നവകേരളത്തിൻ്റെ വാണിജ്യ കവാടം
എം വി ഗോവിന്ദൻ
നവകേരളത്തിനായുള്ള പുതുവഴികളിൽ നാഴിക ക്കല്ലാണ് വിഴിഞ്ഞം തുറമുഖം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് രണ്ടിന് ഈ തുറമുഖം നാടിന് സമർപ്പിച്ചപ്പോൾ ലോക സമുദ്ര വാണിജ്യഭൂപടത്തിൽ കേരളവും ഇടം നേടുകയായിരുന്നു. സിംഗപ്പൂർ, കൊളംബോ തുടങ്ങിയ തുറമുഖങ്ങളോട് കിടപിടിക്കുന്ന വാണിജ്യ തുറമുഖമായി വിഴിഞ്ഞം മാറുമ്പോൾ കേരളത്തിന്റെ വാണിജ്യകവാടമാണ് തുറക്കപ്പെടുന്നത് രാജ്യത്തെ ചരക്കു നീക്കത്തിൻ്റെ സിരാകേന്ദ്രമായി ഇനി വിഴിഞ്ഞം മാറും. രാജ്യത്തിനു തന്നെ അഭിമാന സ്‌തംഭമായ ഈ പദ്ധതിയുടെ വിജയം സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിൻറെയും ജനങ്ങളുടെയും വിജയമായി പരിത്രം രേഖപ്പെടുത്തും.
നാല് സുപ്രധാന ഘടകങ്ങളാണ് തുറമുഖത്തെ ലോകോത്തരമാക്കുന്നത്. അതിലൊന്ന് അതിൻ്റെ സ്വാഭാവികമായ 18-20 മീറ്റർ ആഴമാണ്. അതിനാൽ വലിയ കപ്പലുകൾക്ക് ഡ്രഡ്‌ജിങ് നടത്താതെ തീരം അടുക്കാൻ കഴിയും. ലോകത്ത് ഏറ്റവും കൂടുതൽ ചരക്ക് കൈകാര്യം ചെയ്യുന്ന (3.7 കോടി ടിഇയു ട്വൻ്റി ഫ്യൂ ട്ട് ഇക്വലന്റ് യൂണിറ്റ് 20 അടി വലിപ്പമുള്ള കണ്ടയ്നർ) തുറമുഖങ്ങളിൽ ഒന്നായ സിംഗപ്പുരിന് സമാനമായ ആഴമാണിത്. 1.9 കോടി ടിഇയു ചരക്ക് കൈകാര്യം ചെയ്യുന്ന യുഎഇയിലെ ജബൽ അലി തുറമുഖത്തു പോലും 16-18 മീറ്റർ ആഴം മാത്രമാണുള്ളത്. രാജ്യത്തെ പ്രധാന തുറമുഖങ്ങളായ മുംബൈയിലെ ജവാഹർലാൽ നെഹ്റു, ഗുജറാത്തിലെ മുന്ദ്ര കൊച്ചി, ചെന്നൈ എന്നിവിടങ്ങളിൽ എല്ലാം വലിയ കപ്പലുകൾ അടുക്കണമെങ്കിൽ നിരന്തരം ഡ്രഡ്‌ജിങ് ആവശ്യമാണ്. വിഴിഞ്ഞം പദ്ധതി പൂർത്തിയായാൽ 2000 മീറ്റർ ബർത്തിൽ ഒരേസമയം അഞ്ച് മദർഷിപ്പ് വരെ അടുപ്പിക്കാനാകും. സ്വാഭാവികമായും ലോകത്തിലെ പ്രധാന ചരക്കുഗതാഗത കേന്ദ്രമായി വിഴിഞ്ഞം മാറും.
മറ്റൊരു പ്രധാന പ്രത്യേകത ആഗോള ചരക്കു നീക്കത്തിന്റെ 40 ശതമാനവും നടക്കുന്ന ഏഷ്യ- യൂറോപ്പ് രാജ്യാന്തര കപ്പൽ പാതയുമായി ഏറ്റവും അടുത്തു കിടക്കുന്ന രാജ്യത്തെ തുറമുഖമാണ് വിഴിഞ്ഞം എന്നതാണ്. 10 നോട്ടിക്കൽ മൈൽ ദൂരമാണ് ഈ പാതയൂമായി വിഴിഞ്ഞത്തിന് ഉള്ളത്. കൊളംബോ പോലും 30 നോട്ടിക്കൽ മൈൽ ദൂരെയാണ്. മുന്ദ്ര 250 നോട്ടിക്കൽ മൈൽ അകലെയാണ്. രാജ്യാന്തര കപ്പൽ പാതയിലാണ് സിംഗപ്പൂർ എന്നതാണ് ലോകത്തിലെ പ്രധാന ചരക്കു ഗതാഗത കേന്ദ്രമായി ആ തുറമുഖം മാറാനുള്ള കാരണം. സ്വാഭാവികമായും കപ്പൽ പാതയുമായുള്ള സാമീപ്യം വിവിധ ആവശ്യങ്ങൾക്കായി കപ്പലുകളെ വിഴിഞ്ഞത്തേക്ക് നയിക്കും.
