക് മാത്രമായിരുന്നു ഇൻഫോപാർക്കിൽ തൊഴിൽ ഉണ്ടായിരുന്നത് . 2011 ൽ വിഎസ് പുറത്തു പോകുമ്പോൾ 16000 പേർ ജോലി ചെയ്യുന്ന വലിയ ഐ ടി പാർക്ക് ആയി കൊച്ചി ഇൻഫോപാർക്ക് മാറിയിരുന്നു .    

സ്മാർട്ട്‌ സിറ്റി : 

ഉമ്മൻ ചാണ്ടി  സർക്കാർ ഉണ്ടാക്കിയ ഉടമ്പടി വ്യവസ്ഥകൾ  സംസ്ഥാനത്തിന്റെ ഐ ടി വികസനത്തിന്‌ ഏറ്റവും ദോഷം ഉണ്ടാക്കുന്നതായിരുന്നു . ആലപ്പുഴ മുതൽ കോഴിക്കോട് വരെ വേറെ ഒരു  സർകാർ /സ്വകാര്യ ഐ ടി പാർക്കുകളും പാടില്ല എന്ന വിവാദ ഉടമ്പടി വ്യവസ്ഥ വി.എസ് എടുത്തു മാറ്റി. വ്യവസായ ആവശ്യങ്ങൾക്കുള്ള ഭൂമി 50% നിന്നും 70% ആക്കി  മാറ്റി . മൊത്തം തൊഴിൽ എന്നത് 3 ഇരട്ടിയോളമാക്കി ഉയർത്തി. കടമ്പയാർ പുഴയ്ക്കു രണ്ടു വശമുള്ള ഭൂമിക്കു ഒറ്റ SEZ എന്ന Teecom ആവശ്യം യു പി എ യുടെ നിയത്രണത്തിലുള്ള  കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നീട്ടി കൊണ്ട് പോയതിനാൽ സ്മാർട്ട്‌ സിറ്റി നിർമ്മാണം ഏറെ വൈകി. ഇപ്പോൾ കഴിഞ്ഞ നാലര കൊല്ലമായി യുഡി എഫ് ഭരണത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ  ഒച്ചിന്റെ വേഗത്തിൽ ആണ് മുന്നോട്ടു പോയത്. കേരളത്തിലെ ഏറ്റവും ചെറിയ ഐ ടി പാർക്കിന്റെ മാത്രം വലിപ്പമുള്ള കെട്ടിടം നാലര കൊല്ലമായിട്ടും പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല  എന്നത് ദുഖകരം ആണ്!   

തൃശൂർ  കൊരട്ടി   ഇൻഫോ പാർക്ക് :

കേരളാ വ്യാപകമായി ഐ ടി വികസനം എന്ന നയത്തിന് പകരം തലസ്ഥാന  നഗരത്തിൽ മാത്രം കേന്ദ്രീകരിച്ച രീതി തന്നെ ആണ് വി എസിന്  മുന്നേ ഉള്ള ഐ ടി മന്ത്രിമാർ പിന്തുടർന്നിരുന്നത്. ഇത് മാറ്റി സംസ്ഥാനം  മുഴുവൻ ഐ ടി വികസനം എന്ന ആശയം കൊണ്ട് വന്നത് വിഎസ് ആണ്. ഇതിന്റെ അടിസ്ഥാനത്തിൽ  ആണ് കൊരട്ടി ഇൻഫോ പാർക്ക് തുടങ്ങിയത്. അതിന്റെ സ്ഥലം ഏറ്റെടുക്കലും നിർമ്മാണവും വിഎസ്ന്റെ കാലത്ത് തുടങ്ങുകയും പൂര്തീകരിക്കുകയും ചെയ്തു. ആരംഭകാലത്തു   തന്നെ 1000 പേർക്ക് തൊഴിൽ ലഭിച്ച അവിടെ ഇപ്പോൾ 2000 പേർ ജോലി ചെയ്യുന്നു 

പുതുതായി  ആലപുഴ ചേർത്തല   ഇൻഫോ പാർക്ക് : 

കൊരട്ടി പാർക്ക്  പോലെ തന്നെ സ്ഥലം ഏറ്റെടുക്കലും നിർമ്മാണവും വിഎസ്ന്റെ കാലത്ത് തുടങ്ങുകയും പൂർത്തീകരിക്കുകയും ചെയ്ത മറ്റൊരു ഐടി പാർക്കാണ് ചേർത്തല  ഇൻഫോ പാർക്ക്. ഇവിടെ ഇപ്പോൾ ആയിരത്തിലധികം പേർ ജോലി ചെയ്യുന്നു

കൊല്ലം കുണ്ടറ  ടെക്നോ പാർക്ക്

തിരുവന്തപുരം  ടെക്നോപാർക്കിന്റെ  ഉപ പാർക്ക് ആയി തുടങ്ങിയ ഈ പാർക്കിന്റെ പണിയും വിഎസ്ന്റെ കാലത്ത് തന്നെ 90% പൂർത്തീകരിച്ചിരുന്നു. എന്നാൽ യു ഡി എഫ് സർക്കാർ  ഇടതു ശക്തി കേന്ദ്രമായ കൊല്ലത്തോട് പൊതുവെ കാണിച്ച അനീതി പോലെ തന്നെ കുണ്ടറ ടെക്നോ പാർക്കിനേയും അവഗണിച്ചു. ഇപ്പോൾ കുറച്ചു കമ്പനികൾ മാത്രമാണ് ഇവിടയൂള്ളത്     

കോഴിക്കോട് സൈബർ പാർക്ക്: 

കൊച്ചിക്കും തിരുവനതപുരത്തിനും ഒപ്പം  കേരളത്തിലെ പ്രമുഖ ഐടി കേന്ദ്രമായി കോഴിക്കോട് പട്ടണത്തെ  ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആണ് രണ്ടു ഐ ടി [സൈബർ] പാർക്കുകൾ  കോഴിക്കോട് തുടങ്ങാൻ വേണ്ടി സ്ഥലം ഏറ്റെടുക്കുകയും പണി ആരംഭിക്കുകയും ചെയ്തത് . ഇതിൽ  ഒന്ന് രാജ്യത്തെ ആദ്യ സഹകരണ ഐ ടി പാർക്ക് കൂടിയാണ്. യു ഡി എഫ് സർക്കാർ ഈ പാർക്കുകൾക്ക്   വേണ്ടി ഒരു കാര്യവും ചെയ്യാഞ്ഞത് കാരണം അവയ്ക്ക് കഴിഞ്ഞ നാലര കൊല്ലമായി ഏറെ മുന്നോട്ടു പോകാൻ കഴിഞ്ഞില്ല .

ഓപ്പണ്‍ സോഴ്സ്  [ഫ്രീ ] സോഫ്റ്റ്‌വെയർ: 

രാജ്യത്തെ  എല്ലാ സംസ്ഥാന സർക്കാരുകളും മൈക്രോ സോഫ്റ്റ്‌ പോലുള്ള വമ്പൻ കമ്പനികളുടെ സോഫ്റ്റ്‌വെയർ ആണ് സർക്കാർ അപ്പ്ളികേഷന്  വേണ്ടി ഉപയോഗിച്ച് വന്നത്. കോടിക്കണക്കിനു രൂപയാണ് ലൈസന്‍സ് ഫീ ആയി അവർക്ക് നല്കി കൊണ്ടിരുന്നത്. ഇത് കേരളത്തിലെ  സർക്കാരുകളും ഇതേ നയം തന്നെയാണ് തുടർന്ന് വന്നിരുന്നത് . വിഎസ് സർക്കാർ ഈ നയം മാറ്റി, ഓപ്പണ്‍ സോഴ്‌സ് [ ഫ്രീ - Open Source ]   സോഫ്റ്റ്‌വെയർ സർക്കാർ ആപ്ലിക്കേഷന് വേണ്ടി ഉപയോഗിച്ച് തുടങ്ങി. ഇത് മൂലം കേരള സര്ക്കാർ ലൈസൻസ് ഫീസ് ഇനത്തിൽ ഇന്ന് കൊടിക്കണക്കിനു രൂപ  ലാഭിക്കുന്നു. രാജ്യത്താകെ ഈ സംരംഭം കേരളത്തിൽ ആണ് ആദ്യം തുടങ്ങിയത്. ഈ സംരംഭത്തെ ലോക പ്രശസ്‌ത സോഫ്റ്റ്‌വെയർ വിദഗ്ദ്ധനും Free Software Foundation  ന്റെ സ്ഥാപകനും ആയ Richard Stallman ഏറെ പ്രശംസികുകയും വി എസിനെ നേരിട്ട് കണ്ടു അഭിനന്ദിക്കുകയും ചെയ്തു.       

