Wednesday, June 25, 2025

ഏകാധിപതികളോട് കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല !© ജീവൻ കുമാർ

"പണ്ടാരിക്കൽ ഡിന്നർ പാർട്ടിയിൽ വെച്ച് മകൻ തല്ലിയപ്പോൾ നിസംഗതയോടെ ഇരുന്ന  ഇന്ദിര സഞ്ജയുടെ മൃതദേഹത്തിന് അരികിൽ നിന്നപ്പോൾ തൻ്റെ ചുമന്ന് കലങ്ങിയ കണ്ണുകൾ ആരും കാണാതിരിക്കാൻ കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ചു"

ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്തെയും ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധി രാജ്യത്ത് നടത്തിയ ക്രൂരതയെയും കുറിച്ച് മുൻ പത്രപ്രവർത്തകനായിരുന്ന ജീവൻ കുമാർ ഫേസ്ബുക്കിൽ എഴുതിയ ഒരു ലേഖനം പങ്കുവെക്കുകയാണ്.

ഇടത്തെ കവിളിൽ  ആദ്യത്തെ അടി കൊണ്ടിട്ടും ഇന്ദിരക്ക് ഭാവഭേദം ഒന്നും ഉണ്ടായിരുന്നില്ല , ഒന്നിന് പുറകെ ഒന്നായി  ഇടത് കവിൽ തടത്തിൽ ആറ് അടികൾ !!
സാക്ഷികളായി ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾ പലതും ഇന്ദിരയെ ദൈവമായി കാണുന്നവർ
സിൻഡിക്കേറ്റുക്കാർ പണ്ട് കളിയാക്കി വിളിച്ച 'ഗൂങ്കി ഗുടിയ' ആയിരുന്നില്ല അന്ന് ഇന്ദിര !!
അന്ന് ഇന്ദിരയെന്നാൽ ഇന്ത്യയും ഇന്ത്യയെന്നാൽ ഇന്ദിരയും ആയിരുന്നു !!
അണുബോംബ് പൊട്ടിച്ച് ബുദ്ധനെ ചിരിപ്പിച്ച ഇന്ദിര !
72000 പാക് സൈനികരെ ആയുധം വെച്ച്  കീഴടക്കിയ ഇന്ദിര !!
സർവ്വസംഹാരികയും സർവ്വശ്വൈര്യവരദായിനിയുമായ ഇന്ദിര !!
നിജലിംഗപ്പ മുതൽ കാമരാജ് വരെയുളള സിൻഡിക്കേറ്റുക്കാരെ  തൂത്ത് എറിഞ്ഞ ഇന്ദിര !!

ഇന്ത്യൻ പ്രസിഡന്റ് മുതൽ തമിഴ്നാട്ടിലെ ഏതെങ്കിലും കുഗ്രാമത്തിലെ ഗ്രാമീണന്റെ വരെ തലകുറി മായ്ക്കാനും മാറ്റി മറ്റൊന്ന്  എഴുതാനും തക്ക അധികാരവും കൈകരുത്തും ഉളള ഏഷ്യൻ ഗ്ലോബിലെ ഏറ്റവും ശക്തയായ സ്ത്രീയായിരുന്ന ഇന്ദിര  !!

എന്നിട്ടും ഇന്ദിര ഗാന്ധി എന്തിന് സ‍ഞ്ജയ് ഗാന്ധിയുടെ തല്ല് കൊണ്ടു എന്നത് ഇന്നും ഒരു പ്രഹേളികയാണ്.

അടിയന്തിരാവസ്ഥ കാലത്ത് സഞ്ജയ് ഗാന്ധി സ്വന്തം അമ്മയെ തല്ലി എന്ന വാർത്ത ഏതെങ്കിലും മഞ്ഞപത്രക്കാരന്റെ ഭാവനാ സൃഷ്ടിയായിരുന്നില്ല
പുലിസ്റ്റർ പ്രൈസ് ജേതാവായ വാഷിങ്ടൺ പോസ്റ്റിന്റെ ഇന്ത്യയിലെ കറസ്പോണ്ടന്റ് ആയ  ലൂയീസ് എം. സിമെൻസ് ആണ് ആ വാർത്ത പുറത്തെത്തിച്ചത് . ഇന്നും ജീവിച്ചിരിക്കുന്ന അദ്ദേഹം 2015 ൽ  നൽകിയ അഭിമുഖത്തിലും ആ കാര്യം ആവർത്തിച്ചിട്ടുണ്ട്. മാത്രമല്ല അതിന് ശേഷം താൻ ഇന്ദിരയെ കണ്ടപ്പോഴൊന്നും ഭാവഭേദം ഇല്ലാതെ പെരുമാറിയെന്നും മകൻ രാജിവ് ഗാന്ധി സൗഹൃദത്തോടെ നോക്കി ചിരിച്ചു എന്നും കൂടി പറയുമ്പോഴാണ് അത് സത്യമെന്ന് വിശ്വസിക്കേണ്ടി വരുന്നത്

ഏതൊരു ഏകാധിപധിയുടെയും മുഖ്യശത്രു അവരുടെ കൂടെ നിള്‍ക്കുന്നരായിരിക്കും .എല്ലാ ഏകാധിപതികളെയും പോലെ ഇന്ദിരാഗാന്ധിയും മുഖ്യസ്തുതികളെ മുഖവിലക്കെടുത്തു. പരദൂഷണങ്ങളെ ആധികാരികമാക്കി. അവര്‍ക്ക് ചുറ്റും ഉപജാപകസംഘങ്ങള്‍ ഇത്തിള്‍കണ്ണികളെ പോലെ പറ്റി കൂടി.