അതു പോലെ തന്നെ രാജ്യത്തെ ആദ്യ ആഴക്കടൽ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖവും ആദ്യ ഓട്ടോമേറ്റഡ് തുറമുഖവുമാണ് വിഴിഞ്ഞം. ഒരു കപ്പലിലെത്തുന്ന ചരക്കുകൾ മറ്റ് കപ്പലിലേക്ക് മാറ്റി കയറ്റാനുള്ള സൗകര്യമുള്ള തുറമുഖമാണ് ഇതെന്നർഥം. ഓട്ടോമേറ്റുഡ് ആയതിനാൽ ഈ പ്രവൃത്തിക്ക് വേഗവും ലഭിക്കും സ്വാഭാവികമായും വൻ കപ്പ്രപലുകൾ ഉൾപ്പെടെ ഈ തീരമെടുക്കും. തുറമുഖത്തിന്റെ പ്രവർത്തനം പുർണ്ണ, സജ്ജമാകുന്നതോടെ ഇന്ത്യൻ കണ്ടെയ്നർ നീക്കത്തിന്റെ സിംഹഭാഗവും വിഴിഞ്ഞം വഴിയാകും . നിലവിൽ ഇന്ത്യൻ കണ്ടെയ്നർ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ തുറമുഖം വഴിയാണ്. വർഷത്തിൽ 50 ലക്ഷം ശേഷിയാണ് വിഴിഞ്ഞത്തിന് വിഭാവനം ചെയ്തിട്ടുള്ളൽ. നിലവിൽ 6 ലക്ഷം ടി ഇ യു ശേഷിയാണുള്ളത്. ഡിസംബർ മൂന്നിന് കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങി അഞ്ച് മാസത്തിനകം 83 കപ്പലുകൾ വിഴിഞ്ഞത്തെത്തി. ആറു ലക്ഷം കണ്ടയ്നുകൾ കൈകാര്യം ചെയ്തു. 15 ലക്ഷം ടിഇ യു എന്ന ഇപ്പോഴത്തെ ലക്ഷ്യം എളുപ്പം കൈവരിക്കാൻ കഴിയുമെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. കൊളംബോ തുറമുഖത്തിന് 70 ലക്ഷം ടിഇയു ശേഷിയാണുള്ളത്. രണ്ടാംഘട്ട പ്രവർത്തനം പൂർത്തിയാകുന്നതോടെ തന്നെ 30 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്ന ആത്മ വിശ്വാസവും ഉണ്ട്.
തുറമുഖത്തിന്റെ മറ്റൊരു പ്രത്യേകത മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‌സി) ജേഡ് സർവീസ് ശൃംഖലയിൽ ഉൾപ്പെടുത്തി എന്നതാണ്. കപ്പൽ ചരക്കുഗതാഗത മേഖലയിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കമ്പനിയാണിത്. വലിയ കപ്പ ലുകൾക്ക് നങ്കൂരമിടാനും കാര്യക്ഷമമായി കണ്ട നറുകൾ കൈകാര്യം ചെയ്യാൻ കഴിയുന്നതുമായ തുറമുഖങ്ങളെ മാത്രമേ എംഎസ്‌സി ജേഡ് സർവീസിൽ ഉൾപ്പെടുത്തു. ഈ സർവീസിൽ ഉൾപ്പെട്ട ഇന്ത്യയിലെ ഏക തുറമുഖവും വിഴിഞ്ഞമാണ്. ഇതിൻ്റെ ഫലമായി കൂടുതൽ കപ്പലുകൾ തുറമുഖത്തെത്തും. ഇത് വരുമാന വർദ്ധനയ്ക്ക് വഴിവയ്ക്കും.
