Friday, September 6, 2024

അവസരങ്ങൾ കൂടുന്നു; ഗൾഫിലെ മലയാളി ടെക്കികൾ നാട്ടിലേക്ക്

ഐടി ഗൾഫിൽ നിന്ന് മലയാളികൾ കേരളത്തിലേക്കു മടങ്ങാൻ ഒരുങ്ങുന്നു. ഐടി സേവന രംഗത്തും പ്രവർത്തനത്തിലുള്ള പ്രഫഷനലുകളാണ് നാട്ടിലെ കമ്പനികളിലേക്കു മാറുന്നത്. സംസ്ഥാനത്തെ പ്രമുഖ ഐടി കമ്പനികളിൽ അവസരം അന്വേഷിക്കുകയാണ് നിരവധി ഗൾഫ് മലയാളികൾ.

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മലയാളി ടെക്കികളും ബഹുരാഷ്ട്ര ഐടി കമ്പനികളും ഉള്ളത്. സൗദിയിലും ഏറെയുണ്ട്. പക്ഷേ ഇപ്പോൾ മടങ്ങാനുള്ള ആഗ്രഹത്തിനു കാരണം നാട്ടിലെ കമ്പനികളിൽ ശമ്പളത്തിലും മുതിർന്ന തസ്തികകളിലും വന്ന വർധനയാണ്. തൊഴിൽ പരിചയം ഉള്ളവർക്ക് എത്ര വർഷത്തെ പരിചയം എന്നതിനനുസരിച്ച് കനത്ത തുക വാർഷിക ശമ്പളമായി ലഭിക്കുന്നു. ഗൾഫിലെ ശമ്പളവുമായി തട്ടിച്ചു നോക്കുമ്പോൾ ഒട്ടും മോശമല്ല എന്നതും നാട്ടിൽ നിന്നു കുറഞ്ഞ ചെലവിൽ ജോലി ചെയ്യാമെന്നതും ടെക്കികൾക്ക് ആകർഷകമായി മാറി.

സംസ്ഥാനത്ത് കൊച്ചിയിലും തിരുവനന്തപുരത്തും ബഹുരാഷ്ട്ര കമ്പനികൾ ധാരാളമുണ്ട് മാത്രമല്ല അവർക്ക് ഉയർന്ന തസ്തികകളിൽ ആളും ആവശ്യമാണ്. കേരളത്തിൽ തുടക്കക്കാരെയും പരിചയം കുറവുള്ളവരെയും യഥേഷ്ടം കിട്ടുമെങ്കിലും ബിസിനസിൽ ആഗോള പരിചയം സിദ്ധിച്ചവർ കുറവാണ്. അതിനാൽ ഗൾഫിൽ നിന്ന് വരുന്നവരുടെ രാജ്യാന്തര തൊഴിൽ പരിചയം ചെറുതും വലുതുമായ കമ്പനികൾ നേട്ടമായി കാണുന്നു. ഈ ട്രെൻഡ് കേരളത്തിലെ ഐടി വ്യവസായത്തിനു ഗുണകരമാണെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, ഗൾഫിൽ കാര്യമായി ബിസിനസുള്ള കമ്പനികൾക്കും അവിടെ നിന്നുള്ളവരെ ആവശ്യമാണ്. ഗൾഫിലെ ബിസിനസ്സ് പിടിക്കാനും അതു പ്രയോജനപ്പെടുന്നു. ഇവയ് പോലെ കൺസൾട്ടിംഗ് രംഗത്ത് ഗൾഫിൽ വിപുലമായ പ്രവർത്തനമുള്ള ബഹുരാഷ്ട്ര കമ്പനികൾ ഉദാഹരണം. ഇവയാൽ കേരളത്തിലെ പ്രവർത്തനം വർധിപ്പിക്കുകയാണ്. ടെക്നോപാർക്കിൽ നിലവിൽ 9000 ടെക്കികളുടെ എണ്ണം മാസങ്ങൾക്കകം പതിനായിരം കവിയും. ഇൻഫോപാർക്കിലും ടെക്നോപാർക്കിലും കൂടുതൽ സ്ഥലം ഏറ്റെടുക്കാനും കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാനും ഒരുങ്ങുകയാണ് ഇവ.
https://www.manoramaonline.com/news/business/2022/06/03/bp-chn-pishore.html

No comments:

Post a Comment