എം എൽ ഫോത്തോദാർ
ധീരേന്ദ്ര ബ്രഹ്മചാരി
പൂപൾ ജയ്ക്കർ
ഓം മേത്ത
ആർ കെ ധവാൻ
ബൻസിലാൽ
ടി വി നരസിംഹൻ
ഡി.പി ധർ

പേരുകൾ ഒരുപാട് ഉണ്ട്

ഇന്ദിരയുടെ ഏറ്റവും വലിയ ശക്തിയും ദൗര്‍ബല്യവും , ശത്രുവും അവരുടെ മകന്‍ സഞ്ജയ് ഗാന്ധിയായിരുന്നു

അമ്മ ഇന്ദിരക്ക് പുറമേ സഞ്ജയ് ഗാന്ധിക്ക് വേറെ ഒരു കിച്ചൺ ക്യാബിനറ്റ് ഉണ്ടായിരുന്നു .
ഡൽഹി വികസന അതോറിറ്റി ഉപാധ്യക്ഷൻ ജഗ് മോഹൻ ..
യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷയായിരുന്ന അംബികാ സോണി...റുക്സാന സുൽത്താന..
നവീൻ ചാവ്‌ല..പിഎസ് ഭിന്ദൻ ...

പേരുകൾ അവിടെയും അവസാനിക്കുന്നില്ല

സഞ്ജയ് ഗാന്ധിക്കു ചുറ്റും കറങ്ങുകയായിരുന്നു ഇന്ദിരയുടെ ഇന്ത്യ . ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ പത്രാധിപർ ഖുശ്വന്ത് സിങ്ങ് ഇന്ദിരാഗാന്ധിയുടെ ഇളയ മകനെ പ്രകീർത്തിച്ച് നെടുങ്കൻ ലേഖനങ്ങൾ എഴുതി .  

ഏറ്റവും മികച്ച ഇന്ത്യൻ ആയി സഞ്ജയ് ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടു. ഓൾ ഇന്ത്യാ റേഡിയോയിലും ദൂരദർശനിലും ആയി അഞ്ഞൂറിലേറെ വാർത്തകളാണ് സഞ്ജയ് ഗാന്ധിയെ പറ്റി മാത്രം പ്രക്ഷേപണം ചെയ്തത്.

ലക്നൗ വിമാനത്താവളത്തിൽ വച്ച് സഞ്ജയുടെ കാലിൽ നിന്നും ഊരിത്തെറിച്ച ചെരുപ്പ് യുപി മുഖ്യമന്ത്രി എൻ ഡി തിവാരി വിനയപൂർവ്വം എടുത്ത് അദ്ദേഹത്തിന് തിരികെ നൽകി.

സഞ്ജയ് പറയുന്നതെന്തും ഇന്ത്യയിൽ നടക്കുമായിരുന്നു
അല്ലെങ്കിൽ അയാൾ പറയുന്നത് മാത്രമേ നടക്കുമായിരുന്നുളളു എന്ന് പറയുന്നതാവും കൂടുതൽ ശരി

വന്ധ്യംകരണത്തിന് പണം കണ്ടെത്താനുള്ള ഒരു പരിപാടിയിൽ പങ്കെടുക്കാൻ മഹാഗായകൻ ആയ കിഷോർ കുമാർനോട് സഞ്ജയ് ഗാന്ധി ആജ്ഞാപിച്ചു . വഴങ്ങാതിരുന്ന കിഷോർ കുമാറിൻ്റെ ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് ഓൾ ഇന്ത്യ റേഡിയോ വിലക്കി.

മുതിര്‍ന്ന ഉദ്യോഗസ്ഥരും തലമുതിര്‍ന്ന മന്ത്രിമാരും കേവലം എംപിയായ സഞ്ജയുടെ ആഞ്ജക്കായി കാത്തോര്‍ത്തു നിന്നു

സ്ഞ്ജയ് ഗാന്ധിക്ക് കാമുകിമാര്‍ക്ക് പഞ്ഞം ഇല്ലായിരുന്നു. രാജ്യസഭാ അംഗവും ഓള്‍ഡ് മങ്ക്റം നിര്‍മ്മാതാവുമായ വി ആര്‍ മോഹന്‍റെ മകള്‍ മാരുതി മോഹനുമായുളള കുപ്രസിദ്ധമായ പ്രണയം അത്തരത്തിൽ ഉള്ളതായിരുന്നു.