വിഴിഞ്ഞം തുറമുഖത്തിനൊപ്പം ഈ നാടും വികസിക്കണമെന്ന കാഴ്ചപ്പാടാണ് എൽഡിഎഫിനുള്ളത് . അതിന്റെ ഭാഗമായാണ് വിഴിഞ്ഞത്ത് ലോജിസ്റ്റിക്കൽ ടൗൺഷിപ്പും കോവളത്ത് ഹെൽത്ത് ടൂറിസം ഹബ്ബും കാട്ടാക്കട ഗ്രീൻ ആൻഡ് സ്‌മാർട്ട് ഇൻഡസ്ട്രി ഹബ്ബും കിളിമാനൂരിലും കല്ലമ്പലത്തും ആഗ്രോ ആൻഡ് ഫുഡ് പ്രോസസിങ് ഹബ്ബും വിഭാവനം ചെയ്തത്. വിഴിഞ്ഞം- നാവായിക്കുളം ഇടനാഴിയും ഇതിന്റെ ഭാഗമാണ്. തുറമുഖത്തേക്കും പുറത്തേക്കും കണ്ടെയ്‌നറുകളുടെ നീക്കം ത്വരിത വേഗത്തിലാക്കുകയാണ് ഇടനാഴിയുടെ ലക്ഷ്യം. ഇടനാഴിയുടെ വശങ്ങളിൽ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലാണ് ഈ ഹബ്ബുകൾ ഉയരുക. സ്ഥലം വിട്ടുനൽകുന്നവരെ പങ്കാളിയാക്കുന്ന ലാൻഡ് പൂളിങ് സംവിധാനമാണ് നടപ്പാക്കുക. ഭൂമി ഏറ്റെടുക്കാൻ കിഫ്ബി ഇതിനകം 1000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പുതുതായി രൂപം കൊള്ളാൻ പോകുന്ന നഗര വികസനത്തിൻ്റെ നട്ടെല്ലായി ഇതു മാറും. തിരുവനന്തപുരത്തിന്റെ മുഖച്ചായ ഇതോടെ മാറും. ചൈനയിലെ ഷെൻഷെൻ, ഷാങ്ഹായ്, തെക്കൻ കൊറിയയിലെ ഇഞ്ചിയോൺ എന്നിവ
പോലെ വൻ തുറമുഖ നഗരമായി തിരുവനന്തപുരം മാറും. കഴിഞ്ഞ നാല് ദശാബ്ദത്തിനിടയിൽ ചൈന നേടിയ അഭൂതപൂർവമായ സാമ്പത്തിക വളർച്ചയ്ക്കു പിന്നിൽ തുറമുഖ നഗരങ്ങൾ വഹിച്ച പങ്ക് പ്രസിദ്ധമാണ്. സമാനമായ വികസനത്തിലേക്ക് കേരളത്തെ നയിക്കാൻ വിഴിഞ്ഞം തുറമുഖത്തിനും കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സ്വപ്നം യാഥാർഥ്യമാകണമെങ്കിൽ വിഴിഞ്ഞത്തിന് റെയിൽവേയുമായും വിമാനത്താവളവുമായും ബന്ധം സ്ഥാപിക്കപ്പെടണം. അതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചു കഴിഞ്ഞിട്ടുണ്ട്. വിഴിഞ്ഞത്തെത്തുന്ന ചരക്കുകളുടെ 30 ശതമാനം റെയിൽവേ വഴി കൈകാര്യം ചെയ്യാനാണ് വിഭാവനം ചെയ്തിട്ടുള്ളത്. റെയിൽ വ്യോമ ബന്ധം യാഥാർഥ്യം ആകുന്നതോടെ കയറ്റുമതിയും ഇറക്കുമതിയും വർധിക്കും. അതുമായി ബന്ധപ്പെട്ട വ്യവസായ യൂണിറ്റുകളും ഈ മേഖലകളിൽ സ്ഥാപിക്കപ്പെടും. ചുരുങ്ങിയത് മൂന്നുലക്ഷം തൊഴിലവസരം സൃഷ്ട്‌ടിക്കപ്പെടും വിഴിഞ്ഞം തുറമുഖത്തു മാത്രം 774 പേർക്ക് ഇതിനകം നേരിട്ട് തൊഴിൽ ലഭിച്ചു. അതിൽ 534 പേർ (8 ശതമാനം) കേരളത്തിൽ നിന്നുള്ളവരാണ്. ഇതിൽത്തന്നെ 286 പേർ (37 ശതമാനം) വിഴിഞ്ഞം നിവാസികളുമാണ്.