കണ്ണൂർ  ഐ ടി പാർക്ക് :  

സ്ഥലം ഏറ്റെടുക്കൽ  വിഎസ്ന്റെ കാലത്ത് തുടങ്ങിയെങ്കിലും  യു ഡി എഫ് സർക്കാർ കണ്ണൂർ ഐ ടി പാർക്കിനെ പാടെ അവഗണിച്ചു. ഇപ്പോൾ ഒരു വികസനവും കണ്ണൂർ  ഐ ടി പാർക്കിൽ നടക്കുന്നില്ല. കോട്ടയം, തൃശൂര്‍ എന്നിവടങ്ങളിലും ഐ ടി പാർക്ക് തുടങ്ങാൻ  പ്ലാൻ ഉണ്ടായിരുന്നെങ്കിലും യു ഡി എഫ് ഭരിച്ച ജില്ല പഞ്ചായത്തുകൾ സമയത്ത് സ്ഥലം ഏറ്റെടുത്തു നൽകിയില്ല. 

സോഫ്റ്റ് വയർ കയറ്റുമതിയിൽ വൻ കുതിപ്പ്

 സോഫ്റ്റ്‌വെയർ  കയറ്റുമതിയിൽ വൻ വർദ്ധനയാണ് 2006-2011 കാലയളവിൽ  ഉണ്ടായതു 2004 -2005 കാലത്ത് 50% എന്നുള്ളത് 2007-2008  കാലത്തും 325% 2008 -2009 കാലത്തും 380% ആയി ഉയർന്നു. യുഡിഎഫ് ഭരണത്തിൽ  അത് വീണ്ടും കുറഞ്ഞു അൻപതു ശതമാനത്തിനു താഴെ ആയിട്ടുണ്ട്. സോഫ്റ്റ്‌വെയർ കയറ്റുമതി മൂലം  സർക്കാരിന് ലഭിക്കുമായിരുന്ന വൻ നികുതി വരുമാനം ഇപ്പോൾ ഏറെ കുറഞ്ഞു പോകുകയും ചെയ്തു 

ടെക്നോലോഡ്ജു

വിഎസ്  ആരംഭിച്ച മറ്റൊരു  വിപ്ലവകരമായ ഐടി പദ്ധതി  ആയിരുന്നു നാട്ടിൻ പുറങ്ങളിലും ചെറു പട്ടണങ്ങളിലും ആരംഭിച്ച  ടെക്നോലോഡ്ജുകൾ. ചെറിയ കാൾ സെന്റർ എന്ന രീതിയിലാണ്‌ ഇവ തുടങ്ങിയത്. കേരളത്തിനകത്തെ  മലയാളത്തിൽ കസ്റ്റമർ  സപ്പോർട്ട് ചെയ്യുന്ന കമ്പനികൾക്ക് . [ഉദാഹരണം മൊബൈൽ കമ്പനികൾ]   വേണ്ടിയാണ് ഇത് പ്രത്യകം തുടങ്ങിയത്. ഇത് മൂലം ചെറിയ പട്ടണങ്ങളിൽ  തൊഴിൽ ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം എന്നാൽ യു ഡി എഫ് സർക്കാർ ഈ സംരംഭം മുന്നോട്ട്  കൊണ്ട് പോയില്ല.

ഐ ടി @  സ്കൂൾ പദ്ധതി : 

ഏറെ പ്രശംസ  കേട്ട മറ്റൊരു പദ്ധതിയാണ് സ്കൂളുകളിൽ കമ്പ്യൂട്ടർ പഠനത്തിനു  വേണ്ട ഐ ടി @ സ്കൂൾ പദ്ധതി . ഇന്ത്യയില ആദ്യമായാണ് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്യപ്പെടുന്നത് .വലിയ പശ്ചാത്തല സൗകര്യങ്ങൾ  ഉള്ള സ്വകാര്യ സ്കൂളുകൾക്ക് കമ്പ്യൂട്ടർ പഠനത്തിനു വേണ്ടി . 2000 ത്തിൽ തുടങ്ങിയ ഈ പദ്ധതി വിഎസ് സര്ക്കാർ ആണ് കേരളമാകെ  വ്യാപിപ്പിക്കാൻ നടപടി സ്വീകരിച്ചത് .  

ഐ ടി  ഫിനിഷിംഗ് സ്കൂൾ : 

പ്രൊഫ ഷണൽ കോളേജിൽ  നിന്നും പഠനം പൂർത്തിയാക്കുന്ന  കുട്ടികൾക്ക് കമ്പനികളിൽ ജോലി ചെയ്യത്തക്ക  വിധം പരിശീലനം നല്കുന്ന പദ്ധതി ആണ്. ഇതും ഏറെ പ്രശംസ  കേട്ട മറ്റൊരു പദ്ധതിയാണ്. യു ഡി എഫ് സർക്കാർ ഇത് നടപ്പാക്കാൻ   ഒന്നും ചെയ്യാതിരുന്നതിനാൽ ഇപ്പോൾ ഈ പദ്ധതിയും സമ്പൂര്ണ പരാജയം ആയി 

കേരളത്തിലെ ഐ  ടി വികസനത്തിന്‌ വി.എസിന്റെ സംഭാവന

വിഎസ്  സർക്കാർ  ഐ ടി പദ്ധതികളും  പാർക്കുകളും വികസിപ്പിച്ചു മുന്നേറിയപ്പോൾ  യു ഡി എഫ് സര്‍ക്കാർ വെറുതെ കുത്തിയിരിക്കുകയായിരുന്നു. കഴിഞ്ഞ നാലര കൊല്ലത്തിനുള്ളിൽ  ഒറ്റ നല്ല സോഫ്റ്റ്‌വെയർ കമ്പനി പോലും കേരളത്തിൽ വന്നില്ല എന്ന് മാത്രമല്ല വിഎസ് സര്കരിന്റെ കാലത്ത്  പ്രഖ്യാപിച്ച ഇൻഫോസിസിന്റെ തിരുവനതപുരത്തെ രണ്ടാമത് സോഫ്റ്റ്‌വെയർ കേന്ദ്രം 2014 ഇൽ യു ഡി എഫ് സര്ക്കാരിന്റെ  നിഷ്ക്രിയത്വം കാരണം അവർ വേണ്ടെന്ന് വച്ച് പോകുകയും ചെയ്തു അതായതു ഇന്ഫോസിസ് വിഭാവനം ചെയ്ത 10000 പേർക്ക് തൊഴിൽ  നല്കുന്ന സ്ഥാപനം ആണ് കേരളത്തിന്‌ നഷ്ടമായത്. ഇവരാണ് വികസനം വികസനം എന്ന് പറഞ്ഞു ഇപ്പോൾ പുലമ്പുന്നത്.

https://www.facebook.com/VSAchuthananthan/photos/a.177958395617176/959893637423644/?type=3

Friday, May 29, 2020

കോവിഡ്-19 എവിടെ നിന്ന് വന്നു?


കൊറോണ വൈറസ് കോവിഡ്-19 പോലുള്ള പുതിയ zoonotic രോഗങ്ങള്‍ അവസാനിപ്പിക്കാന്‍ മനുഷ്യര്‍ ശ്രമം തുടങ്ങണം.

2012 ല്‍ Yale School of Forestry & Environmental Studies പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ ശാസ്ത്ര ലേഖകനായ David Quammen എഴുതി, “അടുത്ത മാരകമായ മനുഷ്യ മഹാമാരി തീര്‍ച്ചയായും വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുന്ന ഒരു വൈറസ് ആയിരിക്കും എന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു.”