അപ്പേ‍ാ‍ഴാണ് ബോംബേ ഡെയിങ്ങിന്‍റെ മോഡലായിരുന്ന മനേകാ ഗാന്ധി സഞ്ജയ് ഗാന്ധിയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. പക്ഷെ തന്‍റെ സ്വപ്ന പദ്ധതിയായ 'ജനങ്ങളുടെ കാറിന്' തന്‍റെ പ‍ഴയ പ്രണയിനിയുടെ പേര് നല്‍കി മാരുതിയോട് നിഗൂഢമായ പ്രണയം സഞ്ജയ് നിലനിര്‍ത്തി . അങ്ങനെ മാരുതി ഉദ്യേഗ് ലിമിറ്റഡ് എന്ന ചെറുകാര്‍ സംരഭം താജ്മഹലിന് ശേഷമുളള മറ്റൊരു പ്രണയസ്മാരകം കൂടിയായി മാറി!..

14 അപേക്ഷകള്‍ തളളി കോണ്‍ഗ്രസ് നേതാവ് ബന്‍സിലാല്‍ 400 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കാര്‍ കമ്പനി തുടങ്ങാന്‍ നല്‍കിയത് മുതലിങ്ങോട്ട് അ‍ഴിമതിയില്‍ നടന്നാടുകയായിരുന്നു ഇന്ദിരാസര്‍ക്കാര്‍.

ദില്ലിയിലെ ചേരികളും വൃത്തിയാക്കാൻ സഞ്ജയ് ഗാന്ധി
അസഫലി റോഡിനു പുറകിലുള്ള തുർക്ക്മാൻ ഗേറ്റ് പ്രദേശം ബുൾഡോസർ കൊണ്ടു ഇടിച്ച് നിരത്തി . ചേരി നിവാസികളായ മുസ്ലിങ്ങളുടെ ചെറുത്തു നിൽപ്പിനെ പോലീസിൻ്റെ തോക്കുകൾ കൊണ്ട് കഥ പറഞ്ഞു . നൂറിലധികം ആളുകൾ വെടിവെപ്പിൽ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ പറയുന്നത്.

രാജ്യത്തെ 80 ലക്ഷത്തിലേറെ ആളുകൾ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരായി . നിർബന്ധിത കുടുംബാസൂത്രണത്തിൽ പല യുവാക്കൾക്കും സന്താന ഉൽപ്പാദനശേഷി എന്നെക്കുമായി നഷ്ടമായി . ഇന്ദിരാഗാന്ധിയോട് അനുഭവമുണ്ടായിരുന്ന ഷെയ്ഖ് അബ്ദുള്ളക്ക് പോലും രോഷത്തോടെ കൂടി ഇതിനെതിരെ പ്രതികരിക്കേണ്ടതായി വന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നിർബന്ധിത വന്ധ്യംകരണത്തിന് ഉള്ള ടാർജറ്റ് നിശ്ചയിരുന്നത് സജ്ജയ് ഗാന്ധി ആയിരുന്നു

സ‍ഞ്ജയ് ഗാന്ധി തന്റെ ബാല്യകാലത്ത് ഒരു അണ്ണാൻ കുഞ്ഞിനെ വാലിൽ പിടിച്ച് തൂക്കിയെടുത്തു, പ്രാണ വെപ്രാളത്തിൽ അത് കുതറിയപ്പോൾ വട്ടം കറക്കി, അതൊരു മിണ്ടാപ്രാണിയല്ലേ വിട്ടേക്കു എന്ന് പരിചാരകർ പറഞ്ഞിട്ടും സ‍ഞ്ജയ് കേട്ടില്ല. മരണം ഉറപ്പാക്കിയ ശേഷം അതിനെ വലിച്ചെറിഞ്ഞു.

അച്ഛന്റെ സ്നേഹമോ , അമ്മയുടെ കരുതലോ ലഭിക്കാതെ പോയതാവാം എന്ന് വിമർശകർ പറയുന്നു

പക്ഷെ ഒരു 'സൈക്കോപാത്തിനെ' പോലെ ഇന്ത്യയെന്ന വലിയ ജനാധിപത്യ രാഷ്ട്രത്തെ തന്റെ ഇളയമകന് ഇന്ദിര പന്ത് തട്ടികളിക്കാൻ  കൊടുത്തതാണ് അപകടം . ഒരു പക്ഷെ ഒരിക്കൽ കരുണാകരൻ പറഞ്ഞതാവും
ശരി "മുജൻമത്തിലെ ശത്രുക്കൾ ഈ ജൻമത്തിൽ മക്കളായി പിറക്കും "!!

അടിയന്തിരാവസ്ഥ കാലത്തെ അറസ്റ്റുകളുടെ സ്വഭാവം തന്നെ നോക്കുക.  പ്രതിയോഗിയെ  ആദ്യം കസ്റ്റഡിയിലെടുക്കും  പിന്നെ മിസ സ്ലിപ്പ് പൂരിപ്പിച്ചു നൽകും . ബംഗാളിൽ ഖനിഘാൻ ചൗധരിയുടെ വിളിപേര് തന്നെ 'മിസാ മന്ത്രി' എന്നായിരുന്നു