വിഴിഞ്ഞത്തിൻ്റെ മറ്റൊരു പ്രധാന പ്രത്യേകത ഒരു സംസ്ഥാന സർക്കാരിന് കൂടുതൽ നിക്ഷേപമുള്ള പദ്ധതിയാണ് ഇതെന്നതാണ്. ഒന്നാംഘട്ടത്തിന് മൊത്തം ചെലവ് 8686.80 കോടി രൂപയാണ്. ഇതിൽ 5370.86 കോടി രൂപ കേരള സർക്കാരാണ് നിക്ഷേപിച്ചിട്ടുള്ളത്. തുറമുഖത്തിൻ്റെ നിർമാണവും നടത്തിപ്പും ഏറ്റെടുത്ത അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് കമ്പനി 2497 കോടി രൂപയാണ് വഹിച്ചത്. കേന്ദ്രം നേരിട്ട് ചില്ലിക്കാശുപോലും തന്നിട്ടില്ല. വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തിൽ 310 കോടി രൂപയാണ് കേന്ദ്ര വിഹിതം അതും വായ്‌പയായാണ്. മൊത്തം ചെലവിൻ്റെ ഒമ്പതു ശതമാനം മാത്രമാണിത്. എന്നിട്ടാണ് കേന്ദ്രത്തിന്റെ പദ്ധതിയാണ് എന്ന മട്ടിൽ പത്രങ്ങളിൽ പരസ്യം നൽകിയത്. പ്രബുദ്ധരായ കേരളത്തിലെ ജനങ്ങളെ ഇതുകൊണ്ടൊന്നും പറ്റിക്കാമെന്ന് കരുതേണ്ട എന്നു മാത്രമേ പറയുന്നുള്ളൂ
ആദ്യം പദ്ധതിയെ എതി ർക്കുകയും ബോധപൂർവം വൈകിപ്പിക്കുകയും ചെയ്യവർ ഇപ്പോൾ തങ്ങളാണ് പദ്ധതിയുടെ ഉപജ്ഞാതാക്കൾ എന്ന വാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു ഭാഗത്ത് കോൺഗ്രസും മറു ഭാഗത്ത് ബിജെപിയുമാണ് ഈ അവകാശവാദം ഉയർത്തുന്നത്. പതിവ് മാനദണ്ഡം ലംഘിച്ച് പഞ്ചായത്ത് മെമ്പർ പോലുമല്ലാത്ത വ്യവസായിയായ ബിജെപി സംസ്ഥാന അധ്യക്ഷനെ വേദിയിലിരുത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത് ശരിയായ നടപടിയല്ല , ജനാധിപത്യത്തിന് ഭൂഷണമല്ല. അദ്ദേഹമാകട്ടെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങായിട്ടും രണ്ട് മണിക്കൂർ മുമ്പെത്തി ഏകനായി വേദിയിലിരിക്കുകയും മോദിസർക്കാരിന് അനുകൂലമായി മുദ്രാവാക്യം വി ളിച്ച് ചടങ്ങിന്റെ അന്തസ്സ് കെടുത്താനും ശ്രമിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷാ ഗാർഡുകൾ കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നു ഇത്. മറ്റേതെങ്കിലും കക്ഷിനേതാവോ ജനപ്രതിനിധിയോ ആണ് ഇങ്ങനെ പെരുമാറിയതെങ്കിൽ 'വൻ സുരക്ഷാ വീഴ്ച എന്നായിരിക്കില്ലേ ആഖ്യാനം കേരളം ലോകോത്തര വികസനലക്ഷ്യം നേടുന്ന വേളയിൽ സംസ്ഥാനത്തെ നാണം കെടുത്തുകയായിരുന്നു ബിജെപിയുടെ ലക്ഷ്യമെന്ന് വ്യക്തം.
പ്രതിപക്ഷ നേതാവാകട്ടെ ക്ഷണമുണ്ടായിട്ടും പരിപാടിയിൽ പങ്കെടുക്കാതെ വികസിത കേരളത്തിന് എതിരാണ് തങ്ങളെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ബിജെപി പ്രതിനിധി വളഞ്ഞ വഴിയിൽ സദസ്സിലെത്തി ചെയ്തതും നേരായ വഴിയിൽ സദസ്സിൽ ഇരിപ്പിടം ഉണ്ടായിട്ടും അത് ബഹിഷ്‌കരിച്ച് പ്രതിപക്ഷ നേതാവ് ചെയ്തതും ഒരേ കാര്യമാണ്. വികസിത കേരളത്തിനു നേരെ കൊഞ്ഞനം കുത്തുക ആയിരുന്നു. ഇരുവരും .കേന്ദ്ര അവഗണനയും പ്രകൃതിക്ഷോഭങ്ങളും പ്രതിപക്ഷത്തിന്റെ സമരാഭാസങ്ങളും കോവിഡോം അതിജീവിച്ച് പദ്ധതി യാഥാർഥ്യമായത് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിൻ്റെ കഠിനാധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമായാണ്. . ആരാണ് പദ്ധതിയെ എതിർത്തത്, താമസിപ്പിക്കാൻ ശ്രമിച്ചത് എന്ന കാര്യത്തെക്കുറിച്ചും വിശദമായി പരിശോധിക്കേണ്ടതുണ്ട്.
https://www.deshabhimani.com/epaper/share/681b5b507700a712d4197cbf
തുറമുഖ പദ്ധതി വൈകിപ്പിച്ചത് ആര്
വിഴിഞ്ഞം തുറമുഖ നിർമാണത്തിനുള്ള ആദ്യഘട്ട നടപടികൾ ആരംഭിച്ചത് ഇ കെ നായനാർ (1996-2001) സർക്കാരിൻ്റെ കാലത്താണ്. എന്നാൽ, തുടർന്നു വന്ന എ കെ ആന്റണി സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനുമതിയൊന്നും നേടുന്നതിനു മുമ്പായി ടെൽഡർ നടപടികൾ ആരംഭിച്ചു നാല് കമ്പനി ടെൻഡർ സമർപ്പിച്ചു. സൂം ഡെവലപ്പേഴ്സിന്റെ ചൈന ഉൾപ്പെടെയുള്ള കൺസോർഷ്യത്തിന്റെ ദീർഘാസ് അംഗീകരിച്ചു പ്രധാനമന്ത്രി തറക്കല്ലിടുമെന്ന് ഉമ്മൻചാണ്ടി പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഒന്നും നടന്നില്ല. വിഴിഞ്ഞം പദ്ധതി കേന്ദ്രസർക്കാരിൻ്റെ സാഗരമാല പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുമെന്ന് അന്ന് കേന്ദ്രമന്ത്രിയായിരുന്ന ഒ രാജഗോ പാൽ 2004 ജനുവരി 23ന് പ്രഖ്യാപിച്ചെങ്കിലും ബിജെപിയുടെ കേരള വിരുദ്ധത അതിന് തടസ്സമായി അതായത് യൂഡിഎഫും ബിജെപിയും ഒരുപോലെ അലംഭാവം കാട്ടി.