അടുത്ത കാലത്തെ വന്യജീവികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്ന zoonotic രോഗങ്ങള്‍ എന്നറിയപ്പെടുന്ന SARS, Ebola പോലുള്ള മഹാമാരികളെക്കുറിച്ച് Quammenഎഴുതി, “അടുത്ത വലിയ ഒന്നായി ഇത് മാറുമോ?” എന്ന് വിദഗ്ദ്ധര്‍ക്ക് എപ്പോഴും അത്ഭുതമാണ്. അടുത്ത വലിയ ഒന്ന് എന്നാല്‍ “ഭൂമി മൊത്തം പരക്കുന്ന ഒരു കൊലപാതകപരമായ മഹാമാരി. ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നത്. 1918-19 ലെ സ്പാനിഷ് പനിപോലുള്ളത്. AIDS സാവധാനമായിരുന്നു പ്രവര്‍ത്തിച്ചത്. അന്ന് ശാസ്ത്രവും പൊതുആരോഗ്യവും, ഭാഗ്യവും അതിവേഗം അതിനെ തടഞ്ഞില്ലായിരുന്നെങ്കില്‍ 2003 ല്‍ സാര്‍സ് ചെയ്തത് പോലെ.”

ഈ എല്ലാ രോഗാണുബാധയും മൃഗങ്ങളില്‍ നിന്ന് വരുന്നു എന്നത് ആദ്യം ഇത് അത്ഭുതമായി തോന്നാം. പക്ഷെ വേറെ എവിടെനിന്ന് അത് വരാനാ? വൈറസ് ശൂന്യാകാശത്ത് നിന്ന് വരില്ല. ഒരു പഠനം പറയുന്നത് മനുഷ്യനെ ബാധിക്കുന്ന രോഗാണുക്കളില്‍ 58% വും zoonotic ആണ്. മറ്റൊരു പഠനം പറയുന്നു അടുത്തകാലത്തുണ്ടായ zoonotic രോഗങ്ങളില്‍ 72% വന്നത് വന്യജീവികളില്‍ നിന്നാണെന്ന്. എബോള, Marburg, HIV മുതല്‍ പനികള്‍, West Nile virus, monkeypox, SARS വരെ എല്ലാം മൃഗങ്ങളിലാണ് തുടങ്ങിയത്.

ഇനി ഈ നിമിഷത്തെ ചോദ്യം: എങ്ങനെയാണ് ഈ രോഗാണുക്കള്‍ വന്യജീവികളില്‍ നിന്ന് മനുഷ്യരില്‍ എത്തുന്നു? മനുഷ്യരും വന്യ ജീവികളും തമ്മിലുള്ള ബന്ധത്തില്‍ നിന്നാണത്. എന്തുകൊണ്ടാണ് ഈ പകര്‍ച്ചവ്യാധികള്‍ ഇടക്കിടെ ഉണ്ടാകുന്നത്?

നാം വന്യജീവികളുമായി ഇടപെടുന്നു, അവ ജീവിക്കുന്ന അവയുടെ ആവസവ്യവസ്ഥയെ അഭൂതപൂര്‍വ്വമായി നാം നശിപ്പിക്കുന്നു.

മനുഷ്യര്‍ ഭ്രാന്തരായ കൊള്ളകാകാരായി. ശ്രദ്ധയില്ലാത്ത അനാധമാക്കലിലൂടെ നാം പ്രകൃതി നശിപ്പിക്കുന്നു. തീര്‍ച്ചയായും നാം പ്രകൃതിയുടെ ഭാഗമാണ്. അത് നമ്മുടെ വീട് കൂടിയാണ്. എന്നാല്‍ ഭൂമിയിലെ മറ്റ് സ്പീഷീസുകളുമായി ചേര്‍ന്നുള്ള ഒരു സഹജീവനത്തില്‍ നിന്ന് വഴിമാറിയിരിക്കുകയാണ്. ഒരു ഉദാഹരണം പറയാം. ക്യാനഡയുടെ തീരപ്രദേശത്തെ First Nations, 13,000 വര്‍ഷത്തെ ആവാസത്തില്‍ അവര്‍ ജീവിച്ച കാടിനെ വിപുലമാക്കുകയാണ് ചെയ്തത്. നാം നമ്മുടെ വരിയിലൂടെയല്ല പോകുന്നത്.

മനുഷ്യനും വന്യജീവികളും തമ്മില്‍ വിവിധ തരത്തില്‌ ബന്ധപ്പെടുമ്പോഴാണ് Zoonotic രോഗങ്ങളുണ്ടാകുന്നത്. വന്യജീവികളെ വില്‍ക്കുന്ന ജീവനുള്ള മൃഗ കമ്പോളത്തില്‍ മനുഷ്യനുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് കൊറോണവൈറസ് കോവിഡ്-19 വന്നത് എന്ന് മിക്ക വിദഗ്ദ്ധരും അംഗീകരിക്കുന്നു.

മോഡിയുടെ കാലതത് ചതിച്ച ബാങ്കുകള്‍


2018-19 കാലത്ത് റിപ്പോര്‍‍ട്ട് ചെയ്യപ്പെട്ട ബാങ്ക് തട്ടിപ്പുകളില്‍ 90.2% തുകയും പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണ്.

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കാലത്തിന്റേയും ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റേയും ഒരു പൊതു സ്വഭാവം ബാങ്ക് തട്ടിപ്പുകളാണ്. Reserve Bank of Indiaയുടെ 2018-19 ലെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് 2018-19 ല്‍ ബാങ്ക് തട്ടിപ്പിലകപ്പെട്ടത് Rs 71,542.93 കോടി രൂപയാണ്. 2017-18 കാലത്ത് അത് Rs 41,167.04 കോടി രൂപയായിരുന്നു. തട്ടിപ്പിന് 73.8% വര്‍ദ്ധനവുണ്ടായിരിക്കുന്നു. ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വരുന്നതിന് മുമ്പ് 2013-14 ല്‍ അത് Rs 10,170.81 കോടി രൂപയായിരുന്നു. അതിപ്പോള്‍ 7 മടങ്ങാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

തട്ടിപ്പുകളുടെ വാര്‍ഷിക കണക്ക് നോക്കൂ. 2018-19 കാലത്ത് ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 6,801 തട്ടിപ്പ് കേസുകളാണ്. 2017-18 ല്‍ 5,916 കേസുകളും, 2016-17 ല്‍ 5,076 കേസുകളും, 2015-16 ല്‍ 4,693 കേസുകളും, 2014-15 ല്‍ 4,639 കേസുകളും, 2013-14 ല്‍ 4,306 കേസുകളുമാണ്. തട്ടിപ്പുകള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുന്നത് ഇപ്പോഴത്തെ ബാങ്കിങ് സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മ മാത്രമല്ല ഇത്തരം കുറ്റകൃത്യങ്ങളോട് സര്‍ക്കാരിനുള്ള മേല്‍നോട്ടത്തേയും വ്യക്തമാക്കുന്നതാണ്.

RBI പ്രകാരം, ബാങ്ക് കൂട്ടങ്ങളില്‍ പൊതുമേഖല ബാങ്കുകള്‍ (PSBs)ക്കാണ് വായ്പയുടെ കാര്യത്തിലെ വലിയ കമ്പോള പങ്ക്. അവിടെയാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്നത്. 2018-19 കാലത്തെ തട്ടിപ്പുകളുടെ തുകയുടെ 90.2% വും നടന്നത് അവിടെയായിരുന്നു. അതിന് പിറകെയാണ് സ്വകാര്യമേഖല ബാങ്കുകളും (7.7%) വിദേശ ബാങ്കുകളും. (1.3%). തട്ടിപ്പുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ PSBs ല്‍ 55.4% ഉം സ്വകാര്യ ബാങ്കുകളില്‍ 30.7% ഉം വിദേശ ബാങ്കുകളില്‍ 11.2% ഉം നടന്നു.

പൊതുമേഖല ബാങ്കുകള്‍ എന്തു കൊണ്ട് തട്ടിപ്പില്‍ പെടുന്നു എന്നതില്‍ സര്‍ക്കാരിന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. വായ്പകളുടെ disbursal ന്റെ കാര്യത്തില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ സമ്മര്‍ദ്ദം ഇവക്ക് മേലുണ്ടാകുന്നതാണ് ഒരു കാരണം. അത് non-performing assets (NPAs) ഉം ബാങ്ക് തട്ടിപ്പും വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു.