പി എസ്സ് പി നേതാവായ അശോക് ദാസ് ഗുപ്തയെ അറസ്റ്റു ചെയ്ത രീതി മാത്രം നോക്കു , മരണാസന്നയായി കിടന്ന സ്വന്തം അമ്മയുടെ മുന്നിൽ വിലങ്ങുവെച്ച് കൊണ്ടുപോയി നിർത്തി ,  തന്നെ വിലങ്ങുവെച്ച്  കാണുന്നത് അമ്മക്ക് സഹിക്കില്ല എന്നു പറഞ്ഞിട്ടും  പോലീസ് കേൾക്കാൻ തയ്യാറായില്ല

പടിഞ്ഞാറൻ ബംഗാളിലെ അർത്ഥഫാസിസ്റ്റ് വാഴ്ച്ച കാലത്ത്  സിപിഐഎം പ്രവർത്തകരെ ക്രൂരമായി കൊലപ്പെടുത്തി, കൊലയും ,കൊളളിവെയ്പ്പും , ബലാൽസംഗവും  പടിഞ്ഞാറൻ ബംഗാളിൽ നിത്യസംഭവമായി. ബംഗാളിൽ  സാദാ പോലീസ് കോൺസ്റ്റബിൾമാർ വരെ മിസ, ഡി ഐ ആർ എന്നീവ  കൈയ്യിലിട്ട് അമ്മാനമാടി. ബംഗാൾ
സിദ്ധാർത്ഥ ശങ്കർ റേക്ക് കീഴിൽ തുറന്ന ജയിലും , കോൺസൻട്രേഷൻ ക്യാമ്പുമായി മാറി

മുഖ്യമന്ത്രിമാർ തക്കസമയം നോക്കി ഹിറ്റ്ലറും മുസോളനിയും ആയി
ബംഗാൾ  മുഖ്യമന്ത്രിയും  ഭരണഘടനാ വിദഗ്ദനുമായ സിദ്ധാർത്ഥ ശങ്കർ റേ കവി കൂടിയായിരുന്നു,  കമ്മ്യൂണിസ്റ്റുകാരെ
അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് ചുട്ടുപൊളളുന്ന ലൈറ്റ് ദേഹത്തേക്ക് അടിക്കും , പിന്നീട് ഉച്ചത്തിൽ ചെവിക്ക് അരികിൽ പാട്ട്  വെച്ച് ഉറങ്ങാൻ അനുവദിക്കില്ല. ഉറങ്ങിയാൽ തണുത്തവെളളം ഒഴിച്ച് ഉണർത്തും. ഭക്ഷണമോ വെളളമോ കൊടുക്കാതെ മൂത്രം കുടിക്കാൻ പറയും ചിത്രമെഴുത്തുകാരനായ കെ കരുണാകരന്റെ കേരളത്തിൽ നടന്നത്  100 പുസ്തകമാക്കാൻ ഉണ്ട്.  ജെ വെങ്കൽ റാവുവിന്റെ ആന്ദ്രയിലും, പി സി സേത്തിയുടെ മധ്യപ്രദേശിലും , ഹരിദേവ് ജോഷിയുടെ രാജസ്ഥാനിലും , ജഗനാഥ മിശ്രയുടെ ബീഹാറിൽ നടന്ന അതിക്രമങ്ങൾ എഴുതിയാലും തീരില്ല. ഉത്തർപ്രദേശിലെ എച്ച് എൽ ബഹുഗുണയെ ഇന്ദിരക്ക് വിശ്വാസമില്ലായിരുന്നു. അവിടെ അതിക്രമങ്ങളുടെ ചുമതല മറ്റ് ചിലർക്കായിരുന്നു.ലോക്കപ്പിലിട്ട് എതിരാളിയെ തല്ലിച്ച ശേഷം അവന്റെ  കരച്ചിൽ ഫോണിലൂടെ കേട്ട് നിർവൃതി അടയുന്ന എറണാകുളത്തെ പഴയ ട്രേഡ് യൂണിയൻ നേതാവ് വരെയുളള മനുഷ്യർ അന്ന് ഈ നാട്ടിലുണ്ടായിരുന്നു.

ഒന്നും പുറത്തറില്ല. ട്രെയിനുകൾ സയമത്ത് ഓടിയതും ,സർക്കാർ ജീവനക്കാർ സീറ്റിലുണ്ടാവുന്നതും ചൂണ്ടികാട്ടി
കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡ് ഇന്ദിരയെ പുകഴ്ത്തി. അന്ന് ലണ്ടൻ ഹൈക്കമീഷണറായ ബി എൽ
നെഹ്രു ലണ്ടൻ ടൈംസി’ നോട് പറഞ്ഞു  “ അമ്മ മക്കളെ നോക്കുന്നതു പോലെയാണ് ഭരണകൂടം തടവുകാരെ കണക്കാക്കുന്നത്. നല്ല വാസസ്ഥലം. നല്ല ഭക്ഷണം. നല്ല പെരുമാറ്റം തടവുകാരുടെ തൂക്കം വർദ്ധിച്ചിട്ടുണ്ട് .”