2006 ൽ അധികാരത്തിൽ എത്തിയ വിഎസ് സർക്കാർ സുരക്ഷാ അനുവാദത്തിനുള്ള അപേക്ഷ പരിഗണിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി. എന്നാൽ, ചൈനീസ് സർക്കാരിൻ്റെ രണ്ട് കമ്പനി കൺസോർഷ്യത്തിലുണ്ടെന്ന തടസ്സവാദം ഉന്നയിച്ച് പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആൻ്റണി അനുമതി നിഷേധിച്ചു . അമേരിക്കൻ സമ്മർദത്തിൻ കേന്ദ്രം വഴങ്ങുകയായിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള സർവ്വകക്ഷി സംഘം അന്ന് പ്രധാനമന്ത്രിയെ കണ്ടു. എന്നിട്ടും നിലപാട് മാറിയില്ല.
ഈ സാഹചര്യത്തിൽ വി എസ് സർക്കാർ 2006 ഡിസംബറിൽ വീണ്ടും സർവകക്ഷിയോഗം വിളിച്ചു റീടെൻഡർ നടപടി ആരംഭിച്ചു. 2007 ഏപ്രിലിൽ ആഗോള സംഗമം സംഘടിപ്പിച്ചു. 15 രാഷ്‌ടങ്ങളിൽ നിന്ന് 43 വിദേശ കമ്പനികൾ പങ്കെടുത്തു. അഞ്ച് കമ്പനി യോഗ്യത നേടി. സർക്കാർ കമ്പനിക്ക് പണം നൽകുന്നതിനു പകരം 115 കോടി സർക്കാരിന് നൽകാമെന്ന് ആയിരുന്നു ലാൻകോ കൊണ്ടപ്പിള്ളിയുടെ ടെൻഡർ നിർദേശം. സ്വാഭാവികമായും ഈ കരാർ അംഗീകരി ച്ച് സർക്കാർ ധാരണപത്രത്തിൽ ഒപ്പുവച്ചു കേന്ദ്രത്തിൽ നിന്നുള്ള സുരക്ഷാ ക്ലിയറൻസും ലഭിച്ചു. തുടർന്ന്. സ്ഥലം ഏറ്റെടുക്കുന്നതിനും റോഡ്, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുമായി 450 കോടി രൂപ സർക്കാർ അനുവദിച്ചു ഈ സമയം കൊണ്ടപ്പിള്ളിയുടെ ബിസിനസ് എതിരാളിയായ സൂ കൺസോർഷ്യം കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ നിയമയുദ്ധത്തിന് പുറപ്പെട്ടു. തുടർച്ചയായ അനിശ്ചിതത്വവും നിയമക്കുരുക്കും മൂലം ലാൻകോ കൊണ്ടപ്പിള്ളി പിന്മാറി. ഹൈദരാബാദ് കോൺഗ്രസ് (ഐ) എംപിയുടെ നേതൃത്വത്തിലുള്ള കൊണ്ടപ്പിള്ളി കൺസോർഷ്യം പിറകോട്ട് പോയതിനു പിന്നിലുണ്ടായ സമ്മർദ്ദങ്ങളെ സംബന്ധിച്ച് അന്ന് വാർത്തകൾ വന്നു ഫലത്തിൽ പരാതിക്കാരായ സൂം കൺസോർഷ്യം തള്ളപ്പെടുകയും കരാർ കിട്ടിയ കമ്പനി പിന്മാറുകയും ചെയ്തു. വി എസ് സർക്കാർ ലാൻഡ് ലോർഡ് മോഡൽ രീതിയിൽ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചു. സർക്കാരിന്റെ മുൻകൈയിൽ തുറമുഖം നിർമിക്കുക. പിന്നീട് നടത്തിപ്പിന് പങ്കാളിയെ കണ്ടെത്തുക എന്നതാണ് രീതി. ഹൈദരാബാദിലെ ലാൻകോ കൊണുപ്പിള്ളി പവർ പ്രൈവറ്റ് ലിമിറ്റഡ് മുഖ്യ അംഗമായുള്ള ലാൻകോ ഇൻഫ്രാടെക് ലിമിറ്റഡും മലേഷ്യയിലെ പെമ്പിനാൻ റെഡ്‌സായും ചേർന്ന കൺസോർഷ്യമാണ് ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ നൽകിയത്. അവർ സംസ്ഥാന സർക്കാരിൻ്റെ സഹായമില്ലാതെ തുറമുഖം നിർമിക്കാമെന്നും 30 വർഷത്തിനുശേഷം സംസ്ഥാന സർക്കാരിന് കൈമാറും എന്നുമായിരുന്നു വ്യവസ്ഥ പക്ഷേ, നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലെത്തിയപ്പോൾ കമ്പനിയെ പിന്മാറ്റാൻ ചരട് വലി നടന്നു അവർ കരാറിൽ നിന്ന് പിന്മാറി.