സംഭവം നടക്കുന്ന ദിവസവും ബാങ്ക് അത് കണ്ടെത്തുന്നതും തമ്മില്‍ ശരാശരി 22 മാസങ്ങളുടെ വ്യത്യാസം ഉണ്ടായിരിക്കും എന്ന് കൂടുതലായി RBI പറയുന്നു. എന്നാല്‍ Rs 100 കോടി രൂപക്ക് മുകളിലുള്ള വലിയ തട്ടിപ്പുകളുടെ കാര്യത്തില്‍ ആ വ്യത്യാസം 55 മാസങ്ങളാണ്. 2018-19 കാലത്ത് Rs 52,200 കോടി രൂപയുടെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ബാങ്ക് തട്ടിപ്പുകളോടൊപ്പം പൊതുജനങ്ങളുടെ പണത്തിന്റെ ചിലവലില്‍ അറിഞ്ഞുകൊണ്ട് തിരിച്ചടവ് നടത്താതെ NPAs എഴുതിത്തള്ളുന്നത്, മോഡിയുടെ കാലത്ത് ബാങ്കിങ് മേഖല ഏറ്റവും മോശമായിരുന്നു എന്ന് കാണിച്ച് തരുന്നു.

മോഡിയുടെ ആദ്യത്തെ ഭരണകാലമായ 2014 – 2018 കാലത്ത് ബാങ്കുകള്‍ എഴുതിത്തള്ളിയ ചീത്ത വായ്പകള്‍ (NPAs) ഞെട്ടിക്കുന്ന Rs.5.56 ലക്ഷം കോടി രൂപയുടേതാണ്. RTI അപേക്ഷയില്‍ RBIയുടെ മറുപടിയിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. 2008 – 2018 കാലത്ത് മൊത്തം എഴുതിത്തള്ളിയ വായ്പകളുടെ(Rs 7 ലക്ഷം കോടി) അഞ്ചില്‍ നാലാണിത്. ‘എഴുതിത്തള്ളല്‍’ എന്നാല്‍ തിരിച്ചടക്കാത്ത ബാങ്ക് വായ്പകള്‍ തിരിച്ചടവില്ലാത്ത കടം എന്ന പേരിലാക്കുന്നു. ഉദാഹരണത്തിന് മാര്‍ച്ച് 2018 ന്റെ അവസാനം വരെ NPAs ന്റെ മൊത്തം തുക Rs 10.3 ലക്ഷം കോടി രൂപയ ആയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് 2018-19 ല്‍ അതില്‍ നിന്ന് റിക്കോഡായ Rs 2.54 ലക്ഷം കോടി രൂപയുടെ മോശം വായ്പകള്‍ എഴുതി തള്ളിയതോടെ മൊത്തം തുക Rs 9.34 ലക്ഷം കോടി രൂപ ആയി.

തന്നിഷ്ടത്തോടെ കടം തിരിച്ചടക്കാത്തവരുടെ വര്‍ദ്ധനവും അവരുടെ തട്ടിപ്പ് പുറത്ത് വരുമ്പോള്‍ പെട്ടെന്നുള്ള അപ്രത്യക്ഷമാകലും മോഡിയുടെ കാലത്തെ ബാങ്കിങ് സംവിധാനത്തെ ബാധിക്കുന്നു. തന്നിഷ്ടപ്രകാരമുള്ള കടം തിരിച്ചടക്കാത്തവരുടെ മൊത്തം എണ്ണം 60% വര്‍ദ്ധിച്ച് മാര്‍ച്ച് 2019 ന്റെ അവസാനത്തില്‍ 8,582 ആയി. 2015 ല്‍ അത് 5,349 ആയിരുന്നു. പാര്‍ളമെന്റില്‍ ധനകാര്യ വകുപ്പ് കൊടുത്ത വിവരത്തില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. തന്നിഷ്ടപ്രകാരമുള്ള കടം തിരിച്ചടക്കാത്തവര്‍ മൊത്തത്തില്‍ ബാങ്കുകള്‍ക്ക് Rs.1.55 ലക്ഷം കോടി രൂപ കൊടുക്കാനുണ്ട്. സര്‍ക്കാര്‍ ഇതുവരെ ഏകദേശം Rs 7,600 കോടി രൂപ അവരില്‍ നിന്ന് പിടിച്ചെടുത്തു.

ജനങ്ങളുടെ പണം മോഷ്ടിക്കുന്നത് മാത്രമല്ല സര്‍ക്കാരിന്റേയും RBI യുടേയും ഭാഗത്തുനിന്നുള്ള ഉത്തരവാദിത്തമില്ലായ്മയും കൂടിയാണ് മുകളില്‍ കൊടുത്തിരിക്കുന്ന സംഖ്യകള്‍ സൂചിപ്പിക്കുന്നത്.

Monday, May 25, 2020

The 14 Characteristics of Fascismby Lawrence Britt



1 Powerful and Continuing Nationalism
Fascist regimes tend to make constant use of patriotic mottos, slogans, symbols, songs, and other paraphernalia. Flags are seen everywhere, as are flag symbols on clothing and in public displays.

2 Disdain for the Recognition of Human Rights
Because of fear of enemies and the need for security, the people in fascist regimes are persuaded that human rights can be ignored in certain cases because of "need." The people tend to look the other way or even approve of torture, summary executions, assassinations, long incarcerations of prisoners, etc.

3 Identification of Enemies/Scapegoats as a Unifying Cause
The people are rallied into a unifying patriotic frenzy over the need to eliminate a perceived common threat or foe: racial , ethnic or religious minorities; liberals; communists; socialists, terrorists, etc.

4 Supremacy of the Military
Even when there are widespread domestic problems, the military is given a disproportionate amount of government funding, and the domestic agenda is neglected. Soldiers and military service are glamorized.

5 Rampant Sexism
The governments of fascist nations tend to be almost exclusively male-dominated. Under fascist regimes, traditional gender roles are made more rigid. Opposition to abortion is high, as is homophobia and anti-gay legislation and national policy.

6 Controlled Mass Media
Sometimes to media is directly controlled by the government, but in other cases, the media is indirectly controlled by government regulation, or sympathetic media spokespeople and executives. Censorship, especially in war time, is very common.

7 Obsession with National Security
Fear is used as a motivational tool by the government over the masses.

8 Religion and Government are Intertwined
Governments in fascist nations tend to use the most common religion in the nation as a tool to manipulate public opinion. Religious rhetoric and terminology is common from government leaders, even when the major tenets of the religion are diametrically opposed to the government's policies or actions.

9 Corporate Power is Protected
The industrial and business aristocracy of a fascist nation often are the ones who put the government leaders into power, creating a mutually beneficial business/government relationship and power elite.

10 Labor Power is Suppressed
Because the organizing power of labor is the only real threat to a fascist government, labor unions are either eliminated entirely, or are severely suppressed .

11 Disdain for Intellectuals and the Arts
Fascist nations tend to promote and tolerate open hostility to higher education, and academia. It is not uncommon for professors and other academics to be censored or even arrested. Free expression in the arts is openly attacked, and governments often refuse to fund the arts.

12 Obsession with Crime and Punishment
Under fascist regimes, the police are given almost limitless power to enforce laws. The people are often willing to overlook police abuses and even forego civil liberties in the name of patriotism. There is often a national police force with virtually unlimited power in fascist nations.

13 Rampant Cronyism and Corruption
Fascist regimes almost always are governed by groups of friends and associates who appoint each other to government positions and use governmental power and authority to protect their friends from accountability. It is not uncommon in fascist regimes for national resources and even treasures to be appropriated or even outright stolen by government leaders.

14 Fraudulent Elections
Sometimes elections in fascist nations are a complete sham. Other times elections are manipulated by smear campaigns against or even assassination of opposition candidates, use of legislation to control voting numbers or political district boundaries, and manipulation of the media. Fascist nations also typically use their judiciaries to manipulate or control elections.