മദർതെരേസയും , വിനോഭാഭാവെയും അടിയന്തിരവസ്ഥയെ പുകഴ്ത്തി

ആംനസ്റ്റി ഇൻറർനാഷനൽ ചെയർമാൻ ഇവാൻ മോറിസ് പറഞ്ഞു : “ മനുഷ്യാവകാശങ്ങൾ ഒട്ടും പരിഗണിക്കാത്ത ഇന്ദിരഗാന്ധിയുടെ ഭരണം ഏകാധിപത്യരാഷ്ട്രങ്ങൾ പോലെ തന്നെയാണ്..

അന്താരാഷ്ട്ര തലത്തിൽ പ്രതിച്ഛായ ഇടിയുന്നു എന്ന് കണ്ടതോടെ വിദേശകാര്യ മന്ത്രി വൈ ബി ചവാനെ ഇന്ദിര അടിയന്തിരാവസ്ഥയെ പറ്റി വിശദീകരിക്കാൻ ചിക്കാഗോയിൽ അയച്ചു. സ്വാമി വിവേകാനന്ദൻ പ്രസംഗിച്ച ചിക്കാഗോയിൽ  വിദ്യാർത്ഥികളുടെ കൂവൽ മൂലം പ്രസംഗിക്കാൻ കഴിയാതെ  വൈ.ബി ചവാൻ പ്രസംഗം അവസാനിപ്പിച്ചു

ഇന്ദിരയുടെ അടുത്ത സുഹൃത്ത് ഡൊറോത്തി നോർമാൻ , ബ്രിട്ടണിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ആർച്ചിബ്ലാദ് ഫെന്നർ ബോക്വേ , ചിന്തകനായ  നോം ചോംസ്കി, സാമ്പത്തിക ശാസ്ത്രജ്ഞൻ ഇ എഫ് ഷൂമാക്കർ,  വിഖ്യാത ടെന്നീസ് പ്ലെയർ ആർതർ ആഷെ, നടി ഗ്ലെൻഡ ജാക്സൺ, രാഷ്ട്രമീമാംസകൻ ഡബ്ല്യൂ എച്ച് മോറിസ് ജോൺസ് , വിഖ്യാത ഗായകൻ ജോൺ ബ്ലെയ്സ് , അമേരിക്കൻ നോവലിസ്റ്റ് റാൽഫ് എലിസൺ , യു എസ് അറ്റോർണി ജനറൽ റാംസി ക്ലാർക്ക് , നേബേൽ ജേതാവ് ലൈനസ് പോളിംഗ് , ചരിത്രകാരൻ എ പി ജെ ടെയ്ലർ, രാഷ്ട്രീയ കോളമിസ്റ്റായ  വിമർശകൻ കെന്നത്ത് പീക്കോക്ക് ടൈനാൻ ,  കവി അലൻ ഗിൻസ്ബർഗ്, അമേരിക്കൻ ചരിത്രകാരൻ ലൂയീസ് മേംഫോർഡ്, തുടങ്ങി എൺപതിലേറെ ലോകപ്രസിദ്ധരായ ആളുകൾ അടിയന്തിരാവസ്ഥക്കെതിരെ പ്രതികരണവുമായി രംഗത്തെത്തി.

നെഹ്രു ജീവിച്ചിരുന്നുവെങ്കിൽ ഇന്ദിരക്കെതിരെ സമരം ചെയ്ത് ആദ്യം ജയിലിൽ പോകുന്നത് അദ്ദേഹമായിരിക്കുമെന്ന് വിഖ്യാത പത്രപ്രവർത്തനും , എഡിറ്ററുമായ  റോസൻ താൾ ന്യുയോർക്ക് ടൈംസിൽ ലേഖനമെഴുതി.

ഇംഗ്ലണ്ടിലെ ചാൾസ് രാജകുമാരനും, അമേരിക്കൻ പ്രസിഡന്റ് ജെറാൾഡ് ഫോൾഡും  ഇൻഡ്യാ സന്ദർശനം റദ്ദുചെയ്തു. അമിത അളവിൽ മരുന്ന് കുത്തിവെച്ച് ജയ്പ്രകാശ് നാരായണനെ ഇന്ദിര വധിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണത്തിന്റെ നിജസ്ഥിതി അറിയാൻ  ജർമ്മൻ ചാൻസലർ ബില്ലിബ്രാണ്ട്, ഐറീഷ് മന്ത്രി കോണർ ക്രൂസ് ഓബ്രിയൻ എന്നിവരെ അയക്കാൻ വിവിധ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ഇൻറർനാഷനൽ തീരുമാനിച്ചു. ഇന്ത്യയുടെ ആഭ്യന്തരകാര്യത്തിൽ ആരും ഇടപെടേണ്ടെന്ന് ഇന്ദിര തിരിച്ചടിച്ചു. പ്രസിദ്ധ അഭിഭാഷകൻ രാംജത്ത് മലാനിയും, സുബ്രമണ്യ സ്വാമിയും ഇന്ത്യയിൽ നിന്ന് ഒളിച്ചോടി.