ഈ സാഹചര്യത്തിൽ ഇൻ്റർനാഷണൽ ഫിനാൻസ് കോർപറേഷ (ഐഎഫ്‌സി)നെ തുറമുഖ കോർ പറേഷൻ്റെ കൺസൾട്ടൻസിയായി എൽഡിഎഫ് സർക്കാർ നിയമിച്ചു. ഐഎഫ്‌സിയുടെ നിർദേശ പ്രകാരം ഡ്യൂറി എന്ന ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ മാർക്കറ്റ് പഠനത്തിന് ചുമതലപ്പെടുത്തി. ഡ്യൂറി നടത്തിയ വിശദമായ പഠനവും ഐ.എഫ്‌സിയുടെ ശുപാർശയും പരിഗണിച്ചാണ് വിഴിഞ്ഞം തുറമുഖം പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്നത് പ്രായോഗികമല്ലെന്ന നിഗമനത്തിൽ ലാൻഡ് ലോർഡ് പോർട്ടായി വികസി പ്പിക്കാൻ എൽഡിഎഫ് സർക്കാർ ഉറച്ചത്. തുറമുഖത്തിൻ്റെ ഒന്നാം ഘട്ട നിർമാണത്തിനായി 1600 കോ ടി രൂപയും തുറമുഖ നടത്തിപ്പിനായി 900 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നതായാണ് ഐഎഫ്‌സി കണ്ടെത്തിയത്. അതിൽ 450 കോടി ബജറ്റ് വഴിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ലീഡ് പാർട്ണറായുഉള്ള ബാങ്ക് കൺസോർഷ്യം വഴി 2500 കോടി രൂപയും സമാഹരിക്കുന്നതിന് തിരുമാനിച്ചു. എസ്‌ബിഐ ക്യാപാണ് ഇതിനുള്ള നടപടികളുമായി മുന്നോട്ടു പോയത്.
തുറമുഖ നിർമാണം ആരംഭിക്കാനുള്ള പരിസ്ഥി തി ക്ലിയറൻസിനായി കേന്ദ്ര സർക്കാരിന് അപേഷ സമർപ്പിച്ചു പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കിഴിലുള്ള 95 എക്സ്‌പർട്ട് അപ്രൈസൽ കമ്മിറ്റി 2011 ജനുവരി 19ന് പരിശോധിക്കുകയും വല്ലാർപാടം, കുളച്ചൽ, മദ്രാസ്, തൂത്തുക്കുടി തുറമുഖങ്ങൾക്ക് സമീപത്തായതിനാൽ പരിസ്ഥിതി പഠനത്തിന് അനുവാദം നൽകാനാകില്ലെന്നു പറഞ്ഞ് കേരളത്തിന്റെ ആവശ്യം നിരസിക്കുകയും ചെയ്തു. 201 മാർച്ചിൽ വിണ്ടും അപേക്ഷയുമായി കേന്ദ്രത്തെ സമീപിച്ചു. ഈ എതിർപ്പിൻ്റെ പിന്നിലെല്ലാം കളിച്ചത് കേരളത്തിലെ കോൺഗ്രസ്ഗ്രസ് നേതൃത്വമായിരുന്നു.
എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് തുറമുഖത്തിൻ്റെ ഓപ്പറേറ്റർക്കു വേണ്ടി വിളിച്ച ടെൻഡറിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ടതും കേന്ദ്രാനുമതി ലഭിച്ചതുമായ വെൽസ്‌പൺ ഇൻഫ്രാടെക് ലിമിറ്റഡിൻ്റെ ടെൻഡർ പിന്നീട് അധികാരത്തിൽ എത്തിയ ഉമ്മൻചാണ്ടി സർക്കാർ 2012ൽ റദ്ദാക്കി 2015 ആഗസ്തു വരെ ഒരു നടപടിയും സ്വീകരിച്ചില്ല. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരണമായിരുന്നപ്പോഴും പദ്ധതി മുന്നോട്ടു പോയില്ല അന്ന് പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആൻ്റണി കേരളത്തിലേക്ക് പുതിയൊരു പദ്ധതി കൊണ്ടുവരുന്നതിന് ധൈര്യമില്ലെന്ന് പരസ്യമായി പ്രസ്‌താവിക്കുകയും ചെയ്തു അത്രയ്ക്ക് കെടുകാര്യസ്ഥത നിറഞ്ഞതായിരുന്നു ഉമ്മൻചാണ്ടി ഭരണം.