Sunday, May 24, 2020

*അൽമായ ഫോറം - ഒരു അലംബായ ഫോറം*



2012 മുതൽ യാക്കോബായ സഭയിൽ നമ്മൾ കേട്ടുവരുന്ന ഒരു പേരാണ് അൽമായ ഫോറം. അന്നുമുതൽ അവരുടെ പ്രവർത്തനങ്ങൾ മാറിനിന്നു വീക്ഷിക്കുന്ന ഒരു സാധാരണ യാക്കോബായകാരൻറെ മനസ്സിലുണ്ടായ തോന്നലുകൾ ആണ് ഈ കുറിപ്പിന് ആധാരം. സഭാ കേസിൽ തോറ്റു, നിരാശയിൽ ആയ ജനമനസ്സുകളിലേക്ക്  വ്യാജ ആരോപണങ്ങളുടെ വിഷവിത്തുകൾ പാകി അവരെക്കൊണ്ട് അൽമായ ഫോറം മുൻ സഭാ ഭരണസമിതിയെ പുറത്താക്കി. പുതിയ ഭരണസമിതിക്ക് പ്രവർത്തിക്കുവാൻ സമയം നൽകുന്നതിനു മുൻപ് തന്നെ വീണ്ടും അവർ വ്യാജ ആരോപണങ്ങളുമായി പുതിയ ഭരണസമിതികെതിരെ  തിരിഞ്ഞിരിക്കുകയാണ്. സഭയ്ക്കുള്ളിൽ എപ്പോഴും പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ച്, അരക്ഷിതാവസ്ഥ നിലനിർത്തി, മെത്രാൻ കക്ഷികൾകു വളരുവാൻ വളക്കൂറുള്ള ഒരു മണ്ണ് ഇവിടെ പാകപ്പെടുത്തുക എന്നത് അല്ലേ അൽമായ ഫോർതിൻറെ ലക്ഷ്യം എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

 *ഒരു ശരാശരി അൽമായ ഫോറം പ്രവർത്തകനെ എങ്ങനെ തിരിച്ചറിയാം* 

✅ തെളിവുകൾ ഒന്നുമില്ലാതെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുക.

 ഉദാഹരണങ്ങൾ:
👉 സഭാ സ്വത്തുക്കൾ മുഴുവനും ചെറുവള്ളി ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ ആണ് എന്ന് പറഞ്ഞ് കഴിഞ്ഞ ഭരണസമിതി ക്കെതിരെ ആരോപണമുന്നയിച്ചു. എന്നാൽ പിന്നീട് അങ്ങനെ ഒരു ട്രസ്റ്റ് തന്നെ ഇല്ല എന്ന് തെളിയിക്കപ്പെട്ടു. 
👉 പുത്തൻകുരിശ് പാത്രിയർക്കാ സെൻറർ മുൻ സഭ ട്രസ്റ്റ് ശ്രീ. തമ്പു തുകലനും, ഷാനു അച്ഛനും എഴുതിക്കൊടുത്തു എന്ന് പറഞ്ഞു കഴിഞ്ഞ ഭരണസമിതിക്കെതിരെ ആരോപണമുന്നയിച്ചു. എന്നാൽ അതും കളവാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. പുത്തൻകുരിശ് പാത്രിയർക്കാ സെൻറൻറെ യൂണിവേഴ്സൽ സിറിയൻ ട്രസ്റ്റിന്റെ പേരിലുള്ള 9 ആധാരങ്ങൾ പുതിയ ഭരണസമിതിക്ക്  കൈമാറിയിട്ടുണ്ട്.
👉 പുത്തൻകുരിശ് പാത്രിയർക്കാ സെൻറർ പണയപ്പെടുത്തി ശ്രീ. തമ്പു തുകലനും ഷാനു അച്ഛനും കോടികൾ കട്ടു എന്ന് പറഞ്ഞ് കഴിഞ്ഞ ഭരണസമിതി ക്കെതിരെ ആരോപണമുന്നയിച്ചു. എന്നാൽ പിന്നീട് ഇതും വ്യാജ ആരോപണം ആണെന്ന്  ബോധ്യപ്പെട്ടു. പുത്തൻകുരിശ് പാത്രിയർക്കാ സെൻറിൻറെ മുഴുവൻ ആധാരങ്ങളും പുതിയ ഭരണസമിതിക്ക്  കൈമാറിയിട്ടുണ്ട്.
👉ആയിരം കോടി രൂപയുടെ അഴിമതി നടത്തി എന്നും പറഞ്ഞു മുൻ ഭരണസമിതി ക്കെതിരെ ആരോപണമുന്നയിച്ചു. (ഇത് ഉന്നയിച്ചവർക്ക് ഇതിൽ ഒരു 100 കോടി, അല്ലെങ്കിൽ പോട്ടെ ഒരു 10 കോടി, അതുമല്ലെങ്കിൽ പോട്ടെ ഒരു 1 കോടി രൂപ എങ്ങനെ വരവിൽ വന്നു എന്നു പറയാനുള്ള ബാധ്യതയുണ്ട്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലേ പറയാൻ പറ്റൂ) ഈ ആരോപണം വെറും വ്യാജ ആരോപണം ആയിരുന്നുവെന്ന് പുതിയ ഭരണസമിതിയുടെ സഭാ ട്രസ്റ്റി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയിൽ കൂടി നമുക്ക് മനസ്സിലായല്ലോ. അദ്ദേഹം പറഞ്ഞത് സഭാ ദിന പിരിവിൽ കൂടിയും കാതോലിക്കദിന പിരിവിൽ കൂടി ഉള്ള സഭയുടെ വാർഷിക വരുമാനം ഏകദേശം 60 ലക്ഷത്തോളം രൂപ മാത്രമാണെന്നാണ്.(8 വർഷം മുമ്പ് ഇതു പോലും ഉണ്ടായിരുന്നില്ല എന്ന്  നാം ഓർക്കണം) ഇതുകൂടാതെ ഓഡിറ്റോറിയം വാടകയ്ക്ക് കൊടുത്തുള്ള വരുമാനവും, ബുക്സ്റ്റാളിൽ നിന്നുള്ള വരുമാനവും, ചാപ്പലിൽ നിന്നുള്ള വരുമാനവും മാത്രമാണ് സഭാ ആസ്ഥാനത്ത് ഉള്ളത്.(ഇതും എന്നാണ് ഉണ്ടായത് എന്ന് നാം ഓർക്കണം) അപ്പോൾ കഴിഞ്ഞ ഇരുപത് വർഷത്തെ സഭയുടെ വരുമാനം എന്തെന്ന്  നമുക്ക് ഏവർക്കും  കണക്കുകൂട്ടാവുന്നതേയുള്ളൂ. അങ്ങനെയെങ്കിൽ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ നിർമ്മിച്ച പാത്രിയർക്കാ സെൻറർ കെട്ടിടവും, ഗസ്റ്റ് ഹൗസും,  ഓഡിറ്റോറിയവും, പുതിയ കോളജും, ബുക്ക് സ്റ്റാളും, ചാപ്പലും എല്ലാം ഉൾപ്പെടെ ഏകദേശം 91,000 സ്ക്വയർഫീറ്റ് ബിൽഡിംഗ്ഗും അതിനുള്ളിലെ ലക്ഷക്കണക്കിന് വില മതിപ്പുള്ള സാധനസാമഗ്രികളും കണ്ടത്തിൽ നിന്ന് മുളച്ചു വന്നതാണന്നാണോ ആരോപണമുന്നയിക്കുന്നവർ പറയുന്നത്. ഇത്രയും ചെറിയ വാർഷിക വരുമാനത്തിൽ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പാത്രിയർക്കാ സെന്ററും അനുബന്ധസ്ഥാപനങ്ങളും നിർമ്മിച്ച ശ്രേഷ്ഠ ബാവയേയും കഴിഞ്ഞ ഭരണസമിതിയെയും നമ്മൾ പ്രശംസിച്ചേ പറ്റൂ. ഇതു വെളിപ്പെടുത്തിയ സഭയുടെ പുതിയ ട്രസ്റ്റിക്ക് ഒരായിരം നന്ദി..
👉 അഭിവന്ദ്യ ക്ലീമീസ് തിരുമേനിയെ മുടക്കി കൊണ്ടുള്ള കാലംചെയ്ത പരിശുദ്ധ സാഖാ പ്രഥമൻ പാത്രിയാർക്കീസ് ബാവായുടെ കൽപ്പന വ്യാജമാണെന്ന് ഇവർ പ്രചരിപ്പിച്ചു, എന്നാൽ  അഭിവന്ദ്യ ക്ലിമീസ് തിരുമേനിയെ മുടക്കി കൊണ്ടുള്ള പരിശുദ്ധ സഖാ പ്രഥമൻ പാത്രിയർക്കീസ്  ബാവായുടെ കൽപ്പന വ്യാജമല്ല എന്ന്, ഇപ്പോഴത്തെ പരിശുദ്ധ പാത്രിയർക്കീസ് ബാവ 10/01/2018 ഹൈക്കോടതിയിൽ സമർപ്പിച്ച അഫിഡവിറ്റ്  നിങ്ങളേവരും കണ്ടുവല്ലോ..
👉 പുത്തൻകുരിശ് പാത്രിയർക്കാ സെൻറർ പണിത മുൻ സഭ വർക്കിങ് കമ്മിറ്റി അംഗം ശ്രീ. ഇ എം ജോണിന് കോടിക്കണക്കിന് രൂപ കൊടുക്കുവാൻ ഉണ്ട് എന്നും അദ്ദേഹത്തിന്റെ കൺസ്ട്രക്ഷൻ ബിസിനസിന് ഇതുമൂലം തകർന്നുവെന്നും ആരോപണം ഉന്നയിച്ചു. എന്നാൽ പുത്തൻകുരിശ് പാത്രിയർക്കാ സെൻററിൽ നിന്നോ, ശ്രേഷ്ഠ കാതോലിക്ക ബാവയിൽ നിന്നോ തനിക്ക് ഒരു രൂപപോലും കിട്ടുവാൻ ഇല്ല എന്ന്  ശ്രീ ഇ എം ജോൺ തന്നെ പ്രസ്താവിക്കുകയുണ്ടായി. താൻ കൺസ്ട്രക്ഷൻ ഫീൽഡ് വിട്ടു ഹോട്ടൽ ബിസിനസ് രംഗത്തേക്ക് മാറുകയും തൻറെ പുതിയ ഹോട്ടലിൻറെ ഉദ്ഘാടനം ശ്രേഷ്ഠ ബാവയും മറ്റു  മെത്രാപ്പോലീത്തമാരും കൂടിയാണ് നടത്തിയതെന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി. പാത്രിയർക്കാ സെൻറർ പണിയുന്നതിന് ശ്രേഷ്ഠ ബാവയോടൊപ്പം നിസ്വാർത്ഥ സേവനം ചെയ്ത ശ്രീ ഇ എം ജോണിനെ അപമാനിക്കുന്നതിനു തുല്യമാണീയാരോപണം.
👉 ശ്രേഷ്ഠ ബാവ തിരുമേനി എല്ലാ രണ്ടു വർഷം കൂടുമ്പോഴും പുതിയ പുതിയ ബെൻസ് കാറുകൾ മാറിമാറി ഉപയോഗിക്കുകയാണ് എന്ന ആരോപണവും ഉന്നയിച്ചു. എന്നാൽ ഇതും വ്യാജ ആരോപണം ആണെന്ന് തെളിയിക്കപ്പെട്ടു. 1995 ന് ശേഷം കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ശ്രേഷ്ഠ ബാവ തിരുമേനി 2 സെക്കൻഡ് ഹാൻഡ്  ബെൻസ് കാർ ആയിരുന്നു  ഉപയോഗിച്ചിരുന്നത്. അതിനുശേഷം 2014-ൽ ഇപ്പോൾ ഉപയോഗിക്കുന്ന ബെൻസ് കാർ പുതിയതായി വാങ്ങിച്ചു. ഇതല്ലാതെ ഒരു ബെൻസ് കാർ പോലും ശ്രേഷ്ഠ ബാവ തിരുമേനി വാങ്ങിയിട്ടില്ല. ഇത് ആർക്കും കേരള ആർടിഒ വെബ്സൈറ്റിൽ കയറി പരിശോധിക്കാവുന്നതാണ്. തന്റെ സ്വന്തം വല്യപ്പൻ അവസാനകാലത്ത് നല്ലതുപോലെ, കഷ്ടപ്പെടാതെ നടക്കണം എന്ന് ആഗ്രഹിക്കുന്ന ഏതൊരാളും ഇത് കണ്ടു അഭിമാനിക്കതേയുള്ളൂ. സ്വന്തം വീട്ടിലെ വല്യപ്പനെ ചവിട്ടി പുറത്താക്കുന്ന മക്കൾക്കൊക്കെയാണ് ഇതൊക്കെ ഒരു വലിയ വലിയ പ്രശ്നമായി അല്ലെങ്കിൽ കുറ്റമായി തോന്നുന്നത്. ശ്രേഷ്ഠ ബാവ തൻറെ യൗവനകാലത്ത് എന്തെല്ലാം കഷ്ടപ്പാടുകളും, ബുദ്ധിമുട്ടുകളും, പരിഹാസങ്ങളും, സാമ്പത്തിക ഞെരുക്കവും സഹിച്ചാണ് ഈ സഭയെ വളർത്തിയത് എന്നുള്ള കാര്യം വിസ്മരിക്കരുത്.
👉ആലുവ തൃക്കുന്നത്ത് സെമിനാരി കേസ് മുൻ സഭാ ട്രസ്റ്റി ശ്രീ. തമ്പു തുകലൻ  തോറ്റു കൊടുത്തതാണ് എന്ന് ആരോപിച്ചു. എന്നാൽ തൃക്കുന്നത്ത് സെമിനാരി കേസ് തുടങ്ങുന്നത് ശ്രീ. തമ്പു തുകലൻ സഭാ ട്രസ്റ്റി ആകുന്നതിനു വർഷങ്ങൾക്ക് മുൻപ് 1975-76 കാലഘട്ടങ്ങളിൽ ആണ്. കൂടാതെ തൃക്കുന്നത്ത് സെമിനാരി കേസ് നടത്തിയിരുന്നത് ആലുവ പള്ളിക്കാരാണ്. ഇത് ആർക്കും അന്വേഷിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ.