അടിയന്തിരാവസ്ഥയുടെ അഞ്ചാം വാർഷികം ആചരിക്കുന്നതിന് കേവലം രണ്ട് ദിവസം മുൻപ് ( 1980 ജൂൺ 23 ന് ) സഞ്ജയ് ഗാന്ധി വിമാനം തകർന്ന് മരിച്ച് വീണു. 
മരണത്തിന് മൂന്ന് ദിവസം മുൻപ് വരെ സഞ്ജയ് ഗാന്ധി നടത്തിയിരുന്ന സാഹസിക  പറക്കലുകൾ സംബന്ധിച്ച് പ്രധാനമന്ത്രി ഇന്ദിരക്ക് തന്നെ നിരവധി പരാതികൾ ലഭിച്ചു. പുത്ര വാൽസല്യത്താൽ അന്ധയായ അവർ അതൊന്നും ചെവി കൊണ്ടില്ല , സത്യത്തിൽ പറക്കൽ അല്ല , പതിറ്റാണ്ടുകളുടെ വൈദഗ്ദ്യം ഉള്ള എയർഫോഴ്സ് യുദ്ധ പൈലറ്റുകളെ പോലെ ആകാശ അഭ്യാസമാണ് സഞ്ജയ് നടത്തിയത്. ദില്ലി ഫ്ലൈയിംഗ് ക്ലബ്ബ് അടുത്തിടെ സ്വന്തമാക്കിയ വിമാനത്തിൽ 
അക്രോബാറ്റിക് ഫ്ലൈയിംഗിൻ്റെ അപകട സാധ്യതകൾ കണക്കിലെടുക്കാതെ അയാൾ സ്വയം താനൊരു അതിമാനുഷികൻ ആണെന്ന് കരുതി. അശോക ഹോട്ടലിന് മുകളിലൂടെ പലവട്ടം വിമാനം തലകുത്തനെ ഓടിച്ചു ,  12, വില്ലിംഗ്ടൺ ക്രസൻറിൽ നിന്ന് അൽപ്പം മാറി വിമാനം തകർന്ന് വീണു. ക്യാപ്റ്റൻ സുഭാഷ് സക്സേനയെ കൂടി കുരുതി കൊടുത്ത ശേഷം സഞ്ജയ് തൽക്ഷണം മരിച്ച് വീണു. ചിന്നി ചിതറി പോയ മൃതദേഹങ്ങൾ വാരി കൂട്ടി തുന്നിയെടുക്കാൻ 
പോസ്റ്റ്മോർട്ടം സർജന് നാല് മണിക്കൂറിലധികം ബുദ്ധിമുട്ടേണ്ടി വന്നു 

പണ്ടാരിക്കൽ ഡിന്നർ പാർട്ടിയിൽ വെച്ച് മകൻ തല്ലിയപ്പോൾ നിസംഗതയോടെ ഇരുന്ന  ഇന്ദിര സഞ്ജയുടെ മൃതദേഹത്തിന് അരികിൽ നിന്നപ്പോൾ തൻ്റെ ചുമന്ന് കലങ്ങിയ കണ്ണുകൾ ആരും കാണാതിരിക്കാൻ കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ചു. 
 

അടുത്ത ദിവസം തന്നെ കാണാനെത്തിയ കമ്മ്യൂണിസ്റ്റ് നേതാവും ഓക്സ്ഫോർഡിലെ സഹപാഠിയുമായ  ഭൂപേഷ് ഗുപ്തയോട് ഇന്ദിര ഇങ്ങനെ പറഞ്ഞ് പോലും  

"ഭൂപേഷ് നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നില്ലേ ഫിറോസ്, പിന്നെ ഞാനും.' ഞങ്ങളുടെ മകനെ നിങ്ങള്‍ സ്വന്തം മകനെപ്പോലെ കണക്കാക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. അവന്‍ തെറ്റ് ചെയ്യുന്നുവെന്ന് തോന്നിയാല്‍ അവനെ ശാസിക്കാനും, തെറ്റുതിരുത്തിപ്പിക്കാനും നിങ്ങള്‍ക്ക് ചുമതലയില്ലേ. ഉണ്ട് എന്നാണ് ഞാന്‍ എന്നും കരുതിയത്. എന്റെ മകനും നിങ്ങളോട് സ്‌നേഹവും ബഹുമാനവുമായിരുന്നു.'പക്ഷേ, നിങ്ങളവനെ ശാസിച്ചില്ല. തെറ്റുതിരുത്താന്‍ പ്രേരിപ്പിച്ചില്ല. നിങ്ങളും എല്ലാ രാഷ്ട്രീയക്കാരെയും പോലെ അവനെതിരെ രാഷ്ട്രീയ പ്രചാരവേല നടത്തുകയാണ് ചെയ്തത്.' ഒന്നു നിര്‍ത്തിയിട്ടവര്‍ തുടര്‍ന്നു: 'ഭൂപേഷ് ഈ ദുരന്തത്തില്‍ നിങ്ങള്‍ ഉത്തരവാദിയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ചെയ്തിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു.'

ഏകാധിപതികൾ ആരോടും  ഇഷ്ടം കാണിക്കാറില്ല , ഇഷ്ടം ഉണ്ടെന്ന് ഭാവിക്കുകയേ ഉള്ളു. അവർ സ്വന്തം തെറ്റുകൾ അംഗീകരിക്കാറില്ല ,  മറ്റുള്ളവരെ പഴി പറയുകയേ ഉള്ളു. 