തുറമുഖത്തിനായി എൽഡിഎഫ്
പ്രക്ഷോഭം
ഈ ഘട്ടത്തിലാണ് വിഴിഞ്ഞം പദ്ധതിക്കു വേണ്ടി ശക്തമായ പ്രക്ഷോഭം എൽഡിഎഫ് സംഘടിപ്പിച്ചത്. വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുന്ന സർക്കാരിനും അന്താരാഷ് തുറമുഖ ലോബിക്കും എതിരെ 2012 ഒക്ടോബർ 23ന് ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു. 2013 ഏപ്രിൽ 10ന് വിഴിഞ്ഞം മുതൽ സെക്രട്ടറിയറ്റു വരെ മനുഷ്യച്ചങ്ങല തീർത്തു. പിണറായി വിജയൻ ആദ്യ കണ്ണിയും പന്ന്യൻ രവിന്ദ്രൻ അവസാന കണ്ണിയുമായി. സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ 212 ദിവസം നീണ്ടുനിന്ന സമരം നടത്തി.
ഇതിനിടയിൽ വിഴിഞ്ഞം പദ്ധതി പിപിപി മോഡലിൽ പുനക്രമീകരിക്കാൻ ഉമ്മൻ ചാണ്ടി ആസൂത്രണ കമിഷൻ ഡെപ്യൂട്ടി ചെയർമാന് അയച്ച കത്തിൽ ആവശ്യപ്പെട്ടത് കേരളത്തെ ഞെട്ടിച്ചു. പദ്ധതി ഇപ്പോൾ പിപിപി മോഡൽ ആക്കിയെങ്കിലും ഡ്രഡ്ജിങ്, റിക്ലമേഷൻ ബർത്ത് നിർമാണം തുടങ്ങിയവ സർക്കാർ നേരിട്ടു തന്നെ നടന്നെത്തുമെന്ന് എഴുതിക്കൊടുത്താണ് പരിസ്ഥിതി അനുമതി വാങ്ങിയത് ഇതിന്റെ അടിസ്ഥാനത്തിൽ പിപിപി മോഡലിൽ ടെൻഡർ ക്ഷണിച്ചു ടെർമിനൽ ഓപ്പറേഷനുവേണ്ടി മാത്രമല്ല പിപിപി വിളിച്ചത്. പോർട്ട് വികസിപ്പിച്ച് പ്രവർത്തിപ്പിക്കാനും അറ്റകുറ്റപ്പണികൾ നടത്താനുമാണ് പിപിപിക്ക് ബിഡ് വിളിച്ചത്. ഈ നിലയിൽ ടെൻഡർ ഉറപ്പിച്ചാൽ വിഴിഞ്ഞം പോർട്ട് മാത്രമല്ല, കുടലും കപ്പൽച്ചാലും വരെ ബീഡ് ചെയ്തവരുടെ കൈവശമാകും. കാശ് മുടക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് തുറമുഖത്തിൻ്റെ കാര്യത്തിൽ ഒരു നിയന്ത്രണവും ഉണ്ടാകില്ല.
ടെൻഡർ സമർപ്പിക്കാനുള്ള തീയതി മൂന്നുതവണ ദീർഘിപ്പിച്ചു. അഞ്ച് കമ്പനിയാണ് പ്രാഥമികയോഗ്യത നേടിയത്. അദാനി പോർട്സ്, എസ്.ആർ പോ ർട്സ്, ബ്രെ ഇൻഫ്രാസ്‌ട്രക്‌ചർ ഒ.എച്ച്.എൽ കൺ സോർഷ്യം, ഹുണ്ടായ് കൺസോർഷ്യം, ഗാമൺ ഇന്ത്യ എന്നിവയാണത്. അദാനി മാത്രമേ ടെൻഡർ സമർപ്പിച്ചിരുന്നുള്ളൂ 1835 കോടി രൂപ ഗ്രാൻ്റ് ആവശ്യ പ്പെട്ടുള്ള അദാനിയുടെ ടെൻഡർ അംഗീകരിച്ച് നിർമ്മാണം ഏൽപ്പിക്കാൻ ഉമ്മൻചാ ണ്ടി സർക്കാർ തയ്യാറായി ദുരൂഹമായ വഴികളിലൂടെയാണ് പദ്ധതി അദാനിയുടെ കൈകളിൽ എത്തിയത്. മുഖ്യമന്ത്രി, ഗൗതം - അദാനിയുമായി 2015 മാർച്ച് മൂന്നിന് ഡൽഹിയിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയ വാർത്തകളും ചർച്ചയായി ഏക ടെൻഡർ ആയിരുന്ന ഘട്ടത്തിൽ മലേഷ്യയിൽ നിന്നുണ്ടായ ഓഫർ യുഡിഎഫ്. സർക്കാർ അവഗണിക്കുകയും ചെയ്തു.