✅ തിരുമേനിമാർ ക്കിടയിലും വൈദികർക്കിടയിലും ജനങ്ങൾക്കിടയിലും എപ്പോഴും വിഭാഗീയത നിലനിർത്തുവാൻ വേണ്ടി പ്രവർത്തിക്കുക

✅ തങ്ങൾക്ക് ഇഷ്ടമില്ലാത്ത തിരുമേനി മാരെയും വൈദികരെയും ജനങ്ങളെയും സോഷ്യൽ മീഡിയ വഴി തെറി വിളിക്കുകയും അപമാനിക്കുകയും ചെയ്യുക.കേട്ടാലറയ്ക്കുന്ന, മെത്രാൻ കക്ഷികൾ പോലും ഉപയോഗിക്കാത്ത വാക്കുകൾ ആണ് ഇവർ ഉപയോഗിക്കുന്നത്

✅ ഇവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക്  തെളിവുകൾ ചോദിക്കുന്നവരെയും വിശദീകരണം ചോദിക്കുന്നവരെയും സഭ്യമല്ലാത്ത വാക്കുകൾ പറഞ്ഞു നിശബ്ദരാക്കാൻ നോക്കുക.

✅ പൊതുസമൂഹത്തിനു മുമ്പിൽ സഭയെ നാണംകെടുത്താൻ ഉള്ള  എല്ലാ പ്രവർത്തനങ്ങളും ചെയ്യുക

✅ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും, എപ്പോഴും നേതൃത്വത്തിന് എതിരെ നിർത്തുവാനും വേണ്ടി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക

✅ സോഷ്യൽ മീഡിയ വഴിയുള്ള സഭാപ്രവർത്തനമേ ഏതൊരു അൽമായ ഫോറം പ്രവർത്തകനും ഉള്ളൂ. മെത്രാൻ കക്ഷികളോ, പോലീസോ പള്ളി പിടിക്കാൻ വരുമ്പോഴോ, പ്രശ്നങ്ങളുണ്ടാകുമ്പോഴോ നിങ്ങൾക്ക് ഇവരുടെ പൊടിപോലും കാണാൻ പറ്റുകയില്ല.

✅ യാതൊരു അടിസ്ഥാനവുമില്ലാതെ കോടതിയിൽ കേസുകൾ കൊടുത്തു സഭയെ എപ്പോഴും സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുക. സഭയുടെ 2002 ഭരണഘടനയെ വൈരാഗ്യബുദ്ധിയോടെ കോടതിയിൽ പോയി കേസ് കൊടുത്തു ഇല്ലായ്മ ചെയ്തത് നിങ്ങളേവരും കണ്ടുവല്ലോ. മെത്രാൻ കക്ഷികൾ പോലും ചെയ്യാത്ത കാര്യമാണ് അവർ ചെയ്തു കൂട്ടിയത്.