പക്ഷെ ,ഏകാധിപതികളോട്  കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല !

Chemotherapy drugs made by Indian companies fail quality tests: study

Marya Lieberman, the Notre Dame professor who led the research, at work in her lab. University of Notre Dame Paul Eccles Andjela Milivojevic Ramu Sapkota Vital chemotherapy drugs used around the world have failed quality tests, leaving cancer patients in more than 100 countries at risk of ineffective treatments and fatal side effects, the Bureau of Investigative Journalism (TBIJ) can reveal. The drugs in question form the backbone of treatment plans for numerous common cancers including breast and ovarian cancers and leukaemia. Over the past six years, they have been shipped to countries such as Nepal, Ethiopia, the U.S., the U.K., and Saudi Arabia. The test findings come from a study by researchers at the University of Notre Dame in the U.S. who analysed 189 samples of various cancer drugs. About one-fifth failed. The worst-performing drug in the study is made by Indian manufacturer Venus Remedies. All eight samples of the company’s cyclophosphamide product failed. Venus Remedies told TBIJ that the test results were “not scientifically plausible” given the company’s “validated manufacturing systems and quality controls”. It said it has received no complaints or concerns about the batches in question and shared the results of its own testing that indicated they were of a good standard. Faulty storage blamed The manufacturer said storage conditions in the supply chain — which can impact drug quality — might have affected the researchers’ test results. However, the absence of similar quality issues across the entire data set suggests this is not the case. Venus Remedies is one of three companies or regulators that queried the methodology used by the lab, saying it deviated from international standards or could give erroneous results. However, Maria Lieberman, who led the research, said her researchers’ methods follow international standards as closely as possible and employ similar standards to a regulatory lab. Both the findings and methods have been scrutinised by independent academics. Two other manufacturers whose products failed the testing, Zuvius Lifesciences and GLS Pharma, have supplied failed brands to over 40 countries. Of the 17 companies that manufactured failed drugs, 16 are based in India. Some drugs contained so little of their key ingredient that pharmacists said giving them to patients would be like doing nothing. Other drugs, containing too much active ingredient, put patients at risk of severe organ damage or even death. “Both scenarios are horrendous,” said Shereen Nabhani-Gebara, vice-chair of the British Oncology Pharmacists Association. Zuvius Lifesciences, GLS Pharma, and Zee Laboratories did not respond to multiple requests for comment. Doctors from multiple countries told TBIJ of the drugs in question not working as expected, leaving patients suddenly unresponsive to treatment. Other patients suffered side effects so toxic they could no longer tolerate the medicine. The findings expose holes in the global safety nets intended to prevent profit-seeking manufacturers from cutting corners and to protect patients from bad drugs. More than two in three countries around the world are reportedly unable to ensure the quality of medicines their populations are exposed to. Nepal was one of the biggest importers of the failed chemotherapy brands in this investigation. The country’s medicines regulator does not have the capacity to test cancer drugs. Although it can recall cancer drugs based on external evidence, it has never done so. “Neither patients nor their families have any way of knowing the quality of these drugs,” said Smriti Pokharel of the Wish Nepal Foundation. “No one seems willing to take responsibility for ensuring proper treatment for cancer patients.” Much of the global demand for cancer treatment is met by generic drugs — which the low-quality drugs found in this investigation were. In India, the world’s largest producer of generic drugs, questions have been raised over whether manufacturers are properly punished for producing such bad drugs. “The Indian government’s interest is in trying to protect the industry,” said public health activist Dinesh Thakur. India’s drug regulator defended the oversight system, saying that failing drugs are recalled and manufacturers face “either administrative penalties or legal prosecution in court”. Thakur pointed to limitations in the World Health Organization’s means of ensuring people across the world have access to safe effective drugs. The WHO did not respond to several requests for comment. One cancer pharmacist in Ethiopia estimated that it could take over a year for a patient to save for cancer treatment. If that medicine then turns out to be faulty, they simply might not be able to afford to pay for another. (This article is jointly published by The Hindu and TBIJ) https://epaper.thehindu.com/ccidist-ws/th/th_international/issues/137181/OPS/G3UEI7FH5.1.png?cropFromPage=true

Sunday, June 22, 2025

India not a magnet for global science, says Ramakrishnan to


Some key pain points in Indian science are delayed release of funds every year, research scholars not being paid scholarships for as long as a year, and whimsical ways science policies are changed with little discussion with scientists

R. Prasad

With the U.S. terminating several research programmes, firing thousands of federal scientists, and cancelling important, high-value federal research grants — $8 billion already and further cuts of almost $18 billion next year for National Institute of Health (NIH), proposed cuts of about $5 billion next year to National Science Foundation (NSF), proposed cut of nearly 25% to NASA’s budget for 2026, and billions of dollars cut in grants to several universities — many U.S. scientists are planning to move to other countries.

According to an analysis carried out by Nature Careers, U.S. applications for European vacancies shot up by 32% in March this year compared with March 2024. A Nature poll found that 75% of respondents were “keen to leave the country”.