പദ്ധതി ചെലവിൻ്റെ ഭൂരിഭാഗവും സർക്കാർ വഹിക്കണമെന്ന അവസ്ഥയാണ് സംജാതമായത്. 7525 കോടി രൂപ മൊത്തം ചെലവ് പ്രതീക്ഷിച്ച പദ്ധതിക്ക് 2454 കോടി രൂപ മാത്രമായിരുന്നു അദാനി ഗ്രൂപ്പിൻ്റെ വിഹിതം. മൂന്നിലൊന്നിൽ താഴെമാത്രം ചെലവഴിക്കുന്ന അദാനിക്ക് തുറമുഖത്തിനു മേൽ പൂർണ്ണാവകാശം 8000 കോടി രൂപയോളം അന്ന് മാർക്കറ്റ് വിലയുള്ള ഭൂമിയും പശ്ചാത്തല സൗകര്യങ്ങളും ആണ് കരാറിലൂടെ അദാനിക്ക് ലഭിക്കുന്നത് ഈ ഭൂമി പണയപ്പെടുത്തുന്നതിനും വാണിജ്യാവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതിനും അദാനിക്ക് അവകാശവും നൽകി. 1635 കോടി രൂപ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ലാഭക്ഷമതാ സഹായമാണ്. 3137 കോടി സംസ്ഥാന സർക്കാർ വഹിക്കണം. ഇത്രയൊക്കെ ആനുകുല്യങ്ങൾ നൽകിയിട്ടും സംസ്ഥാന സർക്കാരിന് വരുമാനം കിട്ടാൻ 20 വർഷം കഴിയണം അതിനു ശേഷം വരുമാനത്തിൻ്റെ ഒരു ശതമാനം മാത്രമാണ് സംസ്ഥാനത്തിന് ലഭിക്കുക. പിന്നെയുള്ള ഓരോവർഷ വും ഒരു ശതമാനം വിതം കുട്ടി 40 വർഷം കൊണ്ട് 40 ശതമാനമായി ഉയർത്തും. ഇതിൻ്റെ 40 ശതമാനം കേന്ദ്രത്തിന് നൽകുകയും വേണം.
ഇതാണ് അന്ന് പ്രതിപക്ഷം
ചൂണ്ടിക്കാട്ടിയത് . ഇതിനെയാണ് ദേശാഭിമാനിയും പ്രതിപക്ഷവും 'കടൽ കൊള്ള' എന്ന് വിശേഷിപ്പിച്ചത്. മുതൽ മുടക്കിന് ആനുപാതികമായി ഒരു പ്രത്യക്ഷനേട്ടവും സംസ്ഥാനത്തിന് ലഭിക്കുന്നില്ലെന്ന് പിന്നീട് സി ആൻഡ് എജിയും വ്യക്തമാക്കി. എന്നാൽ, പദ്ധതി നടത്തിപ്പിലെ കൊള്ളയെക്കുറിച്ച് ചൂണ്ടിക്കാട്ടുമ്പോഴും സി പിഐ എമ്മോ എൽഡിഎഫോ വിഴിഞ്ഞം പദ്ധതിക്ക് ഒരിക്കലും എതിരായിരുന്നില്ല. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി സംസ്ഥാന താൽപ്പര്യം സംരക്ഷിച്ച് നടപ്പാക്കണമെന്ന സമീപനമാണ് പാർട്ടി സ്വീകരിച്ചത്. വ്യവഹാരങ്ങളിലേക്ക് പോയി പദ്ധതി വൈകാതിരിക്കാനാണ് അദാനിയുമായുള്ള കരാറുമായി മുന്നോട്ടു പോകാൻ എൽഡിഎഫ് തയ്യാറായത്.
എത്രയോ വർഷങ്ങൾക്കു മുമ്പ് യാഥാർഥ്യം ആകേണ്ടിയിരുന്ന പദ്ധതി വൈകിപ്പിച്ചതും കേരളത്തിന്റെ താരൽപ്പര്യം സംരക്ഷിക്കാൻ ശ്രദ്ധിക്കാതിരുന്നതും കോൺഗ്രസും യുഡിഎഫും ആണെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാകും ആ കുറ്റബോധം കൊണ്ടായിരിക്കണം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാവ് വിട്ടു നിന്നത്. ബിജെപിയാകട്ടെ കേരളത്തിന് ഗുണകരമായ ഒന്നും ചെയ്തതുമില്ല. വികസനത്തിന് അനുകൂലമായ എൽഡിഎഫിന്റെ സമീപനവും നിശ്ചയദാർഢ്യവുമാണ് പദ്ധതി യാഥാർഥ്യമാകാൻ കാരണം
(അവസാനിച്ചു)
https://www.deshabhimani.com/epaper/share/681b5a9f0c2d328342e44e34
No comments:
Post a Comment