✅ 2017 സഭാ കേസിലെ തോൽവിയുടെ ഉത്തരവാദിത്വം കഴിഞ്ഞ ഭരണസമിതിക്കെതിരെ മാത്രം ആരോപിക്കുക. 2017 കേസിലെ തോൽവിയുടെ അടിസ്ഥാനകാരണം 1958-ലേ സഭാ യോജിപ്പ് ആണെന്നും, 95ലെ കേസ് നടത്തിപ്പിലെ പാളിച്ചകളാണെന്നും(95ൽ കേസ് നടത്തിയ മെത്രാപ്പോലീത്തമാർ മറുകണ്ടം ചാടി എന്ന് നമ്മൾ ഓർക്കണം) 95-ലെ വിധിയുടെ തുടർച്ചയാണ് 2017-ലെ വിധി എന്നും അറിയാവുന്ന  ഇവർ അത് മിണ്ടില്ല. അതുപോലെതന്നെ 2017-ലെ വിധിക്ക് ആധാരമായ കോലഞ്ചേരിപള്ളി കേസ്, 2015-ലെ നമുക്ക് തുല്യാധികാരം തന്ന എസ് എൽ പി വിധിക്കുശേഷം, നടത്തിയത് കോലഞ്ചേരി പള്ളിക്കാർ തന്നെ ആണ് എന്നുള്ള കാര്യം ഇവർ സൗകര്യ പൂർവ്വം മറച്ചുവെക്കുന്നു. 1958 നു ശേഷം സഭ ഇന്നുവരെ ഒരു കേസും മേൽകോടതികളിൽ ജയിച്ചിട്ടില്ല എന്നുള്ള കാര്യവും നാം ഓർക്കണം. ഏതായാലും മുൻ ഭരണ സമിതി, സഭാ കേസ് തോൽവിയുടെ ഉത്തരവാദിത്വം മറ്റാരുടേയും  മുകളിൽ ചാർത്തിയിട്ടില്ല എന്നുള്ളത്   അവരുടെ അന്തസ്സുയർത്തുന്നു.

✅ സഭാ സ്ഥാപനമായ എഡ്യൂക്കേഷൻ ട്രസ്റ്റിന് എതിരെ വ്യാജ പ്രചരണം നടത്തുക. നിലവിൽ നിയമപരമായി യാക്കോബായ സഭയ്ക്ക് നിലനിൽപ്പ് ഇല്ലാത്തതുകൊണ്ടാണ് ഇത് വേറൊരു ട്രസ്റ്റ് ആയി നിലനിർത്തിയിരിക്കുന്നത്. സഭ എന്ന് കേസുകളിൽനിന്ന് മുക്തമാകുന്നോ അന്ന് എഡ്യൂക്കേഷൻ ട്രസ്റ്റ് നിയമപരമായി സഭയുടെ  കീഴിൽ ആവും.ഇതെല്ലാം വളരെ വ്യക്തമായി അറിയാവുന്നവർ തന്നെയാണ് അൽമായ ഫോറംകാർ. സഭയെ ഉദ്ധരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം എങ്കിൽ പിന്നെ എന്തുകൊണ്ട് ഇതേ സ്വഭാവമുള്ള ട്രസ്റ്റുകൾ ആയ കോട്ടയം കഞ്ഞിക്കുഴി സിറിയക് സെൻറർ ട്രസ്റ്റ്, പുറ്റടി കോളേജ് ട്രസ്റ്റ്, ആശ്രയ ട്രസ്റ്റ്, വെല്ലൂർ സ്വാന്ത്വന ട്രസ്റ്റ്, ബാംഗ്ലൂർ ജ്യോതി ട്രസ്റ്റ് മുതലായ ട്രസ്റ്റുകളപറ്റിയും കൂടാതെ മറ്റു തിരുമേനിമാരുടെ ട്രസ്റ്റ് കളെപറ്റി ഇവർ മിണ്ടുന്നില്ല. അപ്പോൾ ഇവരുടെ ലക്ഷ്യം എന്തെന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും  ഊഹിക്കാകുന്നതേയുള്ളൂ. എഡ്യൂക്കേഷൻ ട്രസ്റ്റ് സഭയുടേത് അല്ലെങ്കിൽ എങ്ങനെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത്  എഡ്യൂക്കേഷൻ ട്രസ്റ്റിൽ നിന്ന് അഞ്ചു കോടി രൂപയോളം  സഭാ കണക്കിൽ വരവ് വന്നു, ഈ ഭരണസമിതിയുടെ കാലത്ത് ഏകദേശം ഒരു കോടിയോളം രൂപ വരവ് വെച്ചിട്ടുണ്ടല്ലോ.

✅ ഒരു നുണ നൂറു  നാവുകൊണ്ട് നൂറുവട്ടം ആവർത്തിച്ച് പറയിപ്പിച്ച് സത്യമാക്കുന്ന ഗീബൽസിയൻ തന്ത്രം പ്രയോഗിക്കുക 

✅ ഷെവലിയാർ, കമാൻഡർ പദവികൾ വിൽക്കുന്നു എന്ന പ്രചാരണം. ഈ വ്യാജ പ്രചരണം നടത്തിയ അൽമായ ഫോറം പ്രവർത്തകൻ ശ്രീ. പോൾ വർഗീസ് തന്നെ പറയുന്നു തനിക്ക് കിട്ടിയ പദവി കാശുകൊടുത്തുള്ളതല്ലന്ന്. ഈ പദവികൾ കിട്ടിയ മറ്റൊരു വ്യക്തി പോലും അത് കാശുകൊടുത്താണ് ലഭിച്ചത് എന്ന് ഇന്നുവരെ പറഞ്ഞിട്ടില്ല . അവരിൽ ചിലർ സഭയെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടാവാം, എന്നാൽ അതിനെ 'വിൽപ്പന' എന്ന പേരിൽ പ്രചരിപ്പിക്കുന്നത് അൽമായ ഫോറം പ്രവർത്തകരുടെ  ഗൂഢതന്ത്രത്തിൻറെ ഭാഗമാണ്.

✅ കോടികൾ കൊടുത്തു മെത്രാപ്പോലീത്ത സ്ഥാനം വാങ്ങിച്ചു എന്ന പ്രചാരണം. അൽമായ ഫോറം പ്രവർത്തകരുടെ സമ്മർദ്ദത്തിനും ഭീഷണിക്കും വഴങ്ങി അഭിവന്ദ്യ ക്ലീമിസ് തിരുമേനിയാണ് ഈ ആരോപണം ഉന്നയിച്ചത്. എന്നാൽ അത് വ്യാജ ആരോപണം ആയിരുന്നു എന്ന് അഭിവന്ദ്യ ക്ലിമീസ് തിരുമേനി പരിശുദ്ധ സുനഹദോസ് മുൻപാകെയൂം ശ്രേഷ്ഠ ബാവ തിരുമേനിയുടെ മുൻപാകെയൂം പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മുൻപാകെ യും ഏറ്റു പറഞ്ഞത് നമ്മൾ ഏവരും കണ്ടുവല്ലോ.

✅ സെമിത്തേരി ഓർഡിനൻസ്  ശ്രേഷ്ഠ ബാവയുടെയും, മറ്റു മെത്രാപ്പോലീത്തമാരേയും, സഭാ മുൻ ഭാരവാഹികളുടെയും, പുതിയ ഭാരവാഹികളുടെയും കൂട്ടായ പ്രവർത്തനഫലമായിട്ടുണ്ടായെന്നിരിക്കെ അത് ഒരു മെത്രാപ്പോലീത്തയുടെ കഴിവുകൊണ്ട് മാത്രം ഉണ്ടായി എന്ന് പ്രചരിപ്പിച്ച് ച്ച സഭയിൽ വിഭാഗീയത ഉണ്ടാക്കുക. തിരുവനന്തപുരം സമരത്തിന് മുൻപുതന്നെ എന്നെ സെമിത്തേരി ഓർഡിനൻസ് സർക്കാരിൻറെ പരിഗണനയിൽ ഉണ്ടായിരുന്നു എന്ന് നമുക്ക് ഏവർക്കും അറിവുള്ളതാണല്ലോ. ശ്രേഷ്ഠ ബാവയ്ക്കും മുൻ സഭാട്രസ്റ്റിക്കും മുഖ്യമന്ത്രിയുമായുള്ള അടുപ്പവും, അവരുടെ സമ്മർദ്ദവും, പുതിയ സഭാ ഭാരവാഹികൾ ഔദ്യോഗികമായി മുഖ്യമന്ത്രിയെ സന്ദർശിച്ചതൂം, കട്ടച്ചിറ യിൽ മൃതദേഹം അടക്കാനാകാതെ ഉരുത്തിരിഞ്ഞ സാഹചര്യവും, തുടർന്ന് തിരുവനന്തപുരം സമരവും എല്ലാംകൂടി ചേർന്നപ്പോഴാണ് സെമിത്തേരി ഓർഡിനൻസ് പിറവിയെടുത്തത്.സഭ നേരിടുന്ന പ്രശ്നങ്ങൾ പൊതുജനത്തെ ബോധ്യപ്പെടുത്താനും, സർക്കാരിന് സെമിത്തേരി ഓർഡിനൻസ് കൊണ്ടുവന്നതിന് ഒരു കാരണം കാണിക്കാനുമായി തിരുവനന്തപുരം സമരം സഹായകമായി എന്നുള്ള കാര്യം വിസ്മരിക്കുന്നില്ല.

✅ അൽമായ ഫോറം പ്രവർത്തകർ കുറെ നാളുകൾക്കു ശേഷം മെത്രാൻ കക്ഷിയിലേക്ക് പോകുന്നു. അൽമായ ഫോറം ആരംഭകാല പ്രവർത്തകനായ ശ്രീ മനോജ് കോക്കാടൻ ഇപ്പോൾ മെത്രാൻ കക്ഷി യിലാണ്. അതുപോലെ അൽമായ ഫോറം ആരംഭകാല പ്രവർത്തകനായ ഇംഗ്ലണ്ടിൽ  ഉള്ള ശ്രീ. പീറ്റർ മറുകണ്ടം ചാടിയ മൂവാറ്റുപുഴ അത്താനാസിയോസ്  തിരുമേനിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ആളാണ്.

 *ഉപസംഹാരം* 

അൽമായ ഫോറം ഒരുക്കുന്ന കെണിയിൽ പെട്ടു പോകാതെ ഇരിക്കുവാൻ ഓരോ വിശ്വാസിയും ശ്രദ്ധിക്കേണ്ടതുണ്ട്. ആയതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും ആരോപണം ഉന്നയിച്ചാൽ അതിൻറെ തെളിവുകൾ ചോദിക്കുകയും, അതിനെപ്പറ്റി  മറ്റു പല ആളുകളോട് ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കുകയും, അതിൻറെ പശ്ചാത്തലങ്ങളും ചരിത്രങ്ങളും എല്ലാം മനസ്സിലാക്കി കാര്യങ്ങൾ ഗ്രഹിക്കേണ്ടതും ആണ്.ആരോപണം ഉന്നയിക്കുന്നവർക്ക് അത് തെളിയിക്കുന്നതിനും തെളിവുകൾ കാണിക്കുന്നതിനുള്ള ബാധ്യതയുണ്ട് ഉണ്ട് എന്ന കാര്യം നാം വിസ്മരിക്കരുത്. അത് സഭയിലെ എത്ര ഉന്നതരായ വ്യക്തികകളോ സ്ഥാനികളോ ആണെങ്കിൽ പോലും. (പുത്തൻകുരിശ്  കോൺവെൻറ് നിന്നും പാത്രിയർക്കാ സെൻറിനോട് ചേർത്ത 39 സെൻറ് സ്ഥലത്തിൻറെ, ആധാരത്തിൻറെ രണ്ട് പേജ് മാത്രം ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ കാണിച്ചിട്ട്, എട്ട് ഏക്കറോളം സ്ഥലം ഉള്ള
പുത്തൻകുരിശ് കോൺവെൻറ് ഹൈസ്കൂൾ വിറ്റു എന്നു പറഞ്ഞു വ്യാജ തെളിവായി കാണിച്ച മഹാന്മാരാണ്. അതുകൊണ്ട് തെളിവുകൾ കാണിക്കുമ്പോഴും അത് സത്യമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്).

 ഒരുകാലത്ത് സഭാനേതൃത്വത്തിനോട് ചേർന്ന് നിന്ന് പ്രവർത്തിച്ച സ്ഥാനമോഹിയായ ഒരു വ്യക്തി, തൻറെ സ്വാർത്ഥതാല്പര്യങ്ങൾ നടക്കുകയില്ല എന്നറിഞ്ഞ് , നിരാശ പൂണ്ടു തുടങ്ങിയതാണീ അൽമായ ഫോറം എന്ന പ്രസ്ഥാനം. സഭയിൽ നിന്നോ, ഭദ്രാസനങ്ങളിൽ നിന്നോ, ഇടവകയിൽ നിന്നോ, മറ്റു ഏതെങ്കിലും സഭ പ്രസ്ഥാനങ്ങളിൽ നിന്നോ എന്തെങ്കിലും കാരണങ്ങളാൽ മാറ്റി നിർത്തപ്പെട്ട അസംതൃപ്തരായ വ്യക്തികളെ എല്ലാം ഇവർ തങ്ങളുടെ കുടക്കീഴിൽ ആകുവാൻ ശ്രമിക്കുന്നുണ്ട്. കൂടാതെ ചർച്ച് ആക്ട് നടക്കുകയില്ല എന്നറിഞ്ഞു അതിൽ നിരാശ  പൂണ്ടിരിക്കുന്ന മക്കാബി എന്ന സംഘടനയുടെ കുറേ പ്രവർത്തകരെയും തങ്ങളുടെ കുടക്കീഴിൽ കൊണ്ടുവരാൻ ഇവർക്ക് സാധിച്ചു എന്നുള്ളത് ഏവരും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഓരോ വിശ്വാസിയും തങ്ങളുടെ മനസ്സാക്ഷിയെയും, തലച്ചോറിനെയും ആർക്കും പണയം വെക്കാതെ ഓരോ കാര്യങ്ങളുടെയും സത്യാവസ്ഥ അന്വേഷിച്ചറിഞ്ഞു സഭാ ഗാത്രത്തെ മുറിപ്പെടുത്താതെ സഭയുടെ ഉന്നമനത്തിനായി വിവേകത്തോടെ പെരുമാറേണ്ടതാണ്.

  ഇനി  ആര് എന്തൊക്കെ പറഞ്ഞാലും പരിശുദ്ധ പാത്രിയർക്കീസ് ബാവ തിരസ്കരിച പ്രസ്ഥാനം ആണ് അൽമായ ഫോറം, അതിൻറെ തലപ്പത്തു ഇരിക്കുന്ന ആളെ  ശ്രേഷ്ഠ ബാവ മുടക്കിയിട്ടുമുണ്ട്. അദ്ദേഹം കോടതി വഴി മുടക്ക് മാറ്റിയാലും ഒരു യാക്കോബായകാരനെ സംബന്ധിച്ച് അദ്ദേഹം മുടക്കപെട്ടവനാണ്. അദ്ദേഹത്തോടും അൽമായ ഫോറം പ്രസ്ഥാനത്തിനോടും ചേർന്ന് പ്രവർത്തിക്കുന്നവരും മുടക്കപെട്ടവരാണ്. അത് തിരുമേനിയോ, പുരോഹിതനോ, അല്മായരോ, ഭരണസമിതിയിൽ ഇരിക്കുന്നവരോ ആരായാലും ...

നമുക്ക് ഏവർക്കും അറിയാം ദൃശ്യമാധ്യമങ്ങളിൽ കൂടി വാർത്തകൾ നൽകുവാനും, കോടതികളിൽ കേസുകൾ കൊടുക്കുവാനും, മീറ്റിങ്ങുകൾ നടത്തുവാനും, ഫാൻസ് അസോസിയേഷനുകൾ ഉണ്ടാക്കുവാനും, സോഷ്യൽ മീഡിയയിൽ കൂലിക്ക് ആളെ വച്ച് എഴുതുവാനും ഒക്കെ ലക്ഷക്കണക്കിന് രൂപ ചിലവുള്ള കാര്യമാണെന്ന്. ഇത്രയും വർഷം ഇതൊക്കെ ചെയ്യുന്നതിന് അൽമായ ഫോറത്തിന് പണം എവിടുന്നു കിട്ടി. ഇതിൻറെ  സാമ്പത്തിക സ്രോതസ്സ് മെത്രാൻ കക്ഷികളോ അതോ സഭയിലെ സ്ഥാനമോഹികളോ ???

 *" അന്ത്യോഖ്യ  മലങ്കര ബന്ധം നീണാൾ വാഴട്ടെ "*