‘Not competitive’

The European Union and at least a handful of European countries have committed special funding to attract researchers from the U.S. But since the committed funding is dwarfed by the scale of funding cuts by the U.S., and the funding is already highly competitive in Europe, senior scientists from the U.S. may not move to Europe in large numbers.

“There will be a few scientists who will move, but I do not see a mass exodus. Firstly, salaries in Europe are well below those in the U.S. Secondly, moving is always difficult both professionally and personally. Finally, the U.S. is still the pre-eminent scientific country, and that will be hard to walk away from. I say this as someone who actually did move from the U.S. to England over 25 years ago, with a salary that was just over half what I was making there,” Nobel Laureate Venkatraman Ramakrishnan, professor at the MRC Laboratory of Molecular Biology, Cambridge, U.K., says in an email to The Hindu.

In comparison, India has only a handful of institutions, such as IISc, NCBS, TIFR, IISERs, and IITs, that can possibly attract U.S. scientists. According to him, even the renowned institutions in India are “world class only in some very specific areas”.

“I do not see India as a general magnet for international science,” Prof. Ramakrishnan adds.

Though funding for science in India has increased in absolute terms, the percentage of GDP allocated to R&D has actually reduced. India’s gross expenditure on R&D is estimated to be 0.6-0.7% of GDP in 2025. Specifically, with long-term assured funding for basic research, which is absolutely necessity to attract researchers based in the U.S., not guaranteed by existing programmes, can India take advantage of the situation in the U.S.? “India’s R&D investment as a fraction of GDP is much less than China’s and is about a third or less of what many developed countries have, and far below countries like South Korea. It will not be competitive without a substantial increase,” Prof. Ramakrishnan says.

Lack of funding

Prof. Ramakrishnan says: “Neither the funding, the infrastructure, nor the general environment in India is attractive for top-level international scientists to leave the U.S. to work in India. There may be specific areas (e.g. tropical diseases, ecology, etc.) where India is particularly well suited, but even in these areas, it will be easier for scientists to do field work there while being employed in the West.” Given a choice between some European country or India, he strongly vouches for Europe as being “far more attractive as a scientific destination”.

Some of the key pain points in Indian science are the delayed release of funds every year, research scholars not being paid scholarships for as long as a year, and whimsical ways in which science policies are changed with little discussion with scientists. Even the Ramalingaswami re-entry fellowship, which aims to support the return of early-career life scientists with at least three years of international postdoctoral training, has faced abrupt policy changes. Currently, there are no national policies to attract senior scientists from other countries. “If India is serious about attracting Indian scientists abroad to return, it needs to provide far better incentives. China has shown that with sufficient investment and a stable commitment, it can be done,” he says.

Funding in India is available mainly from the government agencies such as DBT, ICMR, DST, and SERB, with negligible private funding. In 2021, the government announced ₹50,000 crore for the Anusandhan National Research Foundation, which will replace SERB. In December 2024, Minister of State (Independent Charge) of the Ministry of Science & Technology and Earth Sciences, Dr. Jitendra Singh, in a written reply to the Lok Sabha, said that a budgetary provision of only ₹14,000 crore had been made by the government for 2023-2028. The balance ₹36,000 crore will have to be sourced through “donations from any other sources”, including public and private sectors, philanthropic organisations, foundations, and international bodies. “In many developed countries, the ratio of private to public investment is almost two or more. In India, it is almost the opposite. This is really a failing on the part of Indian industry,” Prof. Ramakrishnan adds.

Years ago, Singapore successfully attracted senior scientists to move permanently or as visiting fellows. He attributes this to high salaries with low taxes and excellent scientific infrastructure. On the societal front, Singapore is clean and well-run with first-rate schools, healthcare, mass transit, and safety, and has become a desirable destination for scientists from developed countries, he adds. On the other hand, scientists moved from Germany to the U.S. and other countries in the 1930s because they were in significant personal danger.

‘Temporary advantage’

To attract senior scientists from other countries and to encourage talented people already working in India, he stresses two critical aspects: scientific and social. “India needs a strong, stable commitment to science, which means not only much more funding but also more stable funding, much better infrastructure, and, just as importantly, insulating science from politics and excessive bureaucratic rules and regulations.” About the social factors, he says: “The other detriment to attracting scientists (especially non-Indians) from abroad is India itself. Today, well-off Indians have essentially seceded from public spaces in India. Today, the streets are filthy and full of trash, the sidewalks are not navigable, and the air is unbreathable in most cities... Which non-Indian would want that sort of life for themselves and their children?”

He is, however, full of praise and appreciation for researchers in India contributing to science despite several challenges.

“I have many scientific friends in India, and I am always amazed by how they manage to do such good work in such difficult conditions, and yet be so cheerful. Young Indians are so bright and enthusiastic, but they are being let down by the country as a whole. India has a demographic dividend — it is one of the few large countries with a youthful population.”

“However,” he cautions, “this is a temporary advantage, and if India squanders it, it may find itself unable to be competitive in the future with other Asian countries and the West.”

Though funding for science in India has increased in absolute terms, percentage

of GDP allocated

to R&D has reduced


https://epaper.thehindu.com/ccidist-ws/th/th_kochi/issues/136629/OPS/GNAEHKR1A.1+G0AEHM6A0.1.